ഒരു ചേച്ചിയോടൊപ്പം ചില കളികൾ
Oru Chechiyodoppam Chila Kalikal | Author : Sojan
ഞാൻ ഈ പറയുന്ന കഥ യഥാർത്ഥത്തിൽ സംഭവിച്ചതാണ്. അതിനാൽ തന്നെ സ്ഥലനാമങ്ങളും ആളുകളുടെ പേരുകളും മറ്റും മാറ്റിയിട്ടുണ്ട്. ഈ കഥയുടെ ഒരു കുഴപ്പം എന്താണെന്നുവച്ചാൽ ഒരു കഥയ്ക്കുള്ളിൽ മറ്റൊരു പെൺകുട്ടിയുടെ കഥകൂടിയുണ്ട്. അത് ഒരു തൃസിപ്പിക്കുന്ന കഥയാണെങ്കിലും അവൾ വെറും ഒരു കഥാപാത്രമായി മാത്രം ഈ കഥയിൽ കടന്നു വരുന്നുള്ളൂ.
അതൊക്കെ പോകട്ടെ ഈ കഥ സത്യസന്ധമായതിനാൽ തന്നെ വായിക്കുമ്പോൾ വലിയ രസമോ അതിഭാവുകത്വമോ ഒന്നും തോന്നില്ല. മാത്രവുമല്ല നായികയുടെ പ്രായം അമ്പതിനും മുകളിലുമാണ്. പക്ഷേ ഇത് അങ്ങ് സംഭവിച്ചു പോയി എന്നതാണ് സത്യം.
കഥയിലേയ്ക്ക് വരാം.
എന്റെ പേര് ജെയ്സൺ, ഇത് നടക്കുന്നത് കേരളത്തിന്റെ ഒരു അതിർത്തിയിലായിരുന്നു. എനിക്കവിടെ സൂപ്പർവൈസറായി ജോലി. ജോലിയെന്നു പറഞ്ഞാൽ കമ്പ്യൂട്ടർ മുതൽ കരിങ്കല്ലുവരെ ഉള്ള പണികൾ ചെയ്യുകയും ചെയ്യിക്കുകയും വേണം. വയറിങ്ങ്, പ്ലംബിങ്ങ്, കൃഷി, മീൻവളർത്തൽ, കോഴി, താറാവ്, ജെർമ്മൻ ഷെപ്പേർഡ് പട്ടികൾ, ഡ്രൈവിങ്ങ്, ക
മ്പ്യൂട്ടർ റിപ്പയറിംഗ് എന്നുവേണ്ട ഒരുമാതിരിപ്പെട്ട സകല പണികളും ചെയ്യണം. എനിക്ക് ഇതെല്ലാം ക്രെയ്സും ആയിരുന്നു. കുറച്ച് പണിക്കാരും എന്റെ കീഴിൽ ഉണ്ടായിരുന്നു. താമസിച്ചിരുന്നത് വളരെ പഴയ ഓടിട്ട ഒരു വീട്ടിലാണ്, വീടിന്റെ മുറ്റം മുഴുവനും പഞ്ചാരമണൽ, പണിക്കാരും എന്റെ കൂടെ തന്നെ. ചുറ്റോടു ചുറ്റും ഞങ്ങളുടെ പറമ്പും സ്ഥലങ്ങളും ആയിരുന്നു. പോരാത്തതിന് കുറെ മാറി ഒരു റിസോട്ടും ഞങ്ങളുടെ മുതലാളിയുടേതായുണ്ട്.
ഞങ്ങളുടെ വീട്ടിൽ വൈകിട്ടായാൽ ഞാൻ വെള്ളമടി തുടങ്ങും. എനിക്ക് ഒരു ആത്മ്മിത്രം പോലെ ഒരു പണിക്കാരനുണ്ട്. അവനെ നമ്മുക്ക് മനോഹരൻ എന്ന് വിളിക്കാം. അവൻ പൊക്കം കുറഞ്ഞ് കറുകറെ കറുത്തവനാണ്. പക്ഷേ എന്നോട് വലിയ കാര്യമാണ്.
മലയാളം ഒന്നും അറിയില്ല. പക്ഷേ ഉള്ളിൽ ആ കറുപ്പില്ല. എല്ലുമുറിയെ പണിയും, പല്ലുമുറിയെ തിന്നും, കുടിയില്ല, വലിയില്ല, ഒരു ദുശീലവുമില്ല. സത്യസന്ധൻ. ഇന്നും അവൻ അങ്ങിനെ തന്നെയായിരിക്കും, എന്തെന്നാൽ ചിലർ അങ്ങിനാണ്; ഒരിക്കലും എന്ത് സാഹചര്യത്തിലും മാറില്ല. അത് പോട്ടെ സന്ദർഭ്ഭവശാൽ മനോഹരനോടുള്ള സ്നേഹം കൊണ്ട് അവനെ വർണ്ണിച്ചെന്നേയുള്ളൂ.
ഞാൻ ആ നാട്ടിൽ ചെന്നകാലത്ത് ആ പറമ്പും ചുറ്റുപാടും വൃത്തിയാക്കലും റോഡ്, കുളം മുതലായവ നിർമ്മാണവും ഒക്കെയായിരുന്നു കുറേ ദിവസത്തെ ജോലി. മനോഹരനും ഞങ്ങളുടെ കീഴിലെ പണിക്കാരും തകൃതിയായി പണിചെയ്യുന്നു.
അങ്ങിനിരിക്കെ ഞങ്ങളുടെ GSD കുരയ്ക്കുന്നത് കേട്ട് ഞാൻ വീട്ടിൽ നിന്നും പുറത്തേക്ക് തലയിട്ടു നോക്കി. ഒരു സ്ത്രീ കൈയ്യിൽ വേരോടെ പിഴുത ജമന്തി ചെടികളുമായി വേലിക്കൽ വന്നു നിൽക്കുന്നു. ഞാൻ കരുതി മനോഹരന്റെ പരിചയക്കാരിയായിരിക്കും എന്ന്. കാരണം അവനാണ് പലചരക്ക് വാങ്ങാൻ പോകുന്നത്. ഞാൻ കൂടുതൽ ശ്രദ്ധിക്കാതെ എന്റെ കമ്പ്യൂട്ടറിലേയ്ക്ക് തന്നെ തിരിച്ചു പോയി.
ഞാൻ ആ സംഭവം മറന്നു.
വൈകിട്ട് പണികഴിഞ്ഞപ്പോൾ മനോഹരൻ പറഞ്ഞു ( അവന്റെ ഭാഷയിലാണ് )
“ആ ചേച്ചി നമ്മൾ മുറ്റം വൃത്തിയാക്കുന്നത് കണ്ട്, വഴിയുടെ ഇരു വശത്തും നടാനായി ജമന്തി ചെടികൊണ്ടുവന്നതാണ്” എന്ന് പറഞ്ഞു.
“നിനക്ക് അവരെ അറിയാമോ?” ഞാൻ ചോദിച്ചു.
“ഇല്ല”
“അവരുടെ വീടെവിടെയാണ്?”
“നമ്മൾ ടൗണിന് പോകുന്ന വഴിക്ക്”
അത് ഒരു ഫർലോങ്ങോളം ദൂരെയാണ്! എനിക്കൽഭുതമായി. അവരെങ്ങിനെ ഇവിടെത്തി? അല്ലെങ്കിൽ എന്തിന് ആവശ്യപ്പെടാതെ ചെടിയും മറ്റുമായി വന്നു?
( അത് തന്നെ ഒരു ഏച്ചുകെട്ടിയ ഇടപാടായിരുന്നു. ആരെങ്കിലും മറ്റുവല്ലവരും കൊണ്ടുവന്ന് ബലമായി നടീക്കുന്ന ചെടികളല്ലല്ലോ നടുക, അതെല്ലാം അവനവന്റെ ഭാവനയും, താൽപ്പര്യവും അനുസരിച്ചല്ലേ? മാത്രവുമല്ല ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ അടുത്ത് ചെടിയുമായി വരിക!! ഇതെന്താപ്പ ഇങ്ങിനെ? ഇനി ഈ നാട്ടിൽ ഇങ്ങിനൊക്കെയാണോ? എന്നെല്ലാം ഇന്നസെന്റിന്റെ രീതിയിൽ ഞാൻ ചിന്തിച്ചു. പിന്നെ അത് അവിടെ വിട്ടു.)
