“”‘ മനോഹരമായിരിക്കുന്നു ഈ സ്ഥലം . നീയോർക്കുന്നുണ്ടോ ജീവൻ . ലാസ്റ്റ് സെമസ്ററിന് കൂട്ടുകാരോടൊപ്പം ടൂർ വന്ന ഞാൻ ഇതേപോലൊരു സ്ഥലത്തു വെച്ചാണ് നിന്നെ കണ്ടു മുട്ടിയത് . അതുമൊരു വാലന്റൈൻസ് ഡേയിൽ “”
“‘അന്ന് നീയൊരു പിങ്ക് കളർ ചുരിദാറായിരുന്നു മെറിൻ .നീയിടുന്ന കളറുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് . “” ജീവൻ കൂട്ടിച്ചേർത്തു .
“‘ നമ്മുടെ ഒന്നാം വിവാഹ വാർഷികത്തിന് നീ വാങ്ങിത്തന്ന ചുരിദാർ ഓർക്കുന്നുണ്ടോ ? അതിന്റെ കളർ ?”’
“‘ഞാൻ ..ഞാനോർക്കുന്നില്ല “‘ ജീവൻ മെറിന്റെ കണ്ണുകളിൽ നിന്ന് മുഖം തിരിച്ചു .
“‘ ആ ചുരിദാറാണ് ഞാനിട്ടിരിക്കുന്നത് അന്ന് നിനക്കെന്റെ ചുരിദാറിന്റെ കളറുകൾ എല്ലാമറിയാമായിരുന്നു . വൈകുന്നേരം ചാറ്റ് ചെയ്യുമ്പോൾ ഞാനിട്ടിരുന്ന ചുരിദാറിന്റെ കളറും നെയിൽ പോളീഷിന്റെ കളറും വരെ ഓർത്തു പറഞ്ഞിരുന്ന നീ . “”’
“‘ മെറിൻ …ഞാൻ …അന്ന് നീ മാത്രമായിരുന്നു ഞാൻ ..ഞാനും നീയും , നമ്മുടെ ലോകവും മാത്രം. .ജോലി കിട്ടിയ ഉടൻ വിവാഹം കഴിഞ്ഞപ്പോൾ ഞാൻ തിരക്കിലായി . പെട്ടന്ന് ജീവിതം മാറി മറിഞ്ഞത് ഉൾക്കൊള്ളാൻ പറ്റിയില്ല…”’
”””’. സാരമില്ല ജീവൻ ..ഇപ്പോൾ എനിക്കതറിയാം , നീയന്ന് അനുഭവിച്ചിരുന്ന ടെൻഷൻ ഒക്കെയും . ആദ്യത്തെ വാർഷികം തന്നെ മറന്നു പോയ നിന്നോട് ദേഷ്യപ്പെട്ടാണ് ഞാൻ ഈ ചുരിദാർ മേടിപ്പിച്ചത് .ബർത്ത് ഡേ യും വാർഷികവുമൊക്കെ ഒന്നും മറക്കാതെ ഓർത്തിരുന്ന , ആ ഞാനും തിരക്കുകളിൽ പെട്ടപ്പോൾ ഇന്നത്തെ ദിവസമോർക്കാനായി അലാം സെറ്റ് ചെയ്യേണ്ടി വന്നു . എന്തുകൊണ്ടാണ് നീ എല്ലാം മറന്നതെന്ന് ജോലിയുടെ ടെൻഷനിൽ പെട്ടപ്പോഴാണ് ഞാനും മനസ്സിലാക്കിയത് . ”” .
”’ ഞാൻ മാത്രമാണ് നിന്റെആശ്രയവും കമ്പനിയുമെന്ന് ഞാനും ഓർക്കേണ്ടതായിരുന്നു. നിന്നെ കേൾക്കുവാൻ ഞാനും ശ്രമിച്ചില്ല . .വിവാഹം കഴിച്ചപ്പോൾ എന്റെ ഉത്തരവാദിത്വം തീർന്നെന്നു ഞാൻ കരുതി . ””’
“”അതെ …പ്രണയകാലത്തിനപ്പുറവും ഇപ്പുറവും രണ്ടും രണ്ടാണെന്നറിയാൻ ഞാനും താമസിച്ചു പോയി . ഒരു ജോലി കിട്ടിയപ്പോൾ , ഒന്നിനും സമയം തികയുന്നില്ലാത്ത അവസ്ഥ . വർക്ക് ലോഡുകൾ കൂടി കെട്ടിക്കിടക്കാതെ താമസിച്ചു വരുമ്പോൾ ഉളള മെസ്സേജുകൾ ചാറ്റുകൾ , ഓരോന്നിനും മറുപടി കൊടുത്തില്ലെങ്കിൽ ഉണ്ടാവുന്ന പിണക്കങ്ങൾ …ഞാനന്നേരം നിന്നെയോർത്തു പോയി ജീവൻ ..””’ കയറ്റം കയറിയപ്പോൾ കൈ നീട്ടിയ ജീവന്റെ കയ്യിലവൾ മുറുകെ പിടിച്ചു .
“‘ ഓഫീസിൽ നിന്ന് വന്നു ഉടനെ മൊബൈലിൽ നോക്കിയിരിക്കുമ്പോൾ ഇവിടെ വരുമ്പോഴെങ്കിലും അതൊന്ന് താഴെ വെക്കെന്ന് പറഞ്ഞു , ഒരുനാൾ ഞാൻ നിന്റെ മൊബൈൽ എറിഞ്ഞുടച്ചിട്ടുണ്ട് ..” മെറിന്റെ വാക്കുകളിൽ പശ്ചാത്താപം .
“‘ തെറ്റുകൾ എന്റെ കയ്യിലുമുണ്ട് മെറിൻ … ഇന്ന് നീയുണ്ടാക്കിയ ജ്യൂസ് കുടിച്ചിട്ട് താങ്ക്സ് പറഞ്ഞപ്പോൾ നിന്റെ സന്തോഷം ഞാൻ കണ്ടതാണ് , മുറി ഭംഗിയായി അടുക്കി വെച്ചതിന് അഭിനന്ദിച്ചപ്പോൾ…ഞാനതിനു മുൻപ് നിന്നോടങ്ങനെ പറഞ്ഞിട്ടില്ല . ഒരു പുഞ്ചിരി കൊണ്ട് പോലും അഭിനന്ദിച്ചിട്ടില്ല . നീ അതൊക്കെ പണ്ടാഗ്രഹിച്ചിരുന്നെവെന്ന് നിന്റെ കണ്ണുകളിലെ തിളക്കവും മുഖത്തെ സന്തോഷവുമാണ് എന്നോടത് പറഞ്ഞത് . ഭാര്യയോടെന്തിനത് പറയണമെന്ന് ഞാൻ ചിന്തിച്ചില്ല , നിന്റെ കൂടെ ഉത്തരാവാദിത്വമണല്ലോയെന്ന് ഞാൻ കരുതി . . ഒന്ന് നെഞ്ചോട് ചേർത്ത് കൊള്ളാമല്ലോടീ എന്ന് പറഞ്ഞിരുന്നേൽ എന്ന് നീയും ആശിച്ചിട്ടില്ലേ .കിച്ചണിൽ നിന്നെ ഹെൽപ്പ് ചെയ്തിരുന്നെങ്കിൽ ..അല്ലെങ്കിൽ അവിടെ നിന്റെ കൂടെയിരുന്ന് സംസാരിച്ചിരുന്നെങ്കിൽ എന്നൊക്കെ നീയും ആഗ്രഹിച്ചിരുന്നുവെന്ന് ഞാനും ഏകനായപ്പോഴാണ് മനസ്സിലാക്കിയത് .”’ “‘
“‘ജീവൻ …നിന്റെ തിരക്കുകൾ ഞാനും ഒരു ജോലിയിലായപ്പോഴാണ് മനസിലാക്കിയത് . അന്ന് ഞാനതാഗ്രഹിച്ചിരുന്നു. ഞായറാഴ്ചകളിൽ നിന്റെ കൂടെയൊരു ഔട്ടിംഗ് , പാർക്കിലോ ബീച്ചിലോ സിനിമയ്ക്കോ … പക്ഷെ ഇന്നൊരു ഞായർ കിട്ടുമ്പോൾ ഒരാഴ്ചത്തെ ഉറക്കം പോലും തീർക്കാൻ പണികൾ എന്നെ അനുവദിക്കാറില്ല . ഇന്ന് ഞാൻ മനസിലാക്കുന്നു അയച്ചാൽ മുഴുവനും ഓഫീസിൽ ഇരിക്കുന്ന നീ വീക്കെൻഡിൽ മുറിക്കുള്ളിൽ ചടഞ്ഞു കൂടിയതെന്തിനെന്ന് …””
””മെറിൻ നീയോർക്കുന്നുണ്ടോ …എല്ലാ വീക്കെൻഡിലും നിന്റെ ഹോസ്റ്റലിന് മുൻപ് ഞാൻ കാത്തിരിക്കുമായിരുന്നു . നിനക്കിഷ്ടമുള്ള ഈ കളർ ഷർട്ടോ ടി ഷർട്ടോ ധരിച്ചു . നിന്റെ മെനുവായിരുന്നു ഹോട്ടലിൽ ഞാൻ പ്രാമുഖ്യം കൊടുത്തത് . നിന്റെ ഫേവറിറ്റ് ഹ്‌റോയും ഹീറോയിൻസുമായിരുന്നു എന്റേതും …”‘
