പെട്ടന്ന് ആ ഫ്ലാറ്റീന്ന് ഒരുത്തിയിറങ്ങിവന്നു.
അഭിരാമിയെന്നെ കലിപ്പിച്ചുനോക്കുന്നതുകണ്ടെന്തോ പറയാമ്മന്നയവളെക്കണ്ടതും താടകയൊന്നൂടെയെന്നെ കലിപ്പിച്ചുനോക്കിയിട്ടിറങ്ങിനടന്നു.
“എന്താ.. ന്താപ്രശ്നം… നിങ്ങളുതമ്മിലറിയുവോ…”
അവളുടെ ചോദ്യങ്കേട്ട് ഞാന്തിരിഞ്ഞുനോക്കുമ്പോ തേല്ലോരുസംശയത്തോടെയെന്നേനോക്കി നിൽക്കുവാണ് ഫ്ലാറ്റീന്ന് ഇറങ്ങിവന്നയാപുള്ളിക്കാരി.
” ഞാൻ…ഞാനവരുടെകൂടെയാണ് വർക്കെയ്യണത്… ”
പെട്ടന്നെന്ത് പറയണമെന്നൊരങ്കലാപ്പ് വന്നെങ്കിലുമൊന്ന് തപ്പിത്തടഞ്ഞു ഞാമ്പറഞ്ഞൊപ്പിച്ചു.
” താനാണോ രാഹുൽ…!! ”
ഒരുചിരിയോടെയവര് ചോദിച്ചപ്പോ ഞാനൊന്നമ്പരന്നു.
“എങ്ങനെയെങ്ങനെ…?”
ഉള്ളിലുണ്ടായാസംശയം മറച്ചുവെക്കാതെ ഞാഞ്ചോദിച്ചു.
” ഇപ്പളിവിടാന്നിറങ്ങിപ്പോയവളിത്രേന്നേരം അക്കാര്യോമ്പറഞ്ഞെനിക്ക് സ്വസ്ഥത തന്നിട്ടില്ല… അവസാനങ്കേട്ട് മടുത്തിട്ടാ ഫുഡ്‌കഴിക്കാമ്പൂവാം എന്നുമ്പാറഞ്ഞതിനേയിറക്കിയത്… താനേയതായലുവൊന്ന് സൂക്ഷിച്ചോ… അവൾക്കൊടുക്കത്തെ വാശിയാ… എന്നാ ഞാനങ്ങട് ചെല്ലട്ടെ അല്ലേലവളിന്നെന്നെ കൊല്ലും… ” എന്നുമ്പറഞ്ഞെന്നെനോക്കിയൊന്ന് പുഞ്ചിരിച്ച് താടകക്ക്പിന്നാലെയവളും ഇറങ്ങിപ്പോയി.
ഓഫീസിലുവച്ചവള് ചുമ്മാതമാശക്ക് പറഞ്ഞതാവുമെന്ന് സ്വയമാശ്വസിച്ചുനിന്നയെന്റെ മനസ്സിനെതച്ചുതകർത്ത മറുപടിയായിരുന്നു അവളുടെകൂട്ടുകാരിയുടെയടുത്തുനിന്നെന്നെ തേടിയെത്തിയത്.
അവിടന്നോരടിപോലുമനങ്ങാമ്പറ്റാണ്ട് വേരിറങ്ങിയ അവസ്ഥയിലായിരുന്നു ഞാനപ്പോ.
സാഹചര്യവുമായിപ്പൊരുത്തപ്പെടാനിത്തിരി സമയമെടുത്തു. വേണമെങ്കി വയറിന്റെ തള്ളക്ക് വിളിസഹിക്കാമ്പറ്റാണ്ട് പൊരുത്തപ്പെടേണ്ടിവന്നെന്നും പറയാം.
എന്താണേലും ഫുഡ് കഴിച്ചിട്ടാവാം ബാക്കിയെന്നെന്റെ വയറുമ്മിളിച്ചുപറഞ്ഞപ്പോ അവിടന്നിറങ്ങിനടക്കുകയല്ലാതെ വേറെയൊരുവഴിയുമെന്റെ മനസില് തെളിഞ്ഞില്ല.
ഫ്ലാറ്റിനടുത്ത് തന്നെയുള്ള ഹോട്ടലുകണ്ട് അവിടെക്കേറാന്നിന്നപ്പോഴാണ് കുറച്ചുമുന്നെയിറങ്ങിപ്പോയ താടകയും കൂട്ടുകാരിയും ഫുഡ് കഴിക്കാനല്ലേ ഇറങ്ങിയതെന്ന ഓർമയെനിക്ക് വന്നത്.
അവരിവിടെക്കയറിക്കാണുമെന്നോർത്ത് ഞാൻ വേറൊരുഹോട്ടലുന്തപ്പി നടന്നു. ഫ്ലാറ്റ് ടൗണീന്ന് അധികം ദൂരമല്ലാത്തതിനാൽ അധികം നടക്കേണ്ടിവന്നില്ല.
ഭക്ഷണം മൃഷ്ടാന്നങ്കുത്തിക്കേറ്റി അതിന്റെപൈസയുങ്കൊടുത്ത് ഞാന്തിരിച്ച് ഫ്ലാറ്റിലേക്ക്തന്നെ ചെന്നു. അകത്തേക്ക് കയറുന്നതിനു മുന്നേ എതിരെയുള്ളയാ അടഞ്ഞവാതിലിലേക്കെന്റെ കണ്ണൊന്നുപാഞ്ഞു.
ഞാമ്പോലുമറിയാതെ ഒരുദീർഘനിശ്വാസം എന്നീന്ന് പുറത്തുവന്നു. എന്ത്‌വന്നാലും നേരിടാനെന്റെമനസിനെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു ഞാനത്രയുന്നേരം.
എന്റെമനസ്സിനെഎനിക്കൊട്ടും വിശ്വാസമില്ല.
പരീക്ഷക്ക് പഠിക്കണപോലെ എക്സാംഹാള് കണ്ടാലെല്ലാം മറക്കണകൂട്ട് ഇത്രേന്നേരം ഞാമ്പാറഞ്ഞുപഠിപ്പിച്ചതൊക്കെ അവളെക്കാണുമ്പോമറന്നുപോകുവോ എന്നെനിക്ക്തന്നെ പേടിയായിരുന്നു.
പ്രത്യേകിച്ചൊന്നുഞ്ചെയ്യാനില്ലാത്തോണ്ട് ഞാങ്കേറിക്കിടന്നു.സാധാരണകിടക്കുന്ന സമയമാകുന്നതേയുള്ളു.അപ്പഴാണെന്റെ ഫോൺ റിങ്ങെയ്യുന്നത്. ഏതൊലോകത്തായിരുന്ന ഞാൻ പേരുപോലുന്നോക്കാതെയത് അറ്റന്റ്യ്ത് ചെവിയോട്ചേർത്തത്.
” പട്ടിത്തെണ്ടീ…. ഞാന്തന്നെയെന്നുമങ്ങോട്ട് വിളിക്കണന്നുപറഞ്ഞാവല്യ കഷ്ടാട്ടോ… ”
അമ്മുവായിരുന്നു.അവളുടെയാദ്യത്തെയാ പട്ടിത്തെണ്ടിയെന്ന വിളികേട്ടപ്പോഴാണ് എവിടെയോ സഞ്ചാരന്നടത്തിയിരുന്ന ഞാന്തിരിച്ചുവന്നത്.
” എന്താടി…! ”
” കുന്തം… ഞാമ്പറഞ്ഞത് കേട്ടില്ലേയപ്പോ…”
ഒന്ന് ചിണുങ്ങിക്കൊണ്ടുള്ളയവളുടെ മറുപടിപിന്നാലെയെത്തി.
” ഞാനെന്തോചിന്തിച്ചിരിക്കുവായിരുന്നു… ”
“അതിന്നുമ്മാത്രഞ്ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ ഇയാൾക്കുണ്ടോ… ”
എന്നുമ്പറഞ്ഞുള്ളയവളുടെ കുണുങ്ങിച്ചിരിയെന്റെ ടെൻഷനൊക്കെയലിയിച്ചുകളയണ ഒരുഫീലായിരുന്നെനിക്ക്.
അവളുടെചിരിയിലലിഞ്ഞ് ഞാനുമതോടപ്പമൊന്ന് ചിരിച്ചു.
പിന്നെയിന്നോഫീസിൽ നടന്നകാര്യവും കുറച്ചുമുന്നേ ഫ്ലാറ്റിൽവച്ചുണ്ടായതുമൊക്കെപറഞ്ഞപ്പോ അവള് ചിരിയടക്കാമ്പാട്പെടുന്നുണ്ടായിരുന്നു.
” അയ്യോ മതി മതി…. ഇനിയെനിക്കുചിരിക്കാമ്മയ്യ… ഹൗ… വയറൊക്കെവേദനിക്കണു. ”
ആർത്തുചിരിച്ചുള്ളയവളുടെ സംസാരങ്കേട്ടപ്പോ എനിക്കങ്ങ്പൊളിയാന്തുടങ്ങി.
” ചിരിക്കെടി…ഇനീഞ്ചിരിക്കെടിപട്ടീ… ഞാനിവിടെടെന്ഷനടിച്ചു മരിക്കുമ്പോഴാണവളുടെ കൊലച്ചിരി… ”
ഹല്ലപിന്നെ… അമ്മയ്ക്പ്രാണവേദന മകൾക്കുവീണവായന എന്ന് പറഞ്ഞകണക്കാണവളുടെയോടുക്കത്തെച്ചിരി.
പെട്ടന്നെന്റെ ശബ്ദങ്കനത്തതുമവളുടെ ചിരിനിന്നു.
” ഞാൻ… ഞാനങ്ങനെ…യൊന്നും… ഓർ…ത്തില്ല… സോറി… ”
എന്നുമ്പറഞ്ഞവള് ഫോൺ കട്ടെയ്തു.
ഞാനാകെ വല്ലാതായിപ്പോയി. അങ്ങനെയൊന്നുമ്പറയണ്ടായിരുന്നു എന്നെനിക്കുതോന്നി. ഇനിയിപ്പോ പറഞ്ഞിട്ടുങ്കാര്യമില്ലല്ലോ..
ഞാനവളെ കുറേതവണ വിളിച്ചെങ്കിലുമവള് ഫോണെടുത്തില്ല. അതെന്നെ കൂടുതൽ സങ്കടപ്പെടുത്തി.
രാവിലെവിളിച്ചൊരു സോറിപറയാമെന്ന തീരുമാനത്തിൽ ഞാൻ കിടന്നു. അല്ലി ചെറിയമ്മയുടെ വീട്ടിലായിരുന്നു. അവളുടെ ഫോണെന്തോ തകരാറാണെന്നമ്മ പറഞ്ഞിരുന്നു. വൈകിയതുകാരണം ചെറിയമ്മയുടെ അവിടേക്ക് നാളെ വിളിക്കാമെന്നൂടെയോർത്ത് ഞാനുറങ്ങാൻ കിടന്നു.
നാളെ നടക്കാൻപോകുന്ന ഭൂകമ്പത്തെപ്പറ്റിയൊന്നുമെന്റെ മനസിലപ്പോഴുണ്ടായിരുന്നില്ല. അമ്മുവിന്റെ പിണക്കമ്മാറ്റാനുള്ള വഴികണ്ടെത്താൻ ഉള്ളയലച്ചിലിലായിരുന്നു എന്റേമനസ്സ്.
***************************
രാവിലെയുറക്കമുണർന്നപ്പോ തന്നെ അമ്മുവിനെ വിളിച്ചെങ്കിലുമവള് ഫോണെടുത്തില്ല.
ഉള്ളമൂഡ് മൊത്തം പോയിക്കിട്ടി. ഇന്നോഫിസ് കഴിഞ്ഞിട്ടവളെ കാണാൻ പോകാമെന്നുറപ്പിച്ച് ഞാങ്കുളിക്കാൻ കേറി.
ഫ്രഷായി ഡ്രസ്സൊക്കെയെടുത്തിട്ട് ബാഗുമെടുത്ത് ഞാനിറങ്ങി. അപ്പുറത്തെ ഫ്ലാറ്റടഞ്ഞുകിടപ്പാണ്. ഞാൻ ഫ്ലാറ്റിടുത്തുള്ള ഹോട്ടലിക്കേറി പൂരിയും ബാജിക്കറിയും ഓർഡറെയ്തു.
അത്യാവശ്യന്നല്ല രുചിയൊക്കെയുണ്ടായിരുന്നു.
അവിടന്നിറങ്ങി ഞാമ്പസ്റ്റോപ്പിലേക്ക് ചെന്നു. ഇന്നലെ ചാവിതരാമ്മന്നയാളോട് അതൊക്കെ ഞാൻ ചോദിച്ചു മനസിലാക്കിയിരുന്നു.
ബസ് കാത്തുനിന്നപ്പോഴാണൊരു കാറവിടെ വന്നുനിന്നത്. അതിന്റെ ഗ്ലാസുകളിൽ ഡോക്ടറുടെ എംപ്ലമുണ്ടായിരുന്നു.
ഇടതുവശത്തെ വിൻഡോഗ്ലാസ് താഴ്ത്തിയപ്പോഴാണാളെയെനിക്ക് മനസിലായത്. അഭിരാമിയുടെ കൂട്ടുകാരി…
പുള്ളിക്കാരി ഡോക്ടർ ആയിരുന്നോ…
” രാഹുലേ… വാടോ ഞാങ്കൊണ്ടുവിടാം… ”
പുള്ളിക്കാരിയെത്തിവലിഞ്ഞെന്നോട് പറഞ്ഞു.
” ഹേയ്… കുഴപ്പുല്ലാ…ഞാമ്പസ്സിനു പൊയ്ക്കോളാം… ”
താടകേടെ കൂട്ടുകാരിയല്ലേ… ഇനിയെന്നേക്കൊല്ലാനെങ്ങാൻ കൊണ്ടുപോകുവാണെലോ…!