സൂര്യനെ പ്രണയിച്ചവൾ- 17 2

“എന്താടാ നോക്കുന്നെ?”

രാകേഷ് അവരുടെ നേരെ ശബ്ദമുയര്‍ത്തി.

“ഈ ശപഥവും പ്രതിജ്ഞേം ഒക്കെ ഭീഷ്മര്‍ക്കും തച്ചോളി ഒതേനന്‍മാര്‍ക്കും മാത്രമുള്ളതല്ല…നമുക്കും ആവാം!”

അത് പറഞ്ഞ് അവന്‍ സൈനിക വാഹനത്തിന് നേരെ നടന്നു.
റെജിയും വിമലും പിന്നാലെയും.

“ആ ജോയല് വന്ന് നിന്‍റെ ഷൂസ് കത്തിക്കാഞ്ഞത് നന്നായി!”

റെജി പിറുപിറുത്തു.
“എന്നുവെച്ചാല്‍?”

രാകേഷ് തിരിഞ്ഞു നിന്ന് ചോദിച്ചു.

“എന്നുവെച്ചാ എന്നാ?”

റെജി കലിപ്പില്‍ പറഞ്ഞു.

“ആ മഹേഷിനെപ്പോലെ ജോയല്‍ ബെന്നറ്റിനെ പിടിക്കാതെ ഞാനിനി ഷൂ ഇടില്ല…കാവിലമ്മയാണേ സത്യം സത്യം സത്യം എന്ന് ശപഥം ചെയ്യില്ലേ നീ?”

“ഡാഷ് മോനെ നൂറു ഡിഗ്രി കലിപ്പില്‍ നിക്കുമ്പം ഒരുമാതിരി ഓഞ്ഞ വളിപ്പും കൊണ്ട് വരല്ലേ!”

വാഹനത്തില്‍ കയറവേ രാകേഷ് പറഞ്ഞു.

“അവനെപ്പിടിക്കാതെ ഞാന്‍ കല്യാണം കഴിക്കില്ല എന്ന് ഓഞ്ഞ ശപഥം ഒക്കെ ചെയ്‌താല്‍ ഇമ്മാതിരി ജോക്കും പ്രതീക്ഷിച്ചോണം!”

റെജിയും വിട്ടുകൊടുത്തില്ല.

****************************************************

ക്യാമ്പ് ഓഫീസില്‍ രാകേഷ് ചിന്താകുലനായിരുന്നു.
മണിക്കൂറുകളായി ലാപ്പ് ടോപ്പിന് മുമ്പിലായിരുന്നു അവന്‍.
അവസാനത്തെ വാക്കും ടൈപ്പ് ചെയ്ത് കഴിഞ്ഞ് ലാപ് ടോപ്പുമായി അവന്‍ ഹാളിലേക്ക് നടന്നു.
ടെക്നിക് – ഡാറ്റാ ബേസ് വിങ്ങിലെ ചില സൈനികോദ്യോഗസ്ഥര്‍ കമ്പ്യൂട്ടറുകള്‍ക്ക് മുമ്പില്‍ അതീവ ശ്രദ്ധയോടെ മോണിട്ടറിലേക്ക് കണ്ണുകള്‍ നട്ടിരിക്കുന്നു.

“ഗയ്സ്!”

അവരെ നോക്കി അവന്‍ വിളിച്ചു.
എല്ലാവരും രാകേഷിനെ ശ്രദ്ധിച്ചു.

“കേരളത്തിലെ മിക്കവാറും എല്ലാ മാവോയിസ്റ്റ് അല്ലെങ്കില്‍ മാവോയിസ്റ്റ് സസ്പെക്റ്റ് ആക്റ്റിവിസ്റ്റസിന്‍റെയും കമ്പ്ലീറ്റ് ഡാറ്റാ ഞാന്‍ കളക്റ്റ് ചെയ്തിടുണ്ട് …നിങ്ങളുടെ പെഴ്സണല്‍ ഡാറ്റാ ബേസിലേക്ക് ഞാനത് പാസ്സ് ചെയ്തിട്ടുണ്ട്…”

രാകേഷ് ഓരോരുത്തരേയും മാറി മാറി നോക്കി.

“അതില്‍ റെഡ് അണ്ടര്‍ ലൈന്‍ഡ് നെയിംസ് മാക്ക്സിമം സര്‍വേയ് ലന്‍സിന്റെ ലിമിറ്റില്‍ കൊണ്ടുവരണം…പ്രത്യേകിച്ചും ജോയല്‍ ബെന്നറ്റിന്റെ പേഴ്സണല്‍ ലൈഫിനെപ്പറ്റി നമുക്ക് അത്ര കാര്യമായ വിവരം ഒന്നുമില്ല… അതറിയണം…”

“സാര്‍!”

ലാന്‍സ് നായിക്ക് പോള്‍ കൈ പൊക്കി.

“പറയൂ പോള്‍!”

“ചെറിയ രീതിയില്‍ ഞാനൊരു സ്റ്റഡി നടത്തി…”
അയാള്‍ പറഞ്ഞു.

“പല ഡാറ്റയും വെച്ച് കമ്പയര്‍ ചെയ്തപ്പോള്‍ ആ ഇന്‍ഫോര്‍മേഷന്‍ കറക്റ്റ് ആണ് എന്ന് കണ്‍ഫേംഡ് ആവുകയും ചെയ്തു…”

“എന്താണത്?”

രാകേഷ് ആവേശത്തോടെ ചോദിച്ചു.

“അവനെപ്പറ്റിയുള്ള ഏതറിവും നമുക്ക് ഇമ്പോര്‍ട്ടന്‍റ്റ് ആണ് പോള്‍!”

“സാര്‍, അത് ഇതാണ്…”

പോള്‍ തന്‍റെ ലാപ്പ് ടോപ്പുമായി എഴുന്നേറ്റു.
രാകേഷിന്റെ സമീപമെത്തി.
മോണിട്ടര്‍ രാകേഷിന്റെ കണ്ണുകള്‍ക്ക് നേരെ പിടിച്ചു.

“ഈ ജോയല്‍ ബെന്നറ്റിന് ഒരു ലവര്‍ ഉണ്ടായിരുന്നു…”

“റിയലി?”

രാകേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു.

“ഇറ്റ്‌സ് റിയലി വൈറ്റല്‍! ആരാ അത്? പേരെന്താ അവളുടെ? എവിടെയാ ഇപ്പം അവള്‍?”

“സാര്‍ അവള്‍ ഇവിടെ തന്നെ, എന്നുവെച്ചാല്‍ കൊല്ലങ്കോട്‌ തന്നെയുണ്ട്…”

“മൈ ഗോഡ്! ആര്‍ യൂ ജോക്കിംഗ്?”

രാകേഷ് ആവേശത്തോടെ ചോദിച്ചു.

“നോ സാര്‍…”

പോള്‍ അഭിമാനത്തോടെ പറഞ്ഞു.

“മുന്‍ കേന്ദ്രമന്ത്രി പദ്മനാഭന്‍ തമ്പിയുടെ മകള്‍, ഗായത്രി മേനോന്‍!”

പോള്‍ ഉത്സാഹത്തോടെ പറഞ്ഞു.
പക്ഷെ അടുത്ത നിമിഷം രാകേഷിന്റെ കൈ വായുവില്‍ ഉയര്‍ന്നു.
അത് പോളിന്‍റെ മുഖത്ത് വിലങ്ങനെ താഴ്ന്നു.
മുഖത്ത് ശക്തിയായി പതിയുന്നതിന് മുമ്പ് പക്ഷേ അവന്‍ സ്വയം നിയന്ത്രിച്ചു.
മറ്റുള്ളവര്‍ ഒന്നും മനസ്സിലകാതെ പരസ്പ്പരം നോക്കി.

“എടാ!!”

രാകേഷ് പോളിന്‍റെ കോളറില്‍ പിടിച്ചുലച്ചു.

“എവിടുന്ന്? എവിടുന്ന് കണ്ടെത്തിയതാ ഇത്?”

പെട്ടെന്ന് രാകേഷ് ചുറ്റുപാടുകളിലേക്ക് തിരികെ വന്നു.
തന്നെ ഭീതിയോടെ നോക്കുന്ന സഹപ്രവര്‍ത്തകരെ കണ്ടു.
അവന്‍ പോളിന്‍റെ കോളറില്‍ നിന്നും പിടി വിട്ടു.

“ഐം സോറി…”

Leave a Reply

Your email address will not be published. Required fields are marked *