സൂര്യനെ പ്രണയിച്ചവൾ- 10 1

“ഗായത്രി, അത് പക്ഷെ ..ഞാന്‍…അങ്ങനെ ഗായത്രിയെ…ഒരിക്കല്‍പ്പോലും…അല്ല ഞാന്‍ മറ്റാരോടും അങ്ങനെ..ഗായത്രിക്ക് അറിയാമല്ലോ…”

ഗായത്രിയുടെ പുഞ്ചിരിയുടെ ഊഷ്മളത അല്‍പ്പം കുറഞ്ഞു.

“അതെനിക്ക് മനസിലായത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ഡ്രാമ…”

അവള്‍ പറഞ്ഞു.

“കാരണം എങ്ങനത്തെ പെണ്‍കുട്ടിയാണ് ജോയലിന്റെ മനസ്സില്‍ ഉള്ളതെന്ന് എനിക്കറിയണമായിരുന്നു. യൂ നോ…എനിക്കെന്തോ നോര്‍മ്മല്‍ അല്ലാത്ത ഒരു കോണ്‍ഫിഡന്‍സ് ആരുന്നു ജോയലിനെ എനിക്ക് പെട്ടെന്ന് കിട്ടും എന്നൊക്കെ… അതിന് എനിക്ക് ഒത്തിരി ക്വാളിറ്റി ഉണ്ട് എന്നൊക്കെ ഞാന്‍ അങ്ങ് വിശ്വസിച്ചു …കാരണം എന്നാന്ന് വെച്ചാ കുറെ പേര് എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് … ജോയലിന്റെ ഭാഷേല്‍ പറഞ്ഞാല്‍ ..എന്താ അത്? ആ, വായില്‍
സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച കുറേപ്പേര്… ഞാന്‍ അത്രയ്ക്കങ്ങ് മോശം അല്ലാത്ത കൊണ്ടല്ലേ അവരെന്നെ പ്രൊപ്പോസ് ചെയ്തെ, അപ്പോള്‍ ജോയലിനെ എനിക്ക് ഈസിയായി കിട്ടും എന്നൊക്കെ ഞാനങ്ങു കരുതി…”

അവളൊന്നു നിര്‍ത്തി ജോയലിന്റെ അദ്ഭുതം പ്രകടിപ്പിക്കുന്ന കണ്ണുകളിലേക്ക് നോക്കി.
“…അപ്പൊ ജോ എന്നെ അവോയിഡ് ചെയ്തപ്പോ എനിക്ക് ഡൌട്ടടിച്ചു. ജോയ്ക്ക് വേറെ ആരോടേലും ഇഷ്ടമുണ്ടോ? അതോ ഞാന്‍ ജോയുടെ സങ്കല്‍പ്പത്തില്‍ ഉള്ള ഗേള്‍ അല്ലെ? ജോയുടെ സങ്കല്‍പ്പത്തിലെ കുട്ടി എങ്ങനെ ആരിക്കും? ജോയോട്‌ ഇതൊക്കെ നേരെ അങ്ങ് ചോദിക്കാന്‍ പറ്റുമോ? നെവര്‍! പിന്നെ എന്താ ഒരു മാര്‍ഗ്ഗം? അപ്പൊ തോന്നിയ ഐഡിയ ആണ് ഇത്! സീക്രട്ടായി കാര്‍ഡ്സ് പാസ്സ് ചെയ്ത് ജോയലിനോട് കൂടുതല്‍ അടുത്ത് അതൊക്കെ മനസ്സില്‍ക്കാം എന്ന് വിചാരിച്ചു ഞാന്‍….സോ… അതാണ്‌ …”

അവള്‍ അവനെ നോക്കി.

“….ഐ കോണ്‍റ്റ് ടെല്‍ മോര്‍ ദാന്‍ ദിസ്…”

അവള്‍ കൈത്തലം കൊണ്ട് മുഖം പാതി മറച്ചു.
ജോയലിന് അതൊക്കെ അവിശ്വസനീയമായി തോന്നി.
എത്രയെത്ര ആണ്‍കുട്ടികള്‍ പിന്നാലെ നടക്കുന്നതാണ്!
അവരെയൊക്കെ അവഗണിച്ചത്, അവളുടെ മനസ്സില്‍ താന്‍ ഉള്ളത് കൊണ്ടായിരുന്നു!
പ്രണയത്തിന്‍റെ സ്വര്‍ണ്ണ നദിയില്‍ നീരാട്ടിനിറങ്ങാന്‍ വന്നത് പോലെ പൊന്‍വെയില്‍ അവിടെ നിറയുകയാണ്.
എന്നിട്ടും ദേഹം കുളിരണിഞ്ഞ് ഉയരുന്നു!
അവന്‍റെ മുഖത്ത് വിടര്‍ന്ന ലജ്ജയിലേക്ക് അവള്‍ അവിശ്വസനീയതയോടെ നോക്കി.

“ജോ…”

ചൂടുള്ള സ്വരത്തില്‍ സാവധാനം അവള്‍ വിളിച്ചു.

“ഗായത്രി….”

“ഞാന്‍ ഇത്രേം പറഞ്ഞിട്ടും …!”

“ഗായത്രി ഒറ്റ മോളാണ്….”

ജോയല്‍ പറഞ്ഞു.

“പിന്നെയും ക്ലീഷേ ഡയലോഗ്സ് ആണോ പറയാന്‍ പോകുന്നെ? ഗായത്രിയുടെ അച്ഛന്‍ സെന്‍ട്രല്‍ മിനിസ്റ്റര്‍ ആണ്, ഗായത്രിയുടെ അച്ഛന്‍ റിച്ച് ആണ്..ഗായത്രി ഹിന്ദുവാണ് …ജോയല്‍ ക്രിസ്ത്യന്‍ ആണ്…ഒരുതരം ലവ് ജിഹാദ് ആണ്..എറ്റ്സെട്രാ എറ്റ്സെട്രാ….”

“ദേ ആര്‍ ഫോര്‍മിഡബിള്‍ ഹിന്‍ഡ്രന്‍സസ് ….”

സ്വരത്തില്‍ കാര്‍ക്കശ്യം വരുത്താന്‍ ശ്രമിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“നോട്ട് എബവ് ദ പവര്‍ ഓഫ് മൈ ലവ്….”

അവന്‍റെ സ്വരത്തിലെ ആകാംക്ഷയുടെ തീച്ചൂടിനെ നനച്ചു കെടുത്തുന്ന
മസൃണത സ്വരത്തില്‍ വരുത്താതെ വരുത്തി അവള്‍ അതിന് ഉത്തരം പറഞ്ഞു.
അവന്‍റെ കണ്ണുകളിലേക്ക് നോക്കിയാണ് അവളത് പറഞ്ഞത്.
ഒരു വിദ്യുത് തരംഗം തന്‍റെ ദേഹത്തെ കീഴടക്കുന്നത് ജോയല്‍ അറിഞ്ഞു. അതിന്‍റെ ഊഷ്മാവ് കണ്ണുകളിലേക്ക് സംക്രമിക്കുന്നു.
പ്രണയ പാരവശ്യം മൂര്‍ധന്യത്തിലെത്തിയത് പോലെ അവളുടെ മിഴികള്‍ കൂമ്പിയടയുന്നുവോ?
കാറ്റിലെയും വെയിലിലെയും പ്രണയ പരാഗങ്ങള്‍ മുഴുവനും അവളുടെ മിഴിമുനകളിലും യൌവ്വനത്തിന്‍റെ ഭ്രാന്തന്‍ ആസക്തികള്‍ ഒളിപ്പിക്കുണ്ണ്‍ നിറമാറിലും ചേക്കേറുന്നത് പോലെ ജോയലിന് തോന്നി.
ജോയലിന്റെ കണ്ണുകള്‍ തന്‍റെ കണ്ണുകളില്‍ നിന്നും താഴേക്ക് ഒഴികിയിറങ്ങിയപ്പോള്‍, ഇതുവരെ അറിയാത്ത ഒരു സ്പര്‍ശനത്തിലെ മന്ത്രികതയുടെ അര്‍ഥം അവള്‍ കണ്ടെത്തി.
പുരുഷന്‍റെ നോട്ടത്തിന് എന്തൊരു ലഹരിയാണ്!
അവന്‍റെ കണ്ണുകള്‍ ടോപ്പില്‍ ഒതുങ്ങി നില്ക്കാന്‍ വിസമ്മത്തിക്കുന്ന മാറിന്റെ അനുപമമായ ഭംഗിയില്‍ തൊട്ടപ്പോള്‍ തന്‍റെ ദേഹം ആദ്യം ചുട്ടുപഴുക്കുകയും പിന്നെ ഈറനണിയുകയും ചെയ്യുന്നത് ഗായത്രി അറിഞ്ഞു.
ഈശ്വരാ! എന്താ ഇത്!
തന്‍റെ ദേഹത്തെ തുളച്ച് പഴുപ്പിക്കുന്ന ചൂടിന്‍റെ ഉറവിടം മനസ്സിലാക്കാനാവാതെ അവള്‍ ഉഴറി!
താന്‍ ആത്മാവുരുകി കാത്തിരുന്നവന്‍ തന്നെ പ്രണയത്തോടെ നോക്കുമ്പോള്‍ തന്‍റെ ദേഹം ചൂട് പിടിക്കുന്നു!
ശരീരത്തിന്‍റെ രഹസ്യയിടങ്ങളില്‍ പ്രണയ നനവൂറിയൊഴുകുന്നു!
അപ്പോള്‍ ഇതാണ് പ്രണയം!
ഇതാണോ പ്രണയം?
പുരുഷന് ദൈവത്തിന്‍റെ ശക്തിയുണ്ടോ?
പുരുഷന്‍ ദൈവമാണോ?
അതേ!
എന്‍റെ പുരുഷന്‍ എന്‍റെ ഈശ്വരനാണ്!
ഞാന്‍ എന്‍റെ പുരുഷന്‍റെ ദാസിയാണ്.
അവന്‍റെ അടിമയായി ജീവിക്കുന്നതില്‍ എന്തൊരു ലഹരിയാണ്!
നിയന്ത്രിക്കാനാവാത്ത ഒരു മുഹൂര്‍ത്തത്തില്‍ ഗായത്രി അവന്‍റെ കയ്യില്‍ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *