നാളെ നടക്കാൻപോകുന്ന ഭൂകമ്പത്തെപ്പറ്റിയൊന്നുമെന്റെ മനസിലപ്പോഴുണ്ടായിരുന്നില്ല. അമ്മുവിന്റെ പിണക്കമ്മാറ്റാനുള്ള വഴികണ്ടെത്താൻ ഉള്ളയലച്ചിലിലായിരുന്നു എന്റേമനസ്സ്.
***************************
രാവിലെയുറക്കമുണർന്നപ്പോ തന്നെ അമ്മുവിനെ വിളിച്ചെങ്കിലുമവള് ഫോണെടുത്തില്ല.
ഉള്ളമൂഡ് മൊത്തം പോയിക്കിട്ടി. ഇന്നോഫിസ് കഴിഞ്ഞിട്ടവളെ കാണാൻ പോകാമെന്നുറപ്പിച്ച് ഞാങ്കുളിക്കാൻ കേറി.
ഫ്രഷായി ഡ്രസ്സൊക്കെയെടുത്തിട്ട് ബാഗുമെടുത്ത് ഞാനിറങ്ങി. അപ്പുറത്തെ ഫ്ലാറ്റടഞ്ഞുകിടപ്പാണ്. ഞാൻ ഫ്ലാറ്റിടുത്തുള്ള ഹോട്ടലിക്കേറി പൂരിയും ബാജിക്കറിയും ഓർഡറെയ്തു.
അത്യാവശ്യന്നല്ല രുചിയൊക്കെയുണ്ടായിരുന്നു.
അവിടന്നിറങ്ങി ഞാമ്പസ്റ്റോപ്പിലേക്ക് ചെന്നു. ഇന്നലെ ചാവിതരാമ്മന്നയാളോട് അതൊക്കെ ഞാൻ ചോദിച്ചു മനസിലാക്കിയിരുന്നു.
ബസ് കാത്തുനിന്നപ്പോഴാണൊരു കാറവിടെ വന്നുനിന്നത്. അതിന്റെ ഗ്ലാസുകളിൽ ഡോക്ടറുടെ എംപ്ലമുണ്ടായിരുന്നു.
ഇടതുവശത്തെ വിൻഡോഗ്ലാസ് താഴ്ത്തിയപ്പോഴാണാളെയെനിക്ക് മനസിലായത്. അഭിരാമിയുടെ കൂട്ടുകാരി…
പുള്ളിക്കാരി ഡോക്ടർ ആയിരുന്നോ…
” രാഹുലേ… വാടോ ഞാങ്കൊണ്ടുവിടാം… ”
പുള്ളിക്കാരിയെത്തിവലിഞ്ഞെന്നോട് പറഞ്ഞു.
” ഹേയ്… കുഴപ്പുല്ലാ…ഞാമ്പസ്സിനു പൊയ്ക്കോളാം… ”
താടകേടെ കൂട്ടുകാരിയല്ലേ… ഇനിയെന്നേക്കൊല്ലാനെങ്ങാൻ കൊണ്ടുപോകുവാണെലോ…!
” വാടോ… ഞാനതുവഴിത്തന്നെയാ…”
പുള്ളിക്കാരി വീണ്ടുന്നിർബന്ധിച്ചപ്പോൾ ഞാൻ കാറിൽ കയറി.
” പേരെന്താ…! ”
കാറ് നീങ്ങിത്തുടങ്ങിയതും ചോദിക്കാനിത്തിരി ചളിപ്പുണ്ടായിരുന്നെങ്കിലും ഞാഞ്ചോദിച്ചു.
” അതുകൊള്ളാലോ… ഒരുപരിചയുമില്ലാത്തയാളോടാണോ ലിഫ്റ്റുമ്മാങ്ങി ഓഫീസിപ്പോണേ..! ”
അവൾടെ മറുപടികേട്ടൂഞാനൊന്ന് ഞെട്ടി.
ഞാനെപ്പോഴാപൂതനെ നിന്നോട് ലിഫ്റ്റ് ചോദിച്ചേയെന്നായിരുന്നെന്റെ മനസില്. വിളിച്ചുകയറ്റിയതുമ്പോരാ…
എന്റേപകച്ചുള്ള നോട്ടങ്കട്ടിട്ടവളൊന്ന് ചിരിച്ചു.
” ഹേയ്… ഞാഞ്ചുമ്മാകളിക്ക് പറഞ്ഞതാടോ… ജിൻസീന്നായെന്റെ പേര്…”
അവളൊരു ചിരിയോടെയെന്നോട് മറുപടിപറഞ്ഞു.
അവൾടസ്ഥാനത്തെ തമാശയൊട്ടുമ്പിടിച്ചില്ലേലും ഞാനുമൊന്ന് ചിരിച്ചുകൊടുത്തു. ഒന്നൂല്ലേലുമൊരു ലിഫ്റ്റ് തരണതല്ലേ. ഞാഞ്ചിരിക്കാഞ്ഞിട്ടിനി ഫീലാവണ്ട.
അവളെന്തൊക്കെയോയെന്നോട് ചോദിക്കുന്നുണ്ടായിരുന്നു. അതിന് ഞാനെന്തൊക്കെയോ മറുപടിയുങ്കൊടുത്തു.
എന്റെമനസപ്പോഴും ഇന്നോഫീസിലെന്ത് നടക്കുമെന്ന ചിന്തയിലായിരുന്നു.
എന്നെയോഫീസിന് മുന്നിലിറക്കി പോവാന്നേരം അവളൊരു ഓൾ ദി ബെസ്റ്റെന്നോട് പറഞ്ഞു.
അതുകേട്ടപ്പോ ഞാനറിയാതെയൊന്ന് ഞെട്ടി. അതെന്തോ അർത്ഥമ്മച്ചുപറഞ്ഞതുപോലെ തോന്നിയെനിക്ക്.
ഓഫീസിലേക്ക് കയറിയപ്പോ ആ ഞെട്ടൽ പൂർണമായി. മണിയൊമ്പതാകാതെ വരാത്ത താടകയിന്ന് ഏട്ടരക്കുമുന്നേയോഫീസിലെത്തിയിട്ടുണ്ട്.
എൻട്രൻസിലേക്ക് കണ്ണുന്നട്ടിരുന്നയവൾ എന്നെക്കണ്ടതും അവിടന്നെണീറ്റു. അവളുടെ മുഖത്തെ ഭാവമായിരുന്നു ഞാൻ ശ്രെദ്ധിച്ചത്.
ഒരുതരം പുച്ഛങ്കലർന്ന ക്രൂരമായ ചിരിയായിരുന്നു അവിടെ.
താടകയെന്തോപണിയൊപ്പിച്ചിട്ടുണ്ടെന്ന് അതോടെയെനിക്കുറപ്പായി.
എന്തേയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ മുന്നോട്ട് നടന്നു. എനിക്കപ്പഴേ തോന്നിയതാണ് ഇന്നലെപ്പറഞ്ഞുപഠിപ്പിച്ചതൊക്കെ എന്റെമനസ് മറക്കുവെന്ന്.
അല്ലേലുവത് അങ്ങനാണല്ലോ… ബ്ലഡി സ്ടുപ്പിട് മനസ്…
“ഗുഡ് മോണിംഗ് മാം..”
നടന്ന് തടകയുടെ മുന്നിലെത്തിയപ്പോ ഞാനൊന്ന് വിഷ് ചെയ്തു. ഒന്നുവില്ലേലെന്റെ മേലധികാരിയല്ലേ..
” ഹ്മ്മ്.. ”
ഒരുലോഡ് പുച്ഛം നിറഞ്ഞ കനപ്പിച്ചൊരുമൂളലായിരുന്നവളുടെ മറുപടി.
ഇതിന്നുമ്മാത്രം പുച്ഛമെവിടുന്നാണാവോ…
എന്തായാലും മോണിങ് അത്ര ഗുഡ് അല്ലായെന്ന് എനിക്കതോടെയുറപ്പായി.
ഞാൻ മെല്ലെയെന്റെ കാബിനിലോട്ട് വലിഞ്ഞു.
ഒരു അരമണിക്കൂർ കഴിഞ്ഞുകാണും. രഘുഭയ്യ വന്നെന്നെ വിളിച്ചു.
” രാഹുൽ… മാഡം വിളിക്കണുണ്ട്. ”
ഞാൻ ചെയ്തുകൊണ്ടിരുന്ന ഫയലവിടെ മടക്കിവച്ച് കമ്പിനിൽനിന്ന് പുറത്തിറങ്ങി.
