പിറ്റേന്ന് രാവിലെ 8 മണിക്ക് ശോഭ തന്റെ ഡ്യൂട്ടിക്ക് പോയി. പോകുമ്പോൾ എന്നെ നോക്കി യാത്ര പറഞ്ഞിരുന്നു.
“എങ്ങനെയാണ് പോകുന്നത്?” ഞാൻ തിരക്കി.
“ബസിനാണ്.” അവൾ ഇടതുകൈയുടെ ചൂണ്ടുവിരൽ കൊണ്ട് ചുണ്ടുകൾ തടവിക്കൊണ്ട് പറഞ്ഞു.
രണ്ടു പേരും ഒരേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.
അൽപ്പനം നടന്നാൽ റോഡിലെത്തും. അടുത്ത് ബസ് സ്റ്റോപ്പുണ്ട്. ഏതു സമയങ്ങളിലും എല്ലാ സെക്റ്ററുകളിലേയ്ക്കും ഡെൽഹിക്കും ഡൽഹി ട്രാൻസ്പോർട് കോർപ്പറേഷന്റെ ബസ് സർവീസ് ഉണ്ട്.
അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ വാതിലടച്ചു കുറ്റിയിട്ടു.
അപ്പോഴും മിനി ഉറക്കമായിരുന്നു. അകത്തെ മുറി കടന്നു വേണം എനിക്ക് ടോയ്ലെറ്റിൽ പോകേണ്ടത്. അതിനാൽ അവർ ഇടയ്ക്കുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. എനിക്ക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടപ്പോൾ ഞാൻ അകത്തു പോയി കുളിക്കുകയുമൊക്കെ ചെയ്യും.
ഞാൻ ടോയ്ലെറ്റിൽ പോകുവാനായി ചാരിയിട്ടിരുന്ന വാതിൽ മെല്ലെ തുറന്നു അകത്തേയ്ക്കു പ്രവേശിച്ചു. എന്നാൽ അകത്തെ കാഴ്ച വിസ്മയകരമായിരുന്നു. കമിഴ്ന്നുകിടന്ന് ഉറങ്ങുന്ന മിനി. ഉരുണ്ട രണ്ടു മൺചട്ടികൾ കമിഴ്ത്തി വച്ചതു പോലെ പിൻഭാഗം ഉയർന്നു നിൽക്കുന്നു. കാലിൽ നിന്ന് തുടയോളം മാറിക്കിടക്കുന്ന മാക്സിയുടെ അറ്റം. ചേതോഹരമായ കാഴ്ച.
ബ്ലാങ്കറ്റ് അവളുടെ ശാരീരീരത്തിൽ നിന്ന് മാറി കിടക്കുന്നു. ഈ തണുപ്പിൽ അതവൾ അറിയുന്നതേയില്ല? അതോ എക്സിബിഷൻ ആണോ? സ്ത്രീകളുടെ നാണം ഒന്ന് മാറിക്കിട്ടിയാൽ പിന്നെ അവർ പുരുഷന്റെ മുൻപിൽ എന്തും കാണിക്കാൻ മടിയില്ലാതെ ആകുന്നു. അതിനു അനുഭവസ്ഥനാണ് ഞാൻ.
അവളുടെ മൽസ്യകന്യകയെ പോലുള്ള ആ കിടപ്പു അൽപ്പനേരം ഞാൻ നോക്കി നിന്നു. അവളുടെ ശരീരം മെല്ലെ ഒന്നനങ്ങിയപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു മുന്നോട്ടു നടന്നു.
പക്ഷെ അറിഞ്ഞുകൊണ്ടുതന്നെ എല്ലാം നിയന്ത്രിക്കുവാൻ ഞാൻ തീരുമാനിച്ചു. ഒന്നും കാണാത്തതുപോലെ ഞാൻ ബാത്റൂമിൽ പോയി.
അൽപ്പം കഴിഞ്ഞു ഞാൻ തിരികെ വരുമ്പോൾ മിനി ഉണർന്നു കട്ടിലിൽ ഇരിക്കുന്നു.
എന്നെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. ഞാനും.
“എങ്ങനെ, രാത്രി ചൂടിൽ സുഖമായി ഉറങ്ങിയോ” ഞാൻ തിരക്കി.
“ഉവ്വ്” അവൾ തലയാട്ടി.
“എപ്പോഴാണ് ഡ്യൂട്ടിയ്ക്കു പോകുന്നത്?” ഞാൻ ചോദിച്ചു.
“രണ്ടരയായ്ക്കാണ് പോകേണ്ടത്. മൂന്നു മുതൽ പത്തു വരെയാണ് ഡ്യൂട്ടി.”
“അടുത്തയാഴ്ച എനിക്ക് മോർണിംഗ് ഡ്യൂട്ടിയും ചേച്ചിക്ക് ഈവെനിംഗ് ഡ്യൂട്ടിയുമാണ്.” അവൾ പറഞ്ഞു.
കൊള്ളാമല്ലോ, അപ്പോൾ രാത്രിയിൽ രണ്ടാൾക്കും സുഖമായി ഉറങ്ങാം.
“എനിക്കും 2 മുതൽ പത്തുമണിവരെയാണ് ഓഫീസ് ടൈം. ഒന്നരയാകുമ്പോൾ പോകണം.” ഞാൻ പറഞ്ഞു.
പിന്നീട് അധികമൊന്നും മിണ്ടാൻ നിന്നില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവരുടെ വിശ്വാസം പിടിച്ചു പറ്റുവാൻ എനിക്ക് സാധിച്ചു. ശോഭ അൽപ്പം അകലം കാണിച്ചിരുന്നു..
അല്ലെങ്കിലും കുറുക്കുവഴികൾ ആലോചിച്ചു കൂരാക്കുരുക്കിൽ അകപ്പെടാതെ നേർവഴിയെ പോയി എല്ലാവർക്കും നന്മകൾ കൊടുക്കുക എന്നത് എന്റെ ജന്മസിദ്ധമായ സ്വഭാവമാണ്.
ഇഷ്ടമില്ലാതെ ഒരു പെണ്ണിന്നെയും ഞാൻ ഇതുവരെയും പ്രാപിച്ചിട്ടില്ല. കടുത്ത സ്നേഹത്തിലും സഹകരത്തിലും വിശ്വസിക്കുന്നവനാണ് ഞാൻ. അത്തരം ശാരീരിക ബന്ധങ്ങളെ ഇഷ്ടപ്പെടുന്നതാണ് എന്റെ അടിസ്ഥാന സ്വഭാവം.
ധാർമികതയെ പാലിക്കുന്ന കൂട്ടത്തിലാണ് ഞാനും. അധാർമ്മികമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ലൈംഗീകതയെ ഞാൻ തീർത്തും ധാർമികമായി കരുതുന്നു.
സ്വഭാവശുദ്ദിയിലൊന്നും ഇവിടെത്തുന്ന മലയാളി പെൺകുട്ടികൾക്ക് വിശ്വസമില്ല. അതിനേക്കാൾ അവർ പ്രേമത്തിനും ആരോഗ്യപരമായ ലൈംഗീകതയ്ക്കും മുൻതൂക്കം നൽകിവന്നു.
അന്ന് എനിക്ക് ലഭിച്ച ഓരോ രാത്രികളെയും (പകലുകളെയും) മധുവിധു രാത്രികളെന്നു ഞാൻ സംബോധന ചെയ്തു കൊള്ളുന്നു.
അങ്ങനെ കാമമോഹിനികളായ രണ്ടു സുന്ദരികളെ തൊട്ടും പിടിച്ചും തമാശകൾ പറഞ്ഞുമൊക്കെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.
