മണിമലയാർ – 1
Manimalayaar | Author : Lohithan
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോരത്ത് 70കളിൽ നടന്ന കഥ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് നിങ്ങൾക്ക് തരുന്നു… ലോഹിതന്റെ കഥകകൾ ഇഷ്ടപ്പെടുന്നവർക്ക് നിരാശരാകേണ്ടി വരില്ലെന്ന് കരുതുന്നു…
മത്തിക്കറിയുടെ ചാറിൽ കുഴച്ച ചോറുരുള വായിലേക്ക് വെയ്ക്കുമ്പോൾ ആലീസിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി പാത്രത്തിലേക്ക് വീണു…
സോഫി അതു കണ്ടു.. അമ്മച്ചിഎന്തിനാണ് കരയുന്നത്.. സോഫിയുടെ ചോദ്യം കേട്ട് അടുത്തിരുന്ന ലില്ലിയും അമ്മയെ നോക്കി…
ഒന്നുമില്ല മക്കളെ ഞാൻ ഓരോന്ന് ഓർത്ത് വെറുതെ…
അമ്മ കണ്ണ് തുടച്ചേ.. റോയിച്ചൻ ഇപ്പോൾ വരും അമ്മ കരയുന്നത് കാണണ്ടാ…
കവിളിലെ കണ്ണീർ നനവ് ഒപ്പിയ ശേഷം തന്റെ മക്കളെ നോക്കി ഒന്നു ചിരിച്ചു..
വീണ്ടും അവർ ചോറ് വാരി കഴിക്കാൻ തുടങ്ങി…
സാമാന്യം വലിയ ഒരു വീട്.. ചുറ്റിലും മൂന്ന് ഏക്കറിൽ കൂടുതൽ പറമ്പുണ്ട്..
മണിമലയാറ്റിലെ ഏക്കൽ അടിയുന്ന ഫലഭൂയിഷ്ഠമായ പൊന്നു വിളയുന്ന മണ്ണ്…
പക്ഷേ കൊഴിഞ്ഞു വീഴുന്ന തേങ്ങ പോലും എടുക്കാനുള്ള അവകാശം ശോഭനക്കും കുട്ടികൾക്കും ഇല്ല…
തോപ്പിൽ മൈക്കിൾ എന്ന ശോഭനയുടെ എല്ലാമായിരുന്ന അച്ചായൻ അധ്വാനിച്ചുണ്ടാക്കിയ റബ്ബറും തെങ്ങും കുരുമുളക് കോടികളും കാടുകയറി കിടക്കുന്നു…
തോപ്പിൽ തറവാട്ടിലെ മൂന്ന് ആൺ മക്കളിൽ മൂത്തവൻ മൈക്കിൾ പിന്നെ ലൂയിസ് ഇളയത് ആന്റണി എന്ന ആന്റോ…
ഒന്നും ഒന്നരയും വയസ്സിന്റെ ഒക്കെ വ്യത്യാസമേ മൂന്ന് പെരും തമ്മിലൊള്ളൂ….
സാമ്പത്തികമായി അല്പം ഷയിച്ചു പോയി എങ്കിലും നല്ലൊരു നായർ തറവാട്ടിലാണ് ശോഭന ജനിച്ചത്…
അതി സുന്ദരിയായി വളർന്നു വന്ന അവൾ മൈക്കിളിന്റെ കണ്ണിൽ പെട്ട തോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമായി…
മൈക്കിൾ തല ഉയർത്തിപ്പിടിച്ചു പറഞ്ഞ വാക്കുകൾ ഇപ്പോഴും ശോഭനയുടെ ഓർമ്മയിൽ ഉണ്ട്…
എടീ പെണ്ണേ നിന്നെ എനിക്ക് ഇഷ്ടമാണ്.. ഇങ്ങനെ പറയാനേ എനിക്ക് അറിയൂ.. എന്റെ മരണം വരെ പൊന്നുപോലെ ഞാൻ നോക്കി കൊള്ളാം…
ആ വാക്ക് മൈക്കിൾ പാലിച്ചു.. രണ്ടു വീട്ടിലെയും എതിർപ്പുകൾ പള്ളിയിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകൾ എല്ലാം ധൈര്യമായി നേരിട്ടു…
മൈക്കിൾ നായര് പെണ്ണിനെ പൊറുപ്പിക്കുന്നതിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു…
ഒരു ചെറിയ വാടക വീട്ടിൽ താമസിച്ചു കൊണ്ട് ആകെ ഉണ്ടായിരുന്ന ഒരു ജീപ്പ് ടാക്സി ഒടിച്ചുകിട്ടുന്ന പൈസക്കൊണ്ട് ജീവച്ചു…
അനുജന്മാരായ ലൂയിസും ആന്റണിയും കണ്ടാൽ പോലും മിണ്ടാതായി…
ഞായറാഴ്ച കുർബാനക്ക് പള്ളിയിൽ വരുമ്പോൾ വഴിയിൽ മൂത്ത മകനെ കാണാൻ അമ്മച്ചി കാത്തു നിൽക്കും..
അത് മാത്രമായി കുടുംബവുമായുള്ള മൈക്കിളിന്റെ ബന്ധം…
മൈക്കിളിന്റെ അപ്പൻ പാപ്പൻ മാപ്പിള പെട്ടന്ന് മരിച്ചപ്പോൾ അമ്മച്ചിയെ ഒന്നാശ്വസിപ്പിക്കാൻ പോലും അവിടെ നിൽക്കാൻ അനുജന്മാർ അനുവദിച്ചില്ല…
അനുജന്മാരുടെ ഭാര്യമാരും അങ്ങിനെതന്നെ ആയിരുന്നു…
ശോഭനയുടെ സൗന്ദര്യം ആയിരുന്നു അവരുടെ പ്രശ്നം.. കാശു നോക്കി കെട്ടിയത്കൊണ്ട് ശരാശരിക്കും താഴെ മാത്രം നിൽക്കുന്ന ഭാര്യമാരെ ആണ് ലുയിസിനും ആന്റണിക്കും കിട്ടിയത്…
പാപ്പൻ മാപ്പിള മരിച്ച ശേഷമാണ് അപ്പൻ വിൽ പത്രം എഴുതി വെച്ചിട്ടുള്ള കാര്യം ആന്റണിയും ലുയിസും അറിയുന്നത്…
ബാങ്കിൽ ഡിപ്പോസിറ്റ് ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ അവകാശി ആയി ഭാര്യ ഏലിയാമ്മയുടെ പേരാണ് പാപ്പൻ മാപ്പിള വെച്ചിരുന്നത്.. ചില കടമുറികളും മില്ലും ഒക്കെ ലുയിസിനും ആന്റണിക്കും തുല്ല്യമായി വീതിച്ചു കിട്ടിയെങ്കിലും അവരെ ഞെട്ടിച്ചു കളഞ്ഞത് ഭൂ സ്വത്തിന്റെ മൂന്നിൽ ഒന്ന് മൈക്കിളിനു അവകാശപ്പെട്ടതാണ് എന്ന് എഴുതിയിരുന്നതാണ്…
അപ്പൻ ഇങ്ങനെ ചെയ്യുമെന്ന് അവർ ഒരിക്കലും കരുതിയില്ല..ഈ വിവരം പുറത്ത് അറിയാതെ വിൽ പത്രം മുക്കാൻ രണ്ടു പേരും അവരുടെ ഭാര്യമാരും ശ്രമിച്ചെങ്കിലും ഏലിയാമ്മച്ചിയുടെ ശക്തമായ എതിർപ്പ് കാരണം അവർക്ക് അതിന് കഴിഞ്ഞില്ല…
