സലീംക്കന്റെ കൃഷി ഇടം ദേവന്റെയും – 2 19

സുഹറത്ത വെയ്റ്ററോട് ചോദിച്ചു.

“സോറി മേടം, ഇവിടെ വൈറ്റ് റൈസ് ഐറ്റംസ് ഒന്നും ഇല്ല. പിന്നെ ബിരിയാണി, നൂഡിൽസ്, ഫ്രിഡ് റൈസ് എല്ലാം ഉണ്ട്. ”

“വേണ്ട മോനെ എന്തെങ്കിലും വേണച്ച പറയണ്ട്, മോൻ ചെല്ല്.”

സലീംക്ക വെയ്റ്റോട് പറഞ്ഞു.

“ഒക്കെ sir.”

“എന്റെ സുഹറ വെറുതെ ആളെ നാണം കെടുത്താതെ. നീ ആ ചിക്കൻ പീസ് എടുത്ത് കഴിച്ചേ?.”

സുഹറത്ത, സലീം ഇക്ക കഴിക്കുന്നത് പോല്ലെ കഴിച്ചു .രണ്ട് പേരും പുറത്തിറങ്ങി.

അവർ രണ്ട് പേരും, നഗരത്തിൽ കൂടി ചുറ്റി അടിച്ചു. കടപ്പുറത്തു പോയി, കപലണ്ടി കൊറിച്ചു, കടൽ തീരത്ത് കൂടി നടന്നു.

“ഇക്ക”.

“എന്താ മോളെ ? ”

സലീംക്ക ചോദിച്ചു.

“നമുക്കൊരു സിനിമക്ക് പോയല്ലോ.”

“എന്താ ഇപ്പൊ അങ്ങനെ ഒരു പൂതി.”

“ഇക് പോവണം”

“മ്മ് ഇന്നാ ശെരി. ഇനി അതായിട്ട് നടക്കാതിരിക്കണ്ട.”

അവർ അടുത്തുള്ള മുൾട്ടിപ്ലക്സ് തിയേറ്ററിൽ പോയി.

സലീംക്ക ticket കൗണ്ടറിൽ പോയി ചോദിച്ചു

“ഏതാ പടം കളിക്കുന്നത് ?.”

ഉള്ളിൽ നിന്നും പറഞ്ഞു.

“ബേസിൽ ജോസഫ്ന്റെ പടമാ”

“കഠിന കാഡോരം ഈ അണ്ഡകടാഹം”.

ഓന്റെ പടം ആണെങ്കിൽ കുറെ ചിരിക്കാൻ ഉണ്ടാവും.

എന്നാ രണ്ട് ticket എടുത്തേ.

സലീംക്ക രണ്ട് ടിക്കറ്റും എടുത്ത് സുഹറത്താനെ കൂട്ടി തിയേറ്ററിൽ കയറി.

സിനിമ തുടങ്ങി.

ശെരിക്കും അത്‌ അവരുടെ സിനിമയായിരുന്നു. സലീംക്കന്റെ തോളിൽ തല വെച്ച് കൊണ്ട്, സുഹറത്ത പടത്തിൽ മുഴുകി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.

പടം കഴിഞ്ഞു.

രണ്ട് പേരും പുറത്ത് ഇറങ്ങി.

അവർ ബൈക്കിൽ വീട്ടിലേക് തിരിച്ചു. ഇരുവരും പരസ്പരം ഒന്നും പറഞ്ഞില്ല.

കാരണം,.

ആ സിനിമ ഒരു പ്രവാസിയുടെ കഥയാണ്,

ഇവരിൽ ഒരാൾ ഒരു പ്രവാസി ആയിരുന്നു,

ഇവരിൽ ഒരാൾ ഒരു പ്രവാസി ആയിരുന്ന ആളുടെ ഭാര്യ ആയിരുന്നു, മകളായിരുന്നു.

ഇരുവരുടെയും ആകെ ഉള്ള ഒരു പൊന്നു മോൻ, ഇപ്പൊ കാണാ മറയത് ഒരു പ്രവാസി ആയി കഴിയുന്നു.

സുഹറത്ത സലീം ഇക്കാനേ കെട്ടി പിടിച്ചു,ആ ചുമലിൽ തല താഴ്ത്തി കിടന്നു.

നല്ല തണുത്ത കാറ്റടിച്ചു , ആകാശത്തു നിന്നും മഴ ചാറ്റൽ അടിച്ചു വീശി , കൂര കൂരി ഇരുട്ടിൽ അവർ ആ നാട്ടുപാതയിലൂടെ ബൈക്കിൽ സാവധാനം വീട്ടിലേക് പോയി.

വീട്ടിൽ എത്തുന്നത് വരെ ആ സിനിമയിലെ ഗാനങ്ങൾ ഇരുവരുടെയും കാതിൽ മുഴങ്ങി.

 

���പ്രിയനേ … പ്രിയനേ … പ്രിയനേ … പ്രിയനേ …ഓ���

 

���ഈ വരികൾ നീ വായിക്കുവാൻ എഴുതുന്നതാണേ

രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ���

 

നീ ഇല്ലാ മണിയറയുള്ളിൽ ഞാൻ അല്ലേ മഖ്ബറയുള്ളിൽ���

���നീ ഉള്ളോരായിരുളറയിൽ ഞാൻ ഇല്ലെ … തീയായി …

 

 

 

���കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ

പ്രിയനേ ഇനി നോവുമ്പോ പൂമേനി തലോടാനായ്

മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ്���

 

���കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ

കണ്ണിന്റെ കുളിരല്ലേ���

 

���നാരി ഞാനിതീ മേനി മാരാ നിൻ മനതാരിൽ മരമാക്കി

കായായി പൂവായി കൂടായി കിളിയായി

മൊഴിയായി പഴമായി���

 

���വേരാഴം വന്നൂ നീ കാതൽ തന്നു പുതുപൂക്കൾ തന്നു

ഋതുക്കൾ കാവൽ നിന്നു���

 

 

���നീ പോയരം പൂ വാടി പൂവാടി മരുവായി

പോരൂ മാരാ … വീടണയൂ മാരാ …

കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ

പൊരിയ്നേ ഇനി നോവുമ്പോ പൂമേനി തലോടാനായ്

മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ്���

 

���കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ

കണ്ണിന്റെ കുളിരല്ലേ���

തുടരും..,

Leave a Reply

Your email address will not be published. Required fields are marked *