പ്രഭാവലയം – 1അടിപൊളി  

പ്രഭാവലയം – 1

Prabhavalayam | Author : Kafka

 


 

വലിയച്ഛൻ മരിച്ചു, എല്ലാവരും ഏറെക്കുറെ പ്രതീക്ഷിച്ചതാണ് ഈ മരണം . ഒരു വർഷത്തിലേറെ ആയി കിടപ്പായിരുന്നു. വയറിൽ കാൻസർ ആയിരന്നു. അന്നൊരു ഞാറാഴ്ച, അച്ഛന്റെ ഫോൺലേക്കു അവരുടെ അയൽപക്കത്തുള്ള ആരോ വിളിച്ചു പറഞ്ഞതാണ്.

കഴിഞ്ഞ ആഴച ഞങ്ങൾ എല്ലാവരും കൂടെ മൂപ്പരെ പോയി കണ്ടിരുന്നു. തിരിച്ചു വരുന്ന വഴി അമ്മ കാറിൽ ഇരുന്നു പറയുന്നുണ്ടായിരുന്നു “അതിനെ എന്തിനാ ഈശ്വരൻ ഇങ്ങനെ ഇട്ടു നരകിപ്പിക്കുന്നത് , ആ പ്രഭേച്ചിടെ ഒരു വിധി, ഒന്ന് കഴിഞ്ഞപ്പോ അടുത്തത്, അതിനു ഈ ജന്മം സന്തോഷം ന്ന് ഒന്ന് വിധിച്ചിട്ടില്ലായിരിക്കും” ന്ന്. കാര്യം അമ്മ വെല്ലിമ്മ യെ  പ്രഭേച്ചി ന്നു ആണ് വിളിക്കുന്നത് ന്നാലും അത് പ്രായം കൊണ്ടല്ല സ്ഥാനം കൊണ്ടാണ്. പ്രായം നോക്കിയാൽ അമ്മയേക്കൽ ഇളപ്പം ആണ് വെല്ലിമ്മക്ക്.

അച്ഛന്റെ നേരെ മൂത്തത് ആണ് വലിയച്ഛൻ. അവര് തമ്മിൽ ഒരു 5 വയസ്സിന്റെ വ്യത്യാസം ഉണ്ട്, അച്ചാച്ചൻ, അച്ഛനൊക്കെ ഒരു 10 ക്ലാസ്സിൽ പഠിക്കുമ്പോ മരിച്ചു. അന്ന് തൊട്ടു കുടുമ്പത്തിലെ കാര്യങ്ങൾ ഒക്കെ നടത്തിയിരുന്നത് വലിയച്ഛൻ ആണ്‌. അതുകൊണ്ടു എന്താ പറ്റിയത് ന്നു വച്ച മൂപ്പരുടെ കല്യാണം ഒക്കെ വൈകി.

അച്ഛന്റെ താഴെ ഉള്ള 2 പെങ്ങന്മാരുടെ കാര്യങ്ങളും കഴിഞ്ഞിട്ടാണ് മൂപ്പര് കെട്ടിയതു. കല്യാണം വേണ്ട ന്നൊക്കെ  പറഞ്ഞു ഇരുന്നുതാണു, പക്ഷെ എല്ലാരും കൂടെ നിര്ബന്ധിച്ചപ്പോ അവസാനം സമ്മതിച്ചു. അതല്ല വെല്ലിമ്മ നെ കണ്ടു മൂപ്പര് മൂക്ക് കുത്തി വീണതാ ന്നും ഇടയ്ക്കു പറഞ്ഞു കളിയാക്കാറുണ്ട്.

വലിയമ്മ  ഒരു സുന്ദരി ആണ്, ഒരു വെളുപ്പ് കൂടിയ ഇരു നിറം ആണ് അവർക്കു. അത്യാവശ്യം തടിച്ച ഒരു പ്രകൃതം. രണ്ടാളും തമ്മിൽ നല്ല പ്രായ വ്യത്യാസം ഉണ്ട് ഒരു 10 – 12 വയസ്സിന്റെ.  അതുകൊണ്ട് വലിയമ്മ യുടെ നല്ല പ്രായം മുഴുവൻ വലിയച്ഛനെ പരിചരിക്കൽ ആയിരന്നു. 4 വര്ഷം മുന്നെ ഒരു അറ്റാക്ക് വന്നു, മേജർ അറ്റാക്ക് ആയിരന്നു, അത് കൊണ്ട് ജോലി ന്നു VRS എടുത്ത് വീട്ടിൽ തന്നെ ആയി. അങ്ങനെ 54 വയസിൽ തന്നെ വലിയച്ഛൻ ഒരു വൃദ്ധനെ പോലെ ആയി.

രണ്ടാൾക്കും കൂടെ ഒരു മകൾ, വേണി, എന്നേക്കാൾ ഒരു വയസിനു മൂത്തത്. ആളൊരു പാവം ആയിരന്നു, അല്ല അങ്ങനെ ആണ് എല്ലാരും ധരിച്ചിരുന്നത്, ഈ ഞാൻ പോലും. പക്ഷെ കഴിഞ്ഞ കൊല്ലം അവള് ഒരുത്തന്റെ കൂടെ ഇറങ്ങി പോയി.

പ്രണയത്തിനൊന്നും ഞാൻ എതിരല്ലപ്പാ, പക്ഷെ അവള് ഇറങ്ങി പോയ ആ സമയം വീട്ടിലെ സാഹചര്യം, അതൊന്നും അവള് നോക്കിയില്ല. അന്ന് വലിയച്ഛന് കാൻസർ സ്ഥിതീകരിച്ചു കീമോ നടക്കുന്ന സമയം, എല്ലാത്തിനും ബുദ്ധിമുട്ടുന്ന വലിയമ്മ, ആ ഒരു അവസരത്തില് അവൾക്കു ഇത് വേണ്ടായിരുന്നു. വലിയച്ഛനും വല്യമ്മയും അവളുടെ പ്രണയത്തിനു എതിരൊന്നും ആയിരുന്നില്ല, സാധാരണ മാതാ പിതാക്കളെ പോലെ, ആദ്യം കുറച്ചു എതിർത്തു. പിന്നെ ഇവള് അവനില്ലാണ്ട് ജീവിക്കില്ല ന്നൊക്കെ പറഞ്ഞപ്പോ സമ്മതിച്ചതാണ്. അവനൊരു ജോലി ഒക്കെ ആയിട്ട് നടത്തി തരാം ന്നു വരെ പറഞ്ഞതാണ്, ന്നട്ടും ഇവള് ആ വേലയും കൂലിയും ഇല്ലാത്ത തെണ്ടി യുടെ കൂടെ ഇറങ്ങി പോയി. അല്ലെങ്കിലും പ്രണയിക്കുമ്പോൾ എല്ലാവരും സ്വാർത്ഥരാണ്.

പറഞ്ഞു പറഞ്ഞു കാട് കയറുന്നു. ഞാൻ രാജീവ് വീട്ടിൽ ഉണ്ണി ന്നു വിളിക്കും , ഡിഗ്രി കഴിഞ്ഞു, ഓൺലൈനായി PSC കോച്ചിങ് ചെയ്യുന്നു, ഒരു അനിയത്തി ഉണ്ട്, രജനി, കോളേജിൽ  പഠിക്കുന്നു. ആലുവയിൽ ആണ് വീട്, വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. അച്ഛന് സർക്കാർ ജോലി ആണ് അതുകൊണ്ടു ഇവിടെ താമസമാക്കി. വല്യച്ഛന്റെ വീട് ആലപ്പുഴ ആണ്, അങ്ങോടാണ്‌ ഞങ്ങൾ ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്, ഞാൻ ആണ് ഡ്രൈവ് ചെയ്യുന്നത്, കുടുംബമായി എവിടെ പോയാലും ഡ്രൈവിംഗ് എന്റെ ജോലി ആണ്. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഉച്ച ആയിരന്നു. വൈകുന്നേരം ആണ് സംസ്കാരം, ദൂരെ നിന്നൊന്നും ആരും വരാനില്ല.

എല്ലാവരും പ്രതീക്ഷിച്ച ഒരു മരണം ആയിരുന്നത്  കൊണ്ട് ആരുടെ മുഖത്തും പറയത്തക്ക വിഷമം ഒന്നും കണ്ടില്ല. തലയ്ക്കു ഭാഗത്തിരുന്നു വലിയമ്മ നെടുവീർപ്പിടുന്നുണ്ട്, വേണി വരുമോ ഇല്ലയോ എന്ന് അവിടെ ബന്ധുക്കൾ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോ അവളും വന്നു, ആരെയും ശ്രദ്ധിക്കാതെ നേരെ ബോഡി കിടത്തിരിക്കുന്നിടത്തേക്കു ചെന്നു. കാൽക്കൽ ചെന്നിരുന്നു മാപ്പു ചോദിക്കുന്ന പോലെ കുറെ കരഞ്ഞു, പിന്നെ വെലിയമ്മയുടെ അടുത്ത് ചെന്നും ഇത് തന്നെ പറഞ്ഞു, പുള്ളിക്കാരി അവളെ നിർവികാരയായി നോക്കി.

എനിക്ക് ശെരിക്കും ദേഷ്യം വന്നു, ഞാൻ അവടെ നിന്നും മാറി. കുറച്ചു കഴിഞ്ഞപ്പോ അച്ഛൻ വന്നു പറഞ്ഞു, പോയി കുളിച്ചു ഈറനായി വരാൻ, നീയാണ് കർമം ചെയ്യണ്ടത് ന്നു. കാര്യം ഞാൻ ഒരു നിരീശ്വര വാദിയാണ്, ഇമ്മാതിരി പരുപാടികളോടൊക്കെ പുച്ഛവും ആണ്, എന്നാൽ സാഹചര്യം ഇതായതിനാൽ ഉള്ളിൽ അമർഷം തോന്നിയെങ്കിലും ഞാൻ പോയി കുളിച്ചു ഈറനോടെ വന്നു.

യാന്ത്രികമായി  ഞാൻ എന്തൊക്കെയോ ചെയ്തു, അവസാനം ചടങ്ങുകൾ ഒക്കെ കഴിഞ്ഞു, ബോഡി ദഹിപ്പിക്കാൻ ശ്മാശാനത്തിലേക്ക് എടുത്തു, എന്നോടും ആംബുലൻസിൽ കയറാൻ പറഞ്ഞു. ബോഡി എടുക്കാൻനേരം വലിയമ്മ വലിയ വായിൽ കരഞ്ഞു, കൂടെ വേണിയും, എനിക്കും ചെറിയ വിഷമം ഒക്കെ തോന്നി, കണ്ണുകൾ ഒക്കെ നിറയുന്ന പോലെ. ദഹിപ്പിക്കൽ കഴിഞ്ഞു തിരിച്ചു എത്തിയ , എന്നോട് ചടങ്ങു നടത്താൻ വന്ന കർമിയെ കാണാൻ പറഞ്ഞു, മുഖ്യ കർമങ്ങൾ ഒക്കെ ചെയ്തത് ഞാൻ ആയതു കൊണ്ട്, ഇവിടുന്നു അങ്ങോടുള്ള ചടങ്ങൾക്കും ഞാൻ വേണമെന്ന്. എനിക്ക് ശെരിക്കും ചൊറിഞ്ഞു വന്നു , ഞാൻ ദേഷ്യത്തോടെ അച്ഛനെ ഒന്ന് നോക്കി, പുള്ളി നിസ്സഹായതയോടെ എന്നോട്, “ഒന്ന് സഹകരിക്ക് മോനെ” എന്ന ഭാവത്തിൽ എന്നെ നോക്കി.

അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാൽ, 5 ന്റെ അന്ന് സഞ്ചയനം, പിന്നെ 16 അതും കഴിഞ്ഞു 41, ഇത്രേം ചടങ്ങുകൾ ഞാൻ മുന്നിൽ നിന്ന് നടത്തണം. പിന്നെ 16 കഴിയുന്ന വരെ മരണം നടന്ന വീട്ടിന്നു മാറി നിക്കാൻ പാടില്ല. ദേഷ്യം വന്നിട്ട് എനിക്ക് അവിടെ കിടന്നു അലറണം എന്ന് തോന്നി. രാത്രി കഞ്ഞി കുടി കഴിഞ്ഞു ചുമ്മാ ഫോണും കുത്തി ഞാൻ അവിടെ ഇരുന്നു, അടുത്ത ബന്ധുക്കൾ ഒഴിച്ച് വേറെ എല്ലാരും പോയി.

വലിയമ്മ തളർന്നു കിടക്കുകയാണ്, അമ്മയും, കുഞ്ഞമ്മ മാരും ഒക്കെ സമാധാനിപ്പിക്കുന്നുണ്ട്. ആരൊക്കെ വിളിച്ചിട്ടും പുള്ളികാരി കഞ്ഞി കുടിക്കാൻ വരുന്നില്ല, ഞാനും പോയി വിളിച്ചു വെല്ലിമ്മയെ, “വെല്ലിമ്മക്ക് വിശക്കുന്നില്ല ഉണ്ണി” ന്നു പറഞ്ഞു. അവസാനം ആരൊക്കെയോ നിര്ബന്ധിച്ചപ്പോ ഒരു രണ്ടു വറ്റ് തിന്നു ന്നു വരുത്തി. അന്ന് രാത്രി ഒട്ടുമിക്ക എല്ലാ അടുത്ത ബന്ധുക്കളും അവിടെ തങ്ങി. ആ 3 മുറി വീട്ടിൽ സ്ഥലം തികയാതെ വന്നത് കൊണ്ട് ഞാൻ കാർ ഇൽ പോയി കിടന്നു.പിറ്റേന്ന് ഉച്ചയോടു കൂടെ കുറെ പേരൊക്കെ മടങ്ങി, ഞങ്ങളും രണ്ടു കുഞ്ഞമ്മമാരും പിന്നെ വെല്ലിമ്മയുടെ അനിയത്തിയോ, അങ്ങനെ ആരൊക്കെയോ കുറച്ചു പേര് മാത്രം ആയി.

Leave a Reply

Your email address will not be published. Required fields are marked *