സൂര്യനെ പ്രണയിച്ചവൾ- 8 Like

“അത് ഗായത്രി…”

അവളുടെ നോട്ടത്തിന്‍റെ ഭംഗിയില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ അവന്‍ പറഞ്ഞു.

“എന്നെ ആരോ പ്രേമിക്കുന്നു എന്നും ഒക്കെ. മാത്രമല്ല ഇന്നലെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും കാര്‍ഡ് വന്നിരിക്കുന്നു. ഗായത്രി ഇന്നലെ എനിക്കുണ്ടായ ചമ്മല്‍. പപ്പയും മമ്മിയും എന്നെ കളിയാക്കിയതിന് കണക്കില്ല…”

“അതെന്താ, അവര്‍ പ്രേമത്തിന് അത്ര എതിരാണോ?”

അവള്‍ പുഞ്ചിരി മാറ്റാതെ ചോദിച്ചു.

“അയ്യോ അതല്ല,”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“ഞാനിങ്ങനെ ടെന്‍ഷന്‍ അടിച്ച് …അതൊക്കെ കണ്ടിട്ട്…”

“എന്തിനാ ടെന്‍ഷന്‍? ഇങ്ങനെ കാര്‍ഡ് മെസേജ് ഒക്കെ തന്ന് പ്രേമിക്കുന്ന കുട്ടി ക്യൂട്ട് ആണോ അല്ലയോ എന്നൊക്കെ ഓര്‍ത്താണോ?”

“അയ്യോ, അതല്ല…എന്നെ പൊട്ടന്‍ കളിപ്പിക്കുവാണോ എന്നൊക്കെ ഓര്‍ക്കുമ്പം…”

“ജോയലിനെ എന്തിനാ പൊട്ടന്‍ കളിപ്പിക്കുന്നെ? ജോയല്‍ ഹാന്‍സം അല്ലേ? നല്ല നേച്ചര്‍ അല്ലേ? കോളേജിലെ ഏറ്റവും പോപ്പുലര്‍ അല്ലേ? പിന്നെന്താ?”

അത് പറഞ്ഞുകഴിഞ്ഞപ്പോള്‍ തനിക്ക് അബദ്ധം പറ്റിയത് പോലെ അവള്‍ അവനെ നോക്കി.
അവളുടെ വാക്കുകളില്‍ സുഖകരമായ ഒരു ചൂട് അവന്‍ അറിഞ്ഞു.

“അല്ല, അങ്ങനെയൊക്കെ ആണ് ജോയലിനെപ്പറ്റി പൊതുവേ പറയുന്നേ! ഞാന്‍ ജസ്റ്റ് അതൊന്നു റിപ്പീറ്റ് ചെയ്തു എന്നേയുള്ളൂ!”

അവന്‍ പുഞ്ചിരിച്ചു.

“ഗായത്രി എനിക്ക് ഒരു ഹെല്‍പ്പ് ചെയ്യാമോ?”

“എന്ത് ഹെല്‍പ്പ്?”

“ഗായത്രിക്ക് മിക്കവാറും എല്ലാ പെണ്‍കുട്ടികളെയും അറിയാമല്ലോ. ഇങ്ങനെ പാത്തും പതുങ്ങീം എനിക്ക് കാര്‍ഡ് അയയ്ക്കുന്ന ആ പെണ്ണ് ഏതാണ് എന്ന് കണ്ടുപിടിക്കാന്‍ എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യാമോ?”

ഗായത്രിയപ്പോള്‍ അല്‍പ്പം വിസമ്മതത്തോടെ അവനെ നോക്കി.
അവള്‍ക്ക് അത് അഗീകരിക്കാന്‍ ഇഷ്ടമില്ലാത്തത് പോലെ.
അത് ജോയല്‍ മനസ്സിലാക്കി.

“സോറി…”

അവന്‍ പറഞ്ഞു.

“ഗായത്രിയെപ്പോലെ ഒരു കുട്ടിയെ ഏല്‍പിക്കാന്‍ പാടില്ലാത്ത പണിയാണ് ഇത് എനിക്കറിയാം. പക്ഷെ എനിക്കിത് ശകലം ടെന്‍ഷന്‍ തരുന്നുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്…”

“അത് കുഴപ്പമില്ല,”
ഗായത്രി ചിരിച്ചു.

“ഞാന്‍ മാക്സിമം ട്രൈ ചെയ്യാം….”

ജോയലിന് സമാധാനമായി.

“ഐഡിയ!”

എന്തോ ഓര്‍മ്മിച്ച് അവള്‍ പെട്ടെന്ന് പറഞ്ഞു.
ജോയല്‍ വളരെ പ്രതീക്ഷയോടെ അവളെ നോക്കി.

“നാളത്തെ ടൂറിന് ജോയല്‍ പേര് കൊടുത്തിട്ടില്ലേ?”

“ഉണ്ട്. ഞാന്‍ പേര് കൊടുത്തിട്ടുണ്ട്,”

“എങ്കില്‍ ഈസിയായി കണ്ടുപിടിക്കാം!”

“എങ്ങനെ?”

“എന്‍റെ ജോയല്‍! ഈസി എന്ന് പറഞ്ഞാല്‍ ഈസിയായി കണ്ടുപിടിക്കാം. കാരണം ജോയലിനോട്‌ സിന്‍സിയര്‍ ആയ ഫീലിംഗ് ആണ് ഈ കുട്ടിയ്ക്ക് എങ്കില്‍ അവള്‍ എന്തായാലും ടൂറിന് വരാതിരിക്കില്ല. ശരിയല്ലേ?”

“ഓക്കേ!”

കാര്യം മനസ്സിലാക്കിയത് പോലെ ജോയല്‍ പറഞ്ഞു. പെട്ടെന്ന് അവന്‍റെ മുഖത്ത് ഒരു സന്നിഗ്ധത കടന്നു വന്നു.

“എന്താ?’

അത് കണ്ടിട്ട് അവള്‍ തിരക്കി.

“ഗായത്രി പേര് കൊടുത്തിട്ടുണ്ടോ?”

“ഇതുവരെ ഇല്ല,”

അവള്‍ പുഞ്ചിരിച്ചു.

“അയ്യോ അപ്പോള്‍? പോകേണ്ട കുട്ടികളുടെ എണ്ണം കമ്പ്ലീറ്റ് ആയാല്‍? ഗായത്രി വന്നില്ലെങ്കില്‍ എങ്ങനെ അവളെ കണ്ടുപിടിക്കും?”

“റിലാക്സ്! റിലാക്സ്!”

അവന്‍റെ ടെന്‍ഷന്‍ കണ്ട് ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

“നാലഞ്ച് കുട്ടികള്‍ക്ക് കൂടി പേര് കൊടുക്കാം എന്നാ ഞാന്‍ അറിഞ്ഞേ! ജോയലിനെ ഹെല്‍പ്പ് ചെയ്യാന്ന് ഞാന്‍ പ്രോമിസ് ച്വേയ്തില്ലേ? അതുകൊണ്ട് ഞാന്‍ പേര് കൊടുക്കാം! ഓക്കേ?”

“എങ്കില്‍ വേഗം വേണം!”

ജോയല്‍ പെട്ടെന്ന് പറഞ്ഞു.

“ടൂറിന്റെ ഇന്‍ചാര്‍ജ് ഫാരിസ് റഹ്മാന്‍ സാറല്ലേ? സാറും ഞാനും ഫ്രണ്ട്ലി ആണ്. ഇപ്പ തന്നെ പറഞ്ഞാലോ?”

“ഓക്കേ! ഓക്കേ!”
അവന്‍റെ തിടുക്കം കണ്ട് ചിരി പൊട്ടി ഗായത്രി പറഞ്ഞു.

“ഹ്മം…ഹ്മം..എനിക്ക് മനസ്സിലാകുന്നുണ്ട്”

അവന്‍റെ കൂടെ എഴുന്നേറ്റുകൊണ്ട് അവന്‍റെ നേരെ കുസൃതി ചിരി എറിഞ്ഞ് അവള്‍ പറഞ്ഞു.

“എന്താ?”

ലൈബ്രറിയുടെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഒരു ചമ്മിയ ചിരി ചിരിച്ച് ജോയല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *