സൂര്യനെ പ്രണയിച്ചവൾ- 18

“മാത്രമല്ല നാളെ ആക്ഷന്‍ ഉള്ളതാണ്…അതുകൊണ്ട് നമുക്ക് ഇന്ന് നമ്മുടെ ആക്ഷന്‍ വേണ്ട!”

അവര്‍ പരസ്പ്പരം മുഖം നോക്കി ചിരിച്ചു.
പിന്നെ പരസ്പ്പരം ചൂട് നല്‍കി ഇരുവരും ഉറക്കത്തിലേക്ക് ആഴ്ന്നു.

**********************************************************
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അശ്വിന്‍ തില്ലങ്കേരിയുടെ പുതുപ്പരിയാരത്തുള്ള ഭാര്യാവീട്ടില്‍ ജോയലും സംഘവും എത്തുമ്പോള്‍ വെളുപ്പിന് മൂന്നരയായിരുന്നു.

കാളിംഗ് ബെല്ലടിച്ച് പുറത്ത് സന്തോഷും ജോയലും ലാലപ്പനും ഡെന്നീസും നിന്നു.
അല്‍പ്പം മാറി, കാണാത്ത രീതിയില്‍, വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച തോക്കുമായി ഷബ്നവും.
ഉറക്കച്ചടവോടെ കതക് തുറന്നത് അശ്വിന്‍ തില്ലങ്കേരിതന്നെയായിരുന്നു.
ഔദ്യോഗികമായി ഉന്നതരെന്ന് തോന്നിക്കുന്ന ഭാവത്തിലും വസ്ത്രങ്ങളിലും നില്‍ക്കുന്ന അഗതരെക്കണ്ട് അശ്വിന്‍ ആദ്യമൊന്നമ്പരന്നു.

“ആരാ!”

“ഇന്‍കം ടാക്സ്!”

ഐഡെന്‍റ്റിറ്റി കാര്‍ഡ് എടുത്ത് കാണിച്ച് സന്തോഷ്‌ പറഞ്ഞു.

“നോ മൊബൈല്‍സ്, നോ കമ്മ്യൂണിക്കെഷന്‍ നത്തിങ്ങ്,”

അശ്വിന്‍ മൊബൈല്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങുന്നത് കണ്ടിട്ട് ജോയല്‍
പറഞ്ഞു.
അവന്‍ ആശ്വിന്റെ കയ്യില്‍ നിന്നു മൊബൈല്‍ വാങ്ങി.

“സെര്‍ച്ച്!”

ജോയല്‍ സംഘാംഗങ്ങളോട് പറഞ്ഞു.

അപ്പോഴേക്കും അകത്തെ മുറികളില്‍ നിന്നും പ്രൊഫഷണല്‍ ഗുണ്ടകളെപ്പോലെ തോന്നിപ്പിക്കുന്ന നാലഞ്ച് ചെറുപ്പക്കാര്‍ ഭീഷണമായ ഭാവത്തോടെ ജോയലിന്റെയും സംഘത്തിന്‍റെയും നേരെ പാഞ്ഞു വന്നു.
ആ നിമിഷം ലോക്കല്‍ പോലീസിന്‍റെ വേഷത്തില്‍ ഗോവിന്ദന്‍ കുട്ടിയും സംഘവും നീട്ടിപ്പിടിച്ച തോക്കുകളുമായി അവരെ എതിരിട്ടു.

“എന്നാ കണ്ടിട്ട് മെണയ്ക്കുവാ മൈരുകളെ നിങ്ങള്?”

ഉയര്‍ത്തിയ തോക്കിന്‍റെ കുഴല്‍ ഒരുവന്‍റെ താടിയില്‍ മുട്ടിച്ചുകൊണ്ട് ഗോവിന്ദന്‍ കുട്ടി ചോദിച്ചു.

“അനങ്ങിയാ തെറിപ്പിക്കും എല്ലാത്തിന്റേം പിടുക്ക്!”

അരമണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല വീടിന്‍റെ വിറക് പുരയില്‍, വെട്ടിക്കീറിയ വിറകുകള്‍ക്കടിയില്‍ നിന്നും സ്വര്‍ണ്ണമൊളിപ്പിച്ച ഇരുമ്പ് പെട്ടി കണ്ടെടുക്കാന്‍.
ഡെന്നീസും ലാലപ്പനും അസ്ലവും സന്തോഷും കൂടി അത് താങ്ങിപ്പിടിച്ച്‌ കൊണ്ടുവന്ന് മുറിയുടെ മധ്യത്തില്‍ വെച്ചു.
അതിന് ശേഷം അസ്ലം ലാപ്പ് തുറന്നു വേഗത്തില്‍ ടൈപ്പ് ചെയ്തു.
കൂടെ കൊണ്ടുവന്ന മിനി പ്രിന്‍റര്‍ ലാപ്പ് ടോപ്പുമായി കണക്റ്റ് ചെയ്തു.
റെയ്ഡ് സ്റ്റേറ്റ്മെന്‍റ് അസ്ലം ഉറക്കെ വായിച്ചു.

“ഒപ്പിടെടാ!”

അസ്ലം പിന്നെ അശ്വിനോട് പറഞ്ഞു.

“എനിക്ക് പാര്‍ട്ടി സെക്രട്ടറിയെ ഒന്ന് വിളിക്കണം!”

അശ്വിന്‍ പറഞ്ഞു.

“ഏത് പാര്‍ട്ടി സെക്രട്ടറി?”

ജോയല്‍ ചോദിച്ചു.
“ഇപ്പോള്‍ കേരള സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി!”

“ഓഹോ! നീ ഭരിക്കുന്ന പാര്‍ട്ടീടെ ആളാരുന്നോ?”

ഭയം കാണിച്ചുകൊണ്ട് ജോയല്‍ ചോദിച്ചു.

“അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണ്ടേ സാറേ ഈ റെയ്ഡ് ഒക്കെ നടത്താന്‍!”

ജോയലിന്റെ മുഖത്തെ ഭയം കണ്ടിട്ട് പരിഹാസപൂര്‍വ്വം അശ്വിന്‍ തില്ലങ്കേരി പറഞ്ഞു.

“അയ്യോ!”

ജോയലിന്റെ മുഖത്തെ ഭയമേറുന്നത് അശ്വിന്‍ കണ്ടു.
അത് മറ്റുള്ളവരുടെ മുഖത്തേക്ക് വ്യാപിക്കുന്നതും.

“എന്നാ വിളിക്ക് സാര്‍!”

ജോയല്‍ അവനോട് പറഞ്ഞു.

“സ്പീക്കറില്‍ ഇട് സാറേ!”

ജോയല്‍ അവനോട് പറഞ്ഞു.
ജോയലിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അശ്വിന്‍ കാള്‍ സ്പീക്കര്‍ മോഡില്‍ വെച്ചു.

“ഹലോ സഖാവേ!”

നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം അശ്വിന്‍ പറഞ്ഞു.

“ഒരു ചെറിയ പ്രശ്നമുണ്ട്…”

“എന്താ? ആരാ? എന്ത് പ്രശ്നവാന്ന് ഇനിയ്ക്ക്?”

മലബാര്‍ ഭാഷയില്‍ അല്‍പ്പം പ്രായമുണ്ട് എന്ന് തോന്നിക്കുന്നയാളുടെ വാക്കുകള്‍ സന്തോഷും കൂട്ടുകാരും കേട്ടു.

“ഇന്‍കം ടാക്സ് എത്തീനി ഈട. ഓര് റെയ്ഡ് ചെയ്തിനി മ്മടെ സാധനം!”

“ഞ്ഞി ഫോണ്‍ ഓര്ക്ക് കൊട്!”

വിജയിയുടെ ഭാവത്തില്‍ അശ്വിന്‍ തില്ലങ്കേരി ഫോണ്‍ ജോയലിന് കൈമാറി.

“ആരാ ഫോണില്‍?”

ഭയഭക്തി ബഹുമാനത്തോടെ ജോയല്‍ ആശ്വിനോട് ചോദിച്ചു.

“വി എം വിജയരാജന്‍!”

ഗര്‍വ്വ്‌ നിറഞ്ഞ ശബ്ദത്തില്‍ അശ്വിന്‍ പറഞ്ഞു.

“ജില്ലാ സെക്രട്ടറി!”

“ഹലോ!”

ഫോണിലൂടെ വിം എം വിജയരാജന്റെ ശബ്ദം മുഴങ്ങി.

“ഹലോ!”

ജോയല്‍ അയാളുടെ വിളി സ്വീകരിച്ചു.

“അശ്വിന്‍ മ്മടെ ആളാന്ന്! ഓന്‍റ്റാട്ന്ന് കിട്ടീത് എന്തായാലും ബഡെ തന്നെ വെച്ചിട്ട് കീഞ്ഞോളി നിങ്ങ!”

എങ്ങനെയിരിക്കുന്നു എന്ന ഭാവത്തില്‍ അശ്വിന്‍ ജോയലെ നോക്കി.
ജോയല്‍ അവനെയും നോക്കി.
പിന്നെ ഫോണിലേക്കും.

“പോടാ മൈരേ ഒന്ന്!”

ജോയല്‍ ഫോണിലൂടെ പറഞ്ഞു.
പിന്നെ ഫോണ്‍ കട്ട് ചെയ്തു.
അശ്വിന്‍ തുറന്ന വായോടെ അവരെ മിഴിച്ചു നോക്കി.
കൂടെയുള്ളവരും.

“എടാ അശ്വിന്‍ തില്ലങ്കേരി!”

ജോയല്‍ അവന്‍റെ കോളറിനു പിടിച്ചു ഉലച്ചു.

“നീയും നിന്‍റെ ഫ്രണ്ട് ആ അനില്‍ ആയങ്കീം ചേര്‍ന്ന് ഒരുപാടങ്ങ്‌ അങ്ങ് ഒണ്ടാക്കല്ല്! നെനക്ക് പാര്‍ട്ടീം ആയി എന്നാ ബന്ധവാടാ ഒള്ളെ?”

“ഞാന്‍ ..ഞാന്‍…”

അശ്വിന്‍ ജോയലിന്റെ പിടിയില്‍ നിന്നും കുതറിമാറാന്‍ നോക്കി.

“ബ്രാഞ്ച് …ബ്രാഞ്ച്…”

“എന്നാ ബ്രാഞ്ച്?”

ജോയല്‍ അവനെ ഉലച്ചു വട്ടം കറക്കിക്കൊണ്ട് ചോദിച്ചു.

“മൂന്ന്‍ മാസം മുമ്പ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സഹപ്രവര്‍ത്തകയായ സഖാവിന്‍റെ സാരിക്കുത്തില്‍ കയറിപ്പിടിച്ചതിനു നായിന്‍റെ മോനെ നിന്നെയല്ലേടാ പാര്‍ട്ടി അംഗത്വം പോലും തിരികെ മേടിപ്പിച്ച് പുറത്താക്കിയത്?”

“അത് ..അത് …”

അശ്വിന്‍ നിന്നു വിക്കുകയാണ്.

“പിന്നെ ഡോക്റ്റര്‍മാര്‍ രാത്രിയിലെ ഉറക്കം ഒരു കാരണവശാലും ഒഴിവാക്കരുത് എന്ന് പറഞ്ഞ വി എം വിജയരാജന്‍ സഖാവ് എങ്ങനെയാടാ ഈ വെളുപ്പാന്‍ കാലത്ത് ഉണര്‍ന്നിരിക്കുന്നെ?”

അശ്വിന്റെ മുഖത്ത് ജാള്യത കടന്നു വന്നു.

“അങ്ങേ തലയ്ക്കല്‍ വെച്ച് മിമിക്രി കാണിച്ച അവനോട് ഒന്ന് പറഞ്ഞേരെ കൂത്തുപറമ്പിലും മഞ്ചേരീലും തലശേരീലും റെയ്ഡ് നടന്നപ്പം നീയൊക്കെ ചേര്‍ന്ന് ഒണ്ടാക്കിയ മിമിക്രി നാടകം വിശ്വസിക്കാന്‍ ഇത് ആ ഇന്‍കം ടാക്സല്ല! ഇതാണ് ഒറിജിനല്‍ ഇന്‍കം ടാക്സ്!”

“ഒപ്പിട് മൈരേ കോണാത്തിലെ അഭ്യാസം കാണിക്കാതെ!”

കോട്ടുവായിട്ടു കൊണ്ട് അസ്ലം പറഞ്ഞു.

“ഇത് കഴിഞ്ഞ് വേറെ പണി ഒള്ളതാ!”

“സര്‍…”

അശ്വിന്‍ തല ചൊറിഞ്ഞു.

“എന്താടാ?”

ജോയല്‍ ചോദിച്ചു.

“നമുക്ക് സംസാരിച്ച് പ്രശ്നം തീര്‍ത്ത് കൂടെ?”

“നീ സംസാരിക്ക്!”

“സാറിന് എത്ര വേണം?”
വിജയിയുടെ ഭാവത്തില്‍ അശ്വിന്‍ ചോദിച്ചു.

“എത്ര വരെ പോകും?”

ജോയല്‍ തിരക്കി.

“രണ്ട്‌!”

“മോനെ തില്ലങ്കേരി!”

പരിഹാസസ്വരത്തില്‍ ജോയല്‍ വിളിച്ചു.

“പതിനേഴ്‌ കോടിയ്ക്ക് മേല്‍ വിലയുള്ള സാധനമാ ഈ പെട്ടിക്കാത്ത്. ആ കേസ് ഒതുക്കാന്‍ വെറും രണ്ടു കോടിയോ?”

Leave a Reply

Your email address will not be published. Required fields are marked *