വൈഷ്ണവഹൃദയം – 2

 

ശിവൻ : അതിനു അവൾ നിന്നോട് പറഞ്ഞോ കെട്ടിപിടിച്ചിരുന്നു ഉമ്മ വയ്ക്കാൻ. അത് നീ മനഃപൂർവം ചെയ്തതല്ലേ.

 

വിശ്വൻ : അത് മനഃപൂർവം ചെയ്തതൊന്നുമല്ല, അപ്പോഴത്തെ സാഹചര്യത്തിൽ പറ്റിപോയതാ.

 

ശിവൻ : പറ്റിപോയത്. ഇത് എന്റെ തെറ്റാ. വീട്ടുകാരെക്കാൾ നിന്നെയൊക്കെ വിശ്വസിച്ചതിന്റെ പ്രതിഫലം ആയിരിക്കും നീയൊക്കെ തന്നത്. പിന്നെ നീ എന്തോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ…എങ്ങനത്തെ ഇഷ്ടമാ നിനക്ക്. നിന്റെ കഴപ്പ് തീർക്കാനല്ലേ നീ അവളെ പ്രേമിക്കുന്നതുപോലെ നടിക്കുന്നത്.എന്നിട്ടും വേറെ ഏതെങ്കിലും പണക്കാരിയെ കെട്ടി ജീവിക്കാന്നല്ലേ നിന്റെ ഉദ്ദേശം.അല്ലെങ്കിൽ തന്നെ നിന്റെ വീട്ടുകാർ ഇതറിഞ്ഞാൽ ഈ കാര്യം അംഗീകരിക്കുമോ.

 

ശബരി : ഏട്ടൻ അങ്ങനെയൊന്നും ചെയ്യില്ല.ഞാൻ ഒന്ന് പറയുന്ന കേൾക്ക്.

 

ശിവൻ : ഡാ നീ ഒന്നും മിണ്ടണ്ടാ അവൻ പറയട്ടെ.

 

വിശ്വൻ : ഡാ മൈരേ, നീ പറയുന്ന പോലെ ഞാൻ അത്രക്ക് കഴപ്പ് കേറി നടക്കുകയൊന്നും അല്ല. ഞാൻ അവളോട് തെണ്ടിത്തരം കാണിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ടല്ലേ അവൾ നിന്നോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ പറഞ്ഞത്.

 

ശിവൻ : കല്യാണമോ…., കളരിക്കൽ തറവാട്ടിലെ തമ്പുരാന്റെ മൂത്ത സന്തതി ഈ അഷ്ടിക്ക് വകയില്ലാത്ത കേറി കിടക്കാൻ നല്ലൊരു വീട് പോലുമില്ലാത്ത ശിവന്റെ പെങ്ങളെ കെട്ടുമെന്ന്…ഡാ നിങ്ങളൊക്കെ കേട്ടോ ഈ മൈരൻ പറയുന്നത്.ഇവന് വട്ടാന്നാ തോന്നുന്നേ.

 

അരവിന്ദൻ : നിന്റെ വീട്ടുകാർ ഇത് സമ്മതിക്കുമോ. അല്ലെങ്കിൽ തന്നെ നീ ഈ കാണിച്ചുകൂട്ടിന്നതിന് മുൻപ് ആ കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

 

ശേഖരൻ : അല്ലെങ്കിൽ തന്നെ ഒരേ ജാതിപോലും അല്ല. പിന്നെ നിനക്ക് എന്ത് ഉറപ്പ് തരാൻ പറ്റും നീ അവളെ തന്നെ കെട്ടുമെന്ന്.

 

വിശ്വൻ :ഡാ വീട്ടില്ലെല്ലാം അറിയാം എനിക്ക് അവളെ ഇഷ്ടമാണെന്ന്. പിന്നെ നിനക്ക് തന്നെ അറിയാം ഞാനും ശബരിയും അത്രക്ക് പണക്കാരല്ലെന്നും നമ്മുടെ തറവാടിന്റെ അവസ്ഥയും. അവളെ ഞാൻ സ്നേഹിച്ചത് അവളുടെ പണമോ സ്ത്രീധനമോ നോക്കിയല്ലല്ലോ. പിന്നെ ജാതി നോക്കിയാണെങ്കിൽ ഞാൻ നിന്നെയൊക്കെ ജാതി നോക്കിയാണോ കൂട്ടുകാർ ആക്കിയത്.

 

അരവിന്ദൻ : ശെരി. നിന്റെ വീട്ടില്ലെല്ലാം ഈ കാര്യം അറിയാമെന്നല്ലേ നീ പറയുന്നത്. അവർ ഈ കല്യാണം നടത്തിതരുമെന്നാണോ നീ കരുതുന്നത്.

 

വിശ്വൻ : ഡാ രാവിലെ ഇതിനെക്കുറിച്ചു വീട്ടിൽ സംസാരിച്ചതേയുള്ളു. അവർ ഇത് നടത്താൻ സമ്മതിച്ചു. പിന്നെ ജാതിയൊന്നും നോക്കണ്ട എന്ന് പറയുകയും ചെയ്തു.ഇനി അവർ എന്തെങ്കിലും തടസ്സം പറഞ്ഞാൽ ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യും

 

ശിവൻ : ഡാ അവർ സമ്മതിച്ചാലും ഈ ബന്ധം വേണ്ട നമുക്ക്. അതൊന്നും ശെരിയാകില്ല.

 

വിശ്വൻ : എന്ത് ശെരിയാകില്ലെന്ന്. എനിക്ക് അവളെ ഇഷ്ടമാണ് അവൾക്ക് എന്നെയും പിന്നെ എനിക്കിപ്പോൾ ഒരു ജോലി ഇല്ലേ അവളെ ഞാൻ പൊന്നുപോലെ നോക്കാം.

 

ശിവൻ : എന്നാലും എനിക്കെന്തോ ഇത് ശെരിയല്ല എന്ന് തോന്നുന്നു.

 

അരവിന്ദൻ : ഡാ നമ്മുക്ക് ഈ കാര്യം പിന്നീട് സംസാരിക്കാം. ഇപ്പോൾ നമ്മുക്ക് ഈ ഉത്സവത്തിന്റെ കാര്യം നോക്കാം.

 

വിശ്വൻ : ഡാ ഇതിന് ഇപ്പോൾ ഒരു തീരുമാനം അവൻ പറയട്ടെ.

 

ശിവൻ : എനിക്ക് എതിർപ്പൊന്നും ഇല്ല, എന്നാലും…

 

വിശ്വൻ : ഒരു എന്നാലും ഇല്ല. നിന്റെ സമ്മതം കിട്ടിയല്ലോ ഇനി നിന്റെ വീട്ടുകാരോട് ഞാൻ സംസാരിക്കാം. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് നോക്കാമെടാ.

 

ശിവൻ : ഡാ അത് വേണ്ട ഞാൻ അവരോട് ഒന്ന് സംസാരിച്ചു നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം.

അരവിന്ദൻ : ഡാ ശിവാ, ഇതൊന്നും ശെരിയാകില്ല. നീ വെറുതെ ഇതിന്റെ പുറകെ നടക്കണ്ട.

വിശ്വൻ : ഡാ നിനക്ക് എന്തിന്റെ കുഴപ്പമാ. അവൻ വരെ സമ്മതിച്ചു, പിന്നെ നീ എന്തിനാ ഇങ്ങനെ പെരുമാറുന്നെ?

ശിവൻ : അത് നോക്കേണ്ട ഞാൻ എന്തായാലും വീട്ടുകാരോട് സംസാരിക്കാം.

വിശ്വൻ : താങ്ക്സ് ഡാ അളിയാ.

 

വിശ്വൻ ശിവനെ കെട്ടിപിടിച്ചു.

 

വിശ്വൻ : ഇനി എനിക്ക് ശെരിക്കും നിന്നെ വിളിക്കാമല്ലോ അളിയാന്ന്.

 

ശിവൻ : ഡാ മൈരേ…എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ തന്നെ നീ എങ്ങനെയാ നമ്മൾ ആരും അറിയാതെ അവളെ പ്രേമിച്ചത്.

 

വിശ്വൻ : ഡാ അതിനൊക്കെ ഒരു കഴിവ് വേണം.

 

ശിവൻ : അവന്റെ ഒരു കഴിവ്…. മൈരൻ

രണ്ടുപേരും കെട്ടിപിടിച്ചു ചിരിക്കാൻ തുടങ്ങി. ബാക്കിയുള്ളവരും അതിൽ പങ്ക് ചേർന്നു.

 

അരവിന്ദൻ : ഡാ വാ നമുക്ക് അങ്ങോട്ട്‌ പോകാം.

 

ശബരി : നില്ല്…നില്ല്.. എനിക്കും ഒരു കാര്യം പറയാനുണ്ട്.

 

ശിവൻ : ഇനി എന്താ…

 

ശബരി : എനിക്കും ഒരു കുട്ടിയെ ഇഷ്ടമാണ്.

 

അരവിന്ദൻ : ദേണ്ടേ കിടക്കണ്. ഇവിടെ ഒരാളുടെ കാര്യത്തിൽ ഒരു തീരുമാനം ആകുന്നതേയുള്ളു അപ്പോഴേക്കും അടുത്തവനും തുടങ്ങിയോ.

 

വിശ്വൻ : ഡാ തെണ്ടി നീ എന്നോടുപോലും ഒന്നും പറഞ്ഞില്ലല്ലോ ഇതുവരെ.

 

ശേഖരൻ : ആരാടാ കുട്ടി? ആ കുട്ടിക്കും നിന്നെ ഇഷ്ടമാണോ.

 

ശബരി : ആളെ നിങ്ങൾക്കെല്ലാം അറിയാം എന്റെ കൂടെ പഠിച്ച കുട്ടിയാ അവൾക്ക് എന്നെ ഇഷ്ടമാ. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.

 

വിശ്വൻ : ആര് രശ്മിയോ. ഡാ തെണ്ടി ഇതാണല്ലേ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞു പാതിരാക്കും നീ ഫോൺ വിളിക്കുന്നത്.

 

( അന്നത്തെ കാലത്ത് ഈ കീപാഡ് ഫോൺ ആണ് ഉള്ളത്. ഇവനൊക്കെ സ്മാർട്ട്ഫോൺ വല്ലതും കിട്ടിയിരുന്നേൽ.)

 

അരവിന്ദൻ : നല്ല ബെസ്റ്റ് ഫ്രണ്ട്. ഉളുപ്പുണ്ടോ മൈരേ ബെസ്റ്റ് ഫ്രണ്ടെന്ന് പറഞ്ഞു നടന്നിട്ട് അവളെ തന്നെ പ്രേമിക്കാൻ.

 

ശബരി : എന്റെ ഏട്ടന് ബെസ്റ്റ് ഫ്രണ്ടിന്റെ പെങ്ങളെ പ്രേമിക്കാമെങ്കിൽ എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടിനെ തന്നെ പ്രേമിക്കാം.

 

അരവിന്ദൻ : ഡാ ആ കുട്ടിയുടെ അമ്മയും അച്ഛനും നേരത്തെ മരിച്ചതല്ലേ.അത് നമ്മുക്ക് വേണോ?

 

ശബരി : ധാ വീണ്ടും, അവളുടെ അച്ഛനും അമ്മയും നേരുത്തേ മരിച്ചതാ, ഇപ്പോൾ അവളുടെ മാമന്റെ വീട്ടിലാണ് നിൽക്കുന്നെ.

 

ശേഖരൻ : എന്തായാലും ആദ്യം ധാ ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ. എന്നിട്ടാവാം നിന്റെ.

 

ആ സമയത്താണ് അതു വഴി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ പ്രസാദ് ഏട്ടൻ വന്നത്.

 

പ്രസാദ് : എന്തോടാ എല്ലാം കൂടെ ഒരു ചർച്ച. വെള്ളമടിക്കാൻ പ്ലാൻ ഇടുകയാണോ.

 

ശിവൻ : ഇല്ല ഏട്ടാ. ഇന്ന് കുപ്പിയൊന്നും എടുത്തില്ല.

 

ശേഖരൻ : അപ്പോൾ നേരത്തെ ഇവൻ ഇവിടെയെവിടെയോ കുപ്പി ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് പറഞ്ഞതോ .

Leave a Reply

Your email address will not be published. Required fields are marked *