ദേവസുന്ദരി – 4 1

” വല്യച്ഛന്റെ ഫ്ലാറ്റൊഴിഞ്ഞുകിടക്കുവാടാ… എന്നോടാവിടെച്ചെന്ന് നിക്കാമ്പറഞ്ഞു… ”

എന്തൊക്കെയോ പറഞ്ഞവന് കാര്യമ്മനസിലാക്കികൊടുത്തു. അവിടന്ന് നേരെയിറങ്ങി വല്യച്ഛനയച്ചുതന്ന അഡ്രസിലോട്ട് വച്ചുപിടിച്ചു.

അതിനിടെ അയാളെവിളിച്ചുപറയാനും ഞാമ്മറന്നില്ല. എന്തായാലും വല്യച്ചമ്പറഞ്ഞപോലെ അവിടെയെത്തുമ്പോഴേക്ക് പുള്ളിയെന്നേക്കാത്ത് ഫ്ലാറ്റിനുമുന്നിൽ നിൽപ്പുണ്ടായിരുന്നു.

പുള്ളിതന്നെവന്ന് എന്റെഫ്ളാറ്റൊക്കെ കാണിച്ചുതന്നു. അടിപൊളിയൊരു 4 BHK ഫ്ലാറ്റ്. വല്യച്ഛനിവിടെ എന്തോ ബിസിനസ്‌ ഒക്കെയായിരുന്നു. പക്ഷെയിത്രേം വല്യസെറ്റപ്പായിരുന്നെന്ന് ഇപ്പഴാണ് എനിക്ക് മനസിലായതെന്ന് മാത്രം.
എന്റെകൂടെവന്നയാള് തിരിച്ചുപോകാന്നേരം ഞാനൊരു 100 രൂപായെടുത്തയാളുടെ കയ്യിൽകൊടുത്തു. വേണ്ടായെന്നൊക്കെ പറഞ്ഞെങ്കിലും ഞാനിത്തിരി നിർബന്ധിച്ചപ്പോ പുള്ളിയതുവാങ്ങിയെന്നേയൊന്ന് തൊഴുത് തിരിച്ചുപോയി.

എന്നെയിപ്പോ തൊഴാനുമ്മാത്രമെന്ത് ആനക്കാര്യാ ഞാഞ്ചെയ്തേ എന്നായിരുന്നെന്റെ മനസിലപ്പോ.

ഫ്ലാറ്റ് മൊത്തത്തിലൊന്ന് ചുറ്റിക്കണ്ട് ഒന്ന് കുളിച്ചുഫ്രഷായി ഹാളിൽ ചെന്നിരുന്നു. അമ്മയെവിളിച്ചു കാര്യമൊക്കെപ്പറഞ്ഞു.

അത്കഴിട്ടാണെന്റെ തലയിലാ വെള്ളിടിവെട്ടിയത്… എന്തോമൈരെടുത്തു തിന്നും. എന്തേലുമുണ്ടാക്കാമെന്ന് വച്ചാലതൊട്ട് അറിയത്തുമില്ല.

” ആൺകുട്ട്യോള് അടുക്കളേല് കേറാമ്പാടില്ലായെന്ന ഏതോ മടിയനുണ്ടാക്കിവച്ച തീരുമാനത്തിന്റെ ഭവിഷ്യത്ത്… ഏതോനൂറ്റാണ്ടിലുരുത്തിരിഞ്ഞ ചിന്തയിപ്പോഴും അതേപടി ഓരോതലമുറയിലേക്കുമടിച്ചേൽപ്പിക്കുമ്പോ

നമ്മള് നമ്മളെത്തന്നെയാനൂറ്റാണ്ടിൽ തളച്ചിടുകയാണല്ലോ എന്നെനെനിക്കുതോന്നി.

ഇന്നെനിയിപ്പോപ്പുറത്തൂന്ന് കഴിക്കാം… നാളെത്തോട്ട് യൂട്യൂബിനെ ഗുരുവാക്കി പാചകകലയ്ക്ക് ഹരിശ്രീ കുറിക്കാമെന്നൊക്കെമനസിലിട്ടുറപ്പിച്ച് ഞാൻ അടുത്തുള്ള ഹോട്ടലുന്തപ്പിയിറങ്ങി.

ഫ്ലാറ്റിന്റെ ഡോറ് തുറന്നതും മുന്നില് നിൽക്കണയാളെക്കണ്ട് ഞാനൊന്ന് പകച്ചു.വേറാര് താടകതന്നെ. പുറത്തേക്കിറങ്ങണോ അതോ തിരിച്ചോടണോയെന്ന ചോദ്യത്തിനുമുന്നിൽ മിഴുങ്ങ്യസ്സാ നിന്നയെന്നെക്കണ്ടതും അവളുടെമുഖത്തുമാ പകപ്പ് ഞാങ്കണ്ടു. എന്നാ നിമിഷനേരങ്കൊണ്ടത് കലിപ്പായിമാറുന്നത് നോക്കിനിൽക്കാനെയെനിക്ക് കഴിഞ്ഞുള്ളു.

അതവളെക്കണ്ട് മുട്ടിടിച്ചിട്ടൊന്നുവല്ല… ഉറപ്പിച്ചുവച്ച കാലവിടന്നനക്കിയാ വീണുപോകുവോന്ന് തോന്നിയതോണ്ട് മാത്രമായിരുന്നു.

എന്റെ ഫ്ലാറ്റിനെതിരെയുള്ള ഫ്ലാറ്റിന് മുന്നിലായിരുന്നവള് നിന്നിരുന്നത്. ഇനിയിതീ തടകേടെ ഫ്ലാറ്റാണോയെന്നൊരു ചിന്ത എവിടന്നോ ഫ്ളൈറ്റുമ്പിടിച്ചു തലയിലേക്ക് കേറിവന്നതും ഞാൻ നന്നായിട്ടൊന്ന് ഞെട്ടി.

പെട്ടന്ന് ആ ഫ്ലാറ്റീന്ന് ഒരുത്തിയിറങ്ങിവന്നു.

അഭിരാമിയെന്നെ കലിപ്പിച്ചുനോക്കുന്നതുകണ്ടെന്തോ പറയാമ്മന്നയവളെക്കണ്ടതും താടകയൊന്നൂടെയെന്നെ കലിപ്പിച്ചുനോക്കിയിട്ടിറങ്ങിനടന്നു.

“എന്താ.. ന്താപ്രശ്നം… നിങ്ങളുതമ്മിലറിയുവോ…”
അവളുടെ ചോദ്യങ്കേട്ട് ഞാന്തിരിഞ്ഞുനോക്കുമ്പോ തേല്ലോരുസംശയത്തോടെയെന്നേനോക്കി നിൽക്കുവാണ് ഫ്ലാറ്റീന്ന് ഇറങ്ങിവന്നയാപുള്ളിക്കാരി.

” ഞാൻ…ഞാനവരുടെകൂടെയാണ് വർക്കെയ്യണത്… ”

പെട്ടന്നെന്ത് പറയണമെന്നൊരങ്കലാപ്പ് വന്നെങ്കിലുമൊന്ന് തപ്പിത്തടഞ്ഞു ഞാമ്പറഞ്ഞൊപ്പിച്ചു.

” താനാണോ രാഹുൽ…!! ”

ഒരുചിരിയോടെയവര് ചോദിച്ചപ്പോ ഞാനൊന്നമ്പരന്നു.

“എങ്ങനെയെങ്ങനെ…?”

ഉള്ളിലുണ്ടായാസംശയം മറച്ചുവെക്കാതെ ഞാഞ്ചോദിച്ചു.

” ഇപ്പളിവിടാന്നിറങ്ങിപ്പോയവളിത്രേന്നേരം അക്കാര്യോമ്പറഞ്ഞെനിക്ക് സ്വസ്ഥത തന്നിട്ടില്ല… അവസാനങ്കേട്ട് മടുത്തിട്ടാ ഫുഡ്‌കഴിക്കാമ്പൂവാം എന്നുമ്പാറഞ്ഞതിനേയിറക്കിയത്… താനേയതായലുവൊന്ന് സൂക്ഷിച്ചോ… അവൾക്കൊടുക്കത്തെ വാശിയാ… എന്നാ ഞാനങ്ങട് ചെല്ലട്ടെ അല്ലേലവളിന്നെന്നെ കൊല്ലും… ” എന്നുമ്പറഞ്ഞെന്നെനോക്കിയൊന്ന് പുഞ്ചിരിച്ച് താടകക്ക്പിന്നാലെയവളും ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *