മാസ്റ്റർ- 1 2

അരുണിന്റെ നേരെ കണ്ണുകൾ കാണിച്ച് മെഹ്റുന്നിസ പറഞ്ഞു.

“അയ്യേ! വൃത്തി കെട്ടവൻ!”

അരുണിന്റെ നേരെ നാക്ക് കടിച്ചുകൊണ്ട് രാഗിണി മുഷ്ടിചുരുട്ടി കാണിച്ചു.
ഡോക്റ്റർ രാംപ്രസാദ്‌ ഹെഗ്‌ഡേ അപ്പോൾ സോഫിയ ജെയിംസ് എന്ന പുതിയ അസിസ്റ്റന്റ് പ്രൊഫസ്സറുടെ വിദ്യാഭ്യാസ പശ്ചാത്തലമൊക്കെ വിവരിക്കുകയായിരുന്നു.

“എല്ലാവരും വായിൽ ഈച്ചകേറ്റിക്കൊണ്ടാ മാഡത്തെ നോക്കുന്നത്,”

രാഗിണി കൂട്ടുകാരോട് പറഞ്ഞു.

“ഒരാളൊഴികെ. രവി ചന്ദ്രൻ. അവൻ മാത്രം പതിവ് പോലെ…”

അപ്പോൾ മെഹ്റുന്നിസയും അരുണും ഡെന്നിസും പിമ്പിലെ ഏറ്റവുമറ്റത്തെ നിരയിലേക്ക് നോക്കി.

രവി ചന്ദ്രൻ ജനാലയിലൂടെ പുറത്തെ വെയിൽ വീണ മലനിരകളിലേക്ക് നോക്കിയിരിക്കയായിരുന്നു അപ്പോൾ.

മേദിനിപ്പൂരിലെ തണുത്ത മലനിരകൾ വെയിലിൽ സുഖം കൊള്ളുന്ന സമയമാണ്. മലഞ്ചെരുവുകളിലെ പോപ്ലാർ മരങ്ങൾ ഇലകളിലൂടെയും ചില്ലകളിലൂടെയും നിഴലുകളിലൂടെയും ഏകാന്തതയുടെ മഹാസൗന്ദര്യം കാണിച്ചു തരുന്നു. ഇലത്തലപ്പുകളിൽ മഞ്ഞിൻകണങ്ങൾ വെളുത്ത പൂക്കളായി വെയിലിന്റെ തലോടലേറ്റ് മയങ്ങുന്നു. പച്ചപ്പുല്ല് സാന്ദ്രമാക്കിയ നിലത്ത് വെയിലിന്റെ മൃദുലത.

രവി ചന്ദ്രൻ നിർന്നിമേഷമായി ആ കാഴ്ചകളൊക്കെയും കണ്ണുകളിലേക്ക് പകർന്നു….

പരിചയപ്പെടുത്തിക്കഴിഞ്ഞ് ഡോക്ടർ രാം പ്രസാദ് ഹെഗ്‌ഡെ പോയപ്പോൾ കുട്ടികളെല്ലാവരും പുഞ്ചിരിയോടെ സോഫിയയെ നോക്കി.

“”എല്ലാവരോടും പേര് ചോദിച്ച് പരിചയപ്പെടണമെന്നുണ്ട്…”

സോഫിയ പറഞ്ഞു.

“എന്നാ സൗണ്ടാടാ!”

അരുൺ പറഞ്ഞു.

“സൗണ്ട് എന്ന് പറയല്ലേടാ പട്ടി! വോയ്‌സ്! വോയ്‌സ് എന്ന് പറ. സൗണ്ട് എന്നാൽ ഒച്ച. വോയ്സ് എന്നാൽ ശ്രുതി ശുദ്ധമായ ശബ്ദം!”

ഡെന്നിസ് അവനെ തിരുത്താൻ ശ്രമിച്ചു.

“”മഹാലിംഗം സാറിന് പകരമായത് കൊണ്ട് ദേവയോനിയെന്നോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ദേവയാനിയെന്നോ എന്നെങ്കിലും ആയിരിക്കണമായിരുന്നു മാഡത്തിന്റെ പേര്!”

ഡെന്നിസ് പറഞ്ഞു.
അമീഷ മറ്റാരും കാണുന്നില്ല എന്നോർത്ത് അവന്റെ തുടയിൽ നുള്ളി.

“എന്നാടി?”

പക്ഷെ മെഹ്റുന്നിസ അത് കണ്ടിരുന്നു.

“ക്ലാസ്സിൽ വെച്ചാണോ ഹാൻഡ്ജോബ്?”

“പോടീ പട്ടി!”

അമീഷ അവളോട് കയർത്തു.

“വൃത്തികേട് പറയരുത്! ഞാനവന്റെ തൊടേൽ പിച്ചീതാ,”

“പറച്ചില് കേട്ടാ തോന്നും നീ ഇതുവരെ അവനു ഹാൻഡ്‌ജോബ് കൊടുത്തിട്ടില്ലെന്ന്…”

രാഗിണി അവജ്ഞയോടെ പറഞ്ഞു.

“എടീ മൈരേ!”

ഡെന്നിസ് രാഗിണിയോട് ദേഷ്യപ്പെട്ടു.

“നിന്റെ ആ കൊണച്ചനാക്കുകൊണ്ട് ഇംഗ്ലീഷ് പറയല്ലേ! മറ്റുള്ളോരു കേക്കൂടീ. നീയെന്നാ മദാമ്മയാണോ? മലയാളത്തി വാണവടി എന്ന് പറഞ്ഞാ എന്നാ?”

“എന്റെ മാതാവേ!”

അമീഷ ചമ്മിയ മുഖത്തോടെ കുനിഞ്ഞിരുന്നു.

“മൈരേ! നീ എല്ലാവരുടെ അടുത്തും അത് വിളമ്പിയല്ലേ?”

കുനിഞ്ഞിരിക്കുകയായിരുന്ന അമീഷ മുഖം തിരിച്ച് ഡെന്നിസിനോട് കലികയറി ചോദിച്ചു.

“എന്നത്?”

ഡെന്നീസ് തിരിച്ചു ചോദിച്ചു.

“ഞാനെങ്ങും ആരോടും പറഞ്ഞില്ല. എനിക്കെന്നാ മാനം ഒന്നുവില്ലേ? നീ പോടീ! നീയാരിക്കും പറഞ്ഞൊണ്ട് നടന്നത്. നാണവില്ലാത്തത്!”

“ഡെന്നീസെ ഡാഷ് മോനെ!”

അമീഷയുടെ ശബ്ദം ഉയർന്നു.

“പെമ്പിള്ളേരുടെ വായീന്ന് തെറി കേക്കണ്ടേ പൊലയാടി മോനെ, വായടക്കി വെച്ചോണം…ങ്‌ഹാ!”

“നിങ്ങൾ അക്കാര്യം പറഞ്ഞ് അടിയുണ്ടാക്കണ്ട,”

രാഗിണി ചരിച്ചു.

“എടാ പന്നീ ഡെന്നീസെ, ഇവള് നിനക്ക് കയ്യേപ്പിടിച്ച് തരുമ്പം ഞാനാ ജനലിനപ്പറത്ത് ഒണ്ടാരുന്നെടാ…പൊരിഞ്ഞ സുഖംകൊണ്ട് നീയും ഇവളും ഓരോന്ന് വിളിച്ചുകൂവുവല്ലാരുന്നോ… അതെങ്ങനാ സിബ്ബഴിച്ച് കഴിഞ്ഞാ രണ്ടിൻറ്റെം വാ നിറച്ചും തൃശൂർ പൂരത്തിന്റെയത്രേം സൗണ്ടാ!”
“ഒന്ന് മിണ്ടാതിരി”

അരുൺ ശബ്ദമുയർത്തി.

“എന്റെ കോൺസെൻട്രെഷൻ പോകുന്നു..ഞാൻ മാഡത്തിനെ ശരിക്കൊന്ന് നോക്കട്ടെ,”

അന്ന് സോഫിയ പറഞ്ഞതൊന്നും ആൺകുട്ടികൾ കേട്ടുകാണാൻ സാധ്യതയില്ല. പീരിയഡ് അവസാനിക്കരുതേ എന്നായിരുന്നു ഓരോരുത്തരും ആഗ്രഹിച്ചത്.

ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ അവർ മുമ്പിലൂടെ നീങ്ങുന്ന രവിചന്ദ്രനെ കണ്ടു.

“രവി,”

Leave a Reply

Your email address will not be published. Required fields are marked *