പോയാലോ എന്നാ.”
“ഇനി ഈ രാത്രി തിരിച്ചു ഇറങ്ങുമ്പോൾ കോട ഇറങ്ങിയാലോ.
നിനക്ക് ഓടിക്കാൻ പറ്റുമോ?
ഇല്ലേ നമുക്ക് ലോഡ്ജ് എടുത്തു നാളെ പോകാം.”
ഞാൻ ആലോചിച്ചു പക്ഷേ രേഖ അവളെ വിളിക്കാൻ ചെല്ലണം അതുകൊണ്ട് രാത്രി താങ്ങേണ്ട.
“എനിക്ക് എന്ത് കോട വണ്ടി ടെ സ്റ്റെയറിങ് ൽ കൈ ഇരിക്കുന്നോലത്തോളം എന്നെ തൊപ്പിക്കാൻ കഴിയില്ല എലിയമ്മേ.”
“എന്നാ വാ പോകാം.”
എലിസബതും ഫ്രണ്ടിൽ തന്നെ ഇരുന്നു.
പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു.
“നിനക്ക് എവിടെ നിന്ന് കിട്ടിടാ എലിയമ്മ വിളി.”
“പിന്നെ മുതലാളി യുടെ വൈഫ് നെ കയറി എടി പോടീ എന്ന് വിളിച്ചാൽ ഉള്ള ജോലിയും പോയി കിട്ടും.”
എന്ന് പറഞ്ഞു ചിരിച്ചു ഞാൻ.
“നീ എന്നെ ഏലിയാന്റി എന്ന് വിളിച്ചോ.”
“എന്തോന്ന്???
എലി ആന്റി എന്നോ ”
ഞാൻ ചിരിച്ചു.
“പോടാ.
നീ എന്ത് വേണേൽ വിളിച്ചോ? ”
“ഞാൻ ആന്റി എന്ന് വിളിച്ചോളാം എലിസബത് ആന്റി.
പിന്നെ വിളിക്കാൻ ഇപ്പൊ അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് അല്ലെ ഏലിയാമ്മ എന്ന് വിളിക്കുന്നത്.”
“നീ എന്ത് വേണേൽ വിളിച്ചോ.”
അങ്ങനെ ഓരോന്നു പറഞ്ഞു കൊണ്ട് വണ്ടി ഓടിച്ചു.
എലിസബത് ആണേൽ ജൂലിയെ പോലെ തന്നെ വാ തോരാതെ സംസാരിച്ചു കൊണ്ട് ഇരിക്കും. അത് അവരുടെ കുടുംബ സ്വഭാവം ആണെന്ന് തോന്നുന്നു.
പിന്നെ എലിസബത് പതുകെ ഉറക്കത്തിലേക് പോയി.
അങ്ങനെ പോയിക്കൊണ്ട് ഇരുന്നപ്പോൾ കാറിന്റെ ടയർ അങ്ങ് പൊട്ടി. ഒരു വിധത്തിൽ ഞാൻ വണ്ടി നിർത്തി.
എലിസബത് ആണേൽ എന്ത് പറ്റി എന്ന് രീതിയിൽ ഞെട്ടി എഴുന്നേറ്റു.
“ടയർ പണി തന്നു.
സ്റ്റെപ്പിനി ഇല്ലേ നോക്കാം.”
എന്ന് പറഞ്ഞു വണ്ടിയുടെ പുറകിൽ ചെന്ന് സ്റ്റെപ്പിനി നോക്കിയപ്പോൾ കാറ്റ് ഇല്ലാ.
പെട്ടു എന്ന് മനസിലായി.
“എന്തടാ.”
“ഇതിലും കാറ്റില്ല.”
“അപ്പൊ ഇനി എന്ത് ചെയ്യും?”
“നേരം വെളുക്കണം.
ഈ കട്ടിൽ ഇനി ആരാ ടയർ ഒട്ടിക്കുന്നത്?”
“നിന്നോട് അപ്പോഴേ പറഞ്ഞത് അല്ലെ എവിടെ എങ്കിലും ലോഡിജിൽ സ്റ്റേ ചെയ്തിട്ട് നാളെ പോന്നാൽ മതി എന്ന്.”
“എനിക്ക് അറിയോ ഇങ്ങനെ പണി കിട്ടും എന്ന്.”
എലിസബത് കാറിൽ കയറി ഇരുന്നു. മൊബൈൽ ആരെയോ വിളിക്കുന്നുണ്ടേലും റേഞ്ച് കിട്ടുന്നില്ല.
കൈയിലും കാതിലും കഴുത്തിലും സ്വർണം കിടക്കുന്നുണ്ട്. എനിക്കും ഇച്ചിരി പേടി ഉണ്ട് ആരേലും ഉപദ്രവിച്ചല്ലോ എന്ന് മനസിൽ ഓർത്ത്.
അത് ഞാൻ എലിസബത്തിനോട് പറഞ്ഞപ്പോൾ എലിസബത് അതൊക്കെ ഊരി പേഴ്‌സ്ൽ ഇട്ടാ ശേഷം സീറ്റിന്റെ അടിയിൽ ഒളിപ്പിച്ചു.
സമയം ആണേൽ 12മണി ആയിട്ട് ഉള്ള്.
“ഇനി എന്നാ വഴിക് കിടക്കാൻ ആണോ പ്ലാൻ.??”
“നമുക്ക് എന്നാ നടന്ന് നോക്കാം ഇവിടെ നില്കുന്നത് എനിക്ക് അത്രേ പന്തികേട് ആയി തോന്നുന്നു.”
“അതെന്ന.”
“അല്ലാ ആന ഒക്കെ ഇറങ്ങുന്ന സ്ഥലം ആണെന്ന് തോന്നുന്നു.”
“എന്ത്…..
നീ ചുമ്മാ പേടിപ്പിക്കാതെ.”
“ഞാൻ പേടിപ്പിക്കുന്നത് അല്ലാ ആന്റിയുടെ മുക്കിൽ എന്നാ പഞ്ഞി കുത്തി കയറ്റി വെച്ചേക്കുവാനോ.
ആന പിണ്ടത്തിന്റെ മണം വരുന്നില്ലേ??”
“അത് വല്ല വളർത്തു ആനയും റോഡിലൂടെ കൊണ്ട് പോയപ്പോൾ ഇട്ടത് ആയിരിക്കും.”
“ഉം ഉം…
ഈ കട്ടിൽ അല്ലെ തൃശൂർ പൂരം നടത്തുന്നെ.”
അപ്പോഴേക്കും ഒരു ലോറി വരുന്നത് ഞാൻ കണ്ടു.
ഞാൻ വേഗം വട്ടം കയറി നിന്ന് അവരോട് ചോദിച്ചു.
അടുത്തെങ്ങും വല്ല ലോഡ്ജ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു മൂന്നു കിലോമീറ്റർ അപ്പുറം ഒരു റിസോർട്ട് ഉണ്ടെന്ന് പറഞ്ഞു.
ടായർ പൊട്ടിയത് ആണെന്ന് പറഞ്ഞപ്പോൾ മലയുടെ അടിവാരത്തിലെ കാണു. പറഞ് വിട്ടേകം എന്ന് അവർ പറഞ്ഞു. രാത്രി വരില്ലനാളെ രാവിലെ വന്ന് നന്നാക്കി കോളും എന്ന് അവർ പറഞ്ഞു.
അവരോട് ചോദിച്ചു ഞങ്ങളെ രണ്ട് പേരെയും അവിടെ വരെ കൊണ്ട് വിടാമോ എന്ന് ചോദിച്ചു എങ്കിലും അവർക്ക് ഒരു മടി ആയിരുന്നു പക്ഷേ 100ന്റെ ഒരു നോട്ട് കാണിച്ചതോടെ അവർക്ക് സമ്മതം.
ഞാൻ എലിസബത്തിനോട് കാര്യം പറഞ്ഞു.
“എടാ സ്വർണം ഒക്കെ.”
“അത് ഒക്കെ വണ്ടിയിൽ സീറ്റിന്റെ അടിയിൽ കിടന്നോളും. ആരാ ഇപ്പൊ അരിച്ചു പാറുക്കുന്നെ.”
