വൈഷ്ണവഹൃദയം – 2

 

പ്രസാദ് : ഇവിടെ ഇരിപ്പുണ്ടെങ്കിൽ എടുത്തിട്ട് വാ നമുക്ക് കമ്മിറ്റി ഓഫീസിൽ വച്ച് ഓരോന്നങ്ങ് പിടിപ്പിക്കാം.

 

വിശ്വൻ ശേഖരന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തുകൊണ്ട്.

 

വിശ്വൻ : ഇല്ല ഏട്ടാ എടുക്കാൻ വിട്ടുപോയി. വീട്ടിൽ വച്ചിരുക്കുകയാ.

 

പ്രസാദ് : എന്നാൽ ശെരി. ഞാൻ ഒന്ന് ആനക്കാരുടെ അടുത്ത് ഒന്ന് പോയിട്ട് വരാം.

 

വിശ്വൻ : ശെരി ഏട്ടാ.

പ്രസാദ് ആ ഭാഗത്തു നിന്നും പോയപ്പോൾ

 

വിശ്വൻ : നീ എന്തിനാ അങ്ങേര് വന്നപ്പോൾ കുപ്പിയുടെ കാര്യം പറഞ്ഞത്.

 

ശേഖരൻ : പിന്നെ നീയല്ലേ പറഞ്ഞത് ഇവിടെയെവിടെയോ കുപ്പി കൊണ്ടുവച്ചിട്ടുണ്ടെന്ന്.

 

വിശ്വൻ : എന്ന് പറഞ്ഞു, അങ്ങേരാണെങ്കിൽ ഈ കാര്യത്തിൽ ഒരു ദയയും ഇല്ലാത്തവനാ. അങ്ങേരുടെ കൂടെ ഇരുന്നിട്ട് വേണം ആ കുപ്പി മൊത്തം അങ്ങേർക്ക് വിഴുങ്ങാൻ. നമുക്ക് ഒരു പൈന്റ് പോലും കിട്ടില്ല.

 

അരവിന്ദൻ : എന്തായാലും അങ്ങേര് പോയില്ലേ നീ ആ കുപ്പി എടുക്ക്.

 

വിശ്വൻ : ഏത് കുപ്പി.

 

അരവിന്ദൻ : നീ ഇവനോട് ഒളിപ്പിച്ചു വച്ചന്ന് പറഞ്ഞ കുപ്പി.

 

വിശ്വൻ : ഞാൻ വെറുതെ പറഞ്ഞതാ.

 

ശേഖരൻ : മൈരേ പറ്റിച്ചല്ലേ. എന്നിട്ട് അവന്റെ ഒരു കോണച്ച ഡയലോഗും ഒരു ലാർജ് കൂടുതൽ തരാമെന്നും.

 

വിശ്വൻ : ഡേയ് നിനക്ക് കുപ്പി കിട്ടിയാൽ പോരെ. ഒന്ന് വൈകുന്നേരം ആയിക്കോട്ടെ കൊണ്ടുവരാം. ഇപ്പോൾ ആ സംഭാവനക്കുള്ള പൈസ എടുക്ക് ഇങ്ങോട്ട്.

 

എല്ലാവരും പൈസ എടുത്ത് വിശ്വന്റെ കയ്യിൽ കൊടുത്തു.

 

വിശ്വൻ : ടാ അടുത്ത പ്രാവശ്യം ഈ തുകയുടെ ഇരട്ടി നമുക്ക് കൊടുക്കണം.

 

ശിവൻ : ടാ ഇത് തന്നെ ഒപ്പിക്കാൻ പെട്ട പാട് എനിക്കറിയാം.

 

വിശ്വൻ : എല്ലാം ശെരിയാകും അളിയാ.

 

(ഈ കൂട്ടത്തിൽ ശിവനും ശേഖരനും നല്ല പാവപെട്ടവരാണ്. കൂലിപ്പണിയെടുത്താണ് രണ്ടുപേരും ഇപ്പോൾ വീട്ടിലെ കാര്യം നോക്കുന്നത്.അരവിന്ദൻ ഒരു ആവറേജ് കുടുംബത്തിൽ ജനിച്ചതുകൊണ്ട് വലിയ കുഴപ്പമില്ലാതെ പോകുന്നു പിന്നെ അവനും ഇപ്പോൾ അവന്റെ അച്ഛന്റെ പലചരക്കു കട നോക്കിപോകുന്നു )

 

ശിവൻ : നിന്റെ ഈ അളിയാ വിളി എനിക്കിട്ട് താങ്ങുന്ന പോലെയാ തോന്നുന്നേ.

 

വിശ്വൻ : പോടാ ഞാൻ വെറുതെ വിളിച്ചതാ.

 

ശബരി : വാ നമുക്കെല്ലാം ആ സ്റ്റേജിന്റെ അടുത്ത് പോകാം. അന്നദാനം തുടങ്ങാൻ സമയമായി.

 

അവരെല്ലാം അങ്ങോട്ട് നടന്നു. വിശ്വനും ശിവൻ അവരുടെ പുറകിൽ നിന്ന് പോയി.

 

ശിവൻ : ടാ നിനക്ക് എന്റെ അവസ്ഥ അറിയാമല്ലോ. ഇപ്പോൾ തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടാ വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അച്ഛനും ഞാനും സമ്പാദിക്കുന്നത് എല്ലാം കൂടെ കൂട്ടി വച്ച് ഒരു നല്ല വീട് വയ്ക്കുന്നത് പ്ലാൻ ഇട്ടിരിക്കുകയാ.

 

വിശ്വൻ : ഡാ നല്ല കാര്യം. അല്ലെങ്കിൽ തന്നെ ഇപ്പോഴത്തെ ആ മൺകട്ട കൊണ്ടുള്ള വീട് ഏത് നേരം വേണമെങ്കിലും പൊളിയാമെന്ന രീതിക്കല്ലേ നിൽക്കുന്നെ.

 

ശിവൻ : ഡാ അതല്ല. ഇതിന്റെ ഇടയ്ക്ക് കല്യാണം കൂടെ ആകുമ്പോൾ എന്നെ കൊണ്ട് പറ്റില്ലടാ. നിനക്ക് സ്ത്രീധനമായി തരാൻ എന്റെ കയ്യിൽ ഒന്നുമില്ലാതെ വരും.

 

വിശ്വൻ : ഡാ ഞാൻ ഇപ്പൊത്തന്നെ കല്യാണം വേണം എന്ന് പറഞ്ഞോ. പിന്നെ നിന്നോട് അല്ലെങ്കിൽ തന്നെ സ്ത്രീധനത്തിന്റെ കാര്യം ആരെങ്കിലും ചോദിച്ചോ. ഞാൻ അവളെയാണ് പ്രേമിച്ചെ അല്ലാതെ അവൾ എനിക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാത്ത ആ പണത്തെയല്ല.

 

ശിവൻ : എനിക്കെന്തോ… ഡാ നിന്റെ ബന്ധുക്കൾ ഈ ബന്ധം സമ്മതിക്കുമോ. ഇനി നാട്ടുകാർ എന്തൊക്കെ പറഞ്ഞൊപ്പിക്കും.

 

വിശ്വൻ : ഡാ നീ നാട്ടുകാരുടെ കാര്യം വിട്, അവർ എന്തും പറഞ്ഞോട്ടെ നമ്മൾ ചെവികൊടുക്കാൻ പോകാതിരുന്നാൽ മതി. പിന്നെ ബന്ധുക്കൾ….അച്ഛന്റെ കയ്യിൽ നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങി അവരുടെ ആവശ്യങ്ങൾ സാധിച്ചെടുത്തിട്ട് അവർ അവരുടെ കാര്യം മാത്രമല്ലെ നോക്കിയിട്ടുള്ളു. അല്ലെങ്കിൽ തന്നെ ഇത്രെയും നാളായി അച്ഛന് വയ്യാണ്ടായിട്ട് ഈ ബന്ധുക്കളിൽ ഒരാൾപോലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് ഇവറ്റകൾ രണ്ടിന്റെയും കാര്യം നമ്മൾ നോക്കണ്ട.

 

ശിവൻ : ഡാ ഞാൻ നേരുത്തേ എന്തൊക്കെയാ വിളിച്ചു കൂവിയെ.. അളിയാ സോറി ഡാ അപ്പോഴത്തെ ദേഷ്യത്തിലാ അങ്ങനെയൊക്കെ പറഞ്ഞത്, നിനക്കറിയാലോ എനിക്ക് എന്റെ അനിയത്തി എങ്ങനെയാന്ന്.

 

വിശ്വൻ : ഡാ എനിക്ക് മനസ്സിലാകും. നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ആദ്യം തന്നെ രണ്ട് പൊട്ടിച്ചിട്ടേ സംസാരിക്കു……. അതുപോട്ടെ ആ അരവിന്ദൻ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ നീ എന്നെ തല്ലുമായിരുന്നല്ലേ എന്നിട്ട് അവൻ എന്നെ എന്തിന് തല്ലിയത് എന്തിനാന്നു ഇതുവരെ എനിക്ക് മനസ്സിലായില്ല.

 

ശിവൻ : ഡാ സോറി അളിയാ…. ഡാ അവന്മാർ അങ്ങ് എത്തിക്കാണും. പെട്ടന്ന് വാ അല്ലെങ്കിൽ അവന്മാർ ഇങ്ങോട്ട് വരും.

 

ആ സമയം രുദ്രദേവൻ അതു വഴി നടന്നുവരുന്നുണ്ടായിരുന്നു. ( ഈ പുതിയ അവതാരം ആരാന്നല്ലെ, അച്ഛന്റെ കൂട്ടുകാരനാ. പണ്ടൊക്കെ എപ്പോഴും അച്ഛന്റെ കൂടെ ഒരു വേദാളം പോലെ കൂടെയുണ്ടായിരുന്നു, ഇപ്പോഴാണെങ്കിൽ ആ വഴിക്കെ കാണാറില്ല.)

 

രുദ്രദേവൻ : ഡാ വിശ്വാ, നിന്റെ അച്ഛന് കുറവുണ്ടോടാ?വാസുകി സുഖമായിരിക്കുന്നോ.

 

വിശ്വൻ : ഇല്ല അങ്കിൾളെ. ഇപ്പോൾ ഇത്തിരി കൂടുതലാ, നാളെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകണം.

 

രുദ്രദേവൻ : എന്ത് പറയാനാടാ നല്ല മനുഷ്യന്മാർക്കെല്ലാം മാത്രമേ ദൈവം ഇതുപോലെ ഓരോ അവസ്ഥ കൊടുക്കുകയുള്ളു. എല്ലാം ശെരിയാകുമെടാ.( ഒരു ഓഞ്ഞ ഇളി ഇളിച്ചുകൊണ്ട് അങ്ങേര് ഇത് പറയുന്നത് ശിവൻ ശ്രെദ്ധിച്ചു.)

 

ശിവൻ : ഡാ വാ നമുക്ക് പോകാം.

 

വിശ്വാ : നമ്മൾ അങ്ങോട്ട് നടക്കുകയാണെ പിന്നെ കാണാം.

 

വിശ്വനും ശിവനും അവർ നിൽക്കുന്നടിത്തു എത്തി.

 

ശേഖരൻ : എന്താടാ താമസിച്ചേ. രണ്ടും കൂടെ ഭാവി കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നോ.

 

ശിവൻ : ഡേയ് വെറുതെ കൂടുതൽ ഇളക്കാതെ.ഇവന്റെ അച്ഛന്റെ പഴയ കൂട്ടുകാരനെ കണ്ടു.

 

ശബരി : ഏത് കൂട്ടുകാരൻ? നമ്മളാരും കണ്ടില്ലല്ലോ.

 

ശിവൻ : ഡാ ആ രുദ്രൻ. ആ നാറി നിന്റെ അച്ഛന്റെ സുഖവിവരം തിരക്കി. കൂട്ടത്തിൽ നിന്റെ അമ്മയെയും അന്വേശിച്ചു.

 

ശബരി : ആ തെണ്ടി എന്തിനാ ഇപ്പോൾ നമ്മുടെ വീട്ടിലെ കാര്യം തിരക്കുന്നത്. അച്ഛന്റെ വലിയ കൂട്ടുകാരനാണുപോലും എന്നിട്ട് ഇത്രയും കാലം അച്ഛൻ വയ്യാതെ കിടന്നിട്ട് ഒരു ദിവസം പോലും അങ്ങോട്ട് ഒന്ന് തിരിഞ്ഞുനോക്കിയിട്ടില്ല.

 

ശിവൻ : അയാൾ പണ്ടുമുതലേ ഉഡായിപ്പിന്റെ ഉസ്താദാ. അങ്ങേര് ഇതെല്ലാം ചോദിക്കുമ്പോഴും ഒരു ഊമ്പിയ ചിരി ചിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *