മലയാളം കമ്പികഥ – നാലുമണിപ്പൂക്കൾ – 2
“ടീച്ചർ,ഞാൻ കാത്തിരിക്കും…” കാലത്തെണീറ്റ സംവൃത അംജദിന്റെ മെസ്സേജ് കണ്ട് അസ്വസ്ഥയായി.
എപ്പോഴാണ് നിയന്ത്രണം പോയത്? എപ്പോഴായാലും വല്ലാത്തൊരാകർഷണം തന്നെ അംജദിന്.
‘ശ്ശോ എന്നാലും പഠിപ്പിക്കുന്ന കുട്ടിയോട് ഇങ്ങിനെയൊന്നും
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പറയരുതായിരുന്നു. എത്ര വലിയ തെറ്റാണ് താൻ ചെയ്തത് എന്നോർത്ത് അവൾക്ക് കുറ്റബോധം തോന്നി. മുഴുവൻ ചാറ്റും ഒന്നുകൂടി വായിച്ച സംവൃതയ്ക്ക് ഒന്ന് മനസ്സിലായി..,’തെറ്റുകൾ തുടങ്ങി വെച്ചത് ഞാൻ തന്നെയാണ്. ഇനി അത് തുടരാതിരിക്കാനുള്ള ശ്രദ്ധ വെക്കേണ്ടതും ഞാനാണ്’ അവൾ പറഞ്ഞ വാക്ക് എങ്ങിനെയെങ്കിലും പുലർത്തി അതൊന്നവസാനിപ്പിക്കാൻ വെമ്പൽ കൊണ്ടു.
അംജദ് അലി ലോകം കീഴടക്കിയവനേപ്പോലെ അത്യാവേശത്തിലായത് വീട്ടുകാരെയും കൂട്ടുകാരെയും ആശ്ചര്യപ്പെടുത്തി. മിണ്ടാപൂച്ച മാറ്റത്തിലേയ്ക്ക് ചുവട് വെച്ചു.
രണ്ടു പ്രണയിനികളേത്തേടി അവൻ ഉത്സാഹവാനായി സ്കൂളിലേയ്ക്ക് പുറപ്പെട്ടു..,തനിക്ക് വേണ്ടിയെഴുതിയ പ്രണയലേഖനം കൈയിലും, ടീച്ചർക്ക് വേണ്ടിയെഴുതിയ പ്രണയലേഖനം ഖൽബിലും സൂക്ഷിച്ച്…
ഷാനിബയുടെ മുഖത്ത് നോക്കാൻ കെൽപ്പില്ലാതിരുന്ന അംജദ്അലി സംഗീതയെ അതേൽപ്പിച്ച് ഒറ്റയ്ക്ക് നടന്നുപോയത് കണ്ട് സംഗീത ഉള്ളിൽ നീറിയെങ്കിലും വേദനയൊതുക്കി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു നടന്നു.
പല തവണ അത് വായിക്കാനായി മനസ്സ് കൊതിച്ചെങ്കിലും ശരിയല്ലെന്ന് ചിന്തിച്ച് സ്നേഹത്തിന്റെ നിറകുടം കുനിഞ്ഞ ശിരസ്സുമായി സ്കൂളിലേയ്ക്ക് നടന്നു. ഗെയ്റ്റിനു മുൻപിൽ കാത്തുനിന്ന നജ്മത്ത് സംഗീതയെക്കണ്ടതും അവൾക്കരികിലേയ്ക്ക് ഓടിയെത്തി. സംഗീതയ്ക്കത് കണ്ട് സങ്കടവും ചിരിയും ഒരുപോലെ വന്നു.
“സംഗീതേ എന്തായി?”
“ന്റെ ഷാനിബാ ഞാനങ്ങ്ണ്ട് വെരില്ല്യേ? ഇയ്യെന്തിനാ ഇങ്ങ്ണ്ടോടി വെര്ണ്? ദാ കിട്ടീക്ക്ണ് നി ഇന്നൊന്നും മറക്കലേട്ടാ നജ്മത്തേ.” അവളത് ഉമ്മച്ചിപ്പെണ്ണിന് കൈമാറുമ്പോൾ ആത്മാർത്ഥമായി ഒരു കടമ നിർവ്വഹിച്ചതിന്റെ തിളക്കമായിരുന്നു കണ്ണിൽ.
അത് വാങ്ങി പുസ്തകത്തിലൊളിപ്പിച്ച് ഷാനിബ കൈകൾ മുന്നിൽ തൂക്കിയിട്ട് കോർത്ത് വെച്ചു സംഗീതയ്ക്കൊപ്പം നടന്നു. അവൾ നാണിച്ച് ചുവന്നത് കണ്ട് സംഗീത ഒന്നുറപ്പിച്ചു. ഒന്നാകേണ്ടവർ ഇവർ തന്നെയാണ്. അത്രയ്ക്ക് ഭംഗിയും നിറവുമുള്ള പെണ്ണാണ് ഷാനിബ നജ്മത്ത്.
സംഗീതയ്ക്ക് പിറകിൽ നടന്നത്ര ആൺകുട്ടികൾ ആ സ്കൂളിൽ മറ്റൊരു പെൺകുട്ടിയുടെയും പിറകേ നടന്നിട്ടുണ്ടാവില്ല. തന്റെ സൗന്ദര്യത്തിൽ വിശ്വാസമുണ്ടെങ്കിലും അംജദിനോടുള്ള ഇഷ്ടം കൊണ്ട് സംഗീത എല്ലാവരെയും അകറ്റിനിർത്തി. ഒടുവിൽ അംജദ് സംഗീതയെ അകറ്റിയപ്പോഴാണ് തന്റെ പിറകേ നടന്ന ചെക്കന്മാർ എത്ര വേദനിച്ചിട്ടുണ്ടാവും എന്നവൾ അനുഭവിച്ചറിഞ്ഞത്.
ക്ലാസ്സിലെത്തിയ ഷാനിബ ബാഗ് ബെഞ്ചിൽ വെച്ച് നെല്ലിച്ചുവട്ടിലിരുന്ന് ആരും കാണാതെ പ്രണയലേഖനം തുറന്നു വായിച്ചു:
“പ്രിയപ്പെട്ടവളേ,
ഉറങ്ങാതിരുന്ന ഇന്നലെ രാവിൽ ഖൽബിൽ പെയ്ത നനുത്ത മഞ്ഞാണ് നജ്മത്ത്!
ഇടയിലെപ്പഴോ മിഴിയൊന്നടഞ്ഞതും തരിവള കൊട്ടിയുണർത്തിയ ഷാനിബാ.. സത്യം നീ അറിയാതെ പോകരുത്: സംഗീതയ്ക്ക് എന്നോടൊരിഷ്ടമായിരുന്നു.
നിനക്ക് വേണ്ടി.., അല്ല നമുക്ക് വേണ്ടി വഴിമാറി നടന്ന സംഗീതയെ മറക്കരുത്.., വെറുക്കരുതെന്നൊന്ന് പറഞ്ഞില്ലെങ്കിൽ ജീവിതത്തിൽ എനിക്ക് സമാധാനമില്ലാതാവും.
വാക്ക് പറയുന്നു.
ഷാനിബാ നജ്മത്തിനൊപ്പം അംജദ് അലി ജീവിക്കുക തന്നെ ചെയ്യും.., ജീവനുണ്ടെങ്കിൽ. “
ഷാനിബയത് വായിച്ച് അസ്വസ്ഥയായി. അവൾ തട്ടമഴിച്ച് നെല്ലിയിലകൾ കുടഞ്ഞ് ക്ലാസ്സിലേയ്ക്ക് കയറി. ആദ്യം വായിച്ച് കഴിഞ്ഞ് സംഗീതയെ കാണിക്കണമെന്നുണ്ടായിരുന്നു. അതിൽ അവളെക്കുറിച്ചെഴുതിയത് വായിച്ചാൽ അവൾ കൂടുതൽ വേദനിച്ചെങ്കിലോ എന്ന് കരുതി ഷാനിബ പിന്തിരിഞ്ഞു.
