അല്ല താനിത് എന്തൊക്കെയാണ് ചിന്തിക്കുന്നത്??? പെട്ടെന്ന് അവളുടെ മനസ്സ് അവളെ ശാസിച്ചു. ഇന്നുവരെ കണ്ണേട്ടൻ തന്നെ മറ്റൊരു ഭാവത്തിൽ നോക്കുന്നത് താൻ കണ്ടിട്ടില്ല. അല്ല അഥവാ നോക്കിയാൽ തന്നെ കാരണം ഉണ്ടാക്കിയതും താനല്ലേ… നാട്ടുകാർ മുഴുവൻ നോക്കുന്നത് താൻ കണ്ടിരിക്കുന്നു. തന്റെ വേഷം കണ്ട് കണ്ണേട്ടനും നോക്കിയിരിക്കാം…. എങ്കിലും കണ്ണേട്ടൻ നോക്കിയെന്നു വിശ്വസിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. കുട്ടിക്കാലം മുതലേ തന്റെ കൂട്ടുകാരനാണ് കണ്ണേട്ടൻ. തന്നെ വല്യ കാര്യമായിരുന്നു അന്നുമിന്നും.
കണ്ണേട്ടന്റെ അച്ഛനുമമ്മയും മരിച്ചതിൽ പിന്നെയാണ് കണ്ണേട്ടനെ തന്റെ കൂട്ട് വിടുവിച്ചു വെറും പണിക്കാരൻ മാത്രമാക്കിയത്. അന്നുവരെ തറവാട്ടിലെ ഒരംഗം എന്ന പോലെയായിരുന്നു. ഒരു വള്ളം മറിഞ്ഞാണ് കണ്ണേട്ടന്റെയും തന്റേയും മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഇരുപത്തോളം പേർ മരിച്ചത്. തന്റെ വിരലുകളിൽ പോലുമൊന്ന് സ്പർശിച്ച ഓർമ തനിക്കില്ല. പിന്നെ നോക്കിയെന്നു പറഞ്ഞാൽ വിശ്വസിക്കാമോ??? അല്ല കാലത്ത് നോക്കുന്നത് താൻ കണ്ടല്ലോ…..രാധികക്ക് വട്ട് പിടിക്കും പോലെയായി.
തമ്പുരാട്ടിക്കുട്ടി ഇതെങ്ങോട്ടാ??? പെട്ടന്ന് മുന്നിൽ വന്നുചാടിയപോലെ കണ്ണേട്ടൻ.
രാധികക്ക് പെട്ടന്നൊരു ഉത്തരം കിട്ടിയില്ല. അവൾ വേറേയേതോ ലോകത്തായിരുന്നു.
അത്…മുത്തശ്ശി പറഞ്ഞു ഒന്നങ്ങട് വരാൻ….
അതിന് മുത്തശ്ശി തറവാട്ടിൽ അല്ലെ…പിന്നെന്തിനാ ഇങ്ങോട്ട് പോകുന്നേ??? കണ്ണേട്ടൻ കളിയാക്കാനുള്ള പുറപ്പാടിലാണ്.
എന്നോടല്ല…
പിന്നെ????
അന്നാദ്യമായി രാധിക ഒന്ന് കുഴങ്ങി. കണ്ണേട്ടൻ എന്നെങ്ങനെ വിളിക്കും??? ഒരു ചമ്മല്. ഇന്നലെ വരെ ഇല്ലാതിരുന്ന ചമ്മലും പരിഭ്രമവും പെട്ടന്നെവിടുന്നു വന്നു???
അത്…കണ്ണേട്ടനോട്…. രാധികയുടെ ശബ്ദം ഒന്ന് പതറിയോ??? അത് കണ്ണേട്ടൻ ശ്രെദ്ധിച്ചോ???
ആഹാ എന്നോടായിരുന്നോ??? എന്നിട്ടാണോ നേരെ വിട്ടുപോയത്…. ഞാനിപ്പ വിളിച്ചില്ലരുന്നെ തമ്പുരാട്ടിക്കുട്ടി ഇപ്പൊ കവലയിൽ എത്തിയേനെ…..
രാധിക ആകെ ചമ്മി. ശെരിയാണ്..കണ്ണേട്ടൻ വിളിച്ചപ്പോളാണ് താൻ കണ്ടത് തന്നെ.
ആ വേളി ഉറപ്പിച്ചത് കൊണ്ടാവും. ഇനിയിപ്പോ ഇത്തിരി സ്വപ്നംകാണലൊക്കെ ആവാം അല്ലെ തമ്പുരാട്ടിക്കുട്ടി…….. കണ്ണേട്ടൻ ഉറക്കെച്ചിരിച്ചു.
രാധികക്ക് ഉത്തരമില്ലായിരുന്നു. സംഗതി സത്യമാണല്ലോ…താനും അറിയാതെ വേളി ആഗ്രഹിക്കുന്നുവോ????
ആ കുട്ടി നടന്നോളൂ..ഞാൻ പിന്നാലെ വരാം..മുഴുവൻ ചെളിയാ. ഞാനാ കിണറ്റുംകരയിൽ പോയൊന്നു കഴുകി വരാം.
ഉം..രാധിക പിന്തിരിഞ്ഞു. പെട്ടന്നാണ് അവളിലെ പെണ്ണുണർന്നത്. കാലത്തെ നോക്കിയപോലെ വീണ്ടും തന്റെ പിന്നഴക് കാണാനുള്ള പരിപാടിയാണോ???? അവൾ പെട്ടെന്ന് ശങ്കിച്ചു നിന്നു.
കണ്ണേട്ടൻ മുന്നിൽ നടന്നോളൂ….ഞാൻ പിന്നാലെ വരാം.
എന്തോ പന്തികേട് തോന്നിയ കണ്ണൻ മുന്നിൽ കയറി നടന്നു. വല്ല പാമ്പിനെയും കണ്ടു കാണണം. തമ്പുരാട്ടിക്കുട്ടി ആണെങ്കിലെന്താ ഒട്ടും ധൈര്യമില്ലാന്ന് തനിക്കറിയാവുന്നത് പോലെ മറ്റർക്കാണ് അറിയുക??? പിന്നിൽ ഒരു നിഴൽ പോലെ രാധിക സ്വപ്നംകണ്ടു നടന്നു. പക്ഷേ തറവാട്ടിൽ ഒരുങ്ങുന്ന കേളികൊട്ടു അവരപ്പോൾ അറിഞ്ഞിരുന്നില്ല.
ആ മാധവാ…നാളെക്കാലത്ത് നീയാ നീലണ്ടനെക്കൊണ്ടു ഒരു പത്തിരുപതു ഇളനീര് ഇടീക്കണം.
ഓ…
നാളെ രാധികമോള്ടെ തിരുവേളിയാണ്.അവര് എത്രെപേര് ഉണ്ടാവുംന്ന് അറീച്ചിട്ടില്ല. ഇത്തിരി കൂടുതൽ വെട്ടിക്കോളൂ….
മരുഭൂമിയിൽ മഴ പെയ്തപോലെ രാധികയിൽ ഒരു കുളിരിറങ്ങി. സ്പർശനസുഖം ഒരു പുരുഷനിൽ നിന്ന് താൻ അനുഭവിക്കാൻ പോകുന്നു. മറ്റെല്ലാം അവൾ മനപ്പൂർവ്വം മറന്നു. അവൾക്കപ്പോൾ സുധീപ് വൃത്തികെട്ടവൻ ആയിരുന്നില്ല. തന്നെ വേളി കഴിക്കാൻ പോകുന്ന പുരുഷൻ മാത്രമായിരുന്നു. ശരീരം അവളുടെ മനസ്സിനെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു.!!!!!
പിറ്റേന്ന് കാലത്തുമുതൽ രാധിക സന്തോഷത്തിന്റെ സ്വർഗ്ഗത്തിൽ ആയിരുന്നു. ശെരിക്കും വിവാഹമല്ല. അതിന്റെ തലെന്നാൽ വരന്റെ വീട്ടുകാർ വന്ന് പെണ്ണിന് വിവാഹദിവസം ഇടാനുള്ള വസ്ത്രങ്ങളും പണ്ടങ്ങളും കൊടുക്കുന്ന ഏർപ്പാടാണിത്. ശെരിക്കും വിവാഹം ഉറപ്പിക്കൽ. പിറ്റേന്ന് തന്നെ താലിചാർത്താൽ ഉണ്ടാവും. പഴയകാലത്തെ പുടവകൊടുപ്പിന്റെ മറ്റൊരു പതിപ്പ്.
