ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 17

“എനിക്ക് നിന്നെ ഒന്ന് കൈകാര്യം ചെയ്താല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൊള്ളാമായിരുന്നു എന്ന് തോന്നി. അപ്പോഴാണ്‌ കിരണ്‍ (ACP) മേഡം എന്നോട് നിന്നെ പറ്റി ചോദിച്ചത്.”

(വായനക്കാര്‍ക്ക് മനസ്സിലാകാന്‍ എളുപ്പത്തിനു വേണ്ടി ഒരു ഫ്ലാഷ്ബാക്ക് പോലെ കുറച്ചു ഭാഗങ്ങള്‍ അവതരിപ്പിക്കുകയാണ്.)

“ശിവപാല്‍, ആ പോയത് നിങ്ങളുടെ മകള്‍ അല്ലേ?”

“അതെ മേഡം.”

“അവള്‍ SAG എന്നാ കമ്പനിയില്‍ അല്ലേ വര്‍ക്ക്‌ ചെയ്യുന്നത്. കാന്തിവലിയില്‍.”

“അതെ മേഡം. എന്താ?”

“കൂടെ പോയ ആ ചെക്കന്‍ ഏതാ?”

“അത് അവളുടെ കൂടെ വര്‍ക്ക്‌ ചെയ്യുന്നതാ.”

“ഹം.. അവന്‍ ആളൊരു ചട്ടമ്പിയാ. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും വഴി പിഴപ്പിക്കുന്നതും ആണ് അവന്റെ സ്ഥിരം പരിപാടി.”

“മേഡം! സത്യമാണോ? അവനെപ്പറ്റി മേഡത്തിനു എങ്ങനെ അറിയാം?”

“ദാ നോക്ക്.” acp മൊബൈലില്‍ അനിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു.

“ഇവന്‍ ഇന്നും ഒരെണ്ണത്തിനെ പണിതിട്ട് വരുന്ന വഴിയാ. നിങ്ങളുടെ മോളെ എങ്ങനെ അവന്‍ കറക്കി എടുത്തു?”

“മേഡം. അവനെ ഞാന്‍ ഇന്ന്.”

“ശിവ പാല്‍. നിങ്ങള്‍ സമാധാനം‍ ആയിട്ടിരിക്കൂ. അവനെ ഇന്ന് നമുക്ക് പൂട്ടണം. ഇപ്പോള്‍ വേണ്ട. രാത്രി നിങ്ങള്‍ അവനെ നമ്മുടെ രഹസ്യ കേന്ദ്രത്തില്‍ എത്തിക്കണം. അവിടെയിട്ട് ഇവന്‍റെ കടി തീര്‍ക്കാം.” acp പറഞ്ഞു നിര്‍ത്തി.

(തിരികെ ശിവപാലിന്റെ കഥ പറച്ചിലിലേക്ക്).

“ഞാന്‍ എന്‍റെ ദേഷ്യം കടിച്ചമര്‍ത്തിയിരുന്നു. അന്ന് രാത്രി വരെ മാത്രമേ അതാവശ്യം ഉള്ളു എന്നെനിക്കു അറിയാമായിരുന്നു. അനിയുടെ കാന്തിവലിയിലെ ഫ്ലാറ്റിന്‍റെ അഡ്രസ്‌ ഒക്കെ മേഡം എനിക്ക് തന്നു. പിന്നെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു മേഡത്തെ വീട്ടില്‍ കൊണ്ട് ചെന്നാക്കി തിരികെ വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. നന്നായിട്ട് ഇരുട്ടിയിട്ടു നിന്നെ പൊക്കിയാല്‍ മതി എന്ന് ഞാന്‍ വിചാരിച്ചു. അത് കൊണ്ടാണ് നേരെ വീട്ടിലേക്കു തിരിച്ചത്. എന്നാല്‍ വഴിക്ക് വച്ച് എന്തോ തോന്നി ഞാന്‍ മറ്റൊരു വഴി തിരിഞ്ഞു. എന്താണെന്നറിയില്ല ആ വഴി തിരിയാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ ഇരുട്ടത്ത്‌ ഒറ്റയ്ക്ക് അലസമായി നടന്നു വരുന്ന നിന്നെ ഞാന്‍ കണ്ടു. രണ്ടും കല്‍പ്പിച്ചു വണ്ടി വഴിയിലിട്ടു ഞാന്‍ ജാക്കി ലിവര്‍ കയ്യിലെടുത്തു. ഒരു ഇയാം പാറ്റയെ പോലെ ചുറ്റിലുള്ളത് ഒന്നും ശ്രദ്ധിക്കാതെ നീ എന്‍റെ മുന്നിലേക്ക്‌ വന്നു ചേര്‍ന്നു. എന്‍റെ കയ്യിലെ ജാക്കി ലിവര്‍ നിന്നിലേക്ക്‌ വീശുമ്പോള്‍ ഒന്ന് പ്രതിരോധിക്കുക കൂടി ചെയ്യാതെ നീ മറിഞ്ഞു വീണു.”

“ഹ്……….”

ലക്ഷ്മിയും മേഡവും ഒരേ സമയം ഒന്ന് തേങ്ങി. ഞാന്‍ അവരെ മാറി മാറി നോക്കി. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. രണ്ടു പേരെയും പതിയെ ഞാന്‍ എന്‍റെ തോളോട് ചേര്‍ത്തു.

“എന്നിട്ട്?” ഞാന്‍ ചോദിച്ചു.

അയാള്‍ എന്നെ കുറച്ചു നേരം നോക്കിയിട്ട് തുടര്‍ന്നു.

“ബോധമറ്റു കിടന്ന നിന്നെ ഞാന്‍ ജീപ്പിലെടുത്തിട്ടു നേരെ ഞങ്ങളുടെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചു. സാധാരണ ക്രിമിനലുകളെ അവിടെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യാറുള്ളത്. പിന്നെ നിന്നെ അവിടെ കെട്ടി തൂക്കിയിട്ടു ഞാന്‍ എന്‍റെ കലി തീരുന്നത് വരെ തല്ലി. അപ്പോഴേക്കും acp മേഡം വന്നിരുന്നു. അവര്‍ നിന്നെ ഒന്ന് നോക്കിയിട്ട് എന്നോട് വീട്ടില്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ അവിടെ നിന്നിറങ്ങി.”

“എന്നിട്ട്?”

“എന്നിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ acp മേഡം എന്നെ വിളിപ്പിച്ചു.”

“നിര്‍ത്ത് നിര്‍ത്ത്… നിങ്ങള്‍ വീട്ടില്‍ പോയില്ലേ?”

“പോയി.” അയാള്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

“അവിടെ എന്ത് സംഭവിച്ചു എന്ന് പറ.”

“അതും നിങ്ങളുടെ കഥയുമായി എന്ത് ബന്ധം?”

“അതൊക്കെ ഉണ്ട്. അവിടെ എന്ത് സംഭവിച്ചെന്നു പറ.”

“ഞാന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി എന്‍റെ ഭാര്യ ആണ് വാതില്‍ തുറന്നത്.”

“അതെന്താ അങ്ങനെ?”

“അത്.. സാധാരണ ഞാന്‍ താക്കോല്‍ ഉപയോഗിച്ച് ആണ് അകത്തു കടക്കാറുള്ളത്.”

“അതെനിക്കറിയാം. അതെന്താ അങ്ങനെ എന്നാണു എന്‍റെ ചോദ്യം.”

“അത്… ഞാനും വീട്ടുകാരുമായും അത്ര നല്ല സുഖത്തിലല്ല.”

“അതെനിക്കറിയാം. നിങ്ങള്‍ അതെന്തു കൊണ്ടാണെന്ന് പറയൂ. ഹീര എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാലും അതിന്‍റെ ശരിക്കുള്ള കാരണം എനിക്കറിയണം.”

അയാള്‍ എന്നെ തന്നെ നോക്കി. ഇതിനിടയില്‍ ലക്ഷ്മി കൂടുതല്‍ എന്നിലേക്ക്‌ ചേര്‍ന്നിരുന്നു.

“അനീ. ഞാന്‍ പറയാം. ഹീരയുടെ അമ്മ എന്നെ വെറുത്തു തുടങ്ങിയതിന്‍റെ കഥ ഞാന്‍ പറയാം. പൂനെ ലോക്കല്‍ സ്റെഷനില്‍ ഞാന്‍ ഇന്‍സ്പെക്ടര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആയിരുന്ന കാലം. ആറേഴു കൊല്ലം മുന്നേ ആണ്. ഒരു ദിവസം അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി എന്‍റെ ജീപ്പിനു മുന്നില്‍ വന്നു പെട്ടൂ. അവള്‍ വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ അവളെ ജീപ്പില്‍ കയറ്റി. സാധാരണ എല്ലാ സിനിമകളിലും കാണുന്ന പോലെ അവള്‍ക്കും ഉണ്ടായിരുന്നു പറയാന്‍ ഒരു കഥ. അവളെ വകവരുത്താനായി ഓടിച്ച വില്ലന്‍റെ കഥ. ദാദാ ഭായി എന്നാ അധോലോക നായകന്‍റെ കഥ. അങ്ങനെ ഒരാള്‍ ഉണ്ടെന്നും മുംബൈ മുഴുവന്‍ അയാളുടെ നിയന്ത്രണത്തില്‍ ആണെന്നും പോലീസുകാര്‍ക്ക് എല്ലാം അറിയാം. പക്ഷെ അയാള്‍ ആരെന്നു മാത്രം അറിയില്ല.

ആ ദാദാ ഭായി ആരാണെന്ന് കണ്ടുപിടിച്ച പത്ര പ്രവര്‍ത്തകയാണ് സ്വന്തം ജീവന്‍ യാചിച്ചു എന്‍റെ കൂടെ ജീപ്പില്‍ ഇരിക്കുന്നത്. അവള്‍ അറിയാവുന്ന വിവരങ്ങളൊക്കെ എനിക്ക് കൈമാറി. ഒപ്പം ഒരു ഫോട്ടോയും. ദാദാ ഭായിയുടെ.

അവള്‍ പറഞ്ഞ പോലെ സുരക്ഷിതമായി അവളെ ഒരിടത്തിറക്കി. തിരികെ ഞാന്‍ വീട്ടിലെത്തി. പിറ്റേന്ന് ആ പെണ്‍കുട്ടിയുടെ മൃത ശരീരം കളക്റ്റ് ചെയ്യാന്‍ എനിക്ക് തന്നെ പോകേണ്ടി വന്നു. പിന്നെ കാടിളക്കി അന്വേഷണം. സ്ടണ്ട്. അവസാനം ദാദ ഭായി ലോക്കപ്പില്‍.

അതിനകത്ത് വച്ച് ബോധം വീണപ്പോള്‍ അവന്‍ ആദ്യം പറഞ്ഞത് ഒരൊറ്റ മണിക്കൂര്‍ കൊണ്ട് പുഷ്പം പോലെ പുറത്തിറങ്ങും എന്നായിരുന്നു. ഒപ്പം എന്‍റെ കുടുംബത്തെയും തീര്‍ത്തു കളയും എന്നൊരു ഭീഷണിയും. ഞാന്‍ അതൊക്കെ ചിരിച്ചു തള്ളി.

പറഞ്ഞതിനേക്കാള്‍ വേഗത്തില്‍ അയാള്‍ പുറത്തിറങ്ങി. ഞാന്‍ അകത്തും ആയി. പോലീസ് സ്റെഷനിലുള്ളവര്‍ എല്ലാം അയാളുടെ കളിപ്പാവകള്‍ ആയപ്പോള്‍ എനിക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. എന്‍റെ ഭാര്യയേയും മകളെയും അവിടേക്ക് ആരൊക്കെയോ കൊണ്ട് വന്നു. എന്‍റെ കണ്‍മുന്നില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വച്ച്, അയാള്‍ അവളെ.

Leave a Reply

Your email address will not be published. Required fields are marked *