തടകേം ചെറിയൊരു പ്രതീക്ഷയോടെ എന്നെ നോക്കണപോലെ എനിക്ക് തോന്നി.
അതോടെ മടിച്ച് നിൽക്കാതെ ഞാൻ മുന്നോട്ട് നീങ്ങി താടകേടെ കയ്യിലിരിരുന്ന കേക്കിൽ നിന്നൊരു പീസ് പൊട്ടിച്ച് അവൾടെ വായിലേക്ക് വച്ച് കൊടുത്തു.
അവിടെ കൂടിനിന്നവരൊക്കെ ആർപ്പ് വിളിയും കയ്യടിയുമൊക്കെ ആയിരുന്നു. അതെന്തിനാണെന്ന് മാത്രമേനിക്ക് അങ്ങ് കത്തിയില്ല.
“” ഇനി മാഡം കൊടുക്ക്…!! “”
കൂട്ടത്തീന്ന് ഏതോ വെടല വിളിച്ച് പറഞ്ഞതും ഞാനൊന്ന് പരുങ്ങി. തടകേടെ മുഖത്തുമൊരു ചമ്മലൊക്കെ ഉണ്ട്.
പിന്നേ മടിച്ച് മടിച്ചവൾ കേക്ക് എനിക്ക് നേരെ നീട്ടി. അത് വായിലേക്കെത്തുന്നതിനു മുന്നേതന്നെ അതീന്നൊരു പീസ് പൊട്ടിച്ച് ഞാൻ വായിലേക്ക് വച്ചു. അതോടെ അവിടെ കുക്കിവിളിയായി.
എന്നാലത്തിന് വല്യ വിലകൊടുക്കാതെ ഞങ്ങള് മാറിയതും ബാക്കിയുള്ളവര് കേക്കിന് പിന്നാലെയായി.
ഇടക്ക് ജിൻസി വൈകീട്ട് അവളെ ഡീലേ ആക്കേണ്ട കാര്യം ഓർമിപ്പിക്കാനെന്നോണം വിളിച്ചായിരുന്നു. അങ്ങനെ ജോലിയൊക്കെ ഒതുക്കി വൈകീട്ട് തടകയുടെ കൂടെ ഓർഫനേജിലേക്ക് യാത്ര ചെയ്യുമ്പോൾ അവളുടെ മുഖത്ത് ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത സന്തോഷം കളിയാടുന്നുണ്ടായിരുന്നു. അതും ശ്രദ്ധിച്ച് ഞാൻ അവിടേക്ക് കാർ പായിച്ചു.
*********************************
ഇടക്ക് ഒരുഷോപ്പിന് മുന്നിൽ വണ്ടിനിർത്താൻ പറഞ്ഞ് താടക ഇറങ്ങിപ്പോയി ഏതാണ്ടൊക്കെ വാങ്ങിച്ചോണ്ട് വന്നിരുന്നു. കവറിനകത്തു ആയതിനാൽ എനിക്കത് എന്താണെന്ന് മനസിലായില്ല. എങ്കിലും ഞാനത് ചോദിക്കാനൊന്നും പോയുമില്ല. അവളത് കാറിന്റെ പിൻസീറ്റിലേക്ക് വച്ച് മുന്നിൽ കയറി ഇരുന്നു.
അവിടന്നിറങ്ങി ഓർഫനേജിൽ എത്തുമ്പോൾ കുട്ടികളൊക്കെ അവിടവിടെയായി ഇരിക്കുന്നതാണ് കണ്ടത്. രാവിലെ ചെന്നപ്പോ അവരിൽ കണ്ട ചുറുചുറുക്കൊന്നും അപ്പോൾ പ്രകടമായിരുന്നില്ല. ഞങ്ങളുടെ കാർ കണ്ടൊന്ന് നോക്കിയെന്നല്ലാതെ അവരതിന് വലിയ വിലകൊടുത്തില്ല.
ഇതൊക്കെ കണ്ട് താടകേടെ മുഖത്തൊരു ചിരി വിരിഞ്ഞു.
“” താനെന്താ ചിരിക്കണേ…! “”
അതിന്റെ കാരണമറിയാനായി ഞാനവളോട് തിരക്കി.
“” ഏയ്…! അവരുടെയിരുത്തം കണ്ട് ചിരിച്ചെയാ…! മിക്കവാറും രാവിലെ വന്നത് അറിഞ്ഞുകാണും. പിള്ളേരെ കാണാതെ പോയേലുള്ള പിണക്കം ആവണം “”
താടകയൊരു ചിരിയോടെ പറഞ്ഞെന്നെ നോക്കി.
കാണാണ്ട് പോയേല് ഇത്ര സങ്കടപ്പെടാനിവളാര്…!
അങ്ങനൊരു ചിന്തയപ്പോ മനസില് വന്നേലും പുറത്തോട്ടെഴുന്നള്ളിക്കാൻ നിന്നില്ല. സംഭവം ഇപ്പൊ ഫ്രണ്ട്‌സ് എന്നൊക്കെ പറഞ്ഞ് സെറ്റ് ആക്കിവച്ചിട്ടുണ്ടേലും അവള് ഒറ്റ ബുദ്ധിയാ…! എന്റെ മൂക്കാമ്മണ്ടയടിച്ച് പൊട്ടിച്ചിട്ട് അതല്ല ഇതാന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ.!
ഞാനുമവളെ നോക്കിയൊന്ന് ചിരിച്ചു. അതോടെ അവൾ ഡോറും തുറന്ന് പുറത്തോട്ടിറങ്ങി.
അവളെക്കണ്ട് പിള്ളേരുടെ മുഖം വിടർന്നേലും ആരുമാവളെ മൈൻഡ് ചെയ്യാഞ്ഞത് കണ്ടെനിക്ക് ചിരിവന്നു. സംഭവമവള് പറഞ്ഞപോലെ പിണങ്ങിയിരിക്കണേ ആണ്.
അത് കണ്ട് താടക ഒരു ചിരിയോടെ തന്നെ പിൻസീറ്റിൽ വച്ചിരുന്ന കവറെടുത്ത് അവർക്കടുത്തേക്ക് നടന്നു. കാറിൽ നിന്നിറങ്ങി ഞാൻ അതും നോക്കി അവിടെ തന്നെ നിന്നു.
“” എന്താണ് പിള്ളേരെ ഭയങ്കര ഗൗരവത്തിലാണല്ലോ…! “”
താടക ചിരിയോടെ ചോദിച്ചുകൊണ്ട് കെട്ടിടത്തിന്റെ നീളൻ പടവുകളിലായി ഇരുന്ന പിള്ളേർ സെറ്റിന് മുന്നിൽ മുട്ട് കുത്തിയിരുന്നു.
“” ഹും… “”
പിള്ളേര് മുഖം തിരിച്ചു.
“” അച്ചോടാ…! പിണങ്ങിയിരിക്കുവാണോ… എങ്കിലത് പറയണ്ടേ…! എങ്കിപ്പിന്നെ കൊണ്ടുവന്ന ചോക്കലേറ്റ് ഒക്കെ വേറെ ആർക്കേലും കൊടുത്തേക്കാം… “”
താടകയൊരു കൊഞ്ചലോടെ പറഞ്ഞിട്ടവരെ നോക്കി. ഇതോക്കേ ഞാനൊരു കൗതുകത്തോടെ നോക്കിനിന്നു. അവളൊരു കൊച്ചുകുട്ടിയായപോലാണ് അവരോട് കൊഞ്ചുന്നത്.
ചോക്കലേറ്റ് എന്ന് കേട്ടപ്പോൾ പിള്ളേർക്ക് മിണ്ടണോ വേണ്ടയോ എന്ന കൺഫ്യൂഷനായി. ആ കൺഫ്യൂഷൻ അവള് മുതലെടുക്കേം ചെയ്തു.
“” പാവല്ലേ അഭിയേച്ചി….!! “”
കൊച്ചുപിള്ളേരെപ്പോലെ ചുണ്ടുമലർത്തി പിള്ളേരോട് പരിഭവം പറയണ അവളെക്കണ്ട് ഞാൻ വണ്ടറടിച്ചു നിൽപാണ്. കൂടുതൽ മനസിലാക്കുന്തോറും അവളൊരു പാവം പൊട്ടിപ്പെണ്ണാണ് എന്ന് തെളിഞ്ഞ് വരുകയാണ്.
അവളുടെ ഭാവാഭിനയം കൂടിയായപ്പോൾ പിള്ളേരുപട മൂക്കുങ്കുത്തി വീണു. അവർ അവളെ പൊതിഞ്ഞു.
പിന്നീടങ്ങോട്ട് പിറന്നാൾ ആശംസകളുടെയും ചോക്ലേറ്റ് തട്ടിപ്പറിക്കണേന്റേം ബഹളമായിരുന്നു.
ഓർഫനേജിന്റെ വക അവൾക്ക് വേണ്ടിയൊരു കേക്കും മുറിച്ചിട്ടാണ് പിന്നെയവിടാന്നിറങ്ങുന്നത്. ഇറങ്ങാൻ നേരം ഉച്ചക്ക് കൊണ്ടുവന്നതിൽ ബാക്കിയായ ബിരിയാണി രണ്ട് പൊതി പൊതിഞ്ഞു തരുകയും ചെയ്തു. എല്ലാരോടും യാത്രപറഞ്ഞ് അവിടന്ന് ഞങ്ങൾ ഇറങ്ങി. താടക വളരെ സന്തോഷവതിയായിരുന്നു. അതവളുടെ മുഖത്ത് പ്രകടമാണുതാനും.
“” താങ്ക്സ്… “”
കുറച്ച് നേരം മൗനമായി തുടർന്ന യാത്രക്കിടയിൽ തടകയെന്നോടായി പറഞ്ഞു.
“” എന്തേ…! “”
ഞാൻ അതിന്റെയർത്ഥം മനസിലാവാത്തപോലെ അവളെ നോക്കി.
“” കുറേ നാളുകൂടിയാണ് ഞാനിത്തിരിയെങ്കിലും സന്തോഷിക്കുന്നത്. അതിനെന്നെ സാഹയിച്ചതല്ലേ…! “”
അവളൊരു ചിരിയോടെ പറഞ്ഞു.
“” ഓഹ് വരവ് വെച്ചേക്കണു…! “”
ഞാനുമൊരു തമാശപോലെപ്പറഞ്ഞിട്ട് ഒന്ന് ചിരിച്ചു.
തടകയുടെ വീടുവരെ ഒന്ന് പോവണം. അവൾക്ക് അമ്മയെ കാണണമെന്ന് അധിയായ ആഗ്രഹമുണ്ട്. നേരത്തേ അമ്മയെപ്പറ്റി ചോദിച്ചപ്പോൾ തന്നെയെനിക്കത് മനസിലായിരുന്നു.
അതുകൊണ്ട് അവളുടെ അനുവാദം ചോദിക്കാതെ തന്നെ ഞാനവളുടെ വീട്ടിലേക്ക് വണ്ടിയോടിച്ചു. അന്ന് അവളുടെ നടക്കാതെ പോയ കല്യാണത്തലേന്ന് വന്ന ചെറിയൊരോർമ വച്ചാണ് ഇപ്പോഴുള്ളയാത്ര.
ഞങ്ങളുടെ ഫ്ലാറ്റിലേക്കുള്ള വഴിയേ തിരിയാഞ്ഞത് കണ്ട് അവളൊന്ന് എന്നെ സംശയത്തോടെ നോക്കി.
“” ഇതെങ്ങോട്ടാ ഇപ്പൊ…! “”
“” ഒരാളെക്കാണാനുണ്ട്..! തനിക്കൊപ്പം വരാനെന്തേലും ബുദ്ധിമുട്ടുണ്ടോ…! “”
ഞാനവളെയൊന്ന് ചെറഞ്ഞുനോക്കിക്കൊണ്ട് തിരക്കി.
“” ഹേയ്… എന്ത് ബുദ്ധിമുട്ട്. ഞാൻ ചുമ്മാ തിരക്കിയതാ…! “”
അവളില്ലായെന്ന അർത്ഥത്തിൽ തലയിളക്കിക്കൊണ്ട് പറഞ്ഞു.
“” ഹ്മ്മ്… “”
ഞാനതിനൊന്ന് മൂളി വണ്ടി പായിക്കുന്നതിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.
തടകയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കാറ് തിരിഞ്ഞതും അവളുടെ മുഖം വല്ലാതാവുന്നത് ഞാൻ ശ്രെദ്ധിച്ചു.