മൃഗം – 14 1

ഷാജി തലയാട്ടി. സക്കീറിന്റെ മകനായ ഷാജിക്ക് പ്രായം 27. സക്കീറിനെപ്പോലെതന്നെ കരിവീട്ടിയുടെ നിറമുള്ള ഉറച്ച ശരീരമുള്ള അവന്‍ ഒത്തൊരു ഗുണ്ടയാണ്.

“അവളെ പൊക്കാന്‍ പറ്റിയ സ്ഥലം അവളുടെ വീട്ടിലേക്കുള്ള വഴിയെ ഉള്ള പാടങ്ങളുടെ നടുവിലൂടെയുള്ള ഒരു റോഡ്‌ ആണ്. അവിടെ രണ്ടു വശങ്ങളിലും പാടങ്ങള്‍ ആണ്. ആള്‍ത്താമസം തീരെ ഇല്ല. പിന്നെ മറ്റൊരു സഹായം കൂടി നിങ്ങള്‍ക്ക് മുസ്തഫാക്ക ചെയ്ത് തരും. അവളുടെ മൊബൈല്‍ ഫോണ്‍ അന്ന് അവളുടെ കൈയില്‍ കാണില്ല. അത് സ്കൂളില്‍ വച്ച് ഇക്കയുടെ പരിചയത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് അടിച്ചു മാറ്റിക്കും. അവള്‍ക്ക് ഒരു കാരണവശാലും ആരുമായും ബന്ധപ്പെടാന്‍ അതുകൊണ്ട് സാധിക്കില്ല. എങ്കിലും എല്ലാം സൂക്ഷ്മതയോടെ ചെയ്യണം. അവളെ കിട്ടിയാല്‍ നേരെ നിന്റെ വീടിനടുത്തുള്ള നമ്മുടെ ഗോഡൌണില്‍ എത്തിക്കണം. ഒന്നാമത്തെ വണ്ടിക്കാര്‍ക്ക് കുറെ അകലം വിട്ടു മാത്രമേ രണ്ടാമത്തെ വണ്ടി പോകാവൂ. രണ്ടും ഒരുമിച്ചു പോകരുത്. പ്രശ്നം വല്ലതും ഉണ്ടായാല്‍ നിങ്ങള്‍ അപ്പോള്‍ത്തന്നെ പരസ്പരം അത് അറിയിക്കണം. അത്യാവശ്യത്തിനു മുസ്തഫാക്കയുടെ സഹായവും വേണ്ടിവന്നാല്‍ നിങ്ങള്‍ക്ക് ഉണ്ടാകും” മാലിക്ക് പറഞ്ഞു നിര്‍ത്തി.

“എന്നാല്‍ ശരി…പൊയ്ക്കോ”

“പിന്നെ സാറന്മാരെ വാപ്പ ഒരു കാര്യം വിളിച്ചു പറഞ്ഞാരുന്നു” ഷാജി പറഞ്ഞു.

“എന്ത്?” സ്റ്റാന്‍ലി ചോദിച്ചു.
“ഏതോ ഒരു വാസൂം ആ പത്രക്കാരി പെണ്ണും കൂടി വാപ്പയെ കാണാന്‍ ചെന്നിരുന്നു എന്ന്..എന്നെ കാണാനാണ് അവര്‍ ചെന്നത്..സംഗതി മറ്റേത് തന്നെ. മുംതാസിനെ അന്ന് നിങ്ങള്‍ പിടിച്ചുകൊണ്ട് പോയത് ഞാന്‍ ഓടിച്ച വണ്ടിയില്‍ ആയിരുന്നു എന്ന് ഞാന്‍ സാക്ഷി പറയണം…എന്തായാലും വാപ്പ അവനെ ചെറുതായി ഒന്ന് പെരുമാറിയിട്ടാണ് വിട്ടത്..” ഷാജി പറഞ്ഞു.

മൂവരും പരസ്പരം നോക്കി.

“കള്ളനായിന്റെ മോള്‍ക്ക് കടി മാറിയിട്ടില്ല..ഉം നീ പൊക്കോ..അത് ഞങ്ങള് നോക്കിക്കോളാം” അര്‍ജ്ജുന്‍ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ അവര്‍ മൂവരും പരസ്പരം നോക്കി.

“അവളുടെ അസുഖം തീര്‍ക്കേണ്ട സമയമായി. ഇപ്പോഴും അവള്‍ നമുക്കെതിരെ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. അവസാനം അവള്‍ക്ക് വേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞാല്‍, അറിയാമല്ലോ..ആകെ പ്രശ്നമാകും” മാലിക്ക് സുഹൃത്തുക്കളോട് പറഞ്ഞു.

“അവനെപ്പോലെ ഒരുത്തനെ അവള്‍ ഒപ്പം കൂട്ടിയിരിക്കുന്നത് എന്റെ ഊഹത്തില്‍ ഒരു സെക്യൂരിറ്റി എന്ന നിലയ്ക്കാണ്. അതായത് നമ്മില്‍ നിന്നും ഒരു ആക്രമണം അവള്‍ ഏതു നേരത്തും പ്രതീക്ഷിക്കുന്നുണ്ട് എന്നര്‍ത്ഥം..ഷാജി നമുക്കെതിരെ മൊഴി നല്‍കില്ല എങ്കിലും ഏതെങ്കിലും മാര്‍ഗ്ഗമുപയോഗിച്ച് അവനോ അവളോ അവന്റെ വായ തുറന്നാല്‍…” സ്റ്റാന്‍ലി അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ഇരുവരെയും നോക്കി.

“ഏയ്‌…ഷാജിയുടെ അടുത്ത് അവരുടെ കളി നടക്കില്ല. ഇപ്പോള്‍ത്തന്നെ വീട്ടിലേക്ക് ചെന്ന അവനെ സക്കീറിക്ക ചെറുതായി പൂശി വിട്ടു എന്നല്ലേ പറഞ്ഞത്..” അര്‍ജ്ജുന്‍ ചോദിച്ചു.

“പക്ഷെ നമ്മള്‍ ഇത് അത്ര നിസാരമായി കണ്ടുകൂടാ. നമ്മുടെ ഭീഷണികള്‍ക്ക് അവള്‍ പുല്ലുവിലപോലും നല്‍കിയിട്ടില്ല എന്നല്ലേ ഇതില്‍ നിന്നും മനസിലാകുന്നത്. അവള്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. ആരും നമുക്കെതിരെ വായ തുറക്കില്ല എന്നവള്‍ക്ക് അറിയാമെങ്കിലും അത് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവള്‍..അവളെ തടഞ്ഞേ പറ്റൂ..” സ്റ്റാന്‍ലി പറഞ്ഞു.

“അതെ..അവള്‍ക്കുള്ള പണി ഏറ്റവും വേഗത്തില്‍ തന്നെ നല്‍കണം..പിന്നെ അവള്‍ ജന്മത്ത് പൊങ്ങരുത്…ആദ്യം ആ നാടന്‍ ചരക്കിനെ ഒന്ന് അനുഭവിച്ചിട്ട് ഇവളെ പൊക്കാം..ഡോണ..ആദ്യം കണ്ട നാള്‍ മുതല്‍ എന്റെ ഞരമ്പില്‍ കയറിയ മോഹമാണ് അവള്‍…” അര്‍ജ്ജുന്‍ സ്വയമെന്നപോലെ പറഞ്ഞു.
വാസുവിനെ ഡോണയുടെ കൂടെ കണ്ടതോടെ ദിവ്യ പതിയെ മാറിത്തുടങ്ങിയിരുന്നു. അവളുടെ മനോഭാവം പക നിറഞ്ഞതായി. അവനോടു പകരം വീട്ടണം എന്നവളുടെ മനസ്‌ ഓരോ ദിവസവും മന്ത്രിക്കാന്‍ തുടങ്ങി. മകളുടെ മാറ്റം രുക്മിണി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ അങ്ങേയറ്റം വഴിതെറ്റി ജീവിച്ചിരുന്ന അവളെ മാറ്റിയെടുത്തത് വാസുവാണ്. പക്ഷെ ഇപ്പോള്‍ അവള്‍ വാസുവിനെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. അവന്റെ പേര് കേള്‍ക്കുന്നതുപോലും അസഹ്യമാണ്‌ അവള്‍ക്ക്. ഡോണയും അവനും തമ്മില്‍ പ്രേമമാണ് എന്നവള്‍ ഉറച്ച് വിശ്വസിക്കുന്നു. വാസു പലതവണ അവളെ വിളിച്ചിട്ടും അവള്‍ ഫോണെടുക്കാന്‍ കൂടി തയാറായില്ല. അവളില്‍ നിന്നും എന്തോ വിവരങ്ങള്‍ അറിയാന്‍ ഡോണ വിളിച്ചപ്പോള്‍ മേലാല്‍ തന്നെ വിളിക്കരുത് എന്ന് ദിവ്യ അവളെ താക്കീത് ചെയ്യുന്നതും താന്‍ കേട്ടതാണ്. ഇവള്‍ എന്ത് ഭാവിച്ചാണോ എന്ന് ആ അമ്മ ആശങ്കപ്പെട്ടു. ഇപ്പോഴവള്‍ തുളസിത്തറയില്‍ ദീപം കൊളുത്തുകയോ സന്ധ്യാനാമം ചൊല്ലുകയോ ചെയ്യാറില്ല. എങ്കിലും പഴയ അത്ര മോശമായിട്ടില്ല. വീട്ടുപണികള്‍ ഒക്കെ ചെയ്യും. തന്നെ നന്നായി അനുസരിക്കും. ഈശ്വരാ എന്റെ മോള്‍ക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് കൂടെക്കൂടെ രുക്മിണി പ്രാര്‍ഥിക്കും.

Leave a Reply

Your email address will not be published. Required fields are marked *