ഇടക്കെപ്പോഴോ അമ്മയുടെ വിളി വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്. ഞാൻ അവളുടെ കൈ മാറ്റി എണീറ്റിരുന്നു. അവളെ നോക്കി. എന്ത് സുന്ദരിയാണിവൾ. ആരെയും മയക്കുന്ന സൗന്ദര്യം. എങ്കിലും എന്റെ ദേവൂട്ടിക്ക് ഇതുവരെ ഒരു പ്രണയമോ ബന്ധങ്ങളോ ഇല്ല. ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു എണീറ്റു ബാത്‌റൂമിൽ പോയി.
“”എന്താ അമ്മേ.. നല്ലൊരു ഉറക്കം കുളമാക്കി “”
ഉറക്കം തടസപ്പെടുത്തിയ നിരാശയിൽ ഞാൻ പറഞ്ഞു.
“”ആ നീ ഉറങ്ങിക്കോ.. എന്തൊരു മഴയാണെന്നു നോക്കിക്കേ പുറത്തു..ആ സന്തോഷ് നിന്നെ അന്വേഷിച്ചു വന്നിരുന്നു “” ചായ ഉണ്ടാക്കുന്നതിനിടയിൽ അമ്മ എന്നെ നോക്കാതെ പറഞ്ഞു.
“”സന്തോഷേട്ടനോ? എന്നെയോ? എന്താ അമ്മേ കാര്യം “” സാധാരണ സന്തോഷേട്ടൻ അങ്ങനെ വരാറില്ല. അതും എന്നെ അന്വേഷിച്ചു.
“”നീ ആ കുടയെടുത്തു വേഗം ചെല്ല്. എന്തോ അത്യാവശ്യമുണ്ട്.””
പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. ഡ്രസ്സ് മാറ്റി ഒരു കമ്പൊടിഞ്ഞ കുടയും ചൂടി അങ്ങോട്ട് നടന്നു. മഴ പെയ്തിട്ടു വഴിയിൽ ആകെ ചെളി വെള്ളം ഒഴുകുന്നു. ഇതെന്താണ് പതിവില്ലാത്തൊരു മഴ. സാധാ ചെരുപ്പിട്ടതിനാൽ നടക്കുമ്പോൾ പുറകിൽ നിന്നും ചെളി തെറിക്കാൻ തുടങ്ങി. അത് മനസിലാക്കാതെ ഞാൻ നടന്നു.
സന്തോഷേട്ടന്റെ വീട്ടിൽ എത്തിയതും തന്റെ പഴയ ജീപ്പിൽ തൂമ്പയും മറ്റും എടുത്തു വെക്കുന്ന സ്നേഹ ചേച്ചിയെയും സന്തോഷേട്ടനെയും കണ്ടു. മോൾ ഉമ്മറത്ത് ഒരു സൈകിളിൽ ഇരിക്കുന്നത് കണ്ടു.
“”ആ നീ വന്നോ. നീ ഉറങ്ങുകയായിരുന്നെന്നു അമ്മ പറഞ്ഞു അതാ ഞാൻ പോന്നത് “” എന്നെ കണ്ടതും ചെറിയൊരു സന്തോഷത്തോടെ പുള്ളി പറഞ്ഞു. അപ്പുറത്ത് മുഖത്തു വേവലാതോയോടെ സ്നേഹയും.
“”എന്തുപറ്റി പെട്ടെന്ന് “” കാര്യമറിയാൻ ഞാൻ ചോദിച്ചു.
“”എടാ എന്റെ പറമ്പിൽ ആകെ വെള്ളം കയറിനിൽക്കുന്നുണ്ടാവും. കൃഷിയൊക്കെ ഒരു പരുവമാവും. ഈ സമയത്തു ആരെയും വിളിച്ചിട്ടു കിട്ടുന്നില്ല. നിനക്ക് സമയമുണ്ടെങ്കിൽ ഒന്ന് കൂടെ വാ “” തന്റെ കൃഷി നശിപ്പിക്കുമെന്ന ഭയത്തിൽ പുള്ളി എന്നോട് അപേക്ഷിച്ചു.
“”എന്നാ വേഗം കയറു. പെട്ടെന്ന് പോകാം “” ഞാൻ പറഞ്ഞത് കേട്ടു പുള്ളിക്കാരൻ വേഗം ജീപ്പിൽ കയറി. കുട മടക്കി ഞാനും കൂടെ കയറി. എന്റെ വാക്കുകൾ സ്നേഹ ചേച്ചിക്കും അൽപ്പം സമാധാനം കിട്ടി.
പുള്ളി വളരെ വേഗത്തിൽ ജീപ്പ് പായിപ്പിച്ചു. റോഡിൽ നിറഞ്ഞിരുന്ന വെള്ളം ജീപ്പിന്റെ വേഗതയിൽ ചിന്നി ചിതറി. എല്ലായിടത്തും വെള്ളം കയറുന്നു. ചെറിയ തോട് പോലെ റോഡിലൂടെ വെള്ളം ഒഴുകുന്നു. അധികം ആളുകളെയൊന്നും കാണുന്നില്ല. കവലയിലെ ചായക്കടയിൽ ധാരാളം ആളുകളെ കണ്ടു. സമയം മുന്നോട്ടു നീങ്ങി ഒരു വിധത്തിൽ ഞങ്ങൾ ഒരു കുന്നിന് മുകളിൽ പുള്ളിയുടെ തോട്ടത്തിൽ എത്തി. വാഹനം നിർത്തിയതും പുള്ളി തൂമ്പയും മറ്റു സാധങ്ങളും എന്നോട് എടുക്കാൻ പറഞ്ഞു. അവിടെ കണ്ട ചെറിയൊരു കുടിലിൽ നിന്നും കുറച്ചു കയറുകളും കമ്പുകളും എടുത്ത് മുന്നിൽ വെപ്രാളത്തോടെ നടന്ന പുള്ളിയുടെ കൂടെ ഞാനും പോയി.
കൃഷിയിടങ്ങളിൽ വെള്ളം കുത്തനെ ഒഴുകുന്നു. ശക്തിയായ ഒഴുക്കിൽ കൃഷി ഫലങ്ങൾ ചാഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കണ്ണ് കാണാത്ത മഴ കണക്കാക്കാതെ ഞാനും പുള്ളിയും കൂടി അവിടെ പരമാവധി ശരിയാക്കി. അതൊരു സുഖമുള്ള പണിയാണെന്നു എനിക്ക് തോന്നി. ഒന്നും നോക്കിയില്ല പുള്ളിക്കാരന്റെ കൂടെ ഇരുട്ടാകുവോളം പണിയെടുത്തു. ഒരു വിധം ശരിയായപ്പോൾ സമയം 7 മണിയായി. ഒഴുക്ക് വെള്ളത്തിൽ കയ്യും കാലും കഴുകി ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. പോരുന്ന വഴിക്കു സമാധാനത്തോടെ പുള്ളി സംസാരിച്ചു. എന്നോട് അല്പം സ്നേഹം കൂടിയത് പോലെ എനിക്ക് തോന്നി.
പുള്ളിയുടെ വീട്ടിലെത്തിയ ഞാൻ ഇറങ്ങി പൈപ്പിൽ നിന്നും കയ്യും കാലും കഴുകി വൃത്തിയാക്കി. ഞങ്ങളെ കണ്ടു പുറത്തിറങ്ങി വന്ന സ്നേഹ ചേച്ചി മോളെ നിലത്തിരുത്തി..
