മലയാളം കമ്പികഥ – സര്‍പ്പസുന്ദരി – 2

“…അന്നാമ്മോ…..എന്തായീ…..”.

“..ഓ…എന്താകാനാ…..ഇരുട്ടത്ത് കണ്ണ്‌ പിടിക്കിണീല്ല്യ…അത്രന്നേ…”.

“…സേവ്യറേ….അന്നാമ്മയുടെ കണ്ണാടയെടുത്ത് കൊടുത്തേ….ഇല്ലേല്‍ തെറ്റി നമ്മളെ തന്നെ വെടി വെയ്ക്കും…ഹഹഹഹ….”.

“…..ഓ…പിന്നേ….”. നൊടിയിടയില്‍ ഓടിപ്പോയി സേവ്യറില്‍ കൊണ്ടുവന്ന കണ്ണാട വാങ്ങി വച്ച് ഉന്നം പിടിച്ച്കൊണ്ട് അന്നാമ്മ പറഞ്ഞു.

ഇതെല്ലാം കണ്ട് പേടിച്ച് വിറച്ച് നില്‍ക്കുന്ന എന്നെ നോക്കി മാഡം പുഞ്ചിരിച്ചു.

“…വൈഗ്ഗ…നിന്റെ പീ.എച്.ഡീ ടെ സബ്ജെക്റ്റല്ലാ അല്ലേ ഇത്…..ഹഹഹഹഹ…”. മാഡം അട്ടഹസിക്കുന്നത് പോലെ ചിരിച്ചു.

“…മാഡം….”.

“….പേടിക്കാതെ പട്ടത്തീ….ഇതൊക്കെ ഒരു രസമല്ലേ…..”.

ഞാന്‍ ഒന്നും പറഞ്ഞില്ല. വെടിയൊച്ചകള്‍ നിലച്ച സമയം ആയിരുന്നു. പെട്ടെന്ന് വാതിലിലൂടെ കാലില്‍ വെടികൊണ്ട അവസ്ത്ഥയില്‍ ഞങ്ങളുടെ ഖൂര്‍ക്ക രാംസിങ്ങ് മുടന്തി വന്നു സോഫയില്‍ ഇരുന്നു. അവന്റെ കാലില്‍ നിന്ന് ചോര കുടു കുടാന്ന് ഒഴുകുന്നുണ്ടായിരുന്നു. തന്റെ വേണ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് ഷേര്‍ളി മാഡത്തിന്‌ സഹിക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ ചാടി എഴുന്നേറ്റ് അഴിച്ചിട്ട നേര്‍ത്ത ഗൌണ്‍ ആ നഗ്നമായ മദാലസ ശരീരത്തിലേക്ക് ധരിച്ചു. അതിനടുത്ത നിമിഷത്തിലാണ്‌ അവരുടെ അടുത്തുള്ള തൂക്കിയിട്ട വലിയ വിളക്കില്‍ ഒരു വെടിയുണ്ട പാഞ്ഞു കയറി പൊട്ടി താഴേ വീണ്‌ ചിഹ്നഭിന്നമായത്.

“…അന്നാമേ …കാദറേ….സ്നൈപ്പര്‍ ഗണ്‍ അവരുടെ കയ്യിലുണ്ട്….അധിക സമയം ഒരേ സ്ഥലത്ത് നില്‍ക്കാതേ…….”.

ഷേര്‍ളി മാഡം ഷെല്‍ഫിനടുത്തേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു. അടക്കി വച്ച പുസ്തകങ്ങള്‍ നിറച്ച ഷേല്‍ഫ് തള്ളിമാറ്റി. അതിന്‌ പുറകില്‍ ചുമരില്‍ ഘടിപ്പിച്ച ഒരു സേഫിന്റെ നബര്‍ ലോക്കില്‍ രഹസ്സ്യ കോഡ് അമര്‍ത്തി. തുറന്ന് വന്ന സേഫില്‍ നിന്ന് ചെറിയ മിഷ്യന്‍ ഗണ്‍ എടുത്ത് വേഗത്തില്‍ പരിശോദിച്ചു. അതിനെ ഒപ്പം ഇരിക്കുന്ന തിരകള്‍ നിറച്ച നാല്‌ മാഗസീനും എടുത്ത് ഗൌണിന്റെ ഇരു പോകറ്റില്‍ തിരുകി കേറ്റി കൊണ്ട് റാംസിങ്ങിന്റെ അടുത്തേക്ക് നടന്നു.

“…എത്ര പേരുണ്ടെടാ പുറത്ത്…..”. മാഡം വികാരവിക്ഷോഭയാവാതെ ചോദിച്ചു.

“…എഴെട്ട് പേര്‍ കാണും മാഡം….”.

അതിന്‌ മറുപടി പറയാതെ എന്നെ നോക്കികൊണ്ട് മാഡം ചിരിച്ചു.

“…വൈഗ്ഗ….ലുക്ക് ദിസ് ഗണ്‍….നയന്‍ എം എം കാലിബര്‍ സെമി ഓട്ടോമാറ്റിക്കാണിവന്‍….ഇറ്റ് ലുക്ക് വെരി സെക്സ്സി നാ…..നിന്റെ ശശി ഡോക്ട്ടറേ പോലെ….ഹഹഹഹ…..”.

അന്താളിച്ച് നില്‍ക്കുന്ന എന്റെ മുഖഭാവം കണ്ട മാഡം അട്ടഹസിച്ച് ചിരിച്ചുകൊണ്ട് വാതിലിന്റെ അടുത്തുള്ള മെയിന്‍ സ്വിച്ചിന്റെ അടുത്തേക്ക് നടന്നു. ഇതിനിടയില്‍ കാദര്‍ തന്റെ ഇഷ്ടപ്പെട്ട റിവോള്‍വറായി താഴേക്കിറങ്ങി വന്നു.

“…മാഡം അവര്‍ എകദ്ദേശം പത്ത് പേര്‍ കാണും….രണ്ട് ജീപ്പും ഉണ്ട്……”.

“…അപ്പോ ഇന്ന് നേരം വെളുക്കൂലോ…..”. അന്നാമ്മയുടെ കണ്ണുകള്‍ ആര്‍ത്തിയാല്‍ തിളങ്ങി.

“…അന്നാമ്മോ….ആര്‍ത്തി മൂത്ത് അവരുടെ ജീപ്പിന്റെ ടയറൊന്നും പഞ്ചറാക്കിയേക്കല്ലേ…പാവത്തുങ്ങള്‍ക്ക് ഓടിപോകേണ്ടതാ…”.

“…ഓ…പിന്നേ….വെട്ടാന്‍ നിര്‍ത്തിയ പോത്തിനെന്ത് പെരുന്നാള്…..നീ അതെങ്ങാനും വല്ല കൊക്കയിലേക്ക് മറച്ചങ്ങ് ഇട്ടേര്‌ എന്റെ പൊന്ന് കാദറേ….”

മാഡം അവരുടെ സംഭാഷണങ്ങളിലൊന്നും ഇടപ്പെട്ടൊന്നും പറയാതെ മെയിന്‍ സ്വിച്ചിനടുത്തുള്ള ഒരു ചെറിയ റിമോട്ട് എടുത്ത് എനിക്ക് എറിഞ്ഞ് തന്നു. വീടിന്‌ ചുറ്റും ഘടിപ്പിച്ചീട്ടൂള്ള ഫ്ലാഷ് ലൈറ്റിന്റെ റിമോട്ടാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.

“….മൈ ലിറ്റില്‍ എയിഞ്ചല്‍ വൈഗ അയ്യങ്കാര്‍….യൂ…ജസ്റ്റ് പ്രസ്സ് ബട്ടന്‍ ഫ്രീക്വന്‍റ്റ്ലീ…..ഇറ്റ് വില്‍ ഫ്ലാഷ് ഓള്‍ യൂണിവേഴ്സ്സ്….ഹഹഹഹ…”.

മാഡം ചിരിച്ച് കൊണ്ട് മെയിന്‍ സ്വിച്ച് ഓഫിലേക്ക് വലിച്ചിട്ടു. അന്തരീക്ഷം കുറ്റാ കൂരിരുട്ടായി. ആ ഇരുട്ടിലൂടെ സെമി ഓട്ടോമാറ്റിക്ക് സ്റ്റെണ്‍ ഗണ്ണുമായി ഷേര്‍ളി ഇടിക്കുള തെക്കന്‍ ശക്തമായ കാലടിയോടെ നടന്നു. എനിക്ക് ഭയം വര്‍ദ്ധിച്ചു. എന്നില്‍ അര്‍പ്പിച്ച ദൌത്യം നിര്‍വഹിക്കാനായി ഞാന്‍ അതിന്റെ ബട്ടനില്‍ അമര്‍ത്തി. അന്തരീക്ഷത്തില്‍ പല ഭാഗത്ത് നിന്നായി ഫ്ലാഷ് ലൈറ്റുകള്‍ മിന്നി. ആ വെളിച്ചത്തില്‍ ബംഗ്ലാവിന്റെ വലിയ വാതായനം വിട്ട് പുറത്തേക്ക് സ്റ്റെപ്പുകള്‍ ഇറങ്ങി ധീരതോടെ പോകുന്ന മാഡത്തെ മിന്നായം പോലെ ഞാന്‍ കണ്ടു.

അന്നാമ്മയുടെ ഇരട്ടകുഴല്‍ തോക്ക് കാതടിപ്പിക്കുന്ന ശബ്‌ദത്തില്‍ രണ്ട് വട്ടം മുഴങ്ങി. അതിനോടൊപ്പം വെടികൊണ്ടവന്റെ അലര്‍ച്ചയും മാറ്റോലിയായി വന്നു.

“…..എടാ…സാത്താനേ…സേവ്യറേ…..ഉണ്ട താടാ…ചക്കരേ……ഇന്ന് നിന്റെ വല്ല്യപെരുന്നാളാടാ….അപ്പോ പടക്കം പൊട്ടിക്കണ്ടേ……”. അന്നാമ്മ അലറികൊണ്ട് അടുത്ത ജനാലക്കരികിലെത്തി.

മാഡത്തിന്‌ സപ്പോര്‍ട്ട്‌ നല്‍കാനായി കാദറിക്ക വാതില്‍ വിട്ട് പുറത്തേക്കിറങ്ങി തന്റെ പ്രിയപ്പെട്ട ടാറൂസ്സ് സിക്ക്സ് നോട്ട് ത്രീ റിവോള്‍വര്‍ എടുത്ത് ജീപ്പ് ലക്ഷ്യമാക്കി മൂന്ന് നാല്‌ തിരയൊഴിച്ചു. നൊടിയിടയില്‍ കാദറിക്ക നില്‍ക്കുന്ന സ്ഥാനം മാറിയതിനാല്‍ തുരതുരയായി മറുപടിയെന്നോണം പാഞ്ഞുവന്ന വെടിയുണ്ടകളില്‍ നിന്ന് തലമുടിനാര്‌ കണക്കിന്‌ രക്ഷപ്പെട്ടു.

ഷേര്‍ളി മാഡം പോര്‍ട്ടിക്കോയുടെ അര മതില്‍ ഒറ്റ കൈ കുത്തി അലറികൊണ്ട് ചാടികൊണ്ട് മറുകൈയ്യിലുള്ള സ്റ്റണ്‍ ഗണ്ണില്‍ നിന്ന് നിലക്കാതെ വെടി ഉതിര്‍ത്തു. ഇതു കണ്ട എനിക്ക് കൂടുതല്‍ ദൈര്യം കൈവന്നു. ആ സറ്റെണ്‍ ഗണ്ണില്‍ നിന്നുതിരുന്ന ബുള്ളറ്റുകള്‍ക്കൊപ്പം പൂത്തിരി കത്തുന്ന ദീപപ്രഭയാല്‍ മാഡത്തിന്റെ ഗൌണില്‍ നിന്നും ത്രസ്സിക്കുന്ന മാദകത്ത്വം നിഴലടിച്ചു. എതോ ഒരു ശക്തിയുടെ ബലത്തില്‍ ഇടവിട്ട് റിമോട്ടിന്റെ ബട്ടന്‍ അമര്‍ത്തികൊണ്ടിരുന്നു. എങ്ങും വെടിയൊച്ചകള്‍ മുഴങ്ങുന്നു. മതിലിന്റെ അരികില്‍ നിന്ന് വെടികൊണ്ടവന്‍ മാരുടെ അലര്‍ച്ചകള്‍ അതിനൊപ്പം മുഴങ്ങീരുന്നു.

ഇതിനിടയില്‍ എന്നെ ഞെട്ടിച്ച്കൊണ്ട് ഒരു കറുത്ത വസ്ത്രം ധരിച്ച ആജാനുബാഹു വീടിനുള്ളിലേക്ക് കയറി. അവനെ കണ്ടതും ഞാന്‍ സോഫയുടെ മറവിലേക്ക് പതുങ്ങി. ഇതേ സമയത്തായിരുന്നു അന്നാമ്മയുടെ ഇരട്ടകുഴല്‍ തോക്ക് പുറത്തെ എതോ ലക്ഷ്യത്തിലേക്ക് വെടി പൊട്ടിയത്. ആ ആജാനുബാഹു അന്നാമ്മയുടെ നേര്‍ക്ക് വെട്ടി തിരിഞ്ഞുകൊണ്ട് തന്റെ കൈയ്യിലുള്ള തോക്ക് അവരിലേക്ക് നീട്ടുന്ന സമയത്തിനുള്ളില്‍ സാത്താന്‍ സേവ്യര്‍ അവന്റെ നേര്‍ക്ക് ചാടി വീണു. ആ അലര്‍ച്ചയോടെയുള്ള സാത്താന്‍ സേവ്യറിന്റെ ചവിട്ടില്‍ ആ ആജാനുബാഹു മറിഞ്ഞ് വീണു. ഞോടിയിടയില്‍ എഴുന്നേറ്റ് സാത്താന്‍ സേവ്യറിന്റെ നേര്‍ക്കവന്‍ പാഞ്ഞു വന്നു. ഇതു കണ്ട ഞാന്‍ സത്യത്തില്‍ പേടിച്ച് പോയി. ആ ആജാനുബാഹുവിന്റെ പകുതിയേ കൂറിയവനായ സാത്താന്‍ സേവ്യറുള്ളൂ. പക്ഷേ തുടര്‍ന്നുള്ള പോരാട്ടത്തില്‍ സാത്താന്‍ സേവ്യര്‍ തികഞ്ഞ പോരാളിയാണെന്ന് തെളീച്ചു. സാത്താന്‍ സേവ്യര്‍ എതോ എക്സെന്റ്രിക്കായ മ്യഗത്തേ പോലെ ആ ആറടിക്ക് മേലേ ഉള്ള ശരീരത്തില്‍ സവാരി ഗിരി നടത്തി. അവന്‍ വേച്ച് വേച്ച് ഞാനും അന്നാമ്മയും നില്‍ക്കുന്ന അവിടേക്ക് മറിഞ്ഞ് വീണു.

Leave a Reply

Your email address will not be published. Required fields are marked *