ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 16

“ഹം. ലക്ഷ്മീ. അതിനു ശേഷം അല്ലേ മേനോന്‍ അങ്കിള്‍ വയലന്റ് ആയെ?”

“അതെ. എന്താ?”

“ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തം ആയില്ലേ? ആ ലോക്കറ്റിനെ പറ്റി മേനോന്‍ അങ്കിളിനു നേരത്തെ അറിയാം. ഒരു പക്ഷെ അതിനുള്ളില്‍ എന്താണെന്നും. അത് നിങ്ങളോട് പറയാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ആണ് അദ്ദേഹം വയലന്റ് ആയതു.”

“ഈശ്വരാ. സത്യമാണോ അനീ നീ ഈ പറയുന്നത്. അന്നേരം ഇതൊന്നും എന്‍റെ തലയില്‍ തോന്നിയില്ലല്ലോ.”

“ലക്ഷ്മീ. ഈശ്വരന്‍ ഓരോന്നും നിശ്ചയിച്ചിട്ടുണ്ട്. ഒരു പക്ഷെ എന്‍റെ നിയോഗം ആയിരിക്കാം നിങ്ങളോട് ഇതൊക്കെ വെളിപ്പെടുത്തുക എന്നത്. എന്‍റെ ഓര്‍മ്മകളിലെ കണ്ണികള്‍ ഇങ്ങനെ നിങ്ങളുടെ പ്രശ്നങ്ങളുമായി ഈശ്വരന്‍ ബന്ധിപ്പിച്ചു വിട്ടതാകാം.”
“ഹം.. അനീ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“ലക്ഷ്മീ. നമുക്ക് എത്രയും വേഗം ബാബയുടെ അടുത്ത് പോകാം. ആ ലോക്കറ്റ് ശില്പയുടെ കയ്യില്‍ തന്നെ കാണും. നമുക്ക് അത് എടുക്കാം. ഒപ്പം ഈ രത്നങ്ങളും മേനോന്‍ അങ്കിളിനെ കാണിക്കാം. ഒരു പക്ഷെ അദ്ദേഹത്തിന്‍റെ അസുഖം ഭേദം ആയാലോ?”

“ശരിയാ അനീ. നമുക്ക് പോകാം.”

ഞങ്ങള്‍ ആ രത്നങ്ങള്‍ ഭദ്രമായി പൊതിഞ്ഞെടുത്തു. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ അവിടെ നിന്നും യാത്ര തിരിച്ചു.

ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ നേരം വൈകിയിരുന്നു. വഴിയില്‍ നിന്നും ഭക്ഷണം ഒക്കെ കഴിച്ചു തികച്ചും സ്വാഭാവികമായിട്ടായിരുന്നു ഞങ്ങളുടെ യാത്ര. പിന്തുടരുന്ന ശത്രുവിന്‍റെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം ആയിരുന്നു അത്. അങ്ങനെ ഒരു ശത്രു ഉണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് പിന്നീട് തോന്നി. കാരണം പ്രതീക്ഷിച്ച പോലെ ഒരു ആക്രമണമോ ആരെങ്കിലും പിന്തുടരുകയോ ഒന്നും ചെയ്തില്ല. സന്ധ്യ ആയതോടെ ഞങ്ങള്‍ തിരികെ ബാബയുടെ അടുത്തെത്തി.

ലക്ഷ്മിയെ കുറെയേറെ നാളുകള്‍ക്കു ശേഷം കണ്ടതിനാലാകണം ബാബയുടെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു. അവര്‍ തമ്മിലുള്ള സ്നേഹ പ്രകടനങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ശില്പയുടെ അച്ഛന്‍റെ അടുക്കലേക്കു പോയി. ആ മുറിയില്‍ അപ്പോള്‍ അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു. അകത്തു കയറിയ ഉടനെ തന്നെ ലക്ഷ്മി ശില്പയെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു ലോക്കറ്റിനെ പറ്റി ചോദിക്കുന്നത് ഞാന്‍ കണ്ടു. ആ മുറിയുടെ കതകു അടച്ചു കുറ്റിയിട്ടു ഞാന്‍ അവിടെ ഇരുന്നു. ബാബ എന്താ അനീ എന്ന് ചോദിച്ചു എനിക്കരികില്‍ വന്നിരുന്നു.

ഇതിനിടയില്‍ ശില്‍പ കട്ടിലിനടിയില്‍ നിന്നും ഒരു പഴയ ബാഗ് വലിച്ചെടുത്തു അതില്‍ പരതി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കിട്ടി എന്നും പറഞ്ഞു ലക്ഷ്മിയുടെ അടുത്ത് ചെന്നു.

ലക്ഷ്മി അത് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് എനിക്ക് നേരെ നീട്ടി. ഞാന്‍ അത് ശില്പയുടെ കഴുത്തില്‍ അണിയിപ്പിച്ചു മേനോന്‍ അങ്കിളിന്റെ മുന്‍പില്‍ നിര്‍ത്തി.
എന്നാല്‍ അദ്ദേഹം അപ്പോഴും അതെ ആലോചനയില്‍ തന്നെ. പ്രത്യേകിച്ചു ഭാവ മാറ്റം ഒന്നും ഇല്ല.

ഞാന്‍ ഒരു പാത്രം എടുത്തു അദ്ദേഹത്തിന് മുന്നില്‍ വച്ചു. എന്നിട്ട് ലക്ഷ്മിയെ നോക്കി. കാര്യം പിടി കിട്ടിയ അവര്‍ അദ്ദേഹത്തിന് അരികില്‍ വന്നിരുന്നു. ഒരു അപരിചിതയെപ്പോലെ അവരെ മേനോന്‍ അങ്കിള്‍ നോക്കി. ലക്ഷ്മി പതുക്കെ ഒളിപ്പിച്ചു വച്ചിരുന്ന രത്നങ്ങള്‍ ആ പാത്രത്തിലേക്കിട്ടു. ഒന്നൊന്നായി. അതിന്‍റെ തിളക്കം കണ്ടു എല്ലാവരുടെയും വായില്‍ നിന്നും ഹാ എന്നൊരു ശബ്ദം പുറത്തു വന്നു. എന്നാല്‍ മേനോന്‍ അങ്കിള്‍ മാത്രം ഒന്നും മിണ്ടാതെ അതില്‍ തന്നെ നോക്കിയിരുന്നു. അദേഹത്തിന്റെ കണ്ണുകളില്‍ ആ വജ്രത്തിന്‍റെ തിളക്കം പ്രതിഫലിക്കുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് അദ്ദേഹം വജ്രങ്ങളെ ഓരോന്നായി കയ്യിലെടുത്തു എണ്ണി നോക്കി. ലക്ഷ്മിയെ നോക്കി തേര്‍ട്ടി തേര്‍ട്ടി എന്നൊക്കെ പറഞ്ഞു.

“മേനോന്‍ അങ്കിള്‍ ഇത് തെര്‍ത്ടി ഡയമണ്ട്സേ ഉള്ളൂ. ബാക്കി ആറെണ്ണം എന്‍റെ വീട്ടില്‍ ഉണ്ട്.” ലക്ഷ്മി പറഞ്ഞു.

അത് കേട്ട് അദേഹത്തിന്റെ മുഖം വിടര്‍ന്നു. ലക്ഷ്മിയുടെ തലയില്‍ ചുംബിച്ചു. പെട്ടെന്ന് വെപ്രാളപ്പെട്ട് ശില്പയെ നോക്കി. അവളുടെ കഴുത്തില്‍ ആ ലോക്കറ്റ് കണ്ടപ്പോള്‍ ആ മുഖം കൂടുതല്‍ വിടര്‍ന്നു.

ഇതൊക്കെ കണ്ടു ആകെ വണ്ടര്‍ അടിച്ചു നില്‍ക്കുകയായിരുന്നു എന്‍റെ ശില്പകുട്ടി. അച്ഛന്‍‍ അവളെ അടുത്തേക്ക് വിളിച്ചപ്പോള്‍ സന്തോഷത്തോടെ ഓടിച്ചെന്നു. മേനോന്‍ അങ്കിള്‍ അവളെ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുത്തു. എന്നിട്ട് ആ ലോക്കറ്റ് ഊരിയെടുത്തു. അത് ലക്ഷ്മിക്ക് നേരെ നീട്ടി. ലക്ഷ്മി അത് കയ്യില്‍ വാങ്ങി. അത് എങ്ങനെ തുറക്കണം എന്ന് മേനോന്‍ അങ്കിള്‍ ആംഗ്യം കാണിച്ചു.

ലക്ഷ്മി അത് തുറന്നു. അതില്‍ നിന്നും കിട്ടിയ പേപ്പര്‍ ചുരുള്‍ നിവര്‍ത്തി നോക്കിയിട്ട് ചിന്താമഗ്നയായി എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി നോക്കി.

അതില്‍ മൂന്നു നാല് വെള്ളത്തുള്ളികള്‍ പോലെ ഇറെഗുലര്‍ ആയ നാലഞ്ചു വൃത്തങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ ഒരെണ്ണത്തില്‍ തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ പടം. അതിന്‍റെ മുന്‍ കാലുകള്‍ റ പോലെ വിരിച്ചു വച്ചിരിക്കുന്നു.

എനിക്കും ഒന്നും മനസ്സിലായില്ല. ഞാന്‍ കുറെ നേരം ആലോചിച്ചു. നിധിയെപ്പറ്റിയുള്ള ക്ലൂ ആണിത്. പക്ഷെ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷെ ആ സ്ഥലത്തേക്കുള്ള മാപ്പ് ആണോ.
എന്‍റെ കയ്യില്‍ നിന്നും ആ കടലാസ് വാങ്ങി ബാബ നോക്കി. പിന്നെ ഓരോരുത്തരായി അത് നോക്കി. ആര്‍ക്കും ഒന്നും പിടി കിട്ടിയില്ല. അവസാനം അത് ശില്പയുടെ കയ്യില്‍ എത്തി. അവള്‍ കുറച്ചു നേരം അതില്‍ തന്നെ നോക്കി ഇരുന്നു. എന്നിട്ട് എന്തോ പിറുപിറുത്തു.

അത് മേനോന്‍ അങ്കിളിനെ കാണിച്ചു നോക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അദ്ദേഹം എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ വീണ്ടും വയലന്റ് ആയാലോ‍.

അപ്പോഴേക്കും ശില്‍പ എണീറ്റു‌ ചെന്ന് അവിടെ മേശപ്പുറത്തിരുന്ന പേപ്പറുകളില്‍ പരതി. അവസാനം ഒരു പേപര്‍ എടുത്തു ഞങ്ങളുടെ നേരെ നീട്ടി.

എലിഫെന്റാ കേവ്സ് എന്ന സ്ഥലത്തേക്കുറിച്ചുള്ള ഒരു ലേഖനം ആയിരുന്നു അത്. മുംബൈയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ചിതറിക്കിടക്കുന്ന കുറച്ചു ദ്വീപുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ സ്ഥിതി ചെയ്യുന്ന പുരാതന കല്‍ക്ഷേത്രം. അതും ഒറ്റക്കല്ലില്‍ തീര്‍ത്തത്. ആനകളുടെ ഗുഹകള്‍ എന്നും ഗുഹകളുടെ നഗരം എന്നുമൊക്കെ അറിയപ്പെടുന്ന ദീപ സമൂഹം. പാറ തുരന്നുണ്ടാക്കിയ ഗുഹാ ക്ഷേത്രത്തിന്‍റെ ഉള്ളില്‍ ശിവന്‍റെ നിരവധി പ്രതിമകള്‍ ഉണ്ട്. ആനകള്‍ കാവല്‍ നില്‍ക്കുന്ന പോലെ കുറെ പ്രതിമകളും. (അഞ്ചാം നൂറ്റാണ്ടിലെങ്ങോ പണി കഴിപ്പിച്ച ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ആ പുരാതന ഗുഹാ ക്ഷേത്രങ്ങള്‍ പോര്ട്ടുഗീസുകാരുടെ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണം ആയതാണു. ഇപ്പോള്‍ അത് ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ്. ഗൂഗിളില്‍ elephenta caves എന്ന് സെര്‍ച്ച്‌ ചെയ്താല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.)

Leave a Reply

Your email address will not be published. Required fields are marked *