” മനസ്സിനൊരു സുഖല്ല്യടാ.. എന്ത് മൈരാവൊ..”!
“ഉം.. എന്താണു..”? അവൻ ചോദിച്ചു..
” ഹെയ്.. അവളങ്ങനെ പറഞ്ഞൂന്ന് വെച്ച് നമുക്കെന്ത് മൈരാ.. ല്ലെ!?”
“ആരെന്ത് പറഞ്ഞു..”? അവന്റെ സംശയം..
” ഹാ… ആ.. ലവളില്ലെ.. സാജിത… അവൾടെ കല്ല്യാണം ഉറപ്പിക്കലാണു അടുത്ത ആഴ്ച്ച..”
“എന്ന് അവൾ പറഞ്ഞൊ.. നിന്നോട്..”? അവന്റെ ചോദ്യം..
” ആ.. ഉറപ്പിക്കലാന്ന് പറഞ്ഞു.. അവൾടെയല്ലാതെ.. പിന്നെ അവൾടെ തന്തേടെയാ..??”
അവൾക്കങ്ങനെയൊന്നുമില്ലെടാ.. നമുക്ക് വെറുതെ തോന്നിയതാ.. മൈരു..”!
“നീയിന്ന് വല്ലാതെ ഫിറ്റായല്ലൊടാ.. എന്തുപറ്റി..”
“ആവൊ.. മൈരു.. നീ വാ.. നമുക്കെറങ്ങാം”!..
ഞങ്ങളിറങ്ങി…
ഞങ്ങൾ ബൈക്കിനടുത്തെത്തി..
” നീ മാറ് ഞാൻ എടുത്തോളാം..”. അവൻ എന്നോട്..
“ഉം..”. ഞാനൊന്ന് മൂളി..
അവൻ വണ്ടിയെടുത്തു… ബാറിൽ നിന്നുമെറങ്ങി.. കുറച്ച് ദൂരം വന്നപ്പൊ..
” നിർത്ത്… നിർത്ത്.. നിർത്തെടാാ മൈരെ..”!
ഞാൻ ഒച്ചവെച്ചു..
കടകളൊക്കെ അടച്ചു തുടങ്ങീയിരുന്നു.. അടക്കാൻ തുടങ്ങുന്ന ഒരു കടയുടെ അടുത്ത് വണ്ടി നിർത്തിച്ചു..
“എന്ത് മൈരാടാ..” അവൻ..ചോദിച്ചു..
“എനിക് സിഗ്. വാങ്ങണം..”… ഞാൻ പറഞ്ഞു..
വാങ്ങി തിരിച്ചിറങ്ങി വരുമ്പോ..
ഒരു കാറിൽ, ഡോറിനിടയിൽ കൂടി ഷോൾ പുറത്ത് വന്ന് റോഡിൽ ഉരഞ്ഞ് പോകുന്നത് ശ്രദ്ധയിൽ പെട്ട ഞാൻ..
“ടാാാ.. പൂറന്മാരെ….. ആ ഷോൾ എടുത്ത് ഉള്ളിലിടാാാ മൈരോളെ…”.. ഞാൻ വിളിച്ചുപറഞ്ഞു…
അതൊന്നും ശ്രദ്ധിക്കാതെ ആ കാർ ഞങ്ങളുടെ മുന്നിലൂടെ ചീറിപാഞ്ഞ് പോയി..
” ആ. പോ.. മൈരു.. വല്ലോടൊത്തും കെട്ടിമറിഞ്ഞ് വീഴുമ്പൊ പഠിച്ചൊളും…”
എന്ന് പറഞ്ഞ് ഞാൻ ബൈക്കിൽ കയറി..
വിനോദ് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന നേരം കൊണ്ട് ഞാനൊരു സിഗ് കത്തിച്ച് വലി തുടങ്ങി..
പെട്ടന്ന് ഒരു മിന്നായം പോലെ ആ ഷോളിന്റെ കളർ എന്റെ ഉള്ളിലേക്ക് വന്നു…ഒപ്പം കാവ്യയുടെ വധഭീഷണിയും….
ഒരു അഞ്ച് സെക്കന്റ് ഞാൻ മനസിലൊന്ന് റീവൈൻഡ് ചെയ്തു…
പെട്ടന്ന്,
“വിനോദെ…. പണിയാടാാ.. വണ്ടി.. നേരത്തെ പോയാ ആ കാറിന്റെ പിന്നാലെ വിട്രാാാ.. ” ഞാൻ അലറി..
അവൻ ഒന്നും മനസിലാവാതെ.. വണ്ടിയെടുത്തു..
ഓടികൊണ്ടിരിക്കുമ്പൊ അവൻ ചോദിച്ചു..
“ടാ.. എന്താടാാ.. “..
” നീയാ വണ്ടിയെ ഓവെർടേക്ക് ചെയ്ത് നിർത്തിക്ക്..”!! ഞാൻ പറഞ്ഞു..
ഒരു നാനൂറ് മീറ്റർ മുമ്പിൽ പോകുകയായിരുന്ന ആ സ്കോർപിയൊ കാറിനെ വിനോദ് സ്പീഡിൽ പിന്തുടർന്ന് അതിനെ മറികടക്കാൻ ശ്രമിച്ചു.. ആ സ്കോർപിയൊ ഒന്ന് വെട്ടിച്ച് ഞങളുടെ കൺട്രോൾ കളഞ്ഞു..
“ആ.. പൊലയാടിമോനെ.. ഞാനിന്ന്..”
അങ്ങനെ പറഞ്ഞ് വിനോദ്… കത്തിച്ച് പിടിച്ചു… മറികടക്കുമ്പൊ ഞാനാ ഡ്രൈവറുടെമുഖത്തേക്കൊന്ന് നോക്കി..
‘ഒരു പരിച്ചയവും ഇല്ലാത്ത മുഖം..’. ഞാൻ ഓർത്തുകൊണ്ട്…
അയ്യാളോട് നിർത്താൻ ആവശ്യപെട്ടു… രണ്ട് മൂന്ന് വട്ടം പറഞ്ഞിട്ടും അയാൾ നിർത്താതായപ്പൊ.. കയ്യിലുണ്ടായ മദ്യകുപ്പി അയ്യാളുടെ മുഖത്തെക്കെറിഞ്ഞു.. അത് തലയിലടിച്ച് പൊട്ടി.. വണ്ടിയുടെ നിയന്ത്രണം തെറ്റി.. വഴിയിൽ സൈഡാക്കി..
ഞാൻ ഇറങ്ങി ചെന്ന് അയാളെ പിടിച്ചിറക്കി.. ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു..
“നിർത്താൻ പറഞ്ഞാ നിർത്തില്ലാല്ലെ..പൊലയാടിമൊനെ..”
“വിനോദെ… “… എന്ന് വിളിച്ച്
അയാളെ അവന്റെയടുത്തെക്ക് വിട്ടു.. ഞാൻ ചെന്ന് സൈഡ് ഡോർ തുറന്നു…
” എന്താ.. എന്താ പ്രശ്നം.. എന്തിനാ ഞങ്ങളെ ഉപദ്രവിക്കുന്നത്..”. എന്ന് ചോദിച്ചുകൊണ്ട്.. മൂന്ന് സ്ത്രീകൾ….
“അയ്യൊ.. സോറി… സോറീണ്ട്ട്ടാ..”.. ഞങ്ങൾക്ക് ആളു മാറി…”
ആകെ ചമ്മി നാറി നാണം കെട്ടു…
“വിനോദെ… അയ്യാളെ വിട്..”
ചെ… മൈരു.. ” ഞാൻ പിറുപിറുത്തുകൊണ്ട് നടന്നു.. പെട്ടന്ന് സിഐ ദിനേഷ്..
“ആ.. സർ പറ…”
‘ അൻവറെ.. നീ എവിടെ…”
“ഞാനിപ്പൊ …..എന്താ സർ..എന്താകാര്യം..”
“ടാ.. സാജിതാനേം കാവ്യയേം കാണാനില്ലെന്ന് അവരുടെ വീട്ടുകാരുടെ പരാതി..”
ഞാൻ ചെറുതായിന്ന് ഞെട്ടി…
ദിനേഷ് തുടർന്നു..
“6 മണിക്ക് അവർ രണ്ടാളും ഒരു സ്കോർപ്പിയൊയിൽ കയറിപോകുന്നത് കണ്ടവരുണ്ട്…”
“സ്കോർപിയൊ?. ആരുടെ വണ്ടിയാ അത്…” ഞാൻ ചോദിച്ചു
.
“വണ്ടി ആരതാന്നറിയില്ല.. നമ്പരുണ്ട്…”
“ആ പറ…”
“ഞാൻ എന്റെയടുത്തുള്ള ആ വണ്ടിയിലേക്കൊന്ന് നോക്കി… അത് പുറപ്പെട്ടു…
“ആ വണ്ടീടെ നമ്പർ ഇതാണു…. ………..
ഞാനൊന്ന് ഞെട്ടി….. ഫോൺ വെച്ച്‌ഞാൻ തിരിഞ്ഞ് നോക്കിയപ്പൊ ആ വണ്ടി കണ്ണിൽ നിന്ന് മറഞ്ഞു..
” വിനോദെ…… വണ്ടിയെടുക്കടാാാാ”.
പിന്നേം ചേസിങ്ങ്…
മൂന്നാലു കിലോമീറ്റർ ചെന്നിട്ടും വണ്ടി കണ്ടില്ല….
ഞാൻ സമയം നോക്കി.. പത്ത് മണി..
പെട്ടന്ന് മൊബൈലെടുത്ത്, പാർട്ടി ഗ്രൂപ്പുകളിൽ വോയിസിട്ടു..
“ടാ വണ്ടി നിർത്ത്….”
ഞങ്ങൾ വണ്ടി നിർത്തി…
“എന്തുപറ്റീടാ..” അവൻ ചോദിച്ചു..
സിഐ ദിനേഷ് വിളിച്ചതിന്റെ കാരണം ഞാൻ അവനോട് പറഞ്ഞു..
“ടാ മൈരാ എന്നിട്ട് നീ ഇവിടെ മൊബൈലിൽ കളിച്ചു ഇരിക്യാ…”
“ഇനി നമുക്ക് ഇവിടെയിരുന്നാ മതി… ഈ കമ്മ്യൂണിസ്റ്റ് ഗ്രാമത്തീന്ന് ഒരു നായിന്റെ മോനും ഒന്നും കൊണ്ട് പോവൂല…”
അഞ്ച് മിനിറ്റിൽ, വണ്ടിയുടെ കൃത്യം സ്പോട്ട് , വണ്ടിയുടെ ഫോട്ടൊ അടക്കം … ഓണറുടെ ജന്മസ്ഥലം മുതൽ അവന്റെ ജാതകം വരെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപെട്ടു….
“വിനോദെ വാടാ കേറ്… വണ്ടി അവിടെ തടഞിട്ടുണ്ടെന്ന്..”
ഞങ്ങൾ അങ്ങോട്ട് പുറപെട്ടു..
അവിടെ ആ സ്കോർപ്പിയൊ… ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങാതെ ആ മനുഷ്യൻ.. അവിടവിടെ സഖാക്കളും.. ഞാൻ നേരെ ചെന്ന് ബാക്ക് ഡോർ തുറന്നു.. അവിടെ കാവ്യയും സാജിതയും..
“സാജിതാാ.. ” ഞാൻ വിളിച്ചു..
ഒരു മൂളൽ മാത്രം അവളിൽ നിന്ന്.. വന്നു…
ഞാനവളെ താാങ്ങിയെടുത്തു..
“വിനോദെ ഒരു വണ്ടി വിളിക്ക്..” ഞാൻ പറഞ്ഞു..
മറ്റ് സഖാക്കളും വന്നു… ഞങൾ രണ്ടുപേരെയും വണ്ടിയിൽ നിന്നിറക്കി..
ഞങ്ങളുടെ ശ്രദ്ധയൊന്ന് മാറിയപ്പൊ അവൻ വണ്ടി മുന്നോട്ട് പായിച്ചു… മുമ്പിൽ ബൈക്കിൽ നിന്നിരുന്ന ഒരു സഖാവിനെ ഇടിച്ചു തെറിപ്പിച്ച് ആ വാഹനം മുന്നോട്ട്..
“വിനോദെ.. അവനെ വീടരുത്…” ഞാനലറി..
വിനോദും മറ്റൊരു സാഖാവും എന്റെ ബുള്ളെറ്റിൽ പിന്തുടർന്നൂ..
മയക്കത്തിലായിരുന്ന സാജിതയെ ഞാൻ മുഖത്ത് തട്ടി വിളിച്ചു…
“സാജിതാ..”…
അനക്കമൊന്നുമില്ല…
” വണ്ടി വന്നില്ലെ.. സഖാവെ”. ഞാൻ ചോദിച്ചു..
“വിളിച്ചിട്ടുണ്ട്… ഇപ്പൊ എത്തും..”. മറുപടി കിട്ടി..
ഞാൻ സാജിതയെ ഇടുപ്പിലൂടെ കയ്യിട്ട് പൊക്കിയെടുത്തു.. തൊട്ടുള്ള കലിങ്കിൽ കൊണ്ടിരുത്തി.. അവൾ ആകെ തളർന്നിരുന്നു.. എന്റെ നെഞ്ചിൽ മുഖം ചായ്ച്ച് അവൾ തളർന്നങ്ങനെ കിടന്നു…
സദാ പ്രസന്നമായ അവളുടെ മുഖം.. റോസ് നിറമുള്ള ചുണ്ടുകൾ.. സാരിയിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണു.. ആ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് വിഷമമായിരുന്നു.. ഇത്രയും അടുത്ത് ഞാൻ അവളെ കാണുന്നതും ആ മുഖത്തേക്കിങ്ങനെ നോക്കുന്നതും ആദ്യമായാണു. കണ്ണുകളടച്ച് എന്റെ നെഞ്ചിൽ തളർന്ന് കിടക്കുന്ന അവളുടെ കൈയ്യിൽ പിടിച്ചു ഞാനൊന്ന് തഴുകി..
നെഞ്ചിൽ മുഖം ചേർത്ത് കിടക്കുന്ന അവളുടെ തലയിൽ താടിയമർത്തി ഞാൻ ഇരുന്നു…