യക്ഷിയും ഞാനും

“ദേ എഴുത്തുകാരാ, ഇതാ നീ താമസിക്കാൻ പോകുന്ന വീട്. ചുളു വിലക്ക് കിട്ടിയത് കൊണ്ട് വാങ്ങിയതാ. ഒരു നാലഞ്ചു മാസം മുന്നേ., അന്ന് നീ വിളിച്ച് ഇതുപോലെ സ്വസ്ഥമായിട്ട് ഇരുന്ന് എഴുതാൻ പറ്റുന്ന സ്ഥലം വല്ലതുമുണ്ടോ എന്ന് ചോദിച്ചപ്പോ എനിക്കീ ഇടമാ ഓർമ വന്നേ. അതാ ഇന്ന് തന്നെ നിന്നെ ഇങ്ങോട്ട് കൂട്ടിട്ട് വന്നേ….!!”

കൂട്ടുകാരന്മാര് ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും ഇവനായിരുന്നു ആ വാക്കിന് പല അർഥങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നവൻ, അഭി. കൂടെ പടിച്ചതായിരുന്നു അഞ്ചേട്ട് കൊല്ലം. പഠിക്കുന്ന സമയത്തും പഠിത്തത്തിൽ ശ്രദ്ധിക്കാതെ റഫ്‌ നോട്ടുകളിലും മറ്റും ഓരോന്ന് എഴുതി കുറിക്കുമായിരുന്നു. ക്ലാസ് മൊത്തം കളിയാക്കിയിരുന്നു എന്റെ കഴിവിനെ കഴിവ്കേട് എന്ന് വിളിച്ച ടീച്ചർമാരു പോലും ഏറെയാണ്. പക്ഷെ അന്നുമിന്നും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചവൻ അഭി മാത്രമാണ്. ഇന്ന് ഏറെ തിരക്കുകൾ ഉള്ള രണ്ട് പേരാണ് ഞങ്ങൾ. അമ്മയിയപ്പന്റെ ബിസിനസുകൾ നോക്കി നടത്തുന്നു അഭി എന്ന അഭിലാഷ്. എന്റെ ജോലി പണ്ടത്തെ അതേ കുത്തി കുറുപ്പ് തന്നെ പക്ഷെ ഒരു വ്യത്യാസം., അന്നത് വെറും റഫ്‌ നോട്ടുകളിൽ ആയിരുന്നുവെങ്കിൽ ഇന്നത് സിനിമകളിലേക്ക് വേണ്ടിയെന്ന് മാത്രം….!!

“അജു വീടും സ്ഥലവും ഇഷ്ട്ടായില്ലേ….??”

“നൈസ്. എനിക്കിഷ്ട്ടയി.”

“ഉഫ്‌ ദൈവത്തിന് നന്ദി. ഞാൻ കരുതിയത് നിനക്ക് ഇഷ്ടവില്ലാന്നാ.”

“അതെന്താ ഈ വീടിനും സ്ഥലത്തിനും ഒരു കുറവ്….??”

“ഏയ് കുറവൊന്നും ഇല്ല. ഞാൻ കരുതി നിന്നെ പോലൊരു സെലിബ്രിറ്റിക്ക് ഇതുപോലൊരു പട്ടി കാട് ഇഷ്ടവില്ലാന്ന്.,”

“സെലിബ്രെറ്റി, എന്നാടാ ഇതൊക്കെ ഉണ്ടായേ…?? മഴ പെയ്ത ചോരുന്നൊരു വീട്ടിലാ ഞാൻ ഓര്മവച്ച നാള് തൊട്ടേ താമസിച്ചിരുന്നേ., ഇപ്പൊ എന്താ രണ്ട് നില വീട് ആഡംബര കാറ് ബാത്‌റൂമിൽ പോലും AC അങ്ങനെ എന്തൊക്കെ… ഇതിലൊന്നും വല്യ കാര്യം ഇല്ലടാ.”

“അഹ്…..”
തലക്ക് മുകളിൽ ഒരു നൂറ് കൂട്ടം പണി ഉണ്ട് എന്നിരുന്നിട്ട് കൂടി എന്റെ ആവശ്യത്തിനായി അതെല്ലാം മാറ്റി വച്ച് കാസർകോട് നിന്നും ഇങ്ങ് ആദ്യ ജില്ലയായ തിരുവനന്തപുരത്തേക്ക് അവൻ വന്നു. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ., അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലായിടങ്ങളും എനിക്ക് സുപരിചിതമാണ്. ഇതുവരെയും കേരളത്തിന് പുറത്ത് പോയിട്ടില്ല, സമയം കിട്ടാത്തത് കൊണ്ടോ മാറ്റ് പ്രശ്‌നങ്ങൾ കാരണമോ അല്ല gods own country വിട്ട് എങ്ങോട്ടേക്കും പോകാൻ താല്പര്യം ഇല്ലാത്തതിനാലാണ്.

“അല്ല കാസർകോട് ഉള്ള നീ തിരുവനന്തപുരത്തുള്ള ഈ വീട് വാങ്ങിച്ചതിന്റെ പിന്നിലൊരു കഥ കാണുമല്ലോ എന്താ അത്….??”

“അത് എന്റെ ഭാര്യക്ക് തോന്നിയ അബന്ധം. Online വഴി കണ്ടത് പോലും. നിനക്കറിയാലോ ആഗ്രഹിച്ചത് കിട്ടിലേ അവൾക്ക് പിന്നെ ഭ്രാന്താ., ഒറ്റ മോളായത് കൊണ്ട് കൊഞ്ചിച്ചല്ലേ അവൾടെ തന്തയും തള്ളയും വളർത്തിയെ. എന്നിട്ടിപ്പൊ അനുഭവിക്കുന്നത് ഈ പാവം ഞാനും. വാങ്ങിച്ച് രണ്ട് ആഴ്ചയേ ഇവിടെ തങ്ങിയുള്ളൂ. ഒരു മാസം തികക്കും മുന്നേ പെട്ടിയും കിടക്കയും എടുത്ത് തിരിച്ച് പോവേണ്ടി വന്നു.”

“Mm എന്തേ….??”

“ഒന്നാമത്തെ കാരണം., നീയൊന്ന് ചുറ്റും നോക്കിയേ ഒരൊറ്റ വീട് കാണുന്നുണ്ടോന്ന്….?? ചുറ്റിനും കാട്, അയൽക്കാരെന്ന് പറയാൻ കുറെ കുരങ്ങന്മാരും കാട്ട് പൂച്ചകളും മാത്രം. പക്ഷെ ഇതൊന്നും ആയിരുന്നില്ല പ്രധാന പ്രശ്നം…!!”

“പിന്നെ….??”

” ഞാൻ പറഞ്ഞില്ലേ അത് തന്നെ, പ്രേതശല്യം…!!”

“What….?? ഞാൻ കരുതിയത് നീ അത് വെറുതെ പറഞ്ഞത് ആയിരിക്കുമെന്നാ. എന്തായാലും അതും എനിക്കിഷ്ട്ടയി.’

“അതേന്ന്. നിനക്ക് പിന്നെ ഇതൊക്കെ കേക്കുന്നതും ഇതിനെ പറ്റി അറിയുന്നതും ആ വഴി തേടി പോകുന്നതും പണ്ടു തൊട്ടേ വല്യ ഇഷ്ട്ടമുള്ള കാര്യം ആണല്ലോ….??”

“Mm. അപ്പൊ നീ ഈ സ്ഥലം തന്നെ തന്നത് നന്നായി….”
“അതെന്താടാ…..??”

“അല്ല നീ ഇന്ന് തന്നെ തിരിച്ച് പോകും. എനിക്കാണേ എഴുതാൻ മൂഡ് തോന്നണം. ആ മൂഡ് എപ്പോ വരൂന്ന് ദൈവത്തിന് മാത്രേ അറിയൂ. അപ്പൊ അത് വരെ മിഡീം പറഞ്ഞും ഇരിക്കാൻ എനിക്കൊരു കൂട്ടുമാവും.”

“നിന്നെ സമ്മതിച്ച് അളിയാ. ഞാൻ കരുതിയത് ഈ കാര്യം കൂടെ അറിയുമ്പോ നീ എന്നെ കൊല്ലൂന്നാ.”

“എന്തിന്…?? ഇതൊക്കെയല്ലേ ഒരു entertainment….!! പക്ഷെ നീ പറഞ്ഞത് പോലെ നിന്നെ ഞാൻ കൊല്ലും., ഇവിടെ അങ്ങനെയൊന്നും ഇല്ലെങ്കി….”

“നീ കഴിഞ്ഞ ജന്മം കത്തനാർ എങ്ങാനും ആയിരുന്നോ….??”

“നീ തളിക്കാതെ ചെല്ലാൻ നോക്ക്.”

“അപ്പൊ അളിയാ ഞാൻ sunday ഇങ്ങോട്ടിറങ്ങാം. പിന്നെ നിനക്ക് സഹായത്തിന് ഒരാളെ ഏർപ്പാട് ആക്കിട്ടുണ്ട്. ഒരു പെണ്കുട്ടിയാ…..!!”

“പെണ്കുട്ടിയോ…..??”

“പെണ്കുട്ടി എന്ന് പറഞ്ഞാ ഒരമ്മച്ചി. പേര് അംബിക. ഞങ്ങള് താമസിച്ചോണ്ടിരുന്ന സമയത്ത് അടുക്കള പണിക്ക് നിന്നതാ. ഞാൻ അവരെ വിളിച്ചിട്ടുണ്ട് അവര് എത്തും.”

“അല്ല അവരെവിടുന്ന വരണേ….??”

“അവര് ടൗണിന്നാ.”

“ടൗണിൽ ഉള്ളവര് ഇവിടെ വരോ…..?? അതുമൊറ്റക്ക്…..??”

“അതോർത്ത് നീ പേടിക്കണ്ട. അവര് വന്നോളും. എന്നാ ഞാനിറങ്ങട്ടെ…,”
ഹൃദയം തൊട്ടൊരു ഹസ്തദാനം ചെയ്ത ശേഷം അവൻ നടന്നു. ടൗണിൽ നിന്നും പിടിച്ച ടാക്സി കാർ വെളിയിൽ തന്നെ കാത്ത് കിടപ്പുണ്ട്. അതിലേക്ക് കേറിയതും ഡ്രൈവർ വണ്ടി എടുത്തു. കണ്മുന്നിന്ന് വണ്ടി മറയും വരെ ഞാനവിടെ തന്നെ നിന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച ആയിരുന്നു കാർത്തിക് സംവിധാനം ചെയ്‌ത സിനിമയുടെ റിലീസ്. അവിടെ വച്ച് കണ്ടതാണ് മനോജിനെ. കാർത്തിക്കിന്റെ സിനിമയുടെ തന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു മനോജ്. നല്ലൊരു വ്യക്തി എന്നതിലുപരി സ്വന്തമായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവും കൊണ്ട് നടക്കുന്നവൻ. എങ്ങനത്തെ സിനിമയാണ് ചെയ്യാൻ താല്പര്യം എന്ന് വെറുതെ എങ്കിലും ചോദിച്ചപ്പോ ഒട്ടും ആലോചിക്കാതെ തന്നെ അവൻ മറുപടിയും തന്നിരുന്നു പ്രേതപടങ്ങൾ. കുഞ്ഞുനാള് തൊട്ടുള്ള ആഗ്രഹം ആയിരുന്നത്രേ. ഒരു കഥ ഞാനെഴുതി തന്നാൽ സ്വികരിക്കുമോ എന്ന് ചോദിച്ചപ്പോ പരിസരം മറന്നവൻ എന്റെ കാലിലേക്ക് വീണിരുന്നു. കുറച്ച് കാലതാമസം എടുക്കുമെന്ന് പറഞ്ഞപ്പോ ചിരിയോടെ അവൻ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്.

സാറിന്റെ ആ ഒരു കഥക്കായി എത്ര കൊല്ലം വേണോ കാത്തിരുന്നോളം…..!!

പാർട്ടിയും മറ്റും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോ ആദ്യം തന്നെ മനസ്സിൽ കണക്ക് കൂട്ടിയത് നല്ലൊരു കഥ എഴുതാൻ പറ്റിയ സ്ഥലമായിരുന്നു. എല്ലാ യക്ഷി കഥ പോലെ അല്ല മറിച്ച് കുറച്ച് വ്യത്യസ്തമായി വേണം ഈ കഥ അവതരിപ്പിക്കാൻ. അതുകൊണ്ട് തന്നെ സ്ഥിരം പോകാറുള്ള ഇടങ്ങളിലൊന്നും ഇത്തവണ പോയി ബുദ്ധിമുട്ടിയില്ല. ഹൊറർ സ്റ്റോറി എഴുതാൻ പറ്റിയ നല്ലൊരു സ്ഥലം എവിടെ കിട്ടുമെന്ന ചിന്തയാണ് ഒടുവിൽ അഭിയുടെ ഫോൺ കോളിലേക്ക് എത്തിച്ചത്. ഈ വീടിനെ കുറിച്ചും സ്ഥലത്തെ കുറിച്ചുമൊക്കെ അവൻ ഫോണിലൂടെ പറയുമ്പോ തന്നെ തീരുമാനിച്ചതാ ഈയിടം തന്നെ മതീന്ന്. അതിന്റെ കൂടെ പ്രേതശല്യം ഉണ്ടെന്ന് കൂടെ അവന്റെ വായിന്ന് വീണപ്പോ എത്രയും വേഗം ഇങ്ങോട്ടേക്ക് വന്നാ മതിയെന്നായി. പക്ഷെ അപ്പോഴും ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന്. ഇക്കാലത്ത് സിനിമകളിൽ അല്ലാതെ പ്രേതങ്ങളെ എവിടെ കിട്ടാനാ….?? എന്നെപ്പോലെയുള്ള എഴുത്തുകാരുടെ വെറും അക്ഷരങ്ങൾ മാത്രമാണ് പ്രേതവും യക്ഷിയും ചത്താനും…… എന്നാൽ അതൊക്കെ ഉണ്ടെന്നും അതിന്റെയൊക്കെ കഥകൾ പറഞ്ഞു തരാനും നമുക്കിടയിൽ തന്നെ ഒരുപാട് പേരുണ്ട്. എന്നാലവരൊട്ട് ഇതൊന്നും കണ്ടിട്ടില്ല താനും. എന്റെ രീതി വച്ച് കണ്ണിൽ കാണുന്നതെ ഞാൻ വിശ്വസിക്കൂ. നമ്മുക്ക് നോക്കാന്നേ ഇവിടെ അവൻ പറഞ്ഞത് പോലെ വല്ലതുമുണ്ടോന്ന്. അതിനിടയില് എന്റെ കഥയും പൂർത്തിയാവും……!!.

Leave a Reply

Your email address will not be published. Required fields are marked *