പെണ്ണിൻ്റെ മാഹാത്മ്യം

അനാഥനെന്ന അനശ്വരമായ ആനന്ദം എല്ലാ പാർട്ടുകളും താൽക്കാലികമായി പിൻ വലിച്ചിരിക്കുകയാണ് .. സദയം ക്ഷമിക്കുക…. MJ.

വർഷേ…. ഇന്നെന്താ വിശേഷം അമ്പലത്തി പോകുമ്പോ എന്നോടൊന്നു പറഞ്ഞൂടായിരുന്നോ നിനക്ക് ?

അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന എന്നെയും നോക്കി വയലരികിലെ ബൈക്കിനോട് ചാരി നിന്നുകൊണ്ടുള്ള ശരത്തേട്ടൻ്റെ ചോദ്യം കാതിൽ പതിഞ്ഞെങ്കിലും അതിനൊരു മറുപടി കൊടുക്കാൻ നിൽക്കാതെ കയ്യിലുണ്ടായിരുന്ന ചന്ദനക്കുറി ശരത്തേട്ടൻ്റെ നെറ്റിയിൽ ചാർത്തി കൊടുത്ത് ഞാൻ അവിടെ നിന്നും നടന്ന് നീങ്ങി….

വർഷേ….. ടി…. ചാരു.. എന്താടി നിനക്കിന്ന് ഇത്ര ജാഡ ? സാധാരണ ഇങ്ങനെയല്ലാലോ ഇന്നിതെന്തു പറ്റി നിനക്ക്..ഹേ… വിച്ചു….. ഒന്ന് നിൽക്കഡോ.. അവിടെ…

അതും പറഞ്ഞ് കൊണ്ട് ശരത്തേട്ടൻ എൻ്റെ കൈയിൽ പിടിച്ചും വലിച്ചും കൊണ്ട് ശരത്തേട്ടനിലേക്കടുപ്പിച്ചു… അതും ഞങ്ങളുടെ തന്നെ പൊതു വഴിയായ വയലരിക്കിൽ നിന്നും..

അതോട് കൂടി ഞാൻ ദേഷ്യത്തോടെ ശരത്തേട്ടനെ നോക്കി.. ഞാൻ പേടിപ്പിച്ചു

”എൻ്റെ കൈയ്യീന്ന് വിടാൻ ശരത്തേട്ടാ ……. ആരെങ്കിലും കണ്ടാൽ അത് മതി …

നീയെന്താടി ഉണ്ട കണ്ണും കാട്ടി പേടിപ്പിക്കുന്നത്… അയ്യോ.. ഞാൻ പേടിച്ചു… ഒന്ന് പോയേടി ഉണ്ടക്കണ്ണീ…

” ആര് കണ്ടാലും എനിക്കെന്താ ”

നിങ്ങൾക്കൊരു പ്രശ്നവുമില്ല പ്രശ്നങ്ങൾ മുഴുവനും എനിക്കാണ് ഉണ്ടാവുക

” നിനക്കെന്താണ് പ്രശനം നീ ശരത്തിൻ്റെ പെണ്ണാണ്.. ആരെന്ത് പറഞ്ഞാലും അതിനൊരു മാറ്റവും ഉണ്ടാവില്ല നാട്ടാര് തെണ്ടികളോട് പോകാൻ പറയഡീ’

ആഹ് അത് ശരിയാ നിങ്ങക്ക് മാത്രം നാട്ടാര് തെണ്ടികളാണല്ലോ … അതങ്ങനെയല്ലേ വരൂ ..നാട്ട്കാരോടൊക്കെ പോകാൻ തന്നെ പറയാം

ഞാൻ ശരത്തേട്ടൻ്റെയാണന്ന് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ?
നിങ്ങൾക്ക്?

അപ്പോൾ എൻ്റെ അമ്മയോ… എൻ്റെ അമ്മയും സമ്മതിക്കേണ്ടന്നാണോ നിങ്ങൾ പറയുന്നത്..
എല്ലാ ദിവസവും കള്ളും കുടിച്ച് ഭരണി പ്പാട്ടും പാടി അച്ചനോട് വഴക്കിടുന്ന മുഴു കുടിയനായ ഒരാൾക്ക് എന്നെ കെട്ടിച്ചു കൊടുക്കില്ലാന്നാണ് അമ്മ പറയുന്നത്… ഇപ്പോൾ എനിക്കും അമ്മയുടെ തീരുമാനമാണ് ശരിയെന്ന് തോന്നി തുടങ്ങി

… എന്തിനാണ് വെറുതെ മുഴു കുടിയൻ്റ കൂടെ കല്യാണവും കഴിച്ച് ജീവിതം നരകിച്ച് നശിപ്പിച്ച് ജീവിക്കുന്നത്.അങ്ങനെയാകുമ്പോൾ എനിക്കും സമാധാനത്തോടെ ജീവിക്കാലോ….

വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടെങ്കിലും ശരത്തേട്ടൻ്റെ മുഖത്ത് നോക്കി അത്രയെങ്കിലും പറയാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് എനിക്കൊരു നിശ്ചയവുമില്ലായിരുന്നു.. കാരണം ന്ന് വച്ചാൽ ഈ ലോകത്തിൽ അമ്മ കഴിഞ്ഞാൽ പിന്നെ ശരത്തേട്ടനെയാണ് എനിക്കേറ്റവും ഇഷ്ടവും അത്രമേൽ ഞാനെൻ്റെ ശരത്തേട്ടനെ സ്നേനേഹിക്കുന്നുണ്ട്.

ശരത്തേട്ടനെ കാണാൻ തുടങ്ങിയ ദിവസം മുതൽ എൻ്റെ മനസ്സിനുള്ളിൽ സഹതാപമായിരുന്നു… അച്ച നില്ലാത വളർന്ന എനിക്ക് ശരത്തേട്ടൻ്റെ അമ്മയായിരുന്നു സംരക്ഷിച്ചതും വളർത്തിയതും ഈ നിലയിലേക്ക് എത്തിച്ചതും ..

പക്ഷെ ശരത്തേട്ടൻ്റ മനസ്സിലപ്പോഴും ഇപ്പോഴും ശരത്തേട്ടൻ്റെ അച്ചനൊരു വില്ലനാണ്….

കള്ളും കുടിച്ചു വന്ന് അമ്മയെ ദ്രോഹിക്കുന്ന അച്ചൻ്റെ ഓർമ്മകളിലൂടെയായിരുന്നു ശരത്തിൻ്റെ ബാല്യം കഴിഞ്ഞു പോയത് …പക്ഷെങ്കിൽ രോഗ ബാധിതയായ അമ്മ മരണത്തിനു കീഴടങ്ങുമ്പോൾ ആ ഇളം കുഞ്ഞു മനസ്സിനടിത്തട്ടിൽ ഉണ്ടായിരുന്നുവെന്ന തോന്നലെന്തായിരുന്നുവെന്നാൽ അവൻ്റമ്മയുടെ മരണത്തിനുത്തരവാദി അച്ചനാണെന്നായിരുന്നു.

എന്ത് കാര്യവും ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട് അത് കൊണ്ട് തന്നെ ഞാൻ ശരത്തേട്ടനിൽ നിന്നും മനപ്പൂർവ്വം ഒഴിഞ്ഞു മാറി തുടങ്ങിയിരുന്നു… ഞാൻ പറഞ്ഞ കുത്തുവാക്കുകൾ സഹിക്കവയ്യാതെ പിന്നീടെൻ്റെ മുമ്പിൽ ശരത്തേട്ടനെ ഞാൻ കണ്ടിട്ടില്ല..

ഞാനിഷ്ടപ്പെട്ട് തിരഞ്ഞെടുത്ത കല്യാണമായത് കൊണ്ട് തന്നെ എല്ലാം കൊണ്ടും കേട്ടും സഹിക്കാൻ മാത്രമേ നിവർത്തിയുള്ളൂ ..

എന്തെന്നാൽ ഞാനെന്ന നാഥനില്ലാ പെണ്ണിന് യൊക്കെയേ..സാധിക്കൂ:…. രണ്ട് മാസങ്ങൾക്ക് മുമ്പേ എൻ്റെ അമ്മയും മരിച്ചു പോയിരുന്നു. അതിന് ശേഷമിപ്പോൾ രവിയേട്ടനിങ്ങനെയാണ്.. അത് വരെ തേനെ വാവേന്നും വിളിച്ച് പുറകെ വന്ന ഏട്ടനാണോ ഇതെന്ന് എനിക്ക് തന്നെ സംശയമാണിപ്പോൾ …

എൻ്റമ്മ എന്നോട് പറഞ്ഞ പ്രശ്നങ്ങളിൽ പകുതിയിലധികവും ഇപ്പോൾ നടന്നു കഴിഞ്ഞു…

ശരത്തേട്ടനിന്നും എന്നെ മനസ്സിലാക്കിയിട്ടില്ല.. അതിനേക്കാളും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ്.. അത് കൊണ്ടാണ് എനിക്ക് വേണ്ടി ആലോചനനുമായ് വന്ന രവിയേട്ടന് മുമ്പിൽ കഴുത്ത് നീട്ടിക്കൊടുത്തത്…ഇനിയും എന്തെക്കൊയോ അനുഭവിക്കാൻ ബാക്കിയായത് കൊണ്ടാണന്ന് തോന്നുന്നു.അമ്മയെ നേരെത്തെ തന്നെ അങ്ങോട്ടേക്ക് വിളിച്ചതോർത്ത് മനസ്സിനുള്ളിൽ കരഞ്ഞുകൊണ്ട് അമ്മയോട് ക്ഷമാപണം ഒരായിരം വട്ടം ഇതിനോടകം ചോദിച്ചു..

അപ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന രവിയേട്ടനെ ഞാൻ കാണുന്നത്..

ഓഫീസിൽ വന്നശേഷം വസ്ത്രംമാറികൊണ്ടിരിക്കുന്ന അവളുടെ അവയവങ്ങളെ അയാൾ പുച്ഛത്തോടെ നോക്കിനിന്നു..

” എന്താ നോക്കുന്നത് “!..

നിർ വികാരത്തോടെ അയാളെ നോക്കി കൊണ്ട് അവൾ ചോദിച്ചു.

“ഞാൻ പണിയെടുത്ത് നിനക്ക് ചിലവിന് തരണതല്ലേ…! അതോണ്ട് ഇതൊക്കെ ഞാനൊന്ന് ശരിക്കുംകാണട്ടെ …!”

വെറുപ്പു കലർന്ന് അയാളെ ഒന്നു നോക്കിയ ശേഷംനേരിയതെടുത്ത് ഉടുത്ത് സന്ധ്യാ ദീപംകൊളുത്താൻ പൂജാമുറിയിലേക്കു അവൾ നടന്നു.

“ഹോ ഈ പാത്രങ്ങളെന്തോരം കഴുകിയാലുംതീരില്ല…..!

അവൾ ആരോടെന്നില്ലാതെ തനിയെ പറഞ്ഞു.

അതിന് ഇവിടെ നിനക്ക് നിൻറെ മക്കളും കുട്ട്യേളൊന്നും ഇല്ലലൊ ജോലി കൂടുതലാന്ന് പറയാൻ….! ?

ഉള്ള പണി അങ്ങ് സ്വയം ചെയ്തെച്ചാൽ മതി… !

അടുക്കളയിലെക്കു കടന്നു വന്നുകൊണ്ട് അയാൾ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു ..!

അതിനു കുഞ്ഞുങ്ങൾ ഉണ്ടാവാത്തതു എൻറെ കുഴപ്പം കൊണ്ടാണോ..!?

പതുക്കെ അവൾ ആരോടെന്നില്ലാതെ സ്വയംപുലംബി..

“നീ ആരോടാടീ ന്യായം പറയുന്നെ..!?”

കൈയ്യിൽ കിട്ടിയ ഗ്ലാസ്‌ ടംമ്ലർ നിലത്തേക്കു വലിച്ചെറിഞ്ഞുടച്ചുകൊണ്ട് അയാൾ കോപത്തോടെ തിരക്കി
അവൾ ഒന്നുംമിണ്ടാതെ അവിടെ നിന്നു പാത്രംകഴുകികൊണ്ടു നിന്നു.

അവൾ മിണ്ടാതെ നിൽക്കുന്നതു കണ്ട് അയാൾക്കു കോപം ഇരച്ചു കയറി.

നിമിഷ വേഗത്തിൽ അയാൾ അവൾക്കരികിൽ പാഞ്ഞു വന്നു അവളുടെ കഴുത്തിൽ കയറി പിടിച്ചു.

അവളുടെ മുഖത്തിനു തൊട്ടടുത്തു വരെ ചൂണ്ടു വിരൽ ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു.

“അടങ്ങിയൊതുങ്ങി കഴിഞ്ഞോണം..! ഇല്ലെങ്കിൽ പെട്രോളൊഴിച്ച് കത്തിക്കും ഞാൻ..!!”

അമ്മായിയമ്മയുടെ അഭിനയ ചുമയുടെ ശബ്ദ്ധംകേട്ടപ്പോൾ കഴുത്തിലെ പിടി ഒന്നുകൂടി മുറുക്കിയ ശേഷംഅയാൾ അവളെ ശക്തിയായി പുറകിലേക്കു തള്ളിയിട്ടു ..

Leave a Reply

Your email address will not be published. Required fields are marked *