“വൈഗ മേഡം അല്ലെ?”
“അതെ.”
“മകൾക്ക് ഇപ്പൊ സുഖം ആണല്ലോ ല്ലേ?”
“ആരാണിത് സംസാരിക്കുന്നത്.”
“ഞാൻ ടോണി, നിങ്ങളെന്റെ ചേട്ടനെയാണ് അന്ന് പീഡനകേസിനു ജയിലാക്കിയത്.”
“ഞാനെന്റെ ജോലിയാണ് ചെയ്തത്, പിന്നെ ജയിലാക്കിയത് ഞാനല്ല കോടതിയാണ്. പിന്നെ ഭീഷണയാണെങ്കിൽ എനിക്ക് നിങ്ങളോടൊന്നും തിരിച്ചു സംസാരിക്കാൻ താല്പര്യമില്ല!”
“വൈഗ മേഡം, കിടന്നു ചാടണ്ട!!! മകളിപ്പോ കിടക്കുന്നത് ആര് കാരണമാണെന്നു മനസിലാക്കിയാൽ നന്ന്, അവൾ കാക്കനാട് അല്ലെ ജോലി, നാളെ ഓഫിസിലേക്ക് വരുമല്ലോ കാണിച്ചു തരാം!”
“അതെ നിങ്ങൾക്കെന്താണ് വേണ്ടത്?”
“നീ തനിച്ചുവരണം ഇപ്പൊ തന്നെ! ഞങ്ങൾ പറയുന്നിടത്തേക്ക്!”
“വരാം, എവിടെയാണ്”
“വൈറ്റിലയ്ക്ക് അടുത്ത്, പുതുതായി പണികഴിപ്പിച്ചിരിക്കുന്ന പാലത്തിന്റെ താഴെ, അതിന്റെ അടുത്തൊരു ഗോഡൗൺ ഉണ്ട് അവിടെ.”
വൈഗയുടെ മനസ്സിൽ മകളെക്കുറിച്ചുള്ള ആശങ്ക പടർന്നു. തന്റെ മകൾക്കു ആക്സിഡന്റ് ആയത് ഇത്ര നാൾ ആയിട്ടും ഒരു ക്ലൂപോലും തനിക്ക് കിട്ടിയിരുന്നില്ല, ഇന്നിപ്പോ അവർ അവളുടെ ജീവിതം അപായപ്പെടുത്തുമെന്നു ഭീഷണിയും!!! ധൈര്യം സംഭരിക്കാൻ ശ്രമിക്കുമ്പോ അവൾക്കതിനു കഴിയാതെ വന്നു. ചുവരിൽ ചാരി നിന്നുകൊണ്ട് ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോ ടോണി ഫോൺ കട്ട് ചെയ്തു. ആ നിമിഷം തന്നെ അജിത് മുറിയിലേക്ക് കയറുകയും ചെയ്തു.
“എന്താ വൈഗ.” അജിത് വൈഗയുടെ ഒപ്പം ബെഡിലേക്കിരുന്നു.
“ഒന്നൂല്ലടാ….”
അത് പറയുമ്പോൾ അവന്റെ ഇടതു കൈ അവളുടെ തടിച്ച തുടയിൽ പിടിച്ചു ഞെക്കി. ഒരു കൈ കൊണ്ട് അവനവളുടെ തുടകളെ തഴുകി കൊണ്ടിരുന്നു. സാരിയുടെ മുകളിലും അവളുടെ വെണ്ണ തുടകളുടെ കൊഴുപ്പ് അവന്റെ കൈയ്ക്ക് താഴെ അറിഞ്ഞു. ജനാലയിലൂടെ കണ്ണ് നട്ടിരിക്കുമ്പോളും അവന്റെ കൈ തന്റെ ശരീരത്തിനെ ചൂട് പിടിപ്പിക്കുന്നത് അവൾക്കറിയാമായിരുന്നു.
“വേണ്ട അജിത്!” സാധാരണ വേണ്ടാന്ന് പറയുമ്പോ അവളുടെ മുഖത്തുള്ള ചിരി അജിത്തിന് വൈഗയെ വായിക്കാൻ എളുപ്പമായിരുന്നു. പക്ഷെ ഇപ്പോഴതവന് കാണാനായില്ല!
“എന്താണ് പെട്ടന്നൊരു മൂഡോഫ്!”
“ഒന്നുല്ല…. എന്തോ ഒരു തലവേദനപോലെ…വല്ലപ്പോഴും വരുന്നതാ പക്ഷെ ഈയിടെ ഫ്രീക്യോന്റായിട്ട് വരുന്നുണ്ട്. ഞാനൊന്നു ഹോസ്പിറ്റൽ പോയിട്ട് വരാം!” മനസിലുള്ളത് മറച്ചുപിടിച്ചുകൊണ്ട് വൈഗയത് പറയുമ്പോഴും അജിത്തിന് എന്തോ കാര്യമായ ആശങ്ക അവളുടെ മുഖത്ത് ബാധിച്ചത് അവൻ തിരിച്ചറിഞ്ഞു.
“ഞാൻ ഡ്രോപ് ചെയ്യണോ!”
“സാരമില്ല, ഇവിടെ അടുത്താണ് എന്റെവേഗം പോയി വരാവുന്നതേയുള്ളു, ഭാമ തനിച്ചല്ലേ, നീ കൂടെയിരുന്നാൽ മതി!”
ഭാമ വിക്സ് ഇട്ടു തരണോ എന്ന് ചോദിച്ചെങ്കിലും വൈഗ ഹോസ്പിറ്റൽ പോകണമെന്ന് ശഠിച്ചു. അജിത് ഭാമയോടൊപ്പം സോഫയിലിരിക്കുമ്പോൾ വൈഗ ഇളം നീല നിറമുള്ള സാരിയും കടും നീല ബ്ലൗസും ഉടുത്തുകൊണ്ട് കാറുമെടുത്തിറങ്ങി. വൈഗയുടെ മുടി പോണിറ്റൈയിൽ സ്റ്റൈലിൽ ആയിരുന്നു.
ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഭാമ സഞ്ചരിക്കുമ്പോൾ അവളുടെയുള്ളിൽ ഭീതി നിറഞ്ഞിരുന്നു. അവളുടെ നെഞ്ചിടിപ്പിന് അകമ്പടിയായി ആകാശത്തു ഇടിമിന്നലും മുഴങ്ങി. മേഘങ്ങൾക്കിടയിലുള്ള വെള്ളി വെളിച്ചം പോലെയായുരുന്നു അവളുടെ ഉള്ളിലെ പ്രതീക്ഷയും. ആകെയുള്ള ധൈര്യം സ്വയ രക്ഷക്കായി അവളുടെ കൈയിലുള്ള പിസ്റ്റൾ മാത്രമായിരുന്നു.
അധികദൂരമാകും മുൻപേ മഴയും പെയ്യാൻ തുടങ്ങി. എങ്കിലും പതറാതെ ഡ്രൈവ് ചെയ്തുകൊണ്ട് ഹൈവെ കഴിഞ്ഞു ഉൾറോഡിലേക്ക് കയറി. ടോണി പറഞ്ഞ പാലം ഏത്താനിനി അധിക ദൂരമില്ല. വളവു തിരിയുമ്പോ അവളോർത്തു ഒരാൺ തുണയില്ലാതെ ഇതുപോലെയുള്ള പല വെല്ലുവിളികളും തൻ സ്വയം നേരിട്ടിട്ടുണ്ട്. ഒരിക്കൽ ഭാമയെ കടത്തികൊണ്ട പോയിടത്തു നിന്ന് പോലും അവളെ രക്ഷിച്ചു കൊണ്ടുവന്നിട്ടുമുണ്ട്. എന്നിട്ടുമിപ്പോൾ ഒരാണിന്റെ തുണ അവളാഗ്രഹിച്ചു പോവുകയാണ്. അത് ചിലപ്പോൾ പ്രായമാകുമ്പോൾ ഉള്ള മനസിന്റെ ആശങ്കയുമാകാം.
പാലത്തിന്റെ അടിയിലേക്ക് കയറുമ്പോ ടാറില്ല വഴി മുഴുവനും ചെളി നിറഞ്ഞിരുന്നു. നേരെയുള്ള കുറ്റിക്കാട് നിറഞ്ഞ റോഡിന്റെ അട്ടത് ഒട്ടും വെളിച്ചമില്ലാത്ത ഒരു ഗൗഡൗൺ വൈഗ കണ്ടു. അങ്ങോട്ടേക്ക് പതിയെ കാര് സ്ലോ ആക്കി കടന്നതും. രണ്ടു പേര് വണ്ടിയുടെ കുറുകെ കയറി നിന്നതും വൈഗ സഡൻ ബ്രെക്കിട്ടു. ഇരുവരെയും കാണാൻ മല്ലന്മാരെപോലെ തന്നെ! താടിയും തടിയുമുണ്ട് മൊട്ടയടിച്ചിട്ടുണ്ട് കറുത്ത ടീഷർട്ടും ജീൻസുമാണ് വേഷം.
