രേണുകേന്ദു – 2അടിപൊളി  

: ഞാൻ കാരണം നിങ്ങളുടെ സന്തോഷം വേണ്ടെന്ന് വയ്ക്കണ്ട. ഇവിടെ ഇപ്പൊ എന്താ പ്രശ്നം. നമ്മൾ രണ്ടുപേർക്കും വെവ്വേറെ മുറി കിട്ടില്ല, അത്രയല്ലേ ഉള്ളു, ഞാൻ എന്റെ മരുമകന്റെ കൂടെ താമസിച്ചാൽ എന്താ, അനാശാസ്യം ആവുമോ.. എനിക്കറിയാം എന്റെ ആദിയെ. നിങ്ങൾ പോവാനുള്ള ഒരുക്കങ്ങൾ നടത്തെടാ പിള്ളേരെ

അമ്മായിയുടെ സംസാരം കേട്ട് ആദിയൊന്ന് ഞെട്ടി. ബാക്കിയുള്ളവർ എല്ലാവരും കൈയ്യടിച്ച് സന്തോഷത്തോടെ ഇന്ദുവിനെ നോക്കി. സിജു തന്റെ സുഹൃത്തിനെവിളിച്ച് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്യാൻ പറഞ്ഞു. ഉച്ചകഴിഞ്ഞു പുറപ്പെടാമെന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു. ആദിയും ഇന്ദുവും യാത്രയ്ക്കുവേണ്ട തയ്യാറെടുപ്പിലാണ്. ആദിയേക്കാൾ സന്തോഷത്തിലാണ് ഇന്ദു. ജീവിതത്തിൽ ഇതുവരെ വീട്ടമ്മയായി ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന ഇന്ദുവിന് പുതുജീവൻ നൽകുന്ന കാര്യങ്ങളാണ് ഇപ്പോഴവളുടെ ജീവിതത്തിൽ നടക്കുന്നത്.

: ആദി.. നിന്റെ ഡ്രെസ്സൊക്കെ എടുത്തോ.

: എല്ലാം ഈ ബാഗിലുണ്ട്. ആഹ് പിന്നേ ജാക്കറ്റ് എടുക്കാൻ മറക്കണ്ട

: തണുപ്പ് ഉണ്ടാവുമോ..

: കാടും മലയുമൊക്കെ കടന്ന് പോകണം.. അവിടെ ഈ സമയത്തും തണുപ്പുണ്ടാവും

: ശരിക്കും അവിടെ മൃഗങ്ങളെയൊക്കെ കിട്ടുമോ.. അതോ നീ ചുമ്മാ തള്ളിയതാണോ

: കാട്ടുപന്നി, മാൻ, വരയാട്, മയിൽ, കാട്ടിലുള്ള ഒരുതരം ആട് അങ്ങനെ എന്തൊക്കെയോ ഉണ്ടാവും. ഞാൻ ഇതുവരെ പോയിട്ടില്ല പക്ഷെ സിജു ഇടയ്ക്ക് ഇറച്ചി കൊണ്ടുവരാറുണ്ട്. അവന്റെ കയ്യിൽ ലൈസൻസും തോക്കും ഉണ്ടയുമെല്ലാമുണ്ട്. എന്തായാലും കിട്ടും. അതുറപ്പ്

ഉച്ചതിരിഞ്ഞ് എല്ലാവരും ചേർന്ന് യാത്ര പുറപ്പെട്ടു. മൂന്നു വണ്ടികളിലായി പോയവർ കാടും മലയും താണ്ടി ഫാമിന് മുന്നിലെത്തി. സിജുവിന്റെ സുഹൃത്ത് വേണ്ട സഹായങ്ങളൊക്കെ ചെയ്തുതന്നശേഷം തിരിച്ചുപോയി. ഫാമെന്ന് പറഞ്ഞാൽ ചെറുതൊന്നുമല്ല. ഒരു ഗോൾഫ് മൈതാനത്തേക്കാൾ വലതുതാണ്. വിശാലമായ താഴ്വരയും മൊട്ടക്കുന്നും കയറിച്ചെന്നാൽ കാടാണ്. അതിരിനോട്‌ചേർന്ന് കമ്പിവേലി കെട്ടിത്തിരിച്ചിരിക്കുന്നതിനാൽ മൃഗങ്ങൾ അകത്തേക്ക് വരുമെന്ന് പേടിക്കണ്ട. മൊട്ടകുന്നിന് മുകളിലായി അവിടവിടെ മൂന്ന് ടെന്റുകൾ. ഭക്ഷണം പാകംചെയ്യാനും ഇറച്ചി വൃത്തിയാക്കാനുമെല്ലാമുള്ള ഇടം വേറെയുണ്ട്. തീയൊരുക്കാനും ഗ്രിൽ ചെയ്യാനുമുള്ള സൗകര്യങ്ങളോടുകൂടിയ പ്രത്യേക സ്ഥലവുമുണ്ട്. കുടുംബവുമൊത്ത് അവധിദിനങ്ങൾ ആഘോഷിക്കാൻ വേണ്ടി സിജുവിന്റെ സുഹൃത്തിന്റെ പൂർവികർ ഉണ്ടാക്കിയെടുത്തതാണ് ഈ കാണുന്നതൊക്കെ. എല്ലാം സ്വിസ്സ് ടെന്റുകളാണ്. രണ്ടുപേർക്ക് കിടക്കാവുന്ന ബെഡും ചെറിയൊരു ബാത്റൂമും അടങ്ങിയതാണ് അവയൊക്കെ. ഫാമിലിയായി താമസിക്കാനുള്ള വീടുണ്ടെങ്കിലും അത് കാലപ്പഴക്കം ചെന്നതാണ്.

വൈകുന്നേരത്തോടുകൂടി എല്ലാവരും നായാട്ടിനിറങ്ങി. സിജുവിന്റെ നിർദേശങ്ങൾ അപ്പാടെ അനുസരിച്ചുകൊണ്ട് അവന്റെ പുറകെ ഓരോരുത്തരായി മലകയറി കാട്ടിലേക്ക് പ്രവേശിച്ചു. ഇന്ദുവിന് പുതിയൊരു അനുഭവമാണിത്. അതിന്റെ ആവേശത്താൽ അവൾ ഒട്ടും ക്ഷീണിച്ചില്ല. തക്കംപാർത്തിരുന്ന് പുൽനാമ്പുകളെ വകഞ്ഞുമാറ്റി സിജു ഉന്നം വച്ചത് മാനിനെയാണ്. ദൂരെ വെടികൊണ്ട് നിലത്തുവീണ മാനിനെ എടുക്കാനായി അവർ കുതിച്ചു. എല്ലാവരുംചേർന്ന് കിട്ടിയ മാനിനെ വലിച്ചുകൊണ്ടുവന്ന് അടുത്ത പരിപാടികളിലേക്ക് കടന്നു. ഫാമിലുള്ള തൊഴിലാളികളിൽ ഒരാൾ മാനിനെ കശാപ്പുചെയ്തത് ഇറച്ചിപരുവമാക്കികൊടുത്തു. തങ്ങൾക്ക് ആവശ്യമുള്ള ഇറച്ചി മാറ്റിവച്ച് ബാക്കിയെല്ലാം അവിടുള്ള പണിക്കാർക്ക് കൊടുത്തിവിട്ട ശേഷം സിജുതന്നെ മസാല തേച്ചുപിടിപ്പിച്ച ഇറച്ചി കനലിൽ വേകവച്ചു. ഇന്ദു ഇതെല്ലം അത്ഭുതത്തോടെ നോക്കികാണുകയാണ്. എരിയുന്ന കനലിന് മുകളിൽ മാനിറച്ചി വേവുന്നതും നോക്കി എല്ലാവരും ചുറ്റുമിരുന്നു. പാട്ടും കൂത്തുമായി നിലാവെളിച്ചത്തിൽ അവർ തിമർത്താടി. മദ്യം ആവശ്യമുള്ളവർക്കായി അതും കരുതിയിരുന്നു. അത് വേണ്ടാത്തവർക്കായി വൈനും ബീറുമുണ്ട്. കനലിൽ വേവിച്ചെടുത്ത മാനിറച്ചിയും അൽപ്പം വൈനും രുചിച്ച ഇന്ദു ആദിയെനോക്കി പുഞ്ചിരിച്ചു.  ജീവിതത്തിൽ ഇതുപോലെ സന്തോഷിച്ചിട്ടില്ലെന്ന് തോന്നും ഇന്ദുവിന്റെ ആ പുഞ്ചിരി കണ്ടാൽ.

ഉറക്കം കണ്ണുകളെ അപഹരിക്കാൻ തുടങ്ങിയതോടെ എല്ലാവരും ടെന്റ് ലക്ഷ്യമാക്കി നടന്നു. കുന്നിന്റെ മുകളിൽ ഒറ്റപെട്ടു നിൽക്കുന്ന ടെന്റിലേക്കാണ് ആദി ഇന്ദുവിനെയും കൂട്ടി നടന്നത്. ആദിയുടെ പുറകിലായി നടന്നുകയറുന്ന ഇന്ദു ഒരുവേള ആദിയുടെ കൈയ്യിൽ കടന്നുപിടിച്ചു. അവന്റെ കയ്യിൽ തൂങ്ങി ടെന്റുവരെ നടന്നെത്തിയ ഇന്ദു മലമുകളിൽ നിന്നും ചന്ദ്രപ്രഭയെ നോക്കി കൈകൾ വാനിലേക്കുയർത്തി കൂവിവിളിച്ചു.

: എന്താണ് ഇന്ദുപ്പെണ്ണേ.. ഭയങ്കര സന്തോഷത്തിലാണല്ലോ

: എന്നെ വേണ്ടാത്തവരെയോർത്ത് ഞാനെന്തിനാടാ ജീവിതകാലം മുഴുവൻ ദുഖിച്ചിരിക്കുന്നത്..നീ മുൻപ് പറഞ്ഞതാ ശരി, ഇനി ഇന്ദുവിന്റെ മുഖം വാടരുത്.. സന്തോഷത്തോടെ ഇങ്ങനെയങ്ങ് ജീവിക്കണം..

: അല്ലപിന്നെ…ഈ ഇന്ദുവിനെയാ എനിക്കിഷ്ടം..

: ഇന്ദു ഇന്ന് ചിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റ് നിനക്കുള്ളതാ..

: ക്രെഡിറ്റൊന്നും വേണ്ട…എന്റെകൂടെ എപ്പോഴും ഇങ്ങനെ ജോളിയായി ഉണ്ടായാൽ മതി

: നിന്റെ കല്യാണംവരെയല്ലേ…

: എന്ന ഞാൻ കെട്ടുന്നില്ല…..

: അയ്യടാ.. അതൊന്നും പറ്റില്ല. ഈ ജോളിയെക്കാളൊക്കെ സുഖമുള്ളൊരു ജീവിതമുണ്ട് കല്യാണശേഷം. അതൊക്കെ അറിയാതെ ഈ കിഴവിയുടെ കൂടെ ഇങ്ങനെ ചുറ്റിയടിച്ചാൽ മതിയോ..

: എന്ന ഈ കിഴവിയെത്തന്നെ കെട്ടിയാലോ… അപ്പോപ്പിന്നെ ഈ പറഞ്ഞതെല്ലാം ഒരുമിച്ച് കിട്ടില്ലേ

: കളിയാക്കാതെ ആദീ…നിന്നെപ്പോലൊരു നല്ല മനസുള്ളവനെ ആരും ആഗ്രഹിച്ചുപോകും. നിനക്ക് കിട്ടുന്ന പെണ്ണിന്റെ ഭാഗ്യം.

നിലാവെളിച്ചത്തിൽ ഇരുവരും ടെന്റിന് വെളിയിലിരുന്നുകൊണ്ട് എത്രനേരം സംസാരിച്ചെന്നറിയില്ല. അവസാനം തണുപ്പ് കൂടിവന്നതോടെ ഇരുവരും കിടക്കാൻ തീരുമാനിച്ചു. രണ്ടുപേർക്ക് അധികം ആർഭാടമില്ലാതെ കിടക്കാൻ പറ്റിയ കിടക്കയിൽ ഇരുവരും മലർന്നുകിടന്നു.

: അമ്മായീ.. പുതപ്പ് ഒന്നേയുള്ളു. അമ്മായി ഇത് പുതച്ചോ ഞാൻ ജാക്കറ്റ് ഇട്ടോളാം

: ആദിക്ക് പേടിയുണ്ടോ..

: എന്തിന്

: എന്റെ ആദീ.. നമ്മൾ ഇപ്പൊ ഒരുമിച്ചല്ലേ കിടക്കുന്നത്. ഇനിയിപ്പോ ഒരു പുതപ്പിനുള്ളിൽ കഴിഞ്ഞാലെന്താ. ചാരിത്ര്യം നഷ്ടപ്പെടുമോ

: അതല്ല.. എന്നാലും

: എന്ന നീ പുതച്ചു കിടന്നോ. ഞാൻ ജാക്കറ്റ് ഇട്ട് താഴെ കിടന്നോളാം

:  എങ്കിൽ രാവിലേക്ക് തണുപ്പുകയറി മരവിച്ചു എഴുന്നേൽക്കാൻ വയ്യാതെ കിടപ്പുണ്ടാവും. വാ.. അകത്തോട്ട് കയറിക്കോ

ഒരു പുതപ്പിനുള്ളിൽ ഇന്ദുവിന്റെ ശ്വാസോഛ്വാസങ്ങൾക്ക് കാതോർത്തുകൊണ്ട് അതേതാളത്തിൽ ആദിയുടെ ഹൃദയമിടിച്ചു. താൻ സ്വപ്നത്തിലാണോ എന്ന സംശയം ആധിയെ വിട്ടുമാറിയില്ല. അവന് തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കണമെന്നുണ്ട്. എന്നാൽ അറിയാതെയെങ്ങാൻ ഇന്ദുവിനെതട്ടിയാൽ അവൾ തെറ്റിദ്ധരിച്ചെങ്കിലോ എന്നോർത്ത് അവൻ പ്രതിമപോലെ ശ്വാസമടക്കി കിടന്നു. ഇന്ദുവാണെങ്കിൽ ഒരു കൂസലുമില്ലാതെ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കുന്നുണ്ട് കാരണം അവളുടെയുള്ളിൽ കള്ളത്തരങ്ങളൊന്നുമില്ലല്ലോ… കിടന്നിട്ട് സമയമൊത്തിരി ആയെങ്കിലും ആദിയുടെ കൺപോളകൾ തുറന്നുതന്നെയിരുന്നു. അവന് ഉറങ്ങാൻ കഴിയുന്നില്ല. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വന്ന ഇന്ദുവിന്റെ ശബ്ദത്തിൽ അവൻ ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *