ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 16

ലക്ഷ്മി മേഡത്തെ വിളിച്ചു പറഞ്ഞു.

“അവള്‍ ഒരു മണിക്കൂറിനുള്ളില്‍ വരാം എന്ന് പറഞ്ഞു.”

“ഹം. ഇനി ആ acp യെ വിളിച്ചിട്ട് ഇന്ന് ഡിന്നര്‍ ഇവിടെ ആണ് എന്ന് പറ. “

ലക്ഷ്മി സംശയത്തോടെ എന്നെ നോക്കി. എന്നിട്ട് acp യെ വിളിച്ചു കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവരും ഉടനെ വരാം എന്ന് പറഞ്ഞു.

ലക്ഷ്മി ഏതോ ഹോട്ടലില്‍ വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.

ഞാന്‍ എന്‍റെ പദ്ധതികള്‍ ലക്ഷ്മിയോട് പറഞ്ഞു. ആദ്യം acp യെ ബോധം കെടുത്തണം. ബോധം വരുമ്പോള്‍ അവര്‍ എന്നെ കെട്ടിയിട്ട പോലെ അന്തരീക്ഷത്തില്‍ തൂങ്ങിയാടണം. അത് കഴിഞ്ഞു ഞാന്‍ അവരുടെ ശരീരത്തില്‍ തലങ്ങും വിലങ്ങും പ്രഹരിക്കും എന്‍റെ കലി തീരുന്നത് വരെ.

“അനീ. അത് വേണോ? അവള്‍ പിന്നെ ഞങ്ങളെ വച്ചേക്കില്ല.”

“ഏയ്‌. അതൊന്നും ഇല്ല. ലക്ഷ്മിക്ക് അവരെ ബോധം കെടുത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുമോ?”

“അതൊക്കെ ഞാന്‍ ചെയ്തോളാം. ഒന്നുമില്ലെങ്കിലും വിദേശത്ത് പോയി കുറെ ഡിഗ്രി എടുത്ത ഒരു ഡോക്ടര്‍ അല്ലേ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“ഹം. അപ്പോള്‍ ബാക്കിയൊക്കെ അത് കഴിഞ്ഞിട്ട്.”

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം വന്നു. പിറകെ സൊണാലി മേടവും. ഇതിനിടയില്‍ ലക്ഷ്മി ജോലിക്കാരെയെല്ലാം തന്ത്രപരമായി വീട്ടില്‍ നിന്നും ഒഴിവാക്കിയിരുന്നു. മേഡത്തോട് പദ്ധതികള്‍ ഒക്കെ വിവരിച്ചു. ആദ്യം കുറെ എതിര്‍ക്കുകയും ഭയക്കുകയും ചെയ്തെങ്കിലും പിന്നെ അവര്‍ വഴങ്ങി. ഇതിനിടയില്‍ ലക്ഷ്മി അറിയാതെ ഡയമണ്ടിനെ പറ്റി പറഞ്ഞു. പിന്നെ അത് മേഡത്തിനെയും കാണിച്ചു കൊടുക്കേണ്ടി വന്നു. എന്ത് കൊണ്ടോ എനിക്ക് അത് അത്ര ഇഷ്ടമായി തോന്നിയില്ല. അത്രയും വില പിടിപ്പുള്ള ഡയമണ്ടുകള്‍ കണ്ടപ്പോള്‍ മേഡാം സ്വയം മറന്നു കുറെ നേരം നിന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ acp വന്നു. അവര്‍ മൂന്നു പേരും കൂടി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഞാന്‍ ഒളിച്ചു നിന്നു. കാരണം ഞാന്‍ അവിടെ ഉണ്ടെന്നു acp അറിഞ്ഞാല്‍ ഞങ്ങളുടെ പദ്ധതിയെല്ലാം പൊളിയില്ലേ. മുകളിലെ മുറി acp യെ പൊരിച്ചെടുക്കാനായി ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. ആ മുറിയില്‍ മറഞ്ഞിരിക്കുംപോഴാണ് ആ വാഹനം എന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പഴയ കാര്‍ ബംഗ്ലാവിന്‍റെ മതിലിനരികില്‍ പാര്‍ക്ക് ചെയ്യുന്നു. അതില്‍ നിന്നും ഒരാള്‍ പതുക്കെ പുറത്തിറങ്ങി ചുറ്റും നോക്കിയിട്ട് മതില്‍ ചാടി കടന്നു. കാറിനുള്ളില്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. ഞാന്‍ അപകടം മണത്തു. ഡയമണ്ടുകള്‍ ഇവിടെ ഉണ്ടെന്നു ശത്രുക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഏതു നിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാം. പക്ഷെ എന്നെ കുഴക്കിയത് അതല്ല, ഞങ്ങള്‍ ഡയമണ്ട് എടുത്ത കാര്യം അവര്‍ എങ്ങനെ അറിഞ്ഞു? എടുത്ത സമയത്ത് ആരും ഞങ്ങളെ ഫോളോ ചെയ്തിരുന്നില്ല എന്ന് ഞാന്‍ ഉറപ്പു വരുത്തിയതാണ്. പിന്നെ ബാബയുടെ അടുത്ത് വച്ചാണ് മറ്റുള്ളവര്‍ അത് കാണുന്നത് തന്നെ. അവരാരും അങ്ങനെ ശത്രുക്കളുടെ അടുത്ത്? എന്‍റെ മനസ്സിലൂടെ അവരുടെയൊക്കെ മുഖം മിന്നി മറഞ്ഞു. ബാബയുടെ മുഖം എന്നില്‍ സംശയം ഉളവാക്കിയെങ്കിലും ആ സാധ്യത തള്ളിക്കളഞ്ഞു. പിന്നെ ഡയമണ്ടിനെ പറ്റി അറിവുള്ളത് ആര്‍ക്കു?

ഈശ്വരാ? സൊണാലി മേഡം. ആ ഡയമണ്ടുകളെ അവര്‍ വല്ലാത്ത ഭാവത്തോടെ നോക്കുന്നത് ഞാന്‍ കണ്ടതാണ്. അപ്പോള്‍ ?

എന്‍റെ മനസ്സിലൂടെ പല സംശയങ്ങളും കടന്നു പോയി. മേഡത്തെ ബാബയുടെ അടുക്കല്‍ വച്ച് കണ്ടത് മുതല്‍ ഉള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ ഓടിക്കളിച്ചു. അവര്‍ ആണ് എന്‍റെ അപകടവും മുംബൈ ജീവിതവും പറഞ്ഞത്. അവര്‍ ആണ് അച്ഛനെയും അമ്മയെയും എനിക്ക് പരിചയപ്പെടുത്തിയത്. ഹീരയെയും ബാക്കിയുള്ളവരേയും എന്നിലേക്ക്‌ ചേര്‍ത്ത കണ്ണിയും അവര്‍ ആണ്. ഈശ്വരാ. എല്ലാം ഒരു കള്ള കഥ ആയിരുന്നോ. എന്‍റെ ഓര്‍മ്മകളെ അവര്‍ സമര്‍ഥമായി വളച്ചോടിക്കുകയായിരുന്നോ?

എന്‍റെ സംശയങ്ങള്‍ കാട് കയറുമ്പോഴേക്കും അയാള്‍ ബംഗ്ലാവിനു അരികിലേക്ക് എത്തിയിരുന്നു. ഇനി താമസിച്ചു കൂടാ. ലക്ഷ്മിയെ രക്ഷിക്കണം. ഞാന്‍ വാതില്‍ തുറക്കാന്‍ ആഞ്ഞതും അത് പെട്ടെന്ന് ആരോ തുറന്നു.
[ഇവിടെ ഇപ്പോള്‍ മത്സരങ്ങളുടെ പ്രളയം ആണല്ലോ. അപ്പോള്‍ പിന്നെ അനികുട്ടനായിട്ടു കുറയ്ക്കുന്നില്ല. അടുത്ത രണ്ടു പാര്‍ട്ട് കൊണ്ട് കഥ അവസാനിക്കും. ഈ കഥയുടെ ക്ലൈമാക്സ് പ്രവചിക്കുന്നവര്‍ക്ക് ഒരുഗ്രന്‍ സമ്മാനം.

ഈ കഥ എങ്ങനെ അവസാനിക്കും എന്ന് പറയണം. അനിയുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? ഏതു പെണ്ണ് അവന്റെ ജീവിതത്തില്‍ കൂടെയുണ്ടാകും? അനിയുടെ ഓര്‍മ്മകള്‍ തിരിച്ചു കിട്ടുമോ? വില്ലനെ അനി എങ്ങനെ തളയ്ക്കും? അങ്ങനെ എന്തും ആകാം. നിങ്ങള്ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഒന്ന് അവതരിപ്പിച്ചു നോക്കുക.

അവസാനം അനിക്കുട്ടന്റെ യഥാര്‍ത്ഥ ക്ലൈമാക്സ് വായിച്ചു വിലയിരുത്തുക. സമ്മാനം തീര്‍ച്ചയായും ഉണ്ട്. അത് എന്ത് എങ്ങനെ എന്ന് അവസാന എപിസോടില്‍.]

(ഈ കഥ തുടക്കം മുതല്‍ വായിക്കുന്ന ഒരാള്‍ ആണെങ്കില്‍ നല്ലവണ്ണം ആലോചിച്ചു മാത്രം ഉത്തരം ഇടുക. കാരണം ഞാന്‍ എവിടെ എങ്ങനെ ട്വിസ്റ്റ്‌ കൊണ്ട് വരുമെന്ന് എനിക്ക് മാത്രമേ അറിയുള്ളു. ഹി..ഹി..)

Leave a Reply

Your email address will not be published. Required fields are marked *