നിണം ഒരുകൂട്ട് – 1

Kambi Kadha – നിണം ഒരുകൂട്ട് 1

Ninam Oru Koottu Part 1 | Author : Anali

 


 

ഇത് ഒരു ക്രൈം ത്രില്ലെർ ആണ്, പക്ഷെ ത്രില്ല് ഉണ്ടായിരുന്നോ ഇല്ലയോ എന്നെല്ലാം വായിച്ചിട്ടു നിങ്ങളാണ് പറയേണ്ടത്. ഭാഗങ്ങളാക്കി നിങ്ങൾക്ക് മുൻപിൽ എത്തിക്കാൻ ശ്രമികുന്ന ഈ കഥയുടെ ആദ്യ ഭാഗമാണ് ‘ ഒരുക്കൂട്ട് ‘. വായിച്ചു കഴിഞ്ഞ് അഭിപ്രായം തീർച്ചയായും പറയണം, അത് മോശം അഭിപ്രായം ആണെങ്കിലും പറയാൻ മടിക്കരുത്. നിങ്ങളുടെ സ്വന്തം – അണലി.

*————-*————*

ഘടികാരത്തിൽ 10 മണി ആയെന്നു കണ്ടപ്പോൾ ഞാൻ കണ്ണടകൾ ഊരി ബെഡിന് സൈഡിൽ കിടന്ന ടേബിളിൽ വെച്ച്, കൈയിൽ ഇരുന്ന പോക്കറ്റ് ലാപ്ടോപ് അടച്ചു നീക്കി വെച്ച് ബെഡിൽ കിടന്നു. പ്ലീസ് ടേൺ ഓഫ്‌ തി ലൈറ്സ് എന്ന് പറഞ്ഞപ്പോൾ റൂമിലെ ലൈറ്റ്റുകൾ എല്ലാം ഓഫ്‌ ആയി. എന്റെ അടുത്ത് കിടന്നു ഉറങ്ങുന്ന സഹധര്‍മ്മിണിയെ നോക്കി മെല്ലെ കണ്ണുകൾ മൂഡി. 32 വർഷം നീണ്ട് നിന്ന ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഇന്ന് പടി ഇറങ്ങിയതിന്റെ നിർവൃതി എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു.

ഐ. ജി തൃലോക് തമ്പാന്റെ വിടവാങ്ങൽ സഹപ്രവർത്തകർ നല്ല രീതിയിൽ തന്നെ നടത്തി. മടുത്ത് വീട്ടിൽ വന്ന് കേറിയപ്പോൾ മക്കളുടെയും ബന്ധുക്കളുടെയും വക കേക്ക് മുറിക്കലും പാർട്ടിയും എല്ലാം. മനസ്സ് കുതിക്കുമ്പോൾ ശരീരം കിതക്കും, അതാണ്‌ പ്രായം. നല്ല പോലെ തളർന്നു ആണ് വന്ന് കിടന്നത് എങ്കിലും ഉറക്കം തിരിഞ്ഞു നോക്കുന്നില്ല.

ഓർമ്മയിൽ കഴിഞ്ഞ 32 വർഷങ്ങൾ ഒരു മിന്നായം പോലെ തെളിഞ്ഞു വന്നു. ആനന്ദവും, വിഷാദവും, ഉല്‍ക്കണ്ഠയും, നിഗൂഢതകളും എല്ലാം നിറഞ്ഞ 32 വർഷങ്ങൾ. ഓർമ്മ വെച്ച നാൾ മുതലുള്ള ആഗ്രഹമായിരുന്നു പോലീസ് കുപ്പായം, അത് കൊണ്ട് തന്നെ ആണ് സിവിൽ സർവീസ് എക്സാമിന് നാലാം റാങ്ക് ഉണ്ടായിരിന്നിട്ടും വീട്ടുകാരുടെ ഐ.എ.സ് എന്ന നിർബന്ധം അവഗണിച്ചു ഐ.പി.സ് തിരഞ്ഞു എടുത്തത്. ആ തീരുമാനം ശെരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ഇന്ന് ഐ. ജി ഓഫീസിൽ നിന്ന്‌ കസേര കൈമാറി ഇറങ്ങുമ്പോൾ മനസ്സിൽ നല്ല അഭിമാനം തോന്നി, ഇന്ത്യയിലെ തന്നെ ഏറ്റവും പേരു കേട്ട ഒരു ക്രൈം ഇൻവെസ്റ്റിഗെഷൻ ഓഫീസർ ആയി ആണ് വിരമ്മിക്കുന്നത്.

എന്റെ ഓർമ്മയുടെ താളുകളിൽ എവിടെയോ നല്ലരി എന്ന ഗ്രാമവും ഓടി വന്നു, അസ്ഥിയിൽ ഒരു കുളിർ അനുഭവപ്പെട്ടത് ഞാൻ അറിഞ്ഞു. എന്നെ ഞാൻ ആക്കി മാറ്റിയ ഒരു കേസ് ആയിരുന്നു നല്ലരി, ഇത്ര ഏറെ വൈഷമ്യമായ ഒരു കേസ് പിന്നീട് ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നല്ലരി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി എത്തുന്നത് ആ കാലത്ത് ഞാൻ അനുഭവിച്ച അശാന്തിയും ഏറ്റുവാങ്ങിയ നഷ്ടങ്ങളും ആണ്.

നല്ലരി, കേരളത്തിനും തമ്മിഴ്നാടിനും ഇടയിൽ സ്ഥിതി ചെയുന്ന തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഒരു കൊച്ച് ഗ്രാമം. എപ്പോഴും മാരി മാനത്തു തങ്ങി നിൽക്കുന്ന, തേയില ചെടികൾ കരിമ്പടം പടർത്തിയ, വനത്തെ പരിരംഭണം ചെയ്ത് കിടക്കുന്ന അവളുടെ പേര് മറ്റ് പലരെയും പോലെ ഞാനും ആദ്യം കേൾക്കുന്നത് 2025 ഒക്ടോബർ 4ന് വാർത്താ ചാനലുകളിൽ നിന്നും ആണ്. യുവത്വത്തിന്റെ കലിപ്പും കഴപ്പും എന്റെ പ്രവർത്തികളെ നിയന്ത്രിച്ചിരുന്ന കാലം.

ഞാൻ അന്ന് ക്രൈം ബ്രാഞ്ചിൽ അസിസ്റ്റന്റ് സുപ്രീംൻഡന്റ് ഓഫ് പോലീസ്, അതായതു എ.സ്.പി യായി ജോലി ചെയുന്ന കാലം. ക്രൈം ബ്രാഞ്ചിൽ വന്ന് ആദ്യം ലഭിച്ച കേസ് കായംകുളത്തു ബേക്കറി നടത്തി വന്നിരുന്ന ഒരു യുവാവിന്റെ ദുരൂഹ മരണം ആയിരുന്നു. കേരളാ പോലീസ് 2 മാസം അന്വഷണം നടത്തിയിട്ടും ഒരു തുമ്പ് പോലും കിട്ടാത്ത കേസ് അവസാനം നാട്ടുകാരുടെ പോരാട്ടത്തെ തുടർന്ന് ക്രൈം ബ്രാഞ്ചിന് കൈ മാറി.

ഞാൻ നേതൃത്വം കൊടുത്ത ടീം ആ ക്രൂരകൃത്യം ചെയ്ത പ്രതികളെ മൂന്ന് ദിവസങ്ങൾ കൊണ്ട് വെളിച്ചത്തു കൊണ്ടുവന്നു, അയാളുടെ ജീവൻ കവര്‍ന്നെടുതത്തു സ്വന്തം ഭാര്യയും അവളുടെ കാമുകനും ആയിരുന്നു. ചെറു പ്രായത്തിൽ തന്നെ ഇങ്ങനെ ഒരു കേസ് തെളിയിച്ച എനിക്ക് അന്ന് ഡിപ്പാർട്മെന്റിൽ നല്ല ഒരു പേരും, വളരെ അധികം അഭിനന്ദനങ്ങളും ലഭിച്ചു.

എന്റെ ഫോണിൽ വർഷയുടെ കോൾ വന്നത് പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ്. എന്റെ കൂടെ ട്രെയിനിങ് ക്യാമ്പിൽ വർഷയും ഉണ്ടായിരുന്നു. ക്യാമ്പിൽ വെച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു, അതിന് ശേഷം പിന്നെ കോൺടാക്ട് ഇല്ലാതെ ആയി. ഇത്രയും നാളുകൾക്കു ശേഷം ഇങ്ങനെ ഒരു ഫോൺ കാൾ എന്തിനായിരിക്കും, അവൾ ഇടുക്കിയിൽ എ. സ്. പി ആയി അധികാരം ഏറ്റത്തു മാത്രമാണ് അവസാനമായി കിട്ടിയ അറിവ്. ഞാൻ ഫോൺ എടുത്ത് ‘ഹലോ’ പറഞ്ഞു. ‘തൃലോക് അല്ലേ’ എന്ന് അവൾ തിടുക്കത്തിൽ ചോദിച്ചു. ‘അതേല്ലോ പറഞ്ഞോ വർഷ’, ഞാൻ മറുപടി നൽകി. ‘നീ ഇപ്പോൾ ട്രിവാൻഡ്രത്ത് അല്ലേ, ഒന്ന് ന്യൂസ്‌ ഓണാക്കി നോക്ക്’. ഞാൻ എനിക്ക് സാമ്പാർ വിളമ്പി തന്നുകൊണ്ടിരുന്ന അമ്മയോട് ന്യൂസ്‌ ഓൺ ആകാൻ പറഞ്ഞു. അമ്മ ടീവി ഓൺ ആക്കി ഒരു ന്യൂസ്‌ ചാനൽ വെച്ചു. നല്ലരി എന്ന ഒരു ഗ്രാമത്തിൽ നടന്ന ഒരു കൊലപാതകം ആണ് ചർച്ചാ വിഷയം, ഒരു മധ്യവയസ്ക്ക അതിദാരുണമായി സ്വഭവനത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു, പോലീസുകാർ അവിടെ ചെന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചെന്നും അറിഞ്ഞു.

‘ഞാൻ വാർത്ത കണ്ടു വർഷ, നിന്റെ സ്റ്റേഷൻ പരുതിയിൽ ആണോ ഈ സ്ഥലം’. ‘അല്ലാ ഇത് പൈനാവ് സ്റ്റേഷൻ പരുതിയിൽ വരുന്ന സ്ഥലം ആണ്, പക്ഷെ ഞാനും പോയിരുന്നു അവിടെ’. ‘എന്നിട്ട്‌ നിനക്ക് എന്ത് തോന്നി മോഷ്ണ ശ്രമം ആണോ’ , ഞാൻ ആകാംഷയോടെ ചോദിച്ചു. ‘ഇത്ര ക്രൂരമായി ഒരു കൊലപാതകം ഞാൻ ഇതിനു മുൻപ്പു കണ്ടിട്ടേ ഇല്ലാ, ആ വീടിന്റെ ചുമരിൽ മുഴുവൻ രക്തം തെറിച്ചു കിടക്കുന്നു, ഇരുപതിൽ ഏറെ ആഴത്തിൽ ഉള്ള മുറിവുകൾ ഞങ്ങൾ എണ്ണി, മരിച്ചു കഴിഞ്ഞും ആ സ്ത്രീയുടെ കഴുത്ത് അറത്തു മാറ്റിയിരിക്കുന്നു, മോഷ്‌ടിക്കാൻ വരുന്ന ഒരാൾ ഇങ്ങനെ എല്ലാം ചേയുമോ’.

‘ഇല്ലാ, മോഷ്‌ടിക്കാൻ വരുന്ന ഒരാൾ കൊലപാതകം ചെയ്‌തെങ്കിൽ എത്രയും പെട്ടന്ന് അവിടെ നിന്നും രക്ഷപെടുക ആയിരിക്കും ചെയ്യുക’. അമ്മ എന്നെ തോണ്ടി എന്താ കാര്യം എന്ന് കൈ കാണിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ‘നിന്റെ നിഗമനം അറിയാൻ ആണ് ഞാൻ വിളിച്ചത്, നിനക്ക് തെറ്റ് പറ്റാറില്ല എന്ന് എനിക്കറിയാം’, അവൾ അത് പറഞ്ഞപ്പോൾ എനിക്ക് നല്ല അഭിമാനം തോന്നി.

‘ആദ്യം ഫോറെന്സിക്ക്‌ റിപ്പോർട്ട്‌ വരട്ടെ, റേപ്പ് ചേയ്യപെട്ടിട്ടുണ്ടോ എന്ന് നോക്ക്, അത് ഇല്ലേൽ ആ സ്ത്രീയോട് പക ഉള്ളവരുടെ എല്ലാം ഡീടൈയിൽസ് എടുത്ത് അവരെ ചോദ്യം ചെയ്യാൻ തുടങ്ങിക്കോ’. ‘ഞാൻ എന്തേലും വിവരം കിട്ടിയാൽ നിന്നെ അറിയിക്കാം’, അവൾ അതും പറഞ്ഞ് കട്ട്‌ ചെയ്തു. പറ്റുമെങ്കിൽ ആ ക്രൈം സീനിൽ നിന്നും എടുത്ത ഫോട്ടോകൾ എനിക്ക് ഒന്ന് അയക്കാൻ പറഞ്ഞ് ഞാൻ ഒരു മെസ്സേജ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *