ദേവസുന്ദരി – 4

Related Posts


വൈകിയെന്നറിയാം… ഇത്രതന്നെ എഴുതാൻ ഞാൻ പെട്ട പാട് 😢. ഒട്ടും സമയം കിട്ടാത്ത അവസ്ഥയാണ് സൂർത്തുക്കളെ. അസ്സൈഗ്ന്മെന്റ് എക്സാം, പ്രൊജക്റ്റ്‌ സെമിനാർ…. ആകെ വട്ടായിപ്പോയി. എന്തായാലും വായിച്ച് അഭിപ്രായമറിയിക്കൂ ❤

” സോറി മാം… എന്റെ ജോലിയൊക്കെ ഞാൻ തീർത്തതാണ്… മാഡമിനിയെന്തൊക്കെപറഞ്ഞാലും ഞാനവനെ സഹായിക്കും… എന്തുകൊണ്ട് അവനത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല എന്ന് അന്വേഷിക്കുവാനുള്ള സാമാന്യ മര്യാദ മാഡം കാണിച്ചില്ല… അവനെന്തുകൊണ്ട് അതിന് പറ്റിയില്ല എന്നെനിക്കറിയാം… അതറിഞ്ഞിട്ട് കയ്യുംകെട്ടി നോക്കി നിൽക്കാൻ എന്റെമാനസാക്ഷിയെന്നെ അനുവദിക്കില്ല… അതുകൊണ്ടാണ് ”

എല്ലാവരും അത്ഭുതത്തോടെയാണ് എന്നെ നോക്കുന്നത്.

പക്ഷെയെന്റെ മറുപടി താടകയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.

” ഐ വിൽ ഷോ യു…!”

അവളെന്നെനോക്കിയൊരു വെല്ലുവിളി മുഴക്കി ചവിട്ടിത്തുള്ളി കാബിനിലേക്ക് തന്നെ തിരിച്ചുപോയി.

ആ നിമിഷമെനിക്ക് മനസിലായിരുന്നു…. ഇനിയങ്ങോട്ട് ഈയൊഫിസിൽ എന്റെ കഷ്ടകാലം തുടങ്ങുകയാണെന്ന്.

തുടരുന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

താടകയോട് വല്യകാര്യത്തിൽ ഡയലോഗടിച്ചെങ്കിലും അവളുടെയാ ഒറ്റ വെല്ലുവിളിയിൽ ഞാനമ്പേ പതറിയിരുന്നു.

സംഭരിച്ചുവച്ച ധൈര്യമൊക്കെ ഏതുവഴിയാണ് കണ്ടമ്പിടിച്ചതെന്ന് എത്രയാലോചിട്ടുമെനിക്കൊരു എത്തുമ്പിടീം കിട്ടീതുമില്ല. സംഭവമിങ്ങനെയൊക്കെയാണെങ്കിലും ആരാധനയോടെ എന്നെനോക്കുന്നകുറേ കണ്ണുകൾ കണ്ടപ്പോ ഞാനെന്റെ പേടിയൊക്കെയകത്തുതന്നെ കുഴിച്ചങ്ങുമൂടി.
പക്ഷെ പരസ്പരം കൂട്ടിമുട്ടാൻ വെമ്പിനിന്നയെന്റെ കാൽമുട്ടുകൾ എന്നെയൊറ്റിക്കൊടുക്കുമോ എന്നായിരുന്നെന്റെ പേടി.

എന്ത് മൈരേലുവാവട്ടെ വരുന്നിടത്തുവച്ചുകാണാമെന്ന വിപ്ലവകരമായ തീരുമാനം ശിരസിലേറ്റി ഞാൻ കാബിനിലേക്ക് തിരിച്ചുച്ചെന്നു.

ഓഫീസ് ടൈം കഴിയാറായിട്ടുണ്ട്. ഫോണെടുത്ത് നോക്കിയപ്പോ അമ്മയുടെ അഞ്ചാറുമിസ്സ്ഡ്കാൾ വന്നകിടപ്പുണ്ട്. വല്യച്ഛനും വിളിച്ചിട്ടുണ്ട്. ഫ്ലാറ്റിന്റെ കാര്യമ്പറയാനാവും എന്നറിയാവുന്നതുകൊണ്ട് ഞാൻവേഗം അമ്മേനെ തിരിച്ചുവിളിച്ചു.

” ഞാൻങ്കൊറച്ച് തിരക്കിലായിരുന്നമ്മേ… വല്യച്ചനെന്തുപറഞ്ഞു… ”

” വല്യച്ഛന്നിന്നെ വിളിക്കാന്ന് പറഞ്ഞിരുന്നല്ലോ… വിളിച്ചില്ലേ… നിന്നോടവിടെ നിന്നോളാമ്പറഞ്ഞു. ”

” വല്യച്ഛന്റെ മിസ്ഡ് കാൾ ഉണ്ട്…ഞാന്തിരിച്ചുവിളിച്ചോളാ… ഫോണെന്റെ കാബിനിലായിപ്പോയി… അതാ അറിയാണ്ട് പോയെ… ”

” നീയെന്നാ വേഗമ്മിളിക്ക്… താക്കോലൊക്കെയാരെയോ എൽപിച്ചിട്ടായുള്ളത്… ”

അതുപറഞ്ഞമ്മ കാൾ കട്ട്‌ചെയ്തു.

അത്കഴിഞ്ഞ് ഞാൻ വല്യച്ഛനെവിളിച്ചു.

ഫ്ലാറ്റിന്റെയഡ്രസ്സും അത് വൃത്തിയാക്കാനും മറ്റുമേൽപ്പിച്ചിരിക്കുന്നയാളുടെ നമ്പറുമെനിക്ക് വാട്സ്ആപ്പ് ചെയ്തിട്ടുണ്ടെന്ന് വല്യച്ഛമ്പറഞ്ഞു. ഓഫീസ് കഴിഞ്ഞിറങ്ങുമ്പോഴയാളെയൊന്ന് വിളിച്ചാൽ ഫ്ലാറ്റിനടുത്തേക്കയാൾ ചാവികൊണ്ടുതരുമെന്നും പറഞ്ഞ് വല്യച്ഛനും ഫോൺവച്ചു.

ഓഫീസ് ടൈം കഴിഞ്ഞിട്ടുണ്ട്. ഞാൻ വേഗം സിസ്റ്റമൊക്കെ ഓഫാക്കിയവിടന്നിറങ്ങാന്തുടങ്ങി. താടകയുടെമുന്നിൽചെന്ന് പെടരുതെന്ന്മാത്രമാണെനിക്കപ്പൊ തോന്നിയത്. ആരെയും മൈന്റെയ്യാണ്ട് ഞാൻ വേഗമോഫീസിന്നിറങ്ങി. രക്ഷസന്റെ മുന്നിൽപ്പെട്ട് ജീവന്തിരിച്ചുകിട്ടിയ ആട്ടിങ്കുട്ടിയുടെ സന്തോഷമായിരുന്നു താടകയുടെമുന്നിൽപ്പെടാതെ അവിടന്നിറങ്ങിയപ്പോ എനിക്കുതോന്നിയത്.

ഒരു ടാക്സിവിളിച്ച് ഓഫീസിന്നേർപ്പാടാക്കിയ വീട്ടിലേക്കുച്ചെന്നു. എന്റെ സാധനങ്ങളൊക്കെയവിടെയാണല്ലോ.

വീടുന്തുറന്ന് സാധനങ്ങളൊക്കെ വണ്ടിയിൽക്കയറ്റുമ്പോഴാണ് കാർത്തിക്കോഫീസിന്ന് തിരിച്ചെത്തിയത്.

” നീയെങ്ങോട്ടായീ പെട്ടീങ്കിടക്കേമായിട്ട്… ”

ഒരാന്താളിപ്പോടെയായിരുന്നു കാർത്തിക്കതെന്നോട് ചോദിച്ചത്.

” വല്യച്ഛന്റെ ഫ്ലാറ്റൊഴിഞ്ഞുകിടക്കുവാടാ… എന്നോടാവിടെച്ചെന്ന് നിക്കാമ്പറഞ്ഞു… ”

എന്തൊക്കെയോ പറഞ്ഞവന് കാര്യമ്മനസിലാക്കികൊടുത്തു. അവിടന്ന് നേരെയിറങ്ങി വല്യച്ഛനയച്ചുതന്ന അഡ്രസിലോട്ട് വച്ചുപിടിച്ചു.

അതിനിടെ അയാളെവിളിച്ചുപറയാനും ഞാമ്മറന്നില്ല. എന്തായാലും വല്യച്ചമ്പറഞ്ഞപോലെ അവിടെയെത്തുമ്പോഴേക്ക് പുള്ളിയെന്നേക്കാത്ത് ഫ്ലാറ്റിനുമുന്നിൽ നിൽപ്പുണ്ടായിരുന്നു.

പുള്ളിതന്നെവന്ന് എന്റെഫ്ളാറ്റൊക്കെ കാണിച്ചുതന്നു. അടിപൊളിയൊരു 4 BHK ഫ്ലാറ്റ്. വല്യച്ഛനിവിടെ എന്തോ ബിസിനസ്‌ ഒക്കെയായിരുന്നു. പക്ഷെയിത്രേം വല്യസെറ്റപ്പായിരുന്നെന്ന് ഇപ്പഴാണ് എനിക്ക് മനസിലായതെന്ന് മാത്രം.
എന്റെകൂടെവന്നയാള് തിരിച്ചുപോകാന്നേരം ഞാനൊരു 100 രൂപായെടുത്തയാളുടെ കയ്യിൽകൊടുത്തു. വേണ്ടായെന്നൊക്കെ പറഞ്ഞെങ്കിലും ഞാനിത്തിരി നിർബന്ധിച്ചപ്പോ പുള്ളിയതുവാങ്ങിയെന്നേയൊന്ന് തൊഴുത് തിരിച്ചുപോയി.

എന്നെയിപ്പോ തൊഴാനുമ്മാത്രമെന്ത് ആനക്കാര്യാ ഞാഞ്ചെയ്തേ എന്നായിരുന്നെന്റെ മനസിലപ്പോ.

ഫ്ലാറ്റ് മൊത്തത്തിലൊന്ന് ചുറ്റിക്കണ്ട് ഒന്ന് കുളിച്ചുഫ്രഷായി ഹാളിൽ ചെന്നിരുന്നു. അമ്മയെവിളിച്ചു കാര്യമൊക്കെപ്പറഞ്ഞു.

അത്കഴിട്ടാണെന്റെ തലയിലാ വെള്ളിടിവെട്ടിയത്… എന്തോമൈരെടുത്തു തിന്നും. എന്തേലുമുണ്ടാക്കാമെന്ന് വച്ചാലതൊട്ട് അറിയത്തുമില്ല.

” ആൺകുട്ട്യോള് അടുക്കളേല് കേറാമ്പാടില്ലായെന്ന ഏതോ മടിയനുണ്ടാക്കിവച്ച തീരുമാനത്തിന്റെ ഭവിഷ്യത്ത്… ഏതോനൂറ്റാണ്ടിലുരുത്തിരിഞ്ഞ ചിന്തയിപ്പോഴും അതേപടി ഓരോതലമുറയിലേക്കുമടിച്ചേൽപ്പിക്കുമ്പോ

നമ്മള് നമ്മളെത്തന്നെയാനൂറ്റാണ്ടിൽ തളച്ചിടുകയാണല്ലോ എന്നെനെനിക്കുതോന്നി.

ഇന്നെനിയിപ്പോപ്പുറത്തൂന്ന് കഴിക്കാം… നാളെത്തോട്ട് യൂട്യൂബിനെ ഗുരുവാക്കി പാചകകലയ്ക്ക് ഹരിശ്രീ കുറിക്കാമെന്നൊക്കെമനസിലിട്ടുറപ്പിച്ച് ഞാൻ അടുത്തുള്ള ഹോട്ടലുന്തപ്പിയിറങ്ങി.

ഫ്ലാറ്റിന്റെ ഡോറ് തുറന്നതും മുന്നില് നിൽക്കണയാളെക്കണ്ട് ഞാനൊന്ന് പകച്ചു.വേറാര് താടകതന്നെ. പുറത്തേക്കിറങ്ങണോ അതോ തിരിച്ചോടണോയെന്ന ചോദ്യത്തിനുമുന്നിൽ മിഴുങ്ങ്യസ്സാ നിന്നയെന്നെക്കണ്ടതും അവളുടെമുഖത്തുമാ പകപ്പ് ഞാങ്കണ്ടു. എന്നാ നിമിഷനേരങ്കൊണ്ടത് കലിപ്പായിമാറുന്നത് നോക്കിനിൽക്കാനെയെനിക്ക് കഴിഞ്ഞുള്ളു.

അതവളെക്കണ്ട് മുട്ടിടിച്ചിട്ടൊന്നുവല്ല… ഉറപ്പിച്ചുവച്ച കാലവിടന്നനക്കിയാ വീണുപോകുവോന്ന് തോന്നിയതോണ്ട് മാത്രമായിരുന്നു.

എന്റെ ഫ്ലാറ്റിനെതിരെയുള്ള ഫ്ലാറ്റിന് മുന്നിലായിരുന്നവള് നിന്നിരുന്നത്. ഇനിയിതീ തടകേടെ ഫ്ലാറ്റാണോയെന്നൊരു ചിന്ത എവിടന്നോ ഫ്ളൈറ്റുമ്പിടിച്ചു തലയിലേക്ക് കേറിവന്നതും ഞാൻ നന്നായിട്ടൊന്ന് ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *