“അമ്മേ കലേഷേട്ടനെ വിളിക്കണ്ടേ.. എത്ര കാലമാണ് നമ്മളിങ്ങനെ….” സുഷമ്മ പകുതിയിൽ നിർത്തി…
“മ്മ് ഹും… അവൻ ആ പൈസയും നശിപ്പിച്ചു. നിനക്കതിനിയും മനസ്സിലായില്ലേ. സേവിച്ചൻ നമ്മളെ വച്ചു പൈസ മുതലാക്കി കഴിയുമ്പോൾ എവിടുന്നെങ്കിലും അവൻ കേറി വരും. അവനറിയാം ഇവിടെ ഇനിയെന്താണ് നടക്കുകയെന്ന്.”
കല്യാണിയമ്മ വെറുപ്പോടെ പറഞ്ഞു. പിന്നെ കണ്ണു നിറച്ചു കൊണ്ട് സുഷമ്മയെ നോക്കി, ആ മുഖത്തു തഴുകി കൊണ്ട് അവളോടായി പറഞ്ഞു ” അവനു വേണ്ടി നിന്നെ കല്യാണമാലോചിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. ഇല്ലെങ്കിൽ നീയി നരകത്തിൽ വന്നു പെടില്ലായിരുന്നു. മോള് അമ്മയോട് ക്ഷമിക്ക്. ”
സുഷമ്മ എന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും കാവ്യ അടുക്കളയിലേക്ക് കയറി വന്നു. പെട്ടെന്ന് തന്നെയവർ സംഭാഷണം നിർത്തി.
അമ്മയും, നാത്തൂനും കാര്യമായി എന്തോ പറയുകയായിരുന്നുവെന്നും, താൻ വന്നപ്പോൾ അവർ സംഭാഷണം നിർത്തിയതാണെന്നും കാവ്യക്ക് മനസ്സിലായി. അവളത് പ്രകടിപ്പിക്കാതെ അവിടെചുറ്റി പറ്റി നിന്നു.
————————————————————-
നേരം എട്ടു മണി കഴിഞ്ഞു. കല്യാണിയമ്മയും, പെൺപിള്ളേരും വാതിലടച്ചു ഹാളിൽ തന്നെ ഇരുന്നു. ആരും പരസ്പരം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
എല്ലാവരും ഡോറിൽ ഒരു മുട്ട് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഏത് നിമിഷവും ഡോറിലൂടെ സേവിച്ചൻ കടന്നു വരുമെന്ന് അവർക്കറിയാമായിരുന്നു.
ആ റൂമിൽ കനപ്പെട്ട മൗനം തങ്ങി നിന്നു. ഏതോ പ്രേത സിനിമയിലെ പോലെ വാതിലിൽ ആരോ തട്ടി വിളിച്ചു.
വാതിലിൽ മുട്ടു കേട്ടതും, കല്യാണിയമ്മ സുഷമ്മയെ നോക്കി. അവൾ കാവ്യയെയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി.
കല്യാണിയമ്മ അവര് പോയത് നോക്കി, പിന്നെ ഒരു ദീർഘ നിശ്വാസം വിട്ടു ശേഷം വാതിക്കലേക്ക് നടന്നു.
അവർ പതിയെ വാതിലിന്റെ കൊളുത്തെടുത്തു. സേവിച്ചൻ കടുത്ത മുഖത്തോടെ പുറത്തു നിൽപ്പുണ്ടായിരുന്നു.
അവന്റെ മുഖത്തേക്ക് നോക്കാതെ കല്യാണിയമ്മ താഴോട്ട് നോക്കി നിന്നു. അവരെ തുറിച്ചു നോക്കിക്കൊണ്ട് സേവിച്ചൻ വീടിനുള്ളിലേക്ക് കയറി. അവൻ നേരെ ഹാളിലെ സോഫയിൽ പോയിരുന്നു.
കല്യാണിയമ്മ വാതിലടച്ച ശേഷം അവന്റെ മുന്നിലെത്തി. അവന്റെ മുഖം കണ്ടാൽ അറിയാം അവൻ നല്ല ദേഷ്യത്തിലാണെന്നു. മിക്കവാറും കലേഷ് ഫോൺ എടുത്തിട്ട് ഉണ്ടാവില്ല.
“എന്താ തള്ളേ മിണ്ടാതെ നിൽക്കുന്നത്. ” അവൻ കല്യാണിയമ്മയെ നോക്കി പരുഷമായി ചോദിച്ചു.
അവർ അവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“എന്താ തള്ളേ നിങ്ങടെ വായിൽ പഴമാണോ? ” അവൻ ശബ്ദമുയർത്തി.
“അല്ല… ഞാൻ… എന്ത്…” കല്യാണിയമ്മ വിക്കി.
“ഓഹ്ഹ് അപ്പോൾ ശബ്ദമുണ്ട്.. എന്തായി എന്റെ പണത്തിന്റെ കാര്യം. മുതലോ, പലിശയോ വല്ലതും ആയോ?”
“അത്… അത്…”
“നിന്ന് കഥകളി കളിക്കാതെ കാര്യം പറയെടി.. ”
“അത്.. ഒന്നും ആയില്ല മോനെ… ഞങ്ങൾ ഇന്നും അവനെ വിളിച്ചു കിട്ടിയില്ല… ” അവര് വിറച്ചു വിറച്ചു പറഞ്ഞു.
“കിട്ടുകേല, അതങ്ങനെയാ.. നിന്നെപ്പോലുള്ള അവരാതികൾക്ക് ഉണ്ടായ തയോളി അല്ലേ… അവൻ ഫോൺ എടുക്കുകേല. നാലു മാസമായി ആ പൂറിമോൻ എന്റെ ഫോൺ എടുത്തിട്ട്.. ”
കല്യാണിയമ്മ തല കുനിച്ചു കൊണ്ട് നിന്നു. അവന്റെ ദേഷ്യം മുഴുവൻ തന്റെ മേൽ ആവും എന്നത് അവരെ വിറ കൊള്ളിച്ചു.
“ഇവിടെ വേറെ രണ്ടെണ്ണം ഉണ്ടായിരുന്നല്ലോ എവിടെ? ” സേവിച്ചൻ ചുറ്റും നോക്കി.
“അവര് റൂമിൽ ഉണ്ട്.” ഭയത്തോടെ കല്യാണി പറഞ്ഞു.
“റൂമിൽ കേറി കവച്ചിരിക്കുവാ. വിളിച്ചോണ്ട് വാ തള്ളേ. നിങ്ങളെ പ്പോലെ അവളുമാരും എനിക്ക് പ്രോമിസ്സറി നോട്ട് ഒപ്പിട്ട് തന്നിട്ടുണ്ട്. എന്നിട്ട് റൂമിൽ കേറി ഒളിച്ചിരിക്കുന്നോ?. വിളിച്ചോണ്ട് വാ തള്ളേ ‘.”
“മോനെ അത് അവരെ… ”
“ഇനി ഞാൻ പോയി വിളിച്ചിറക്കണോ?”
“വേണ്ട.. ഞാൻ വിളിക്കാം.”
