“നിനക്ക് ഐഡിയ ഇല്ല എന്നോ!! വെറുതെ ഒരാളെ പരിചയപ്പെടാൻ വേണ്ടി നേരിട്ട് പോയി സംസാരിക്കുന്നതിന് പകരം കത്തും ഗിഫ്റ്റും വെക്കാം എന്ന് ചിന്തിച്ച ആൾ അല്ലെ നീ.” അവൾ എന്നെ നോക്കി വശ്യമായി ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ടപ്പോ ഞാൻ പൊട്ടിച്ചിരിച്ച പോയി.
“എന്നിട്ട് എഞ്ചിനീയറിംഗ് ഇഷ്ടപ്പെട്ടില്ലലോ നിനക്ക്.”
“അത് ഇല്ല”
“വെറുതെ വേണ്ടാത്ത പണിക്ക് നിന്നിട്ടലെ, ചിലപ്പോൾ മറ്റേതിന് പോയിട്ട് ഉണ്ടായിരുന്നെങ്കിൽ നിനക്ക് സെറ്റ് ആയേനെ.” അവൾ പറഞ്ഞതിന് ഇനി എന്ത് ചെയാൻ പറ്റും എന്ന രീതിയിൽ കൈ കൊണ്ട് കാണിച്ചു.
“നീ മനസ്സ് പറയുന്നത് ചെയ്തോണ്ട് ആണ്, ബാകി എല്ലാരും എന്താ വിചാരിക്കുക എന്നാണ് നീ ആദ്യം വിചാരിക.” അവൾ പറഞ്ഞു. ഒരു അത്ഭുതത്തോട് ഞാൻ അവളെ നോക്കി.
“നീ ഹിസ്റ്ററി ആണോ അതോ സൈക്കോളജി ആണോ പഠിക്കുന്നെ.” അത് കേട്ടപ്പോ അവൾ ചിരിച്ചു.
“മനസ്സിൽ ഉള്ളത് എന്താണെങ്കിലും ചെയ്യണം, പറയാൻ ഉള്ളത് ആണെകിൽ പറയണം. അത് പറഞ്ഞ് കഴിഞ്ഞാ എന്ത് വിചാരിക്കും എന്ന് കരുതി നടന്ന…” അവൾ എന്നെ നോക്കി ഇളിച്ച കൊണ്ട് പറഞ്ഞു. ആ പറഞ്ഞതിൽ അവൾ വേറെ എന്തെങ്കിലും ഉദ്ദേശിച്ചിട്ട് ഉണ്ടോ എന്ന് ഒരു സംശയം എനിക്ക് തോന്നി പക്ഷെ അവളുടെ മുഖത്ത് നോക്കി മനസിലാക്കാൻ ശ്രേമിച്ച എനിക്ക് കൂടുതൽ ഒന്നും മനസിലായില്ല.
“അല്ല നിന്നെ ഇതുവരെ ആരും പ്രൊപ്പോസ് ചെയ്തിട്ട് ഒന്നും ഇല്ലേ” ഞാൻ ചോദിച്ചു
“നോ” തലയാട്ടി അവൾ മറുപടി തന്നു
“കാണാൻ വല്യ രസമില്ലെങ്കിൽ തന്നെ ഇഷ്ടം പറയാൻ ഇഷ്ടം പോലെ പേരുണ്ടാവും പിന്നെയാണോ നിനക്ക്, നീ ആണെകിൽ ആൾകാരോട് അത്യാവശ്യം സംസാരിക്കുകയും ചെയ്യും, എന്നിട്ടും…”
“ഓരോരുത്തരുടെ കണ്ണിന് ഓരോന്ന് അല്ലെ ഇഷ്ടപ്പെടുള്ളു, ചിലപ്പോ എന്നെ കണ്ടപ്പോ ആർക്കും വന്ന് പരിചയപെടാൻ തോന്നിട്ട് ഉണ്ടാവില്ല.” അതും എനിക്ക് ഇട്ട് വെച്ചുകൊണ്ട് അവൾ പറഞ്ഞു. വീണ്ടും പരസ്പരം നോക്കി ചിരി മാത്രം.
“പോയാലോ എനിക്ക് ലേറ്റ് ആവുന്നു, ഇനി കോളേജ് പോയിട്ട് വേണ്ടേ വീട്ടിൽ പോവാൻ.” അവൾ പറഞ്ഞു. കൂടുതൽ നേരം അവിടെ നിക്കാതെ ഞങ്ങൾ പോയി.
രാത്രി റൂമിൽ ഇരിക്കുമ്പോഴും അവൾ പറഞ്ഞതിന് ആ ഒരു അർത്ഥം അല്ലാതെ വേറെ ഒന്നും എനിക്ക് കിട്ടിയില്ല. ഇന്നാണെങ്കിൽ അവളെ പറ്റി മാത്രം ആലോചിച്ച പോരാ, അവളുടെ പ്രോജെക്ടിന് പറ്റിയും നോക്കണം, എന്നോട് അവൾ പ്രോജെക്ടിന് വേണ്ടി ഒരു സഹായം ചോദിച്ചു, എഞ്ചിനീയറിംഗ് ബന്ധമായ ഒരു സഹായം.
അവളുടെ പ്രൊജക്റ്റ് കേരളത്തിൽ ഉണ്ടായിട്ട് ഉള്ള പ്രളയത്തിന് പറ്റി ആയിരുന്നു. അപ്പൊ കുറച് കഴിഞ്ഞാ അവൾക് കേരളത്തിന്റെ ഓരോ ഭാഗത്തേക്ക് പോയിട്ട് അവിടെ ഉള്ള അർച്ചെയോളജി ഡിപ്പാർട്മെന്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കണം. പത്രവാർത്തകളും മറ്റു ഡോക്യൂമെന്റൽ തെളിവുകൾ പ്രകാരം 1923ലും 2018ലും ആണ് കേരളത്തിൽ വല്യ പ്രളയം ഉണ്ടായിട്ട് ഉള്ളു, എന്നാൽ ശെരിക്കും കേരളത്തിന് വല്യ രൂപമാറ്റം വരുന്ന രീതിയിൽ ഉള്ള പ്രളയം ഉണ്ടായത് 1341യിൽ ആയിരുന്നു. പക്ഷെ എത്ര മഴ പെയ്തെന്നും നാശനഷ്ടങ്ങളുടെ കണക്ക് ഒന്നും ഇല്ലാത്തത് കൊണ്ടും ഈ പ്രളയത്തിന് പറ്റി ആരും അതികം അറിഞ്ഞിട്ട് ഉണ്ടാവില്ല. 1341ലെ പ്രളയം ആണ് പെരിയാറിന്റെ ഒഴുക്ക് ഗതി മാറ്റിയത്, അതിനെ തുടർന്ന് ഉണ്ടായ സംഭവം ആണ് ആ കാലത്തെ വല്യ തുറമുഖങ്ങളിൽ ഒന്നാനായ മുച്ചിറിപട്ടണം എന്ന തുറമുഖത്തിന്റെ അവസാനം. ഈ തുറമുഖം നശിച്ചുപോയ സമയവും പ്രളയം വന്ന സമയം ഏകദേശം ഒന്ന് തന്നെ ആയത് കൊണ്ട് പുരാവസ്‌തുശാത്രങ്ങൾ പറയുന്നത് പ്രളയം കാരണം ആണ് മുച്ചിറിപട്ടണം നശിച്ചത് എന്നാണ്, പക്ഷെ മറ്റുചിലർ പറയുന്നത് വേറെ ഹാർബറുകൾ വന്നപ്പോ ഇങ്ങോട്ട് ഉള്ള ചരക്ക് കപ്പലുകൾ കുറയുകയും അങ്ങനെ പൂട്ടി പോവുകയുമായിരുന്നു എന്നാണ്.മുച്ചിറിപട്ടണം (ഇപ്പൊ കൊടുങ്ങല്ലൂർ) ഇപ്പൊ ഒരു പുരാവസ്തു ഉത്ഖനന സ്ഥലം ആണേ. ഈ ഹാർബർ നശിച്ചതിന് ശേഷം ആണ് കൊച്ചി ഹാർബർ പണിയുന്നത്. ഒരു തുറമുഖമോ ഹാർബറോ എങ്ങനെയൊക്കെ നശിക്കാം എന്നും അങ്ങനെ ഒരു സാഹചര്യത്തിൽ എങ്ങനെയാണ് പുതിയത് ഒരെണ്ണം ഉണ്ടാകുക, ഇത് ആണ് ഞാൻ അവൾക് പറഞ്ഞ് കൊടുക്കേണ്ടത്.
അവളും അവളുടെ തിരക്കുകളിൽ ആയിരുന്നു, പുറത്തു പോകാറുള്ള ദിവസങ്ങളിൽ അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം പ്രിയയെ വിളിച്ചു പറയുന്നത് അവൾക്ക് പതിവായിരുന്നു.
അവൾ : എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലടി.
പ്രിയാ : എടി നീ വെറുതെ വേണ്ടാത്ത ഓരോന്നും ആലോചിച്ചു കൂട്ടാൻ നിക്കണ്ട ലാസ്റ്റ് അത് നിനക്ക് തന്നെ പണിയാവും.
അവൾ : ഞാൻ ആദ്യം വിചാരിച്ചത് എന്നെക്കൊണ്ട് പറ്റുമെന്നായിരുന്നു പക്ഷേ അതൊക്കെ വെറുതെ തോന്നിയതാണ് എടി. എനിക്ക് ഈ ടൈം പാസ് പ്രേമം ഒന്നും പറ്റില്ല, കുറെ കൂടെ നടന്നുനടന്ന് എനിക്ക് എന്തോ ചെറുതായിട്ട് എന്തൊക്കെയോ തോന്നുന്നു.
പ്രിയാ : എന്തൊക്കെ എന്റെ മോളെ വിളിച്ച് പറയുന്നേ? നീയല്ലേ പറഞ്ഞത് അവനും നീയും ടൈംപാസിന് വേണ്ടി മാത്രമാണ് എന്ന്.
അവൾ : സംഭവിച്ചു പോയി, നീ ഒരു വഴി പറ ഞാൻ എന്താ ഇപ്പൊ ചെയ്യാ. ഞാൻ അവന് അങ്ങോട്ട് കുറെ ക്ലൂ കൊടുക്കുന്നുണ്ടെങ്കിലും അവൻ തിരിച്ച് വലിയ രീതിയിൽ ഒന്നും പ്രതികരിക്കുന്നില്ല. ഇതിനേക്കാൾ അപ്പുറത്തേക്ക് എന്താ ചെയ്യേണ്ടത് എന്നൊന്നും എനിക്കറിയില്ല, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് ചെന്ന് പറയേണ്ടിവരും അതൊന്നും എന്നെക്കൊണ്ട് പറ്റില്ല.
പ്രിയാ : ആരാ ഈ പറയുന്നേ, എങ്ങനെ നടന്ന കുട്ടി ആണ്. ഇപ്പൊ നീയും ഇതിൽ പെട്ടു ലെ. ഹഹഹ.
അവൾ : ഇരുന്ന് ചിരിക്കാതെ എന്തേലും ഐഡിയ താടി കുരിപ്പേ.
പ്രിയാ : ഇവൻ തന്നെ വേണമോടി, നീ വിചാരിച്ചാൽ നിനക്ക് അതിനേക്കാളും നല്ല പയ്യന്മാരെ കിട്ടും. നീ സാധാരണ പറയാറുള്ള പോലെ കട്ട താടിയോ മീശയും ഇല്ല, നമ്മക്ക് അവനെ ഒന്ന് ശരിക്കും അറിയ പോലുമില്ല. നീ ശരിക്കും ഒന്നുകൂടി ആലോചിച്ചിട്ട് ഒക്കെ തീരുമാനം എടുത്താൽ മതി.
അവൾ : എടീ കോപ്പേ, താടിയും മീശയും ഒക്കെ കുറച്ചു കഴിഞ്ഞാൽ വന്നോളും, ആളൊരു പാവമാണെടി. ഇത്രയും കാലം സംസാരിച്ചടത്തോളം എനിക്ക് ആള് അത്യാവിശ്യം ഡീസന്റ് ആയിട്ടാണ് തോന്നിയത്. പിന്നെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ആരോടും ഇത്ര അടുത്ത് ഇടപഴകിട്ടുമില്ല.
പ്രിയാ : ഞാൻ പറയാനുള്ളത് പറഞ്ഞു, പൂർണ്ണമായി ഉപേക്ഷിക്കണമെന്ന് ഒന്നും നിന്നോട് ഞാൻ പറയുന്നില്ല ജസ്റ്റ് ഒന്നും കൂടി ആലോചിച്ചിട്ട് ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കാം.
അവൾ : ആ ആ, അങ്ങനെ എങ്കിൽ അങ്ങനെ. അത് കഴിഞ്ഞ നീ എനിക്ക് ഐഡിയ പറഞ്ഞു തരുമോ?
പ്രിയാ : പറഞ്ഞ് തരാമെടി പുല്ലേ.
ഞങ്ങൾ രണ്ടുപേരും പിന്നെയും പല ദിവസങ്ങളും പുറത്തേക് പോയി, അതിന്ടെ ഇടയിൽ പല തവണ അവളോട് കാര്യങ്ങൾ പറയാൻ ഞാൻ ശ്രേമിച്ചെങ്കിലും ഒരു തവണ പോലും ഒച്ച പുറത്തേക്ക് വന്നില്ല. ഇനി ഇപ്പൊ ഈ കാര്യവും കത്ത് എഴുതി തന്നെ അറിയിക്കേണ്ടി വരുമോ ആവോ. അലെങ്കിൽ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നടക്കിയമായ വല്ല പരിപാടിയും ഒപ്പിക്കേണ്ടി വരും. ഞങ്ങൾ പരസ്പരം നല്ല കമ്പനി ആയി കഴിഞ്ഞിരുന്നു,