ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 16

“ങ്ങും. അപ്പോള്‍ കഴിഞ്ഞ കുറെ നാളുകള്‍ ആയി ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട്. മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് ഒളിപ്പിക്കുംപോള്‍ ചിന്തിച്ചിരുന്നതും അതായിരിക്കും. ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് എന്തായാലും ലക്ഷ്മി ആയിരിക്കുമല്ലോ. അപ്പോള്‍ അത് നിങ്ങളുടെ കയ്യില്‍ തന്നെ കിട്ടത്തക്ക രീതിയില്‍ ആയിരിക്കും അദ്ദേഹം ഒളിപ്പിച്ചത്.”

“ങേ? അനിയല്ലേ പറഞ്ഞത് മേനോന്‍ അങ്കിള്‍ അത് കാറിനു പുറത്താണ് ഒളിപ്പിച്ചതെന്നു.?”

“അതെ. അതങ്ങനെ തന്നെയാണ്. നിങ്ങള്‍ ആദ്യം ഈ കാര്‍ ഒന്ന് സ്റ്റാര്‍ട്ട്‌ ചെയ്യൂ. നല്ലത് പോലെ ആക്സിലേറ്റര്‍ കൊടുക്കണം.”

അവര്‍ ശങ്കിച്ച് കൊണ്ട് കാറിനകത്ത്‌ കയറി. കുറച്ചു പ്രാവശ്യം ശ്രമിക്കേണ്ടി വന്നു കാര്‍ ഒന്ന് സ്റ്റാര്‍ട്ട്‌ ആകാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ അധികം നേരം കഴിയുന്നെനു മുന്‍പേ അത് ഓഫ്‌ ആകും.

ഞാന്‍ കാറിനു പുറകില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു വശം ചേര്‍ന്നിരുന്നു. കണ്ണാടിയിലൂടെ എന്നെ നോക്കിയ ലക്ഷ്മിയോട് വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഞാന്‍ ആംഗ്യം കാട്ടി. കാര്‍ സ്റ്റാര്‍ട്ട്‌ ആയപ്പോഴേക്കും ആക്സിലേറ്റര്‍ ചവിട്ടി വയ്ക്കാന്‍ ഞാന്‍ പറഞ്ഞു. എന്‍റെ ഊഹം ശരിയായിരുന്നു. കാറിന്‍റെ പുകക്കുഴലില്‍ നിന്നും പുക വളരെ നേര്‍ത്ത രീതിയിലെ വരുന്നുള്ളൂ. ഞാന്‍ എന്‍റെ വലതു കൈ ആ പുക കുഴലിനു നേരെ പിടിച്ചു.

ഭും!

ഒരു വെടിയൊച്ചയോടു കൂടി ആ പുകക്കുഴലിനുള്ളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും കുറെ കരിയും പുകയും പുറത്തേക്ക് തെറിച്ചു.

ഈ വെടിയൊച്ചയും പുകയും കണ്ടു ഭയന്ന ലക്ഷ്മി ചാടി വെളിയില്‍ ഇറങ്ങി നോക്കുമ്പോള്‍ ആകെ കരിയും പൊടിയും ആയി നില്‍ക്കുന്ന എന്നെയാണ്. ഞാന്‍ അവര്‍ക്ക് നേരെ ആ സഞ്ചി ഉയര്‍ത്തി കാണിച്ചു.
പെട്ടെന്ന് തന്നെ ക്ലിനിക്ക് തുറന്നു ഞങ്ങള്‍ അകത്തു കയറി. ഞാന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല അവര്‍. ആ സഞ്ചി തുറന്നു നോക്കുക കൂടി ചെയ്യാതെ കുറെ വെള്ളവും തുണിയും എടുത്തു കൊണ്ട് വന്നു എന്‍റെ മുഖവും മറ്റും തുടച്ചു തന്നു. അവരുടെ മുഖത്ത് വല്ലാത്ത വാത്സല്യം ആയിരുന്നു അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

പിന്നെ ഞങ്ങള്‍ ആ സഞ്ചിയില്‍ നിന്നും ഡയമണ്ട്സ് ആ പാത്രത്തിലെ വെള്ളത്തിലേക്കിട്ടു.മൊത്തം മുപ്പതു ഡയമണ്ട്സ്.

“ലക്ഷ്മീ. ഇതിപ്പോ മുപ്പതല്ലേ ഉള്ളു?”

“ഞാന്‍ നേരത്തെ പറഞ്ഞില്ലേ. അത്രെയേ കാണുള്ളൂ എന്ന്.”

“പക്ഷെ എന്‍റെ ഊഹം ശരിയാകണമെങ്കില്‍ ഒരു നൂറെണ്ണം കൂടി കാണണം.”

“മണ്ണാങ്കട്ട. ഇത് മുപ്പതു. എന്‍റെ കയ്യില്‍ ആറെണ്ണം. മൊത്തം മുപ്പത്തിയാറ്. “

“അതല്ലല്ലോ. നിങ്ങളുടെ ഭാഗ്യ നമ്പര്‍ പ്രകാരം നൂറ്റി മുപ്പത്തിയാറെണ്ണം കാണണം അല്ലോ.”

ഞാന്‍ ആലോചിച്ചു കൊണ്ട് ആ റൂമില്‍ തേരാ പാരാ നടന്നു. രത്തന്‍ റായിയുടെ പഴയ കണ്‍സള്‍ട്ടേഷന്‍‍ റ്റ്മുറി ആണ്. അത് പഴയത് പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പെട്ടെന്ന് നോക്കുകയാണെങ്കില്‍ അവിടെ ഇപ്പോഴും ചികിത്സ നടക്കുന്നുണ്ടെന്ന് തോന്നും. ഞാന്‍ ആ കസേരയില്‍ ഇരുന്നും ടേബിളില്‍ കിടന്നും ഒക്കെ ചുവരിലെ പെയിന്റിങ്ങുകളില്‍ നോക്കി. എന്തെങ്കിലും തെളിഞ്ഞു വരുന്നുണ്ടോന്നു.

ഇത് കണ്ട ലക്ഷ്മിക്ക് ചിരി പൊട്ടി. എന്നാ ഈ സംശയ രോഗിയെ ഞാന്‍ ഒന്ന് പരിശോധിച്ച് കളയാം എന്ന് പറഞ്ഞു ആ ടേബിളില്‍ ഇരുന്ന സ്റ്റെതസ്കൊപ് എടുത്തു അവര്‍ എന്‍റെ മടിയില്‍ കയറി ഇരുന്നു. ആ സ്റ്റെതസ്കൊപ് എന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് വച്ച് പരിശോധിച്ചു.

“എന്തേ? വല്ലോം കേള്‍ക്കുന്നുണ്ടോ?”

“അയ്യോ. ഇത് വര്‍ക്ക് ചെയ്യുന്നില്ല.” ലക്ഷ്മി പറഞ്ഞു കൊണ്ട് അതിന്‍റെ തല ഭാഗം അഴിച്ചു നോക്കി.

ആ മൂടി തുറന്നപ്പോള്‍ ഉള്ളില്‍ നിന്നും ഒരു പേപ്പര്‍ കഷണം പുറത്തേക്കു വീണു. അവര്‍ അതെടുത്തു തുറന്നു നോക്കി. പിന്നെ എന്നെ കാണിച്ചു.
അതില്‍ ഒരു ഹിന്ദി കവിത ആയിരുന്നു.

“ഹസ്സാരോം താരെയാം ചമക്നെ ലഗീ.

സൈകടോം പുരുഷു ഖടെ ഹോ ഗയെ

ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ

ബുധ് ഹസനെ ലഗാ”

(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി

നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു

പൌര്‍ണമിയെ നോക്കി നോക്കി

ബുധന്‍ ചിരിക്കാന്‍ തുടങ്ങി)

“ഇതിന്‍റെ അര്‍ഥം എന്താ?” ഞാന്‍ ചോദിച്ചു.

“അറിയില്ല. പക്ഷെ ഇത് അച്ഛന്‍റെ കൈയ്യക്ഷരം ആണ്.”

“ലക്ഷ്മീ. അച്ഛന് കവിത എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നോ?”

“എന്‍റെ അറിവില്‍ ഇല്ല.”

“അപ്പോള്‍ ഇത് ഒരു ക്ലൂ ആണ്.”

“ക്ലൂവോ? എന്തിന്‍റെ?”

“നമ്മള്‍ തേടി വന്നത് നൂറു രത്നങ്ങള്‍ക്കായി അല്ലേ?”

“നൂറോ? ഞാന്‍ ആകെ ഇത്രയേ പ്രതീക്ഷിച്ചുള്ളൂ”

“എന്നാ ഞാന്‍ തേടി വന്നത് നൂറു രത്നങ്ങളെയാണ്. പക്ഷെ ഈ ക്ലൂ വിരല്‍ ചൂണ്ടുന്നത് ആയിരം രത്നങ്ങളിലേക്കാണ്.”

“ആയിരമോ?” അവരുടെ മുഖത്ത് അദ്ഭുതം.

“അതെ. ആയിരം താരകങ്ങള്‍ തിളങ്ങുന്നു എന്നത് ഒരു നിധി കൂമ്പാരത്തെ പറ്റിയുള്ള സൂചന ആണെന്ന് തോന്നുന്നുന്നു. അതിലേക്കു എത്താന്‍ നൂറു പേര്‍ നിര നിരയായി നില്‍ക്കണം എന്നാണു പറഞ്ഞിരിക്കുന്നത്. പക്ഷെ അവസാന രണ്ടു വരിയുടെ അര്‍ഥം. അതറിയണമെങ്കില്‍ ഈ കടലാസ്സിന്റെ ബാക്കി കിട്ടണം.”

“ബാക്കിയോ?”

“അതെ ബാക്കി തന്നെ.” ഞാന്‍ ആ പേപ്പറിന്‍റെ അരിക് കാണിച്ചു കൊടുത്തു. അതില്‍ നിന്നും പകുതിയോളം ഭാഗം കീറി മാറ്റിയിരിക്കുന്നു.

“ഇനിയിപ്പോ അതെവിടെ പോയി തപ്പും എന്‍റെ ഈശ്വരാ..” ലക്ഷ്മി കഴുത്തില്‍ കിടന്ന മാലയിലെ ലോക്കറ്റില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.
അപ്പോഴാണ്‌ എനിക്ക് ശില്പയുടെ അച്ഛന്‍ അന്ന് പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്. ശില്പയുടെ കഴുത്തില്‍ നോക്കി മാല എവിടെ എന്ന് ചോദിച്ച കാര്യം. അപ്പോള്‍ കാര്യങ്ങള്‍ പിടി കിട്ടി.

“ലക്ഷ്മീ. ലക്ഷ്മിയുടെ കയ്യില്‍ ഏതെങ്കിലും പഴയ ലോക്കറ്റ് ഉണ്ടായിരുന്നോ? ഒരു പക്ഷെ അച്ഛന്‍ തന്നത്.”

അവര്‍ കുറച്ചു നേരം ആലോചിച്ചു നിന്നു. “അതെ ഒരു ലോക്കറ്റ് മാല അച്ഛന്‍ എനിക്ക് തന്നിരുന്നു. പക്ഷെ അതിപ്പോള്‍ എന്‍റെ കയ്യില്‍ ഇല്ല. ഞാന്‍ അത്.”

“ശില്‍പയ്ക്ക് കൊടുത്തു അല്ലേ?”

“അതെ. അതെങ്ങനെ അനിക്ക്….”

“ഞാന്‍ ഊഹിച്ചതാ. അതെപ്പോഴാ നിങ്ങള്‍ അവള്‍ക്കു കൊടുത്തെ?”

“അത് അന്ന് ട്രെയിനില്‍ വച്ച് നിന്നെ മിസ്സ്‌ ചെയ്തപ്പോള്‍ അവള്‍ വിഷമിച്ചിരിക്കുന്നത് കണ്ടു ഞാന്‍ കൊടുത്തതാ. അത് കിട്ടിയപ്പോളാ അവള്‍ ഒന്ന് ചിരിച്ചത് തന്നെ.”

“ഹം.. അവള്‍ അത് കഴുത്തില്‍ ഇട്ടോ?”

“അതെ. ഞാനാ അവളുടെ കഴുത്തില്‍ അതിട്ടു കൊടുത്തെ. എന്‍റെ ബാഗില്‍ വെറുതെ കിടന്നിരുന്നതാ. “

Leave a Reply

Your email address will not be published. Required fields are marked *