“” രാഹുൽ… നീയിതെങ്ങോട്ടാ…!! “”
എന്റെ നീക്കം കണ്ട് അമ്പരന്ന താടക എന്നോടായി തിരക്കി.
പക്ഷേ അത് എന്റെ ശ്രെദ്ധയിൽ വന്ന് പെട്ടതുപോലുമില്ല. ആ പിള്ളേർ മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.
“” പോലീസിനെ വിളിക്ക്…!, കൊച്ചുപ്രായത്തിൽ മോഷ്ടിക്കാനിറങ്ങിയേക്കുവാ…! “”
എന്നൊക്കെയുള്ള ആക്രോശങ്ങൾ കെട്ടുകൊണ്ട് ഞാൻ അവരുടെ അടുത്തെത്തി.
അവിടെ ഒരല്പം തടിച്ച ഒരു മധ്യവയസ്കനും ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ ഭാര്യ ആണെന്ന് തോന്നുന്നു.
അയാൾ ഇഷക്കും വീറിനും നേരെ കയ്യൊങ്ങുന്നുണ്ട്. ആ സ്ത്രീ അത് തടയുന്നുമുണ്ട്.
“” എന്താ…! എന്താ പ്രശ്നം..! “”
ഞാൻ പിള്ളേരുടെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു.
“” അത് ചോദിക്കാൻ താനാരാടോ..!””
അയാളെന്നോട് ചാടിക്കടിച്ചു.
“” ഹേയ്…! ഞാൻ മര്യാദക്ക് അല്ലേ ചോദിക്കുന്നെ സഹോദരാ..! “”
“” എങ്കി കേട്ടോ…! ഇവരെന്റെ ഭാര്യയുടെ മാല മോഷ്ടിച്ചു..! “”
അയാൾ പിള്ളേരെ തുറിച്ചുനോക്കിക്കൊണ്ട് പറഞ്ഞു.
ഞാൻ ഇഷയെ ഒന്ന് നോക്കി. അവളുടെ കടും നീലക്കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. അവൾ ഇല്ലായെന്ന അർത്ഥത്തിൽ തലയിളക്കി.
“” നിങ്ങൾ കണ്ടായിരുന്നോ അവൾ മാല പൊട്ടിച്ചത്.””
ഞാൻ ചോദിച്ചതും അയാൾ എനിക്ക് നേരെ ആക്രോശിച്ചു.
“” താനാരാടോ..! അവളുടെ കയ്യീന്ന് മാല കിട്ടിയതാ…! “”
“” അത് തറേൽ കിടന്ന് കിട്ടിയതാ.!! “”
ഞാനൊന്നൂടെ ഇഷയെ നോക്കിയതും അവൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
“” കള്ളം പറഞ്ഞാലുണ്ടല്ലോ…!! “”
അയാളവൾക് നേരെയലറി മുന്നോട്ട് വന്നതും ഞാൻ ഇഷയെ ഇടത് കൈകൊണ്ട് എന്റെ പിന്നിലേക്ക് നീക്കി നിർത്തി.
അയാളെ അവരുടെ ഭാര്യയും പിടിച്ച് വച്ചു. അവർക്കെന്തോ പറയാനുള്ളത് പോലെ തോന്നി എനിക്ക്. പക്ഷേ അവരൊന്നും തന്നെ പറഞ്ഞുമില്ല.
അപ്പോഴേക് പോലീസ് ജീപ്പ് അവിടേക്ക് എത്തി. 2 ലേഡി ഓഫീസർസ് അടക്കം 5 പോലീസുകാർ ജീപ്പിൽ നിന്നിറങ്ങി.
അവിടെ നിന്ന ആരൊ സംഭവം വിശദീകരിച്ച് കൊടുക്കുന്നുണ്ടായി. പോലീസുകാർ പരിസരം വീക്ഷിച്ച് അടുത്തുള്ള ഒരു കടയിലേക്ക് കയറിപ്പോയി. കുറച്ച് നേരം കഴിഞ്ഞ് അവരെ അവിടേക്ക് വിളിപ്പിച്ചു.
കൂടെ ഞാനും ചെന്നു. അവിടെ CCTV ചെക്ക് ചെയ്യുകയായിരുന്നു അവർ.
അതിൽ ഇഷ താഴെ നിന്ന് മല എടുക്കുന്നത് വ്യക്തമായിരുന്നു. എനിക്കത് കണ്ടപ്പോഴെന്തോ വല്ലാത്ത ആശ്വാസം തോന്നി.
പോലീസുകാർ മറ്റേ പുള്ളിയെ ഒന്ന് വിരട്ടിയതും മലയുടെ കൊളുത്ത് പൊട്ടാറായി ഇരുന്നതാണെന്ന് പുള്ളിക്കാരി അവരോട് പറഞ്ഞു.
പോലീസുകാരോട് അനുവാദവും വാങ്ങി ഞാൻ ഇഷയെയും വീറിനെയും കൂട്ടി ഇന്നലെ ഇരുന്ന മരച്ചുവട്ടിലേക്ക് ചെന്നിരുന്നു.
“” പേടിച്ചുപോയോ…! “”
ഞാൻ ഇഷയോട് തിരക്കി.
“” മ്മ്…!! പറഞ്ഞതാ ഞാനല്ലാന്ന്…! ആരും കേൾക്കാൻ കൂട്ടാക്കിയില്ല.!””
“” പോട്ടെ സാരമില്ല… എന്തേലും കഴിച്ചോ നിങ്ങള്. ”
“” ഇന്നലെ വാങ്ങിത്തന്ന ബ്രഡ് ഉച്ചക്ക് കഴിച്ചു. “”
ഇഷ ഒരു ചിരിയോടെ പറഞ്ഞപ്പോൾ സത്യത്തിലെന്റെ ഉള്ള് വിങ്ങി. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്.
“” നിങ്ങളുടെ അച്ഛനും അമ്മേം…!””
“” ഒരു ആക്സിഡന്റിൽ മരിച്ചു. അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്നു. അവര് പോയപ്പോ അമ്മേടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു അങ്കിളാണ് ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്. അയാൾ ഞങ്ങളെ ഒരു മാർവാടിക്ക് വിൽക്കാൻ നോക്കിയപ്പോൾ അവിടന്ന് ഇറങ്ങി ഓടിയതാ….!! “”
അവള് പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. എങ്ങനെ ജീവിക്കേണ്ടിയിരുന്നവരാണ്. ഈ ചെറുപ്രായത്തിൽ അവളെന്തോരം അനുഭവിച്ചു.
അവളുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.
“” വണ്ടീല് ബിരിയാണിയുണ്ട്… ഞാനതെടു…!!! “”
ഈശ്വരാ…! താടക. അവളെന്നോടൊപ്പമുണ്ടായിരുന്നെന്നത് ഞാനപ്പാടെ മറന്നു.!
