കനി
Kani | Author : Zorba
പതിനാറ് ദിനങ്ങളായി ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ട്.. അമ്മയുടെ മരണം എന്നെ അത്രയധികം തളർത്തി കളഞ്ഞു.. ഇന്നത്തോടെ എല്ലാ ചടങ്ങുകളും കഴിഞ്ഞു.. അയല്പക്കത്തെ നല്ലവരായ കുറച്ചു ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത് ചടങ്ങുകൾക്ക്, അവരെല്ലാം തന്നെ മടങ്ങി.. മടുപ്പിക്കുന്ന ഏകാന്തതയിൽ ഞാൻ ചിന്തയിൽ മുഴുകി ഇരുന്നു.. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും ആയിരുന്നു ഉണ്ടായിരുന്നത്..
എന്റെ കുഞ്ഞു നാളിലെ അച്ഛൻ മരിച്ചു പോയി.. പിന്നീട് അമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളർത്തി.. പിജി വരെ പഠിച്ചെങ്കിലും കൃഷി ആയിരുന്നു എനിക്ക് ഇഷ്ടം.. അമ്മയോടൊപ്പം കൃഷി പണി ചെയ്തു ഞാനും അങ്ങനെ ജീവിച്ചു..
വര്ഷങ്ങളുടെ കഷ്ടപ്പാട് കൊണ്ട് അമ്മ വല്ലാതെ തളർന്നിരുന്നു.. പെട്ടന്ന് ഒരു ദിവസം വീണു പോകുവായിരുന്നു.. മരണകിടക്കയിൽ അമ്മ എന്നോട് പറഞ്ഞ ഒരേ ഒരു കാര്യമേ പറഞ്ഞുള്ളു.. നീ ഒറ്റയ്ക്ക് ആയി പോവരുത് മോനെ.. നീ എന്റെ അനിയത്തിയുടെ അടുത്തേക്ക് പോണം.. വര്ഷങ്ങളായി അവളെ പറ്റി എനിക്ക് ഒരു അറിവും ഇല്ല..
തമിഴ്നാട്ടിൽ എവിടെയോ ആണെന്ന് അറിയാം.. പഴയ ഒരു വിലാസം അമ്മയുടെ പെട്ടിയിൽ ഉണ്ട്.. അത് എടുത്ത് നീ അവളെ വിളിക്കണം.. അവളോടൊപ്പം താമസിക്കണം.. അമ്മയുടെ അവസാന ആഗ്രഹം ആണെന്ന് നീ അവളോട് പറയണം..
എന്റെ മോൻ അവളോടൊപ്പം താമസിക്കണം.. കുടുംബവും കുട്ടികളും ഒക്കെ ആയി കഴിയുമ്പോൾ തിരിച്ചു വരണം.. ഇവിടെ ഒരു വീട് വെച്ച് ഇവിടെ താമസിക്കണം.. ഇത്രയും പറഞ്ഞു അമ്മ എന്നെന്നേക്കുമായി എന്നിൽ നിന്ന് വിട്ട് പോയി..
ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു..
ചിന്തകളിൽ കുരുങ്ങി പോയ ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു.. ഞാൻ രാജീവ്.. എന്റെ വാർത്തമാനകാലവും ഭൂതകാലവും കുറച്ചൊക്കെ മനസിലായെന്ന് കരുതുന്നു..
ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. ഞാൻ കഷ്ടപ്പെട്ട് നോക്കി നടത്തിയിരുന്ന കൃഷിയും മനോഹരമായ ഈ നാടും വിട്ട്, ഇന്ന് വരെ കണ്ടിട്ടില്ലാത്ത അമ്മയുടെ അനുജത്തിയുടെ അടുത്തേക്ക് പോകുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. എന്നാൽ അമ്മയുടെ വാക്കുകളെ തള്ളാനും പറ്റുന്നില്ല..
എന്തെങ്കിലും പറയുന്നതിന് മുൻപ് അമ്മ വിട്ട് പോകുകയും ചെയ്തു..
അമ്മ പറഞ്ഞ വഴിയിലൂടെ മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു.. പെട്ടിയിൽ നിന്ന് ഞാൻ വിലാസം തപ്പി എടുത്തു.. കാഞ്ചന എന്ന പേര് വായിച്ചപ്പോഴാണ് ചെറുപ്പത്തിൽ എപ്പോഴോ കണ്ട ഇളയമ്മയുടെ രൂപം മനസിലേക്ക് വന്നത്.. എപ്പോഴും ചിരിക്കുന്ന ഒരു മുഖം.. ചെറിയ ഒരു ഓർമയായി മാത്രമാണ് അത് തെളിഞ്ഞത്..
വിലാസത്തിൽ നിന്ന് കിട്ടിയ ഫോൺ നമ്പറിൽ ഞാൻ വിളിച്ചു.. ഫോൺ എടുത്ത് മറുതലയ്ക്കൽ നിന്നും ഹലോ യാര് എന്നൊരു സ്ത്രീ ശബ്ദം ചോദിച്ചു..
ഞാൻ : യെൻ പേര് രാജീവ്, കാഞ്ചന എന്ന ആളോട നമ്പർ ഇത് താനാ??
കാഞ്ചന : നാ കാഞ്ചന താ പേസ്ത്.. നീങ്ക യാര്??
ഞാൻ : നാ കൗമുദി യോട പയ്യൻ.. ഉങ്ക ചേച്ചി കൗമുദി..
കാഞ്ചന : രാജീവേ, നീയോ?? എത്ര നാളായെടാ വിളിച്ചിട്ട്.. സുഖാണോ മോനെ നിനക്ക്?? അമ്മയ്‌ക്കൊടാ??
ഞാൻ കാര്യങ്ങളെല്ലാം ഇളയമ്മയെ അറിയിച്ചു.. ഇളയമ്മ കരയുന്നത് ഫോണിലൂടെ എനിക്ക് കേൾക്കാമായിരുന്നു..
ഇളയമ്മ : മോനെ രാജീവേ, ഞാൻ ഒന്നും അറിഞ്ഞില്ലെടാ.. ഞാനും നിങ്ങളെ അന്യോഷിച്ചില്ല.. നിങ്ങൾ എന്നെയും.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. മോൻ ഇങ്ങോട്ട് പോര്, ഞാൻ മോനെ നോക്കിക്കോളാം.. അമ്മയുടേം ആഗ്രഹം അതല്ലായിരുന്നോ.. ഞാനും ഭർത്താവും കൂടെ ഒരു ഹോം സ്റ്റേ നടത്തുവാണ്.. നിനക്കും ഞങ്ങളോടൊപ്പം കൂടാം.. എന്റെ ഭർത്താവ് നല്ലൊരു മനുഷ്യൻ ആണ്.. നീ വരുന്നത് സന്തോഷം ആകും.. സ്വന്തം എന്ന് പറയാൻ ഞങ്ങൾക്ക് ആരുമില്ല.. മക്കളും ഇല്ല.. നിനക്ക് ഇവിടെ ഇതൊക്കെ നോക്കി നടത്തുകയും ചെയ്യാം.. വയസായി തുടങ്ങി ഞങ്ങൾക്കും.. ഞാൻ മോന് അഡ്രെസ്സ് അയക്കാം..
