മാസ്റ്റർ- 2

“അവളറിഞ്ഞാ എന്റെ തല തിന്നും”

“നീ പറയണ്ട. പറഞ്ഞാല്‍ അല്ലെ അറിയൂ? എനിക്കൊരു ടൈം പാസും ആകും. നിനക്ക് മെല്ലെമെല്ലെ എഴുതാന്‍ പഠിക്കുകയും ചെയ്യാം, എന്താ?”

കുപ്പി കാലിയാക്കി ഞാന്‍ ആലോയ്ച്ചു. ഇയ്യാക്ക് വേറെ പണി ഒന്നുവില്ലെന്നാ തോന്നുന്നേ. എന്നാപ്പിന്നെ ലവക്കിട്ടൊരു പണി കൊടുക്കാന്‍ ഇങ്ങേരെക്കൊണ്ട് എഴുതിക്കാം. പഷേ അവക്ക് സംശയം വല്ലോം തോന്നുവോ ആവോ? കൊറേ നേരം തല പൊഹച്ച ശേഷം ഞാന്തലയാട്ടി.

“അപ്പം അണ്ണനെ കാണാന്‍ ഞായ് ഷാപ്പീ വന്നാ മതിയോ?”

അതുകേട്ടപ്പം കെളവന്‍ ആണേലും അങ്ങേര്‍ക്ക് കലിപ്പുകള് കേറി.

“ഞാനിവിടല്ല ഉണ്ടുറങ്ങുന്നത്. ദോ അതുകണ്ടോ? എന്റെ വീടാ. നീ അങ്ങോട്ട്‌ വന്നാ മതി”

ഞാന്‍ പരമ്പിന്റെ മോളീക്കൂടെ നോക്കി; ഒരു കൊണോം ഇല്ലാത്ത കൊറേ ഒണക്കപ്പുല്ലും ഒണക്കമരോം വളന്നു നിക്കുന്നേന്റെ അങ്ങേപ്പറത്ത് കൊറേ ദൂരെ ഓടിട്ട ഒരു വീട്. പുല്ലു തിന്നാന്‍ കൊറേ ഓഞ്ഞ പശുക്കളും തേരാപ്പാരാ നടക്കുന്നൊണ്ട്. അതുങ്ങട കഴുത്തേ കയറും കുയറും ഒന്നുവില്ല.

“അണ്ണാ ആ പശുക്കള് കുത്തുവോ?” ഞാന്‍ ചോദിച്ചു.

“എടാ നിന്റെ ഇരട്ടി വയസ്സുണ്ട് എനിക്ക്. എന്നെ നീ അണ്ണന്‍ എന്ന് വിളിക്കുന്നത് മോശമാ. സാറേന്നു വിളിച്ചാ മതി”

എനിക്കെന്റെ കൊണം വന്നതാ. ഈ സാറമ്മാരെ പണ്ടേ എനിക്ക് കണ്ടൂടാ. ഇങ്ങേരുപിന്നെ ഒരു സകായം ചെയ്യാവെന്ന് ഏറ്റ സിതിക്ക്, എന്ത് പണ്ടാരവെങ്കിലും ആയ്ക്കോട്ടേന്ന് നിരൂവിച്ച് ഞാമ്മൂളി.

അങ്ങനെ പച്ചപ്പനന്തത്തേം പാടി നല്ല സുഹത്തോടെ ഞാന്തിരികെ ചെന്നപ്പം ലവള് മരത്തിന്റെ ചോട്ടി ഇരുന്നോണ്ട് വായിക്കുവാ.

“ഇന്നാ, ഇത് വായിച്ചു നോക്കിക്കേ” കടലാസ്സ്‌ അവളെന്റെ നേരെ നീട്ടി. ഞാനത് വാങ്ങിച്ച് തിരിച്ചും മറിച്ചും നോക്കി.
“പരമ ബോറ്” ഞാമ്പറഞ്ഞു. എന്റെ പപ്പനാവാ, അവള് ചാടി എഴുന്നേറ്റ് കൈയും ചുരുട്ടി ഒരു വരവക്കം!

“വൃത്തികെട്ട മനുഷ്യാ. ഇത്രേം പാടുപെട്ടു ഞാനെഴുതിയത് പരമ ബോറോ? കൊന്നുകളേം ഞാന്‍”

എന്റെ പപ്പനാവാ ഭദ്രകാളിയെ ഞാങ്കട്ടിട്ടുണ്ടാരുന്നില്ല; പഷേ ഇപ്പം കണ്ടു.

“എന്റെടി ഞാന്‍ നീ എഴുതിയെ വായിച്ചതാ. ആണ്ടെ നോക്ക്”

ഞാനവളെ അത് കാണിച്ചു. താണ്ടെ, ഒരടിക്ക് ഭദ്രകാളി മേനകയായി. എന്താ ഒരു നാണം.

“ഞാങ്കരുതി”

“നീയെന്നെ ഇപ്പ കൊന്നേനെവല്ലോ. ഞാമ്പേടിച്ച പേടിക്കം. ങാ, ഞാന്‍ വായിച്ചു നോക്കട്ട്. നീ തല്‍ക്കാലം പോ” ഞാമ്പറഞ്ഞു.

“നന്നായി വായിക്കണേ; ആ രവിയെ കുന്നിന്റെ മോളില്‍ കണ്ടിട്ടാ ഞാന്‍ വന്നെ. ആ തെണ്ടിയവിടെ എന്തെടുക്കുകയാണെന്ന് നോക്കീട്ടു വരാം” പറഞ്ഞിട്ട് അവള്‍ കുഴമ്പ് എടുത്ത് നെറ്റിയില്‍ തേച്ചു; പിന്നെ ഒറ്റ പോക്കക്കം.

ഞാനാ മുട്ടന്‍ മരത്തിന്റെ ചോട്ടീ കുത്തിയിരുന്ന് അവളെഴുതിയത് വായിച്ചു. എല്ലാം വായിച്ചപ്പം എനിക്കൊരു മോകം; ലവന്‍ ചുണ്ട് കടിച്ചുവിട്ട രാകിണിയെ ഒന്ന് കാണണം. ഉമ്മക്കം പോയിട്ട് ഒന്ന് നോക്കിയാ കൊല്ലാന്‍ വരുന്ന ചെല്ലക്കിളികളാ അങ്ങ് തെരുവന്തോരത്ത്. കറത്ത് പെടച്ച നെറോം, എലീടെ മൊകോം ആണേലും എന്റമ്മോ എന്തര് ജാഡയാ അവക്കൊക്കെ. ഇവിടെ താണ്ട് ഒരുത്തന്‍ റോട്ടീവച്ച് പത്ത് പേരട മുമ്പീ വച്ച് ഉമ്മക്കം, അതും ചുണ്ട് കടിച്ചുമ്മക്കം കൊടുത്തവനെ അവക്ക് കെട്ടണവെന്ന്! അവളെ എനിക്കിപ്പ കാണണം. ലവള് ഉമ്മക്കം കൊടുത്തവനെ കാണാന്‍ പോയേക്കുവാ. പോട്ടെ. ഈ ആണുങ്ങളെ നമ്പക്ക് എന്തരിന്? നമ്പക്ക് നല്ല സുന്തരി ചെല്ലക്കിളികളെ മാത്രം മതി.

അപ്പം ഞാമ്പോയി കണ്ടിട്ട് കണ്ട വെവരം ഇല്ല സാറിനോട് പറഞ്ഞ് അങ്ങേരു പണ്ടാരവടക്കി തരുന്നത് ഇതിന്റെ ചൊവട്ടീ ഇട്ടേക്കാം. നിങ്കക്ക് അങ്ങേരു പറേന്നപോലെ വേണോ ഞാമ്പറേന്നപോലെ വേണോന്ന് ഇപ്പത്തീരുമാനിക്കാം. അപ്പം ഞാമ്പോവാ.. കൊഴമ്പുകുപ്പി ലവളെവിടെ വച്ചിട്ടാ പോയെ?

——————————

ആമുഹം തീര്‍ന്നു കേട്ടാ.. ലങ്ങേര് എന്നെക്കൊണ്ട് എഴുതിച്ചത് താണ്ടെ കെടക്കുന്നു..

അധ്യായം – 2

പുല്‍ത്തുമ്പുകളുടെ തലോടലിന്റെ നേര്‍ത്ത സുഖമേറ്റ് അവനവിടെ അങ്ങനെ കിടക്കുമ്പോള്‍, രാഗിണി, തലേന്ന് രവിയുടെ അധരങ്ങളുടെ ഊഷ്മളതയറിഞ്ഞ നേരം മുതല്‍ ഒരു സ്വപ്നാടകയുടെ അവസ്ഥയിലായിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ച ആ ചുടുചുംബനത്തിന്റെ മാസ്മരികതയില്‍ രവിയുടെ അടിമയായി അവള്‍ കൂപ്പുകുത്തി വീണു എന്നതായിരുന്നു സത്യം. ഇത്രയേറെ ദാഹിച്ചു വലഞ്ഞിരുന്ന വേഴാമ്പലായിരുന്നോ താന്‍ എന്നവള്‍ അത്ഭുതപ്പെട്ടു.
അത്രയേറെ മനസ്സ് രവിയെന്നെ വ്യക്തിയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. ഒരുപക്ഷെ കാമ്പസിലെ ഓരോ പെണ്ണും ഉള്ളിന്റെയുള്ളില്‍ ഒരിക്കലെങ്കിലും മോഹിച്ചിട്ടുള്ള, നൈമിഷികമെങ്കിലും അസുലഭമായ സൌഭാഗ്യമായിരുന്നു അത്. കണ്ട പെണ്ണുങ്ങളുടെയെല്ലാം പിന്നാലെ പൂവന്‍ കോഴികളെപ്പോലെ നടക്കുന്ന ആണ്‍പടകളില്‍ വേറെ ആരെങ്കിലുമായിരുന്നു അത് ചെയ്തിരുന്നതെങ്കില്‍, ഒരുപക്ഷെ അവന്റെ അണയില്‍ കുറഞ്ഞത് ഒരു പല്ലെങ്കിലും ആ നിമിഷം സ്ഥലം കാലിയാക്കിയേനെ. ഇത് പക്ഷെ തന്റെ മനസ്സ് ഭ്രാന്തമായി, താന്‍ പോലുമറിയാതെ മോഹിച്ചിരുന്ന ഒന്നായിരുന്നു!

അവള്‍ അവന്‍ കടിച്ചുവിട്ട കീഴ്ചുണ്ടില്‍ ലജ്ജയോടെ തലോടി.

പരസ്യമായി ഈ അധരം പൂവിതള്‍ പോലെ നുകര്‍ന്നെടുത്തപ്പോള്‍ ആ ശരീരത്തിലേക്ക് ഒരു മുല്ലവള്ളി പോലെ പടര്‍ന്നുകയറാന്‍ മനസ്സ് വെമ്പിയതാണ്. വെകിളി പൂണ്ട മനസ്സിനെ വളരെ പരിശ്രമിച്ചായിരുന്നു അവള്‍ നിയന്ത്രിച്ചത്. കള്ളന്‍! അപ്പോള്‍ അവന് തന്നെ ഇഷ്ടമായിരുന്നു; അവനത് മനസ്സില്‍ ആരുമറിയാതെ ഒളിച്ചു വച്ചിരിക്കുകയായിരുന്നു. ഒരിക്കലും, ഇഷ്ടമില്ലാത്ത ഒരു പെണ്ണിന്റെ ചുണ്ട് ഒരു പുരുഷനും തൊടില്ല. ഭ്രമിപ്പിക്കുന്ന, മോഹിക്കുന്ന അധരത്തെ മാത്രമേ അവന്‍ നുകരൂ. പ്രത്യേകിച്ചും രവിയെപ്പോലെ ഒരു ഒറ്റയാന്‍. അവന്‍ തന്നെ ഇഷ്ടപ്പെടുന്നു! മേദിനിപ്പുരിയുടെ അലങ്കാരമായ പച്ചക്കുന്നുകള്‍ക്ക് ചുവടെ പരവാതിനി വിരിച്ചിരിക്കുന്ന പുല്‍മേട്ടില്‍, അവന്റെ വിരിമാറില്‍ തലയ്ചായ്ച്ച് ഇങ്ങനെ കിടക്കണം. നീലാകാശത്തില്‍ മന്ദമായി ഒഴുകുന്ന വേണ്മേഘങ്ങള്‍ തങ്ങളെ നോക്കി അസൂയപ്പെടണം.

ഒരു വണ്ടിനെപ്പോലെ രവി അധരം നുകര്‍ന്ന സായാഹ്നത്തില്‍ കോളജില്‍ നിന്നെത്തി വസ്ത്രം പോലും മാറാതെ ഹോസ്റ്റലില്‍ സ്വന്തം മുറിയോട് ചേര്‍ന്നുള്ള ബാത്ത്റൂമിലെ വലിയ നിലക്കണ്ണാടിയുടെ മുന്‍പിലായിരുന്നു അവള്‍.

എന്നാലും എന്റീശ്വരാ ഈ രവി! ഓര്‍ക്കുന്തോറും അവളില്‍ അത്ഭുതം ഏറിയേറി വന്നു. കൂട്ടത്തില്‍പ്പെടാതെ ഒറ്റയാന്‍റെ തലയെടുപ്പോടെ മാറിനടന്നിരുന്ന അവന്‍ ഇത്ര ധൈര്യവാന്‍ ആയിരുന്നോ? അന്തര്‍മുഖനായ സുന്ദരന്‍ എന്ന ധാരണയില്‍ നിന്നും നിമിഷങ്ങള്‍ കൊണ്ടാണ് കരുത്തും വെറിയും തന്റേടവുമുള്ള ഒരു കാമാസുരനായി അവന്‍ പരിണമിച്ചിരിക്കുന്നത്. സ്വയമറിയാതെ തന്റെ മനസ്സ് അവനെ എത്രയോ നാളായി പ്രേമിക്കുന്നു! പ്രേമമോ അതോ കാമമോ? കാമമോഹിതമല്ലാത്ത നിഷ്കളങ്ക പ്രണയം എന്നൊന്ന് തനിക്ക് ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? രാഗിണി സ്വന്തം മനസ്സിന്റെ നിഗൂഡതകളിലേക്ക് ഇറങ്ങി നോക്കാനൊരു ശ്രമം നടത്തി. മനസ്സിന്റെ ഒരൊറ്റ അറയിലും സംശുദ്ധ പ്രണയത്തിന്റെ ചെറിയൊരു തരിപോലും അവള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ ഇപ്പോള്‍, ഏതോ ഒരറയില്‍ പ്രണയത്തിന്റെ ഒരു ചെറുമുകുളം നാമ്പിടുന്നുണ്ടോ? ഉണ്ടാവാം. പക്ഷെ അവനോട് വളരെ മുന്‍പ് തന്നെ തനിക്കൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എന്തായിരുന്നു ആ വികാരം?

Leave a Reply

Your email address will not be published. Required fields are marked *