തന്റെ സ്വത്ത്വന്നും തന്നെ രക്ഷിക്കാൻ വരില്ലെന്ന് അവന് മനസിലായി..
“” അപ്പോ ഗണേശാ…
നിന്റെയാ റബ്ബർ തോട്ടം… ടൗണിലുള്ള ഷോപ്പിംഗ് കോംപ്ലക്സ്.. പിന്നെയാ രണ്ട് ടൂറിസ്റ്റ് ബസും..
അത് ഇന്ന് തന്നെ മീരയുടേയും, ബാബൂന്റെയും പേരിലേക്കെഴുതണം..
ഇത് ഞങ്ങൾ വിലകൊടുത്ത് വാങ്ങിയതായേ വരാവൂ…””..
“ അത്… നാളെ… ഞാൻ… വേണ്ടത്… ചെയ്തോളാം…””..
ഗണേശൻ വിക്കി വിക്കി പറഞ്ഞു..
അവൻ എന്തിനും തയ്യാറായിരുന്നു…
“” പോരല്ലോ ഗണേശാ…
ഇന്ന്… ഇന്ന് രാത്രി തന്നെ വേണം…
നാളെയാവുമ്പോഴേക്ക് നീ തനി സ്വഭാവം കാണിക്കും…””..
മീര കോരിത്തരിപ്പോടെ അപ്പുവിനെ നോക്കി നിൽക്കുകയാണ്..
ഓരോ പഴുതുമടച്ചാണ് അവന്റെ നീക്കം..
ചെക്കനെ കടിച്ച് തിന്നാൻ തോന്നുണ്ടവൾക്ക്..
ഇതൊന്ന് കഴിഞ്ഞോട്ടെ..
“” ഇല്ല… ഞാൻ വാക്ക് മാറില്ല…
എനിക്ക്… ഹോസ്പിറ്റലിൽ പോണം…
വേദന സഹിക്കുന്നില്ല…”..
ഗണേശൻ സഹിക്കാനാവാതെ പറഞ്ഞു..
“” ഗണേശാ…തീയിൽ വെന്ത് മരിച്ച ആ ബംഗാളി എത്ര വേദന സഹിച്ചെന്ന് നിനക്കറിയോ… ?.
കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ എന്റേട്ടൻ അനുഭവിച്ച വേദന എത്രയാന്ന് നിനക്കറിയോ..?.
അപ്പോ നീയും സഹിക്കണം…
മരണ വേദനയല്ലെങ്കിലും കുറച്ചൊക്കെ നീയും സഹിക്കണമെടാ പട്ടീ…””.
ബാബൂന്റെ കയ്യിലെ ഇരുമ്പ് വടി വീണ്ടും ഉയർന്ന് താഴ്ന്നു..
ഗണേശന്റെ മുട്ട് കാലിനാണ് ഇത്തവണ അടി വീണത്..
“” ആ… ആ… ആ… തല്ലരുത്… ഇനി തല്ലരുത്… നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്യാം…
ആ… ആ… ആ…
ഈ… നേരത്ത്… മുദ്രപ്പത്രം… കിട്ടില്ല..
അതാ… നാളെ മതിയെന്ന്… പറഞ്ഞത്…””..
ഗണേശൻ ദയനീയമായി കരഞ്ഞു..
അതോടെ ബാബുവിന് പരിഭ്രമമായി..
മീരക്കും..
ഇനിയെന്ത് ചെയ്യും… ?.
അതോർത്തില്ല..
നാളെ വരെ ഗണേശനെ എന്ത് ചെയ്യും..?.
അവനെ വിട്ടാൽ ചിലപ്പോ ഇനി കിട്ടിയെന്ന് വരില്ല..
അവൻ നാറിയ കളി കളിക്കാനും മതി..
“ അത് സാരമില്ല ഗണേശാ…
നിന്റെ ചെറ്റത്തരത്തിനെല്ലാം കൂട്ട് നിൽക്കുന്നവനല്ലേ സുധാകരൻ..
എത്ര പാവങ്ങളെ ചതിക്കാൻ അവൻ നിനക്ക് മുദ്രപ്പത്രം എഴുതിത്തന്നിരിക്കുന്നു…
നീ വിളിക്ക്… നീ വിളിച്ചാ അവൻ ഏത് സമയത്തും കട തുറന്ന് മുദ്രപ്പത്രം എടുത്ത് തരും..
ഞങ്ങള് പോയി വാങ്ങിച്ചോളാം… “..
സുധാകരൻ മുദ്രപ്പത്രം എഴുത്ത് കാരനാണ്..
അപ്പു,’ ഗണേശന്റെ കൂട്ട് കെട്ടിനെ കുറിച്ച് ഒരന്വോഷണം നടത്തിയിരുന്നു..
അതിൽ നിന്നാണ് സുധാകരനെ കുറിച്ച് അറിഞ്ഞത്..
ആധാരം സംബന്ധമായ എല്ലാ കാര്യങ്ങളും സുധാകരനാണ് ഗണേശന് ചെയ്ത് കൊടുക്കുന്നത്..
പൈസ കിട്ടിയാൽ എന്ത് നെറികേട് ചെയ്യാനും സുധാകരന് മടിയില്ല..
എന്ന് വെച്ച് സുധാകരന്,ഗണേശനോട് പ്രതോകിച്ച് ഒരടുപ്പമൊന്നുമില്ല..
അവന് കാശ് കിട്ടണം..
ആർക്ക് വേണേലും എന്തും അവൻ ചെയ്ത് കൊടുക്കും..
ഗണേശൻ അമ്പരന്ന് അപ്പൂനെ നോക്കി..തന്റെ ജാതകം വരെ ഇവൻ തോണ്ടിയെടുത്തെന്ന് അവന് മനസിലായി..
“” വിളിക്ക്… സുധാകരനെ വിളിക്ക്..
എന്നിട്ട് ഏതൊക്കെ മുദ്രപ്പേപ്പറാ വേണ്ടതെന്ന് പറയ്…
കട തുറന്ന് അതെടുത്ത് തരാൻ പറ..
ഞങ്ങള് പോയിക്കോളാം… “..
അപ്പു, ഗണേശന്റെ പോക്കറ്റിൽ നിന്ന് അവന്റെ മൊബൈൽ ഫോണെടുത്തു..
“ഇന്നാ… ലോക്ക് തുറക്ക്… “..
മൊബൈൽ അവന്റെ കയ്യിനടുത്തേക്ക് വെച്ച് അപ്പു പറഞ്ഞു..
ഗണേശന് വിരൽ ശരിക്കനക്കാൻ വയ്യ..
എങ്കിലും അവൻ ഏതൊക്കെയോ നമ്പർ കുത്തി ലോക്കഴിച്ചു..
“” സുധാകരന്റെ പേരെന്താ സേവ് ചെയ്തത്..?”..
“” ആധാരം…””..
അവൻ മെല്ലെ പറഞ്ഞു.
കോൺടാക്റ്റ് ലിസ്റ്റ്റിൽ നിന്ന് ആധാരം എന്ന് സേവ് ചെയ്തതിലേക്ക് അപ്പു ഡയൽ ചെയ്തു..
അവസാന ബെല്ലിനാണ് അവിടെ ഫോണെടുത്തത്..
“” എന്താ ഗണേശാ ഈ നേരത്ത്…?”..
