“സലീംക്ക,,. സലീംക്ക”
സുഹറത്ത ഇക്കനെ വിളിച്ചു കൊണ്ട് ഉമ്മറത്തേക് വന്നു.
“പിന്നെയ് സഹല ഇന്നു അവള്ടെ വീട്ടിൽ പോവണ്ണത്ര.”
“എന്താ പെട്ടന്ന് ”
അയാൾ ചോദിച്ചു.
“അത് പിന്നെ, കുട്യോൾക് ഓക്കേ സ്കൂൾ പൂട്ടി ഇരിക്കുകയല്ലേ, അവള്ടെ താത്തമാർ എല്ലാവരും വരുന്നുണ്ട് .കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കട്ടെ എന്ന് ചോദിച്ചു.”
“മ്മ് “.
അയാൾ ഒന്ന് മൂളി.
“പിന്നെ ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത് പക്ഷേങ്കിൽ എന്താപത് ഞാൻ മറന്നും പോയി.”
അവൾ ചിന്തിച്ചു കൊണ്ട് പുറത്തേക് നോക്കി.
അപ്പോൾ പടിക്കൽ, ഒരു ഓട്ടോറിക്ഷ വന്ന് നിന്നു. അതിൽ നിന്നും സഹലന്റെ പെങ്ങളും കുട്ടികളും ഇറങ്ങി വന്നു.
“എന്തൊക്കെ ഉണ്ട് അമ്മായി വിശേഷം ,”.
എന്ന് ചോദിച്ചു കൊണ്ട് അവർ വീട്ടിലേക്ക് കയറി വന്നു.
“ആ വാടി, കയറി ഇരിക്, എന്താ നല്ല വിശേഷം തന്നെ.”
സുഹറത്ത മറുപടി പറഞ്ഞു
“ഇക്കാക്ക വന്നിട്ടു ഞങ്ങടെ വീട്ടിലേക് ഒന്നും ഇറങ്ങീല്ലല്ലോ, എന്തൊക്കെ ഉണ്ട് വിശേഷം.”
അവർ സലീംകനോട് ചോദിച്ചു
“എന്താ നല്ലത് തന്നെ. എല്ലാടത്തേക്കും ഇറങ്ങണം എന്ന് കരുതിയതാ. പിന്നെ പണ്ടത്തെ പോല്ലെ അല്ലല്ലോ,ഇനി തിരിച്ചു പോണില്ല, പിന്നെ സാവകാശം ഇറങ്ങാം എന്ന് കരുതി.”
സലീംക ചാരു കസേരയിൽ നിന്നും എണീറ്റു, അവരുടെ അടുത്തേക് ഇതു പറഞ്ഞു പോയി.
“നിന്റെ കുട്ടികൾ ഒക്കെ വലുതയല്ലോ മകൾക് മാമനെ മനസ്സിലയോ. ”
അയാൾ കുനിഞ്ഞു നിന്നു കുട്ടികളോട് ചോദിച്ചു.
“ആ പിന്നെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വരുന്ന നിങ്ങളെ കുട്ടികൾ ഓർത്ത് ഇരിക്കാണല്ലോ.”
സുഹറത്ത പറഞ്ഞു.
എല്ലാവരും ചിരിച്ചു.
“മ്മാമ ചോക്ലേറ്റ്”.
ഏറ്റവും ചെറിയ കുട്ടി അയാൾക്കു നേർക്കു കൈ നീട്ടി.
“അമ്പാടി കള്ളി, നല്ല ആളാ”
അയാൾ ആ കുഞ്ഞിനെ കൈയിൽ എടുത്തു പറഞ്ഞു.
എല്ലാവരും ചിരിച്ചു
“ഇവര് രണ്ടാളും വീട്ടിൽ 24 മണിക്കൂറും tvക് മുന്പിലണ് . മാമൻ ദുബായിൽ നിന്നും ചോക്ലേറ്റ് കൊണ്ട് വന്നിരിക്കുന്നു എന്ന് പറഞ്ഞ രണ്ടണത്തിനെയും കൂടെ കൂട്ടിയത്.”
അവൾ പറഞ്ഞു.
“അതിനെന്താ മാമന്റെ മകൾക് ചോക്ലേറ്റ് ഇവിടെ എടുത്ത് വെച്ചിട്ടുണ്ടല്ലോ, ബായോ”.
സലീംക്ക കുട്ടികളെ കൊണ്ട് അകത്തു പോയി ചോക്ലേറ്റ് എടുത്ത് കൊണ്ട് വന്നു.അവരുടെ കൈയിൽ കൊടുത്ത് തിരിച്ചു ഉമ്മറത്തു വന്നിരുന്നു.
“നീ എന്താ ഇബളെ, ഈ വന്ന കാലിൽ തന്നെ നില്കുന്നത്. സുഹറ ഇവർക്ക് എന്താ ചായയും വെള്ളവും ഒന്നും കൊടുക്കാത്തത്?.എന്താ ഉള്ളതെങ്കിൽ കൊടുക്”
സലീംക്ക പറഞ്ഞു.
“വേണ്ട അമ്മായി ഞങ്ങൾ ഇപ്പോ പോവും, ആ autoകാരൻ അവിടെ കിടന്നു കയറു പൊട്ടിക്കാൻ തുടങ്ങിയിട്ടു കുറെ നേരായി”.
അടുക്കളയിലേക് പോയ സുഹറത്താന്റെ പിറകെ പോയി അവൾ പറഞ്ഞു.
“സഹല,ഡീ,,സഹല,
ഈ പെണ്ണിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ.”
സഹലാന്റെ സഹോദരി ചോദിച്ചു.
സഹല കതക് തുറന്നു പുറത്ത് വന്നു.
മുഖമകനയും ചുരിദാറും ധരിച്ചവൾ പോവാൻ തയാറായി.
എല്ലാവരും പുറത്ത് ഇറങ്ങി.
കോലായിയിൽ കുട്ടികളെ കളിപിച്ചു കൊണ്ട് ഇരുന്ന സലീംക്ക എന്നീറ്റ് നിന്നു ചോദിച്ചു.
“ഇത്ര പെട്ടന്ന് പോവണ്ണോ. ഒന്നും കഴിക്കാതെ.”
“അതൊക്കെ ഇനി പിന്നെ ഒരിക്കൽ ആവാം ഇക്കാക്കാ. ഞങ്ങൾ പോട്ടെ ഇപ്പൊ തന്നെ വൈകി”.
സഹലന്റെ ഇത്താത്ത പറഞ്ഞു.
“ഉമ്മ എന്ന പോട്ടെ ”
“ഉപ്പ എന്നാ ശെരി”.
സഹല എല്ലാവരോടും യാത്ര പറഞ്ഞു.
“മ്മ് ശെരി, എന്നാ പോയി നിന്റെ ആകംപോല്ലെ വായോ ”
സുഹറത്ത പറഞ്ഞു.
“ഉപ്പാ പോവട്ടെ”.
അവൾ വീണ്ടും സലീംകനോട് ചോദിച്ചു.
“ശെരി മോളേ പോയി വായോ “.
അയാൾ പറഞ്ഞു.
എല്ലാവരും പുറത്തേക് ഇറങ്ങി
“മോളേ ഒരു നിമിഷം നില്ക്, ഉപ്പ ഒരു കാര്യം മറന്നു.”
അയാൾ അതു പറഞ്ഞു അകത്തു പോയി. കുറച്ചു പൈസ എടുത്ത് കൊണ്ട് വന്നു സഹലന്റെ കൈയിൽ കൊടുത്തു.
“ഇത് വെച്ചോ. വീട്ടിൽ ചെന്നാൽ എന്തെങ്കിലും ആവിശ്യങ്ങൾ ഉണ്ടാവും.”
സുഹറന്റെ മുഖം വിടർന്നു പുഞ്ചിരിച്ചു.
സഹല അവള്ടെ സഹോദരിക്കൊപ്പം ഓട്ടോയിൽ കയറി പോവുന്നത് വരെ അവർ അവിടെ നിന്നു. തുടർന്നു രണ്ട് പേരും വീട്ടിലോട്ടു കയറി.
