മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 4 1

താനപ്പോള്‍ നാണം കൊണ്ട് പൂത്തുലഞ്ഞു. കണ്ണുകള്‍ അവന്‍റെ മുഖത്ത് നിന്നും മാറ്റി.

“മൈ ഗോഡ്!”

തന്‍റെ നാണം കലര്‍ന്ന ഭാവങ്ങളിലേക്ക് നോക്കി അവന്‍ അദ്ഭുതപ്പെട്ടുകൊണ്ട് വിളിച്ചു കൂവി.

“എന്താടാ?”

താന്‍ ചോദിച്ചു.

“കണ്ണു പറിക്കാന്‍ തോന്നുന്നില്ല..ഹൌ ബ്യൂട്ടിഫുള്‍ യൂ ആര്‍ മമ്മി…ഐ ലവ് യൂ…”

“ഐ ലവ് യൂ റ്റൂ..ബട്ട്….”

“ബട്ട്….എന്താ ഒരു ബട്ട്?”

 

“നീയെന്നെ എന്തോരം പൊക്കി പറഞ്ഞാലും എന്തോരം പ്രശംസിച്ചാലും ഞാന്‍ ആരുമായും ഡേറ്റിന് പോകില്ല, ആരുടേം പ്രൊപ്പോസ് അംഗീകരിക്കില്ല…”

“ഇങ്ങനെ ഒരു സാധനം!”

അവന്‍ നിരാശ നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“മമ്മിയിങ്ങനെ കല്യാണം കഴിക്കാതെ പുരനിറഞ്ഞു നിന്നാല്‍ എനിക്കല്ലേ നാണക്കേട്? ആളുകള്‍ പറയില്ലേ ഞാന്‍ വെറും ഒരു ഉത്തരവാദിത്ത്വവുമില്ലാത്ത മകനാണ് എന്ന്!”

“നീ പോടാ!”

താനപ്പോള്‍ ചിരിച്ചുകൊണ്ട് അവനെ അടിച്ചു. പെട്ടെന്നാണ് താന്‍ മറ്റൊരു കാര്യമോര്‍ത്തത്. അതോര്‍ത്തപ്പോള്‍ താന്‍ ആദ്യമൊന്നമ്പരന്നു.

“മോനെ നേര് പറ!”

താന്‍ അവന്‍റെ തോളില്‍ പിടിച്ചു.

“മമ്മി വേറെ ഒരു അലൈന്‍സിന് ട്രൈ ചെയ്യാത്തത് കൊണ്ടാണോ നീ ഡേറ്റിനൊന്നും പോകാത്തത്?”

പെട്ടെന്ന് താനങ്ങനെ ചോദിച്ചത് കൊണ്ടാവണം ആദ്യം അവനൊന്നും മിണ്ടിയില്ല.

“അയ്യേ, അതൊന്നുമല്ല…”

പിന്നെ അവന്‍ പറഞ്ഞു.

“പിന്നെ? നീ ലീഗലി ഏജ്ഡ് ആയല്ലോ! നിനക്കാരോടും ഇഷ്ടമൊന്നും….?”

“എനിക്ക് മമ്മീടെ സൌന്ദര്യം ഒന്നും കിട്ടിയില്ല..പിന്നെ എന്നെ ഏത് പെണ്ണ് പ്രൊപ്പോസ് ചെയ്യാന്‍?”

അത് പറഞ്ഞ് അവന്‍ ചിരിച്ചു.

“അയ്യോടാ, പാവം!”

താന്‍ കളിയാക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“നാളെ നമുക്ക് ഹെര്‍മ്മന്‍ അങ്കിളിന്‍റെ സ്റ്റോറില്‍ നിന്നും കുറച്ച് സൌന്ദര്യം വാങ്ങിക്കാം…ഇപ്പോള്‍ സ്റ്റോര്‍ അടച്ചു കാണും!”

“ഗ്രേറ്റ് ജോക്ക്….! ചിരിക്കട്ടെ?”

“എന്‍റെ ഫ്രാണ്ട് സര്‍ക്കിളിലെ എന്നെപ്പോലെയുള്ള പല തൈക്കിളവിമാര്‍ പോലും നിന്നെ നോട്ടമിട്ടു വെച്ചിട്ടുണ്ട്! എന്നിട്ടാണ് പറയുന്നത്, സൌന്ദര്യമില്ലെന്ന്!”

“ഉവ്വോ? നേര്? നേരാണോ? ആരാ മമ്മി?”

അവന്‍ ഫലിതഭാവത്തില്‍ പെട്ടെന്ന് ചോദിച്ചു.

“ഛീ! അത്രേം കിന്‍കിയും പെര്‍വേര്‍ട്ടൊന്നും ആകാന്‍ എന്‍റെ പൊന്നു മോന് പറ്റില്ല എന്ന് മമ്മിക്കറിയാം…”

അത് പറഞ്ഞിട്ട് താന്‍ അവന്‍റെ തലമുടിയില്‍ തലോടി. തഴുകലിന്റെ സുഖത്തില്‍ അവന്‍ തന്‍റെ ചുമലില്‍ മുഖമമര്‍ത്തി.

പുറത്ത്, വീടിന്‍റെ കോമ്പൌണ്ടിന്‍റെ അരികിലെ ബോഗയിന്‍ വില്ലകളില്‍ സെപ്റ്റംബറിന്‍റെ കുളിരലകളുമായി ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടനില്‍ നിന്നും കാറ്റെത്തി. ആകാശവിതാനം നിറയെ വൈഡ്യൂര്യ രത്നങ്ങളുടെ മന്ദഹാസം പോലെ നക്ഷത്രങ്ങള്‍ വിരിഞ്ഞിരുന്നു.

“നിന്നെ പ്രൊപ്പോസ് ചെയ്ത ഗേള്‍സിന്റെ കാര്യമൊക്കെ എനിക്ക് അറിയാം മോനെ..നീ അതൊക്കെ റിജക്റ്റ് ചെയ്ത കാര്യമൊക്കെയും…”

“ശ്യെ! ആര് പറഞ്ഞു ഇതൊക്കെ?”

“എറിക്! നിന്‍റെ കമ്പനീലെ എനിക്ക് ഇഷ്ടമുള്ള ഒരേയൊരു കുട്ടി…പിന്നെ സാന്ദ്രയേയും ഇഷ്ടമാ എനിക്ക്…അവള് പ്രൊപ്പോസ് ചെയ്തതും നീ റിജെക്റ്റ് ചെയ്ത കാര്യവും എറിക് പറഞ്ഞല്ലോ…എന്നിട്ടാണ് പ്രണയത്തിന്‍റെ കാര്യത്തില്‍ ഒരു സോമാലിയാക്കാരനായി നീ എന്‍റെ മുമ്പില്‍ വേഷം കെട്ടുന്നത്!” അല്‍പ്പ സമയത്തേക്ക് അവനൊന്നും മിണ്ടിയില്ല.

ആകാശോദ്യാനത്തില്‍ നിന്നും മേഘപ്പൂക്കള്‍ നിലാവിന്‍റെ സുഗന്ധമായി താഴേക്ക് പെയ്തിറങ്ങുന്നത് ജാലകത്തിലൂടെ ഇരുവരും നോക്കി നിന്നു. അപ്പോള്‍ ഏതോ ഓര്‍മ്മയില്‍ കാതറിന്റെ മിഴികള്‍ ഭൂതകാലത്തിന്‍റെ ചെമ്പനീര്‍മൊട്ടുകളെ തൊട്ടു.

“എടാ നീ എന്തിനാ സാന്ദ്രയുടെ പ്രൊപ്പോസല്‍ വേണ്ടാന്ന് വെച്ചത്?”

പരിസരത്തിന്റെ നിറഭങ്ങിയിലേക്ക് തിരികെ വന്ന് അവള്‍ മകനോട്‌ ചോദിച്ചു.

“അത് മമ്മി….”

അവന് ഒന്നും പറയാന്‍ പറ്റിയില്ല.

“ദിവസവും എന്‍റെ ഡേയില്‍ സംഭവിക്കുന്ന നുള്ള് നുറുങ്ങ് കാര്യം പോലും ഞാന്‍ നിന്നോട് ഷെയര്‍ ചെയ്യുന്നുണ്ട്…നീയും അങ്ങനെയാണ് എന്നാണ് എന്‍റെ ധാരണ…അത് കൊണ്ട് പറയെടാ…!”

Leave a Reply

Your email address will not be published. Required fields are marked *