സാമ്രാട്ട് – 3

അവർ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ആയി പാമ്പ് വിദ്യകളും കൺകെട്ടും കാണിച്ചാണ് അഷ്ടിക്ക് വക ഉണ്ടാക്കുന്നത് എന്നു കാണുന്നവർ ക്ക് തോന്നും എങ്കിലും. അത് അവരുടെ അമാനുഷിക ശക്തി തിയെന്ന് ആർക്കും അറിയില്ല .

13കുലവും പാമ്പാട്ടികളും വ്യത്യസ്തരാണ അത് മനസ്സിൽ വക്കുക അവ വരെയും പാമ്പാട്ടികളെയും വേറിട്ടു തിരിച്ചറിയുക കഷ്ടം തന്നെയാണ്.

നാഗകുലഃജർക്കു സർപ്പദംശനം ഏൽക്കില്ല,മറ്റൊന്ന് അവർക്ക് പാമ്പുകളായി രൂപം മാറാൻ കഴിയും എന്നുള്ളതാണ്. പലപ്പോഴും തങ്ങളുടെ കുട്ടികളെ പാമ്പിന്റെ കുടയിൽ ഇട്ടുകൊണ്ട് അവർ യാത്ര ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ വിദ്യ കാണിക്കുമ്പോൾ പാമ്പുകൾ അവർ പറയുന്നത് അനുസരിക്കുമ്പോൾ നമുക്കാൽബുദം തോന്നാമെങ്കിലും.
അനുസരിക്കുന്നവർ പാമ്പുകളല്ല അത് നാഗകുലക്കാരആണ്.

ഇവരുടെ മറ്റൊരുകഴിവ് വരാൻ ഉള്ള അപകടം മുൻകൂട്ടി അറിയാൻ ഉള്ള സിദ്ധി ആണ്.

നാഗകുലജാതർക്ക് വിഷം ഉണ്ട്‌ അവരുടെ ദംശനത്തിനു ആനയെക്കൊല്ലാനുള്ള വിഷം വരെ ഉണ്ടാകാറുണ്ട്.

ചരിത്രം പറയാൻ ഇനിയും ഒരുപാട് സമയം വേണം. ഈ നിമിഷത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നതിനാൽ നമുക്ക് അതെല്ലാം കണ്ടു തിരിച്ചു വരാം.

നാഗ കുലത്തിൽ കറുത്ത സുന്ദരിക്കും വെളുത്ത സുന്ദരനും, കുഞ്ഞു പിറക്കാൻ പോകുന്നു(നാഗമായ് മാറുമ്പോൾ അവൾ കറുപ്പിൽ വെള്ളവരെയുള്ള വെള്ളികെട്ടനെ പോലെയും, അയ്യാൾ മഞ്ഞ ചേരയെപ്പോലെയുമാണ് ).
നാഗ കുലത്തിൽ ഇരട്ടക്കുട്ടികൾ സാദാരണയാണ്.

സ്വർണം പ്രസവവേദനയിൽ ആണ് വേദന കൂടുമ്പോൾ അവളുടെ പാദി മുകൾ ശരീരം പാമ്പായി അയാളെ ചുറ്റുന്നുണ്ട്, വീണ്ടും മനുഷ്യ രൂപം. ഒടുവിൽ അവൾ ഒരു കോച്ച് നാഗ സുന്ദരിയെ പ്രസവിച്ചു.

പ്രസവിച്ച് ഉടനെ 13ആം കുലക്കാർക്ക് ഇരട്ട നാവുണ്ടാകും,പിന്നീട് അത് മനുഷ്യ നാക്കു പോലാകും. അവളുടെ കോമ്പല്ലുകൾ കുർത്തിരുന്നു അത് അതിശക്തമായ വിഷമുള്ളവൾ എന്നതിനുള്ള അടയാളമയമായ വേണം എടുക്കാൻ.
പ്രസവ പീഡയിൽ അവൾ കരായത്ത് അവളുടെ മനോശക്തി ആയും കാണണം.
********************************************

ചന്ദ്രോത്-കൃഷ്ണൻന്റെ മന.
(കുറച്ചു സമയം മുൻപ് )

കൃഷ്ണ കുമാരൻ എന്ന കൃഷ്ണന് ഉൾ വിളി.

കൃഷ്ണൻ തന്റെ സഹധര്മിണി ആയ ലക്ഷ്മിയെയും കുട്ടികളെയും വിളിച്ചു പൂജ പുഷ്പം കൊണ്ടുവരാൻ ആജ്ഞാപിച്ചു.

പട്ടുടുത്തു ധൃതിയിൽ നിലവിളക്ക് കൊളുത്തി പരദേവതക്ക് ഇഷ്ടപൂജ ചെയ്തു ആവാഹിക്കാൻ തുടങ്ങി. പരദേവത പ്രീതി തെളിഞ്ഞപ്പോൾ.മഞ്ഞളും ചുണ്ണാമ്പും ചെറുനാരങ്ങായും ചേർത്ത് കുരുതി ചായം കല്ലിൽ കമിഴ്ത്തി.

ശംഗു കയ്യിലെടുത്തു കിഴക്കോട്ടു തിരിഞ്ഞു ശ്വാസം വലിച്ചു ദീര്ഘമായി ശംഗ് വിളിച്ച ശേഷം ദേവി പ്രീതി ക്കായി പൂജകൾ തുടർന്നു. അദ്ദേഹം സ്വല്പം ആശങ്കാകുലനായ് കാണപ്പെട്ടു.

ആരും പറതെ തന്നെ ലക്ഷ്മിയും മക്കളും അദ്ദേഹത്തിന് ഇടതു ഭാഗത്തായി തൊഴുനിന്നു.

*********************************************
കാഞ്ഞിരമരം ലക്ഷ്യമായി സ്വരസൗതി നടക്കുന്നു,പകൽ പോലും കാഞ്ഞിരച്ചുവട്ടിൽ ഇരുട്ടായിരിക്കും അപ്പോൾ രാത്രി യുടെ കാര്യം പറയാനുണ്ടോ.

പക്ഷേ അവൾ ലവലേശം ഭയമില്ലാതെ നടന്നു. സർപ്പകാവിനു നടുക്കാണ് കാഞ്ഞിരംമരം അതിനുചവട്ടിൽ നാഗപ്രധിഷ്ട അവിടുന്ന് അംമ്പതുവരെയകലെ ബ്രഹ്മരാക്ഷസിന്റെ തറ.

“കർമ്മങ്ങൾ കരുതിയായിരിക്കണം,
മനസ് ഏകാകൃതം ആയിരിക്കണം”.

ഞങ്ങൾ കൂടെയുണ്ട്.

“ഇത്‌ കാവാണ് പ്രകൃതിയാണ്‌ ,കാവിലെ നീതിയും നിയമവും വേറെയാണ്”.

രാജേന്ദ്രന്റെ ശബ്ദം.

ടിപ്പു ഓരിയിടാൻ തുടങ്ങി,കൊലായിൽ കട്ടിലിനടിയിൽ ഒളിച്ച കൈസറും അവനോടൊപ്പം കൂടി.

തോഴുത്തിലെ പശുക്കൾ മുകളിലേക്കുനോക്കി ചാടുവാൻ തുടങ്ങി.അടുത്തുള്ള കാട്ടിൽനിന്നും കുറുക്കന്മാരുടെ ഓരി.ആകെ ഭയാനകമായ അന്തരീക്ഷം.

സരസ്വതി ഉയർത്തിപ്പിടിച്ച വിളക്കും,വടവാളുമായ് നടക്കുന്നു.ഇപ്പോൾ.വടവാളിന്റെ ഭാരം ലവലേശം അവളെ ബാധിക്കാത്ത പോലെ. കുത്തുവിളക്കിലെ തിരി അനങ്ങാതെ കത്തി കൊണ്ടിരുന്നു.

അവളുടെ മനസ് അല്പം പോലും ചഞ്ചലമല്ല എന്നതിന് സാക്ഷിയാണത്.

കുമാരി കുത്തുവിളക്കാൽ നാഗത്തട്ടിൽ നാഗരാജാവിനു ദീപം തെളിക്കുക.

സരസ്വതി വിളക്കുകൾ തെളിച്ചു പ്രാർത്ഥിച്ചു.

ഇനി ബ്രഹ്മരാക്ഷസിനെ ച്ചുറ്റി നാഗത്തട്ടിനെയും ചുറ്റി വലിയ പ്രദിക്ഷണം(അതായത് നാഗത്തട്ടും, രാക്ഷസിന്റെ തറയും ചേർത്ത് ദീർഘ വൃത്തത്തിൽ പ്രദിക്ഷണം ) പാർവതി അമ്മയുടെ സ്വരം.

സരസ്വതി നാഗ ത്തിട്ടിന്റെ വലത്തുചേർന്നു ചുറ്റി ബ്രഹ്മരക്ഷസിന്റ തറ ലക്ഷ്യമായിനടന്നു. അവൾ തറക്കു മുന്നിൽ പ്രാർത്ഥിച്ചു.

അപ്പു,അമ്മു തറയിൽ പൂ വിതറുക.
അപ്പുവും കുനിഞ്ഞു നിന്നു പൂവ് എടുത്തു ഭംഗി ആയി അടുക്കുന്നു.
കുമാരി യും ദളപതിയും പ്രദിക്ഷണം തുടരുക………., നാഗത്താൻ തട്ടിൽ വീണ്ടും പ്രാർത്ഥിക്കുക …..

അപ്പുവും അമ്മുവും കുനിഞ്ഞു നിന്നു പൂവ് അടുക്കന്നത് കണ്ട് പാർവതി അമ്മയിൽ ഒരു ഗൂഡ മന്ദസ്മിതം.

അപ്പോഴേക്കും പാർവതി 50വരേ ദൂരെ ഉള്ള നാഗത്താൻ തട്ടിൽ നാഗരാജാവിനെയും,നാഗയക്ഷിയേയും പ്രാർത്ഥിച്ചു. പെട്ടന്ന് നായയുടെയും കുറുനരിയുടെയും ഓരിയിടൽ ശബ്ദം നിലച്ചു. കൺ തുറന്ന പസരസ്വതി കണ്ടത്.

ബ്രഹ്മരാക്ഷസിന്റ തറക്കു അടുത്തു കുത്തി വെച്ചിരുന്നു കൊടുവാൾ ഊരി എടുത്തു ഒരു വ്യഗ്രത്തിന്റെ മുരൾച്ച യോടെ ആഞ്ഞു വീശുന്ന പാർവതി അമ്മയെ ആണ്.
കൊടുവാൾ വീശുമ്പോൾ ഉള്ള മൂളൽ,ഒരലർച്ച വെട്ടുകൊണ്ട് മുറിയുന്ന ശബ്ദം.ര.ക്തത്തിന്റ രൂക്ഷ ഗന്ധം.

സരസ്വതി മക്കളെ……… എന്നലറി,അവളുടെ കൈയിലെ കുത്തുവിളക്കിലെ ദീപം ആഞ്ഞു കത്തി(അവളുടെ ഇടതു കൈയ്യിലെ വാൾ വലതു കയ്യിലും വലതുകയ്യിലും… എപ്പോൾ എങ്ങനെ മാറി).കൈലുള്ള വാൾ പമ്പരം പോലെ ചുറ്റുന്നു അവൾ ബ്രഹ്മ രാക്ഷസിന്റെ തറയിലേക്ക് പഞ്ഞു,അല്ല പറന്നു.

ചിലമ്പിന്റെയും വാളിലെ മണിയുടെയും കിലുക്കം ണിം ണിം ചിൽ…. ചിൽ ൽ.ണിം ണിം … ൽ ചിൽ.. ശബ്ദം മാത്രം.

കളരി അഭ്യാസിയും സർവോപരി യോദ്ധാവ് മായ രാജേന്ദ്രൻ അവളുടെ കുടയെത്താൻ പണിപ്പെട്ടു.
അരുത് ……..എന്നവൻ പറയുന്നു.

കോപത്താൽ വിറക്കുന്നു അവൾ ഞൊടിയിടയിൽ പാർവതി അമ്മയുടെ രണ്ടുകൈപ്പാട്‌ അകലെ , അവളുടെ കൈയ്യിലെ വടവാൾ പാർവതി അമ്മയുടെ കഴുത്തിനുനേരെ പാഞ്ഞു.രാജേന്ദ്രൻ അവളെ പിന്നിൽ നിന്നും ചുറ്റിപിടിച്ചു വലിച്ചു പക്ഷെ വൈകി പോയിരുന്നു. കയ്യിലുരുന്ന കൊടുവാൾ പാർവതി അമ്മയുടെ കഴുത്തിനുനേരേ ശരവേഗത്തിൽ .പാഞ്ഞു ..

തുടരും.

Leave a Reply

Your email address will not be published. Required fields are marked *