നാലുമണിപ്പൂക്കൾ – 2 Like

അവളവന്റെ കൈ പിടിച്ചുയർത്തി തന്റെ മുഖത്തോട് ചേർത്ത് അവനെ നോക്കി. അവൻ എന്തെങ്കിലുമായ്ക്കോയെന്ന ഭാവത്തിലിരിക്കുകയാണ്. സംഗീതയെപ്പോലൊരു പെണ്ണ് കൈയിൽ കയറിപ്പിടിച്ചാൽ അംജദെന്നല്ല ആരും വഴുതിവീഴും.

‘എന്തൊരു ഭംഗിയാണിവൾക്ക്.. കിഴുക്കുത്തി‌മുല്ല കവിളുള്ള പഞ്ചാരപ്പെണ്ണിൻ തേൻതുടിക്കും കരിംചുവപ്പ്‌ ചുണ്ടിലൊന്ന് മുത്താൻ കൊതിക്കാത്തതായി ആരാണുള്ളത്?’ അവനുള്ളിൽ മോഹനിലാവുദിച്ച് അസ്വസ്ഥനായി.
അവളവന്റെ കൈയിൽ ചുണ്ടുചേർത്ത് അവന്റെ മുഖത്ത് നോക്കി. തന്റെ നനുത്ത പവിഴാധരങ്ങളുടെ സ്പർശനത്തിലവൻ കുളിർകൊണ്ടത് സംഗീതയെ ആനന്ദിപ്പിച്ചു.

‘ഷാനിക്ക് വേണ്ടെങ്കി വേണ്ട ഇക്ക് വേണം ന്റെ ചെക്കനെ’ അവൾ വീണ്ടും മോഹമെത്തയിൽ അരിമുല്ലപ്പൂ വിതറി കാത്തിരുന്നു.

“പൂവാ അംജദേ?”അവളവന്റെ കൈ വിട്ട് എണീറ്റു.

“ഉം..”

അവർ നടന്നു നീങ്ങി. അവന്റെയുള്ളിൽ ഷാനിബ കെട്ടടങ്ങുന്നത് സംഗീത വായിച്ചെടുത്തു. നടത്തത്തിനിടയിൽ കള്ളക്കണ്ണ് സംഗീതയിൽ പാളിയുരഞ്ഞു കൊണ്ടിരുന്നു.

‘ഇനിയൊരിഷ്ടം പറഞ്ഞ് ചമ്മണ്ട. ഓൻ വേണെങ്കി പറ്യേട്ടേ.’

സംഗീത വീട്ടിലേയ്ക്ക് കയറുമ്പോൾ തിളക്കമുള്ള ചെക്കന്റെയാ നോട്ടം മനസ്സിൽ പകർത്തി യാത്ര ചൊല്ലി.

സംഗീത അന്ന് വൈകുന്നേരം പാടത്ത് ക്രിക്കറ്റ് കളിക്കുന്ന അംജദിനെ നോക്കി എത്ര നേരമിരുന്നെന്നറിയില്ല.

“എന്താടീ പെണ്ണേ യ്യി കളി കാണ്വെല്ലല്ലോ? ആര്യാ നോക്കിരിക്ക്ണേ?” ഏട്ടത്തിയമ്മയുടെ കുത്തുന്ന ചോദ്യം കേട്ട് സംഗീത ജീവിതത്തിലാദ്യമായി നാണിച്ചിരുന്നു.

“എല്ലൗം ന്നോട് പറേല്ണ്ടല്ലോ പറേടോ… ആര്യാ നോക്ക്ണേ?”

“ദാ ആ നീലക്കുപ്പായട്ട ചെക്കനെ” പാടവരമ്പിലിരുന്ന സംഗീത ഇഞ്ചിപ്പുല്ലിൽ പിടിച്ചുവലിച്ച് കരിവള കുലുക്കിപ്പറഞ്ഞു.

“ഹ് ആരേ? അംജദിനേ? ന്ന്ട്ട് ഓനന്നെ ഇഷ്ടാ?”

“അറിയില്ല”

“യ്യി ധൈര്യായി ചോയ്ച്ചോക്ക് ഞാന്ണ്ടന്റെ കൂടെ. വേണേ ഞാൻ ചോയ്ക്കാ.”
“അതൊന്നും വേണ്ട ഞാൻ ചോയ്ച്ചതാ ന്റെ പാറുക്കുട്ട്യേ.” അവൾ നടന്നതെല്ലാം പാർവ്വതിയോട് വിശദീകരിച്ചു. ഇതെല്ലാം കേട്ട് പാർവ്വതിക്കാകെ കോരിത്തരിച്ചു പോയി.

“എന്താ അന്തം വിട്ട് നിക്ക്ണ് ന്റെ പാറുക്കുട്ട്യേ..വിശ്വാസായില്ല്യേ” സംഗീത പാർവ്വതിയുടെ താടിയിൽ പതിയെ തഴുകി ചോദിച്ചു.

“അതല്ല, ചെക്കനെ കെട്ടിപ്പിടിച്ചിട്ട് പിന്നൊന്നും നടന്നിലാന്ന് പറഞ്ഞത് വിശ്വൈക്കാൻ പറ്റ്ണില്ല. ഞാനാര്ന്നെങ്കി എന്തെങ്കിലൊക്ക് നടന്നീര്ന്ന്. അത്രക്കും മൊഞ്ചാണാ ചെക്കന്.” പാർവ്വതി തമാശയായിട്ടാണെങ്കിലും പറഞ്ഞത് സത്യമാണെന്ന് സംഗീത ഊഹിച്ചെടുത്തു.

“വേണ്ടാ ട്ടാ ഏടത്ത്യേ” അവൾ പരിഭവിച്ചു.
“പിന്നെ ഞാൻ വെറ്തെ പറഞ്ഞേല്ലേ ന്റെ മോളേ.‌ ന്ന്ട്ട്, പറയ് അനക്കൊന്നും തോന്നീലേ?”

“തോന്നൊക്കെ ചെയ്ത് പക്ഷേ പേടിച്ച്ട്ട് ഓനെ തള്ളിമാറ്റി. ആരേലും കണ്ടാലോ? അത്വല്ല കല്ല്യാൺത്തിന് മുമ്പ് ഇങ്ങെനൊക്കെ ചിയ്യ്ണെത് തെറ്റല്ലേ”

“അപ്പൊ തെറ്റല്ലെങ്കി ചിയ്യും ല്ലേ” പാർവ്വതി അവളുടെ അരികിലിരുന്ന് കെട്ടിപ്പിടിച്ച് തന്റെ മാറിടം അവളോട് ചേർത്ത് ഞെരിച്ചു.

“ഇക്കറിയുല്ല” പാർവ്വതിയുടെ കൈ തന്റെ മാറിലേയ്ക്ക് വരുന്നുണ്ടോ? അവൾ സംശയിച്ചു.

അല്ല അത് സംശയമല്ല! അതവിടെ പതിയെ മുറുകുന്നു!! അടുത്തെങ്ങും ആരുമില്ല. ‘ഈശ്വരാ ഏടത്ത്യമ്മ ദെന്ത് ഭാവിച്ചാ’

കൈ അമരും തോറും വല്ലാതെ സുഖിച്ചു അവൾക്ക്.

‘ഒരു പെണ്ണിങ്ങനൊക്കെ ചെയ്താൽ സുഖണ്ടാവൂന്ന് പ്പളാ മനസ്സിലാവ്ണേ’
കുറച്ച് നേരം അങ്ങിനെ ഇരുന്ന് കൊടുത്ത സംഗീത പാർവ്വതി അതിരു കടക്കുമോയെന്ന് ഭയന്ന് എഴുന്നേറ്റ് ഗൗരവത്തിൽ പോകാനാരംഭിച്ചു. ആടുകളെ പിടിച്ച് രണ്ടു പേരും നടന്നു നീങ്ങി. അവർ പരസ്പരം സംസാരിച്ചില്ല. രണ്ടു നിമിഷം കൊണ്ട് ഒരകൽച്ച രണ്ടുപേർക്കിടയിലും വന്നു. സംഗീതയുടെ കൃത്രിമ പരിഭവത്തിൽ അവൾക്ക് സുഖിച്ചുവെന്ന് പാർവ്വതിയ്ക്ക് മനസ്സിലായി.

“ടീ പെണ്ണേ ആ സംവൃതട്ടീച്ചറ് ചെക്കനെ കൊത്തിക്കൊണ്ടോവാണ്ട് നോക്കിക്കോട്ടാ” പോകുന്നതിനിടയിൽ ഒരു മുന്നറിയിപ്പ് കൊടുക്കാൻ പാർവ്വതി മറന്നില്ല. അതുതന്നെയായിരുന്നു സംഗീതയുടെയും ആശങ്ക. എങ്ങിനെയെങ്കിലും അവനെ പിന്മാറ്റണം‌ അല്ലെങ്കിലും ഈ സംഗീത തന്നെയാണ് അംജദിന്റെ പെണ്ണ്. അവൾക്ക് സംവൃതയോട് അടങ്ങാത്ത വിദ്വേഷം വളർന്നു. അതിന് എന്തും ചെയ്യുമെന്ന അവസ്ഥയിലേയ്ക്കവൾ വളർന്നു.

Leave a Reply

Your email address will not be published. Required fields are marked *