മൃഗം – 12

മുറിയിലേക്ക് വന്ന രുക്മിണി മുഖം തലയണയില്‍ അമര്‍ത്തി കിടന്നു തേങ്ങുന്ന മകളെ കണ്ടു ദുഖത്തോടെ അടുത്തിരുന്നു.

“മോളെ…എഴുന്നേല്‍ക്ക്..എന്താ നീ സന്ധ്യാനാമം ചൊല്ലാഞ്ഞത്?”

രുക്മിണി അവളുടെ പുറം തടവിക്കൊണ്ട് ചോദിച്ചു. ദിവ്യ എഴുന്നേറ്റ് ഭിത്തിയില്‍ ചാരിയിരുന്ന് അമ്മയെ നോക്കി. ഇന്ന് തനിക്ക് മനസ് തുറക്കാന്‍ ഈ അമ്മ മാത്രമേ ഉള്ളൂ. അച്ഛനോടും പലതും പറയാന്‍ പറ്റില്ല. പക്ഷെ അമ്മയ്ക്ക് തന്റെ മനസ് അതേപടിതന്നെ അറിയാം.

“എന്തിന്..ആര്‍ക്കുവേണ്ടി ഞാന്‍ നാമം ചൊല്ലണം..ഇല്ലമ്മേ..ഇനി ഞാന്‍ ഒന്നിനുമില്ല..ഒന്നിനും..” ദിവ്യ അമ്മയെ നോക്കാതെയാണ്‌ അത് പറഞ്ഞത്.

“മോളെ നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്..വാസു ആ പെണ്ണിന്റെ കാവലാള്‍ മാത്രമാണ്. നമ്മളെ ഇവിടെയെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചവര്‍ ആ പെണ്ണിനേയും നോട്ടമിട്ടിട്ടുണ്ട്..അതിനാണ് അവളുടെ അച്ഛന്‍ അവള്‍ക്കൊരു കാവലായി അവനെ വച്ചിരിക്കുന്നത്..നീ വിചാരിക്കുന്നതുപോലെ യാതൊരു ബന്ധവും അവര്‍ തമ്മിലില്ല…” രുക്മിണി മകളുടെ മനസ് തണുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

“ഇല്ലെങ്കിലും ഉണ്ടെങ്കിലും എനിക്കൊന്നുമില്ലമ്മേ..പക്ഷെ ജീവിതത്തില്‍ ആരെയും ഇനി ഞാന്‍ വിശ്വസിക്കില്ല..”

“മോളെ നീ ഇങ്ങനെയൊന്നും പറയാതെ..വാസുവിന് നിന്നെ കാണണം എന്നുണ്ടായിരുന്നു..പക്ഷെ അച്ഛന്‍ ഉള്ളതുകൊണ്ട് ഞാനാണ്‌ അവനെ തടഞ്ഞത്..അച്ഛന്‍ ഇപ്പോള്‍ നിന്നോട് സ്നേഹത്തോടെ പെരുമാറി തുടങ്ങിയ അതെ സമയത്ത് അവനു നിന്നോട് സ്നേഹമുണ്ടെന്നറിഞ്ഞു വീണ്ടും തിരിഞ്ഞാല്‍? ഇന്ന് അവന്‍ വന്നപ്പോള്‍ അച്ഛന്‍ എതിര്‍പ്പ് പറഞ്ഞില്ലെങ്കിലും നീയും അവനും തമ്മിലുള്ള ബന്ധം അദ്ദേഹം ഇഷ്ടപ്പെടും എന്ന് നീ കരുതുന്നുണ്ടോ?”

“എന്ത് ബന്ധം? എനിക്ക് ആരുമായും ഒരു ബന്ധവുമില്ല..അയാളിനി എന്റെ ആരുമല്ല..ആരും..എനിക്ക് ആരെയും കെട്ടുകയും വേണ്ട..”

രുക്മിണി മകളെ വ്യസനത്തോടെ നോക്കി. അവള്‍ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി അത് ശരിയാണ് എന്ന് ധരിച്ചുകൊണ്ട് അതില്‍ നിന്നാണ് സംസാരം.
“അവള്‍ ഈ വീട് കാണാന്‍ വേണ്ടി മാത്രം വന്നതാണ്‌..പണക്കാരിയും സുന്ദരിയുമായ അവളെ കണ്ടപ്പോള്‍ അയാള്‍ എന്നെ മറന്നു..അല്ലെങ്കിലും ഞാന്‍ ആരാണ്..ഒരു കുഗ്രാമത്തില്‍ ജീവിക്കുന്ന പൊട്ടി…” ഏങ്ങലടിച്ചുകൊണ്ട് അവള്‍ കാല്‍മുട്ടില്‍ മുഖം അമര്‍ത്തി.

“നിന്നോടിനി എന്ത് പറയണം എന്നെനിക്ക് അറിയില്ല..ഒന്ന് നീ അറിഞ്ഞോ..വാസുവിനെ എനിക്കറിയാവുന്നത് പോലെ ആര്‍ക്കും അറിയില്ല..അവന്‍ നിന്നെ ചതിച്ചിട്ടില്ല..ചതിക്കുകയുമില്ല..” അത്രയും പറഞ്ഞ ശേഷം രുക്മിണി എഴുന്നേറ്റ് പോയി. ദിവ്യ മുഖം ഉയര്‍ത്താതെ വിലപിച്ചു.

————-

“അറേബ്യന്‍ ഡെവിള്‍സ്..ഒലക്കേടെ മൂട്..ഇപ്പോള്‍ അവനൊക്കെ കാരണം എന്റെ ജോലി തുലാസിലും ആയി”

ഒഴിച്ചുവച്ചിരുന്ന മദ്യം ഒരൊറ്റ വലിക്ക് കുടിച്ചു ഗ്ലാസ് ശക്തമായി മേശപ്പുറത്ത് വച്ചുകൊണ്ട് രവീന്ദ്രന്‍ പറഞ്ഞു. ഒപ്പം ചങ്ങാതിമാരായ മുസ്തഫയും മൊയ്തീനും ദിവാകരനും ഉണ്ട്.

“ആ പെണ്ണ് കാഞ്ഞ വിത്താണ്….അവള്‍ അവരുടെ എല്ലാ ഉദ്ദേശോം തെറ്റിച്ചുകളഞ്ഞു” വിഷണ്ണനായി മുസ്തഫ പറഞ്ഞു.

“എന്റ മുസ്തഫെ..അവള്‍ എന്നാ ഉരുപ്പടിയാണ് എന്നറിയാമോ? ഹ്മം..അവളെ ഒന്ന് രുചിക്കണം..ജീവിതത്തില്‍ പിന്നെ മറക്കത്തില്ല..” കാമാര്‍ത്തിയോടെ ദിവാകരന്‍ പറഞ്ഞു.

“ഇയാള്‍ക്ക് പണ്ണണം പണ്ണണം എന്ന ചിന്ത മാത്രമേ ഉള്ളോ.. മനുഷ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുന്ന സമയത്താ അയാളുടെ ഒരു മറ്റേ വര്‍ത്താനം” കലികയറിയ മുസ്തഫ പറഞ്ഞു. ദിവാകരന്‍ ചമ്മലോടെ മദ്യം കുടിക്കുന്നതായി ഭാവിച്ചു.

“ഞാന്‍ റിസ്ക്‌ എടുത്താണ് അന്ന് പോലീസിനെ അങ്ങോട്ട്‌ വിടാതിരുന്നത്..എന്നിട്ട് എന്ത് ഗുണമുണ്ടായി? ആ പെണ്ണ് വിളിച്ച സമയത്ത് ഞാന്‍ ചെന്നിരുന്നു എങ്കില്‍ അവളുടെ മുന്‍പില്‍ എനിക്കൊരു ഹീറോ ഇമേജ് എങ്കിലും കിട്ടിയേനെ..കൈയില്‍ കിട്ടിയ അവളെ ആ നായിന്റെ മോന്‍ വാസുകാരണമാണ്‌ അന്നൊരിക്കല്‍ എനിക്ക് നഷ്ടമായത്..എന്നാല്‍ അവിടെ കയറിയ കോഞ്ഞാണന്‍മാരെക്കൊണ്ട് വല്ലോം നടന്നോ അതുമില്ല..”

രവീന്ദ്രന്‍ വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അയാളുടെ വീടിന്റെ ടെറസില്‍ ആയിരുന്നു ആ സന്ധ്യയ്ക്ക് നാലുപേരും.

“സാറ് കാര്യം അറിഞ്ഞിട്ടും ഇങ്ങനെ പറയുന്നത് ശരിയല്ല. സാറെ അവര് വീട്ടില്‍ കയറിയപ്പോള്‍ ആ പെണ്ണ് വീടിനകത്ത് ഉണ്ടായിരുന്നില്ല. അവന്മാര് തന്തപ്പടിയെ കെട്ടിയിട്ട ശേഷം തള്ളയെ കത്തിമുനയില്‍ നിര്‍ത്തിയിട്ടാണ് അവളെ തിരഞ്ഞത്. പക്ഷെ ആ നായിന്റെ മോള്‍ എങ്ങനെയോ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു..
അവള്‍ സാധാരണ പെണ്ണല്ല..അവളുടെ സ്ഥാനത്ത് വേറെ ഏതു പെണ്ണായിരുന്നു എങ്കിലും ഇന്നലെ അവരുടെ കൈയില്‍ പെട്ടേനെ..പിന്നെ ജീവനോടെ അവള്‍ ശേഷിച്ചെങ്കില്‍ പിന്നെ ജീവിക്കുന്നത് വല്ല വേശ്യാ തെരുവിലും ആയിരിക്കും….പക്ഷെ അവള്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞു..” മുസ്തഫ നിരാശയോടെ ഗ്ലാസിലേക്ക് മദ്യം പകര്‍ന്നുകൊണ്ട് പറഞ്ഞു.

“നിനക്കറിയാമോ..ആ പൌലോസ് എനിക്കെതിരെ നേരിട്ട് എസ് പിക്ക് റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്..നടപടി ഉണ്ടായാല്‍ എന്റെ തൊപ്പി തെറിക്കും..ആ തെണ്ടി എന്നെ ആ പെണ്ണിന്റെ മുന്‍പില്‍ വച്ചാണ് കരണത്ത് അടിച്ചത്..കള്ളക്കഴുവേറി..” രവീന്ദ്രന്‍ പല്ലുഞെരിച്ചു.

“സാറ് വിഷമിക്കാതെ..എസ് പി സാറിനെതിരെ നടപടി എടുക്കത്തില്ല. അതിനു വേണ്ടത് ഞാന്‍ ചെയ്യിച്ചോളാം..പിന്നെ പൌലോസ്..അവന്‍ കൂടിയാല്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇവിടുന്ന് പോകും..അവന്‍ ചെല്ലുന്നത് സിംഹങ്ങളുടെ മടയിലേക്ക് ആണ്..സാറ് നോക്കിക്കോ..കളി വരാന്‍ പോകുന്നതെ ഉള്ളു…”

മുസ്തഫയുടെ വാക്കുകള്‍ ആശ്വാസം നല്‍കിയതുകൊണ്ട് രവീന്ദ്രന്‍ മെല്ലെ ഇരുന്നു.

“അന്ന് ശങ്കരന്‍ നാട്ടുകാരെ കൂട്ടിയില്ലായിരുന്നു എങ്കില്‍, അവര്‍ അവളെ തൂക്കിക്കൊണ്ട്‌ പോയേനെ..അവരുടെ കൈയില്‍ നിന്നും തലനാരിഴയ്ക്ക് ആണ് അവള്‍ രക്ഷപെട്ടത്..പക്ഷെ അടുത്ത തവണ അവര്‍ക്ക് അബദ്ധം പറ്റത്തില്ല..” മൊയ്തീന്‍ പറഞ്ഞു.

“ങേ..അവര്‍ ഇനിയും വരുമോ?” ഞെട്ടലോടെ ദിവാകരന്‍ ചോദിച്ചു.

“ചേട്ടാ ഈ അറേബ്യന്‍ ഡെവിള്‍സ് എന്ന പാര്‍ട്ടിയെ നിങ്ങള്‍ക്ക് പരിചയം ഇല്ലാത്തത് കൊണ്ടാണ് ഈ ചോദ്യം. അവര്‍ ഒരു കാര്യം ഉന്നിയാല്‍, അത് നേടാതെ പിന്മാറില്ല..ശങ്കരന്റെ മകളെ അവര്‍ മോഹിച്ചു പോയി..ഇനി നമുക്ക് അതില്‍ യാതൊരു റോളും ഇല്ല..അവര്‍ അവളെ പൊക്കും. പക്ഷെ ഉടനെ ഇല്ല. ആദ്യം പൌലോസ് ഇവിടുന്ന് പോകണം..പിന്നെ നമ്മുടെ കൂടെ നില്‍ക്കുന്ന പുതിയ എസ് ഐ ചാര്‍ജ്ജ് എടുക്കും..അതിന് ശേഷമാണു കളി..എന്തായാലും നമ്മളെ ഉപദ്രവിച്ച ശങ്കരന്‍ ഇനി മനസമാധാനത്തോടെ ഈ നാട്ടില്‍ ജീവിക്കാന്‍ പോകുന്നില്ല. ആറ്റുനോറ്റ് അവനുണ്ടായ മോളെ ആണ്‍പിള്ളാര്‌ കൊണ്ടുപോയി അനുഭവിച്ചു വലിച്ചെറിയുന്നത് അവനറിയും..അവനെ അറിയിക്കും….” മുസ്തഫ പല്ല് ഞെരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *