സൂര്യനെ പ്രണയിച്ചവൾ- 8

“ഓക്കേ!”

കാര്യം മനസ്സിലാക്കിയത് പോലെ ജോയല്‍ പറഞ്ഞു. പെട്ടെന്ന് അവന്‍റെ മുഖത്ത് ഒരു സന്നിഗ്ധത കടന്നു വന്നു.

“എന്താ?’

അത് കണ്ടിട്ട് അവള്‍ തിരക്കി.

“ഗായത്രി പേര് കൊടുത്തിട്ടുണ്ടോ?”

“ഇതുവരെ ഇല്ല,”

അവള്‍ പുഞ്ചിരിച്ചു.

“അയ്യോ അപ്പോള്‍? പോകേണ്ട കുട്ടികളുടെ എണ്ണം കമ്പ്ലീറ്റ് ആയാല്‍? ഗായത്രി വന്നില്ലെങ്കില്‍ എങ്ങനെ അവളെ കണ്ടുപിടിക്കും?”

“റിലാക്സ്! റിലാക്സ്!”

അവന്‍റെ ടെന്‍ഷന്‍ കണ്ട് ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

“നാലഞ്ച് കുട്ടികള്‍ക്ക് കൂടി പേര് കൊടുക്കാം എന്നാ ഞാന്‍ അറിഞ്ഞേ! ജോയലിനെ ഹെല്‍പ്പ് ചെയ്യാന്ന് ഞാന്‍ പ്രോമിസ് ച്വേയ്തില്ലേ? അതുകൊണ്ട് ഞാന്‍ പേര് കൊടുക്കാം! ഓക്കേ?”

“എങ്കില്‍ വേഗം വേണം!”

ജോയല്‍ പെട്ടെന്ന് പറഞ്ഞു.

“ടൂറിന്റെ ഇന്‍ചാര്‍ജ് ഫാരിസ് റഹ്മാന്‍ സാറല്ലേ? സാറും ഞാനും ഫ്രണ്ട്ലി ആണ്. ഇപ്പ തന്നെ പറഞ്ഞാലോ?”

“ഓക്കേ! ഓക്കേ!”
അവന്‍റെ തിടുക്കം കണ്ട് ചിരി പൊട്ടി ഗായത്രി പറഞ്ഞു.

“ഹ്മം…ഹ്മം..എനിക്ക് മനസ്സിലാകുന്നുണ്ട്”

അവന്‍റെ കൂടെ എഴുന്നേറ്റുകൊണ്ട് അവന്‍റെ നേരെ കുസൃതി ചിരി എറിഞ്ഞ് അവള്‍ പറഞ്ഞു.

“എന്താ?”

ലൈബ്രറിയുടെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഒരു ചമ്മിയ ചിരി ചിരിച്ച് ജോയല്‍ ചോദിച്ചു.

“ആ സുന്ദരിപ്പെണ്ണിനെ കാണാന്‍ ഭയങ്കര തിടുക്കമായി അല്ലേ?”

ലൈബ്രയ്ക്ക് വെളിയില്‍ അശോകമരങ്ങളും അവയുടെ മൃദുശിഖരങ്ങളെ ഉലയ്ക്കുന്ന കാറ്റും അതിരുകള്‍ തീര്‍ത്ത വിശാലമാക്കിയ ഗ്രൌണ്ടിലേക്ക് ഇറങ്ങിക്കൊണ്ട് ഗായത്രി ചോദിച്ചു.

“അത്..അങ്ങനെ ചോദിച്ചാല്‍…”

“ഇതിപ്പോ ആദ്യമായോന്നും അല്ലല്ലോ! ജോയലിനെ വേറെ ഗേള്‍സ്‌ ഒക്കെ പ്രോപോസ് ചെയ്ത്ട്ടില്ലേ? എനിക്കറിയാം!”

പറഞ്ഞുകഴിഞ്ഞപ്പോള്‍ അബദ്ധം പറ്റിയത് പോലെ ഒരു ഭാവം അവളുടെ മുഖത്തേക്ക് കടന്നുവന്നു.

“അല്ല..ഞാന്‍ പറഞ്ഞത് ..അതുകൊണ്ട് ഇത്ര ടെന്‍ഷന്‍ എന്തിനാ എന്നാ ഞാന്‍ ഉദേശിച്ചേ!”

ഹ്യൂമാനിറ്റീസ് ബ്ലോക്കിന് മുമ്പിലെ പനമരത്തിനു കീഴിലെ കോണ്‍ക്രീറ്റ് ബെഞ്ചിലിരുന്ന് വയലിന്‍ വായിക്കുന്ന, മെക്സിക്കന്‍ വിദ്യാര്‍ഥി ബോബ് ഹോപ്ക്കിന്‍സിനെ നോക്കി കൈ വീശിക്കാണിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“പക്ഷെ ….”

ബോബ് ഹോപ്പ്ക്കിന്‍സിന്‍റെ നേരെ തംസ് അപ്പ് മാര്‍ക്ക് കാണിച്ച് ജോയല്‍ നേരിയ ലജ്ജയോടെ പറഞ്ഞു.

“….അവരൊക്കെ…ഗായത്രി ..എനിക്ക് ..എന്‍റെ ടേസ്റ്റിന് പറ്റിയവരായി തോന്നിയില്ല ഗായത്രി…അത്കൊണ്ട്…”

“ഹ്മം ..അറിയാം…ആ നിഹാരികാ വ്യാസിന് എന്തായിരുന്നു കുഴപ്പം?”

സൌത്ത് ബ്ലോക്കിലെ ഓപ്പണ്‍ എയര്‍ തീയറ്റര്‍ പിന്നിട്ടുകൊണ്ട് ഓഡിയോ വിഷ്വല്‍ റിസേര്‍ച്ച് സെന്‍റ്ററിലേക്കുള്ള പുല്‍ത്തകിടി വിരിച്ച മൈതാനത്തിലേക്ക് കയറവേ അവള്‍ പെട്ടെന്ന് ചോദിച്ചു.

“എന്ത് ക്യൂട്ടാ ആ കുട്ടി! ജോയല്‍ എന്ന് വെച്ചാല്‍ മരിക്കാന്‍ വരെ ഒരുക്കമാ, ആ കുട്ടീടെ സംസാരം കേട്ടാല്‍!”

ജോയലിന്റെ മുഖത്തേക്ക് വീണ്ടും ജാള്യത കടന്നു വന്നു.

“നിഹാരിക നല്ല കുട്ടിയാ, ഗായത്രി..”

എതിരെ വന്ന കൂട്ടുകാരെ നോക്കി ഇരുവരും കൈ വീശിക്കാണിക്കവേ ജോയല്‍ പറഞ്ഞു.
“… ബട്ട് ..നമുക്ക് ഒരു ഫീല്‍ തോന്നണ്ടേ? യെസ് ജോയല്‍ ..ദിസ് ഈസ് യുവര്‍ ഗേള്‍ എന്നൊക്കെ നമ്മുടെ മനസ്സ് പറയേണ്ടേ…? അത് ഗേള്‍ ഒത്തിരി ക്യൂട്ട് ആയത് കൊണ്ട് മാത്രം തോന്നില്ല.പിന്നെ ആ കുട്ടിടെ അച്ഛന്‍ വലിയ റിച്ച് ആണ്. എ ലീഡിംഗ് എക്സ്പോര്‍ട്ടര്‍! അതുകൊണ്ട് തന്നെ ഷുവര്‍ ആണ് ആ കുട്ടിയെ എനിക്ക് കിട്ടില്ല…എനിക്ക് ലവ് ടൈം പാസ്സ് അല്ല ഗായത്രി.. എന്‍റെ പപ്പാ മമ്മിയെ ലവ് ചെയ്യുന്നത് പോലെ ..ലൈഫ് ലോങ്ങ്‌….!”

ജോയല്‍ ഗായത്രിയെ നോക്കിയപ്പോള്‍ അവളുടെ കണ്ണുകള്‍ സൂര്യതേജസ്സിലെന്നത് പോലെ പ്രകാശിച്ച് തന്‍റെ മുഖത്തേക്ക് നോക്കുകയാണ്.
മൌനങ്ങളാണ് എങ്കിലും പവിഴം പോലെയുള്ള മൊഴിമുത്തുകള്‍ ആ മൌനത്തില്‍ അവന്‍ കണ്ടു.

“സോറി ..ഞാന്‍ എക്സൈറ്റഡ് ആയി ഇങ്ങനെ ഓരോന്ന് ….”

അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് നോട്ടം മാറ്റി.

“ആട്ടെ, നമ്മള്‍ കണ്ടെത്തുന്ന കുട്ടി വളരെ പൂവര്‍ ആണെങ്കില്‍?”

വയലറ്റ് ഹയാസിന്തുകള്‍ മാനം മുട്ടി വളര്‍ന്നു നിന്നിരുന്ന ടാഗോര്‍ സ്തൂപിന്റെ മുമ്പില്‍ മുഖാമുഖം നിന്ന് ഗായത്രി ആകാംക്ഷയോടെ ചോദിച്ചു.

“ദാറ്റ് മീന്‍സ് …അവള്‍ ഒരു ഡേയ് ലി വേജര്‍ ലേബറിന്റെ മകള്‍ ആണ് എങ്കില്‍? സ്വീപ്പര്‍ എമ്പ്ലോയിയുടെ മകള്‍ ആണ് എങ്കില്‍? അവള്‍ ഗുഡ് ലുക്കിംഗ് അല്ല എങ്കില്‍? ക്യൂട്ട് അല്ല എങ്കില്‍?”

“എന്‍റെ ക്രൈട്ടീരിയ ഇതൊക്കെയാണ് ഗായത്രി…”

ദൂരെ നിന്നും കേള്‍ക്കുന്ന ബോബ് ഹോപ്പ്ക്കിന്‍സിന്റെ മെക്സിക്കന്‍ സംഗീതത്തിന് ഒരു നിമിഷം കാതോര്‍ത്ത് ജോയല്‍ പറഞ്ഞു.

“ഷി ഷുഡ് ബി കള്‍ച്ചേഡ്..എജ്യൂക്കേറ്റഡ്…കമ്പാഷനേറ്റ്..ബ്രോഡ് മൈന്‍ഡഡ്…”

“മോറല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കില്‍ ഉള്ള ഫുള്‍ ക്വാളിറ്റിസും വേണം അല്ലേ?”

അവള്‍ ചിരിച്ചു. അവളുടെ ചിരിയുടെ മനോഹാരിതയിലേക്ക് അവന്‍റെ കണ്ണുകള്‍ തറഞ്ഞു.

“അല്ല..അങ്ങനെയല്ല ..അവള്‍ ഡൌണ്‍ ടു എര്‍ത്തും ആകണം…ഐ ഹോപ്പ് യൂ ഗോട്ട് മൈ പോയിന്‍റ്…”

“പോയിന്‍റ്സൊക്കെ മനസ്സിലായി…”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“പക്ഷെ അങ്ങനെ ഒരാള്‍ എങ്കിലും ഈ ലോകത്ത് ഉണ്ടാവുമോ എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല കേട്ടോ!”

ദൂരെയും അരികെയുമുള്ള, വര്‍ണ്ണ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന നില്‍ക്കുന്ന നിറയൌവ്വനനങ്ങളിലൊന്നായി നില്‍ക്കവേ ഗായത്രി പറഞ്ഞു,

“ഉണ്ട്…!”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“ഒരുപാടുണ്ട്…ബെസ്റ്റ് എക്സാമ്പിള്‍ എന്‍റെ കൂടെ ഉള്ള ഗായത്രി തന്നെ… ഈ ക്വാളിറ്റീസ് ഒക്കെ എത്രയോ കൂടുതല്‍ ഉള്ള ആളാ ഗായത്രി! അപ്പോള്‍ വേറെയും ഉണ്ടാവും…”
ജോയല്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മിഴികള്‍ അവന്‍റെ കണ്ണുകളില്‍ പതിഞ്ഞു.

“ഞാന്‍ എന്‍റെ കണ്‍സെപ്റ്റ് പറഞ്ഞില്ലേ?”

ജോയല്‍ ചോദിച്ചു.

“എല്ലാ പെണ്‍കുട്ടികളെയും പോലെ ഗായത്രിക്കും കാണില്ലേ ഇതുപോലെ കുറെ കണ്‍സെപ്റ്റ്സ്? പറയാന്‍ വിരോധമില്ലെങ്കില്‍ കേള്‍ക്കാം,”

അവള്‍ പുഞ്ചിരിച്ചു.

“കണ്‍സെപ്റ്റോ? എനുവെച്ചാ ബോയ്സിനെപ്പറ്റി?

അവന്‍ തലകുലുക്കി.

“അതിപ്പോ…ഞാന്‍ ..ഞാനനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല ജോയല്‍!”

“ബോയ്‌ ഫ്രണ്ട് ഉണ്ടോ?”

അവന്‍ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോള്‍ വല്ലാത്ത ഒരു ലജ്ജ അവളില്‍ മൊട്ടിട്ടു.

“അയ്യേ, ന്താ ഇത് ജോ? ശ്യെ…ഞാനെങ്ങും അങ്ങനെ?”

അവള്‍ പെട്ടെന്ന് ‘ജോ” എന്ന് തന്നെ വിളിച്ചത് അവന്‍ ശ്രദ്ധിച്ചു.

“അല്ല ഞാന്‍…”

അവളുടെ മുഖത്തെ നാണം കണ്ട് ഒരു നിമിഷം അവന്‍ സംശയിച്ചു.

“ഈ ക്യാമ്പസിലെ ബ്യൂട്ടി ക്വീന്‍ ആണ് ..അപ്പോള്‍ ഐ തോട്ട് യൂ ഹാവ് ബീന്‍ എന്‍ഗേജ്ഡ്…!”

Leave a Reply

Your email address will not be published. Required fields are marked *