രാധമ്മ, ഹോം നഴ്സ്
Radhamma Home Nurse | Author : Rishi

എൻ്റെ പ്രിയങ്കരിയായ ഓപ്പോളേ,
ഈ എഴുത്തു ഓപ്പോൾടെ കയ്യിൽ കിട്ടുമ്പഴേക്കും ഞാൻ രണ്ടാമതും ഒരച്ഛനായിക്കഴിഞ്ഞിരിക്കും. ലോകപരിചയമോ, ആത്മവിശ്വാസമോ തീരെയില്ലാതിരുന്ന, ഇരുപതു വയസ്സിലും ഒരു പക്വത തീരെയില്ലായിരുന്ന കുട്ടിയായിരുന്ന, എന്നെ യുവത്വത്തിലേക്ക് കൈപിടിച്ചു നടത്തിയ എൻ്റെ ഓപ്പോളെ ഞാനൊരിക്കലും മറക്കില്ല..
നാശത്തിൻ്റെ വഴിയിലേക്കു തിരിഞ്ഞു തുടങ്ങിയ എന്നെ മനസ്സിലാക്കിയ എൻ്റെയോപ്പോള്… ഓപ്പോൾടെ അഡ്രസ്സു മാറിയ കാര്യം ഞാനറിഞ്ഞിരുന്നില്ല. പിന്നെ നാട്ടിൽ വന്നപ്പോൾ…
പറയാൻ മറന്നു ഞാനിപ്പോൾ ഓസ്റ്റ്രേലിയയിലാണ്, ഓപ്പോൾടെ ഏജൻസീടെ പരസ്യം കണ്ടു. ഫോട്ടോ സഹിതം. എന്തോ ഇത്രയും കാലം കഴിഞ്ഞ് ഫോൺ ചെയ്യണോ വേണ്ടയോ എന്നാലോചിച്ച് ദിവസങ്ങൾ കടന്നുപോയി. തിരികെ ഇവിടെയെത്തിയിട്ടാണ് എഴുത്തെഴുതാമെന്ന് തീരുമാനിച്ചത്…..
എഴുത്തു മുഴുവൻ വായിച്ചിട്ട് രാധമ്മ ഓഫീസിലെ കസേരയിൽ ചാരിയിരുന്നു. അവളുടെ മനസ്സ് പതിനഞ്ചു വർഷങ്ങൾക്കു പിന്നിലേക്കു പോയി….
ബാലുച്ചേട്ടൻ്റെ കമ്പനി അടച്ചു പൂട്ടിയതിൽപ്പിന്നെ കോൺട്രാക്റ്റു പണികളായിരുന്നു. നാലു മാസം ബാങ്കിൽ ടെംപ്. കൊറച്ചു നാള് ബൈക്കു വാടകയ്ക്കെടുത്ത് ഒരു റെസ്റ്റോറൻ്റിൻ്റെ ഡെലിവറിപ്പണി. പാവം…ആ പ്രായത്തില്….
നടുവേദന കിട്ടിയത് മിച്ചം. ഭാഗ്യത്തിന് അപ്പോഴൊരു സർക്കാരോഫീസിലാണ്. കോൺട്രാക്റ്റു പണിയാണെങ്കിലും ഒരു വർഷമായി… പിന്നെ…
രണ്ടു പിള്ളാര്. പീജിക്കു പഠിക്കണ മിനു. രണ്ടാനമ്മയായതോണ്ട് അവൾക്ക് തന്നോട് വല്ല്യ അടുപ്പമില്ല. ചെന്നൈയിലാണ് പഠിക്കണത്. സ്ക്കോളർഷിപ്പുണ്ട്. എന്നാലും മാസം അവൾക്ക് കാശയയ്ക്കണം.
ബാലുവേട്ടൻ്റെ അച്ഛനൊരു കൊച്ചു വീടു വെച്ചതോണ്ട് കേറിക്കെടക്കാൻ സ്ഥലമൊണ്ട്. അമ്മ… അമ്മായിയമ്മയല്ല. ശരിക്കും അമ്മയാണ്. അമ്മയും ബാലുവും താനും പിന്നെ.. തൻ്റെ കൺമണിയായ അക്കി… നാലു പേരില്ലേ! വീടീൻ്റെ ചെലവു നടത്തണ്ടേ!
രണ്ടു വർഷം കഴിഞ്ഞിരുന്നു. ബാലു പണികൾക്കിടയിലായിരുന്നു. മിച്ചം വച്ച കാശു കുറഞ്ഞോണ്ടിരുന്നു. അപ്പഴാണ് പണ്ട് അവളുടെയൊപ്പം പന്ത്രണ്ടു കഴിഞ്ഞ് ഒരു വർഷം നഴ്സിങ്ങ് കോഴ്സിനു പോയപ്പോൾ ഒപ്പമുണ്ടായിരുന്ന ദിവ്യയെ മാർക്കറ്റിൽ വെച്ചു കണ്ടു മുട്ടിയത്.
അവളുടെയൊപ്പം ഉഡുപ്പി ഹോട്ടലിൽ കാപ്പികുടിച്ചോണ്ടിരുന്നപ്പഴാണ് ദിവ്യ അവൾക്കൊരു പുതിയ വഴി തുറന്നു കൊടുത്തത്. അവളുടെ കാശിൻ്റെ പ്രശ്നങ്ങൾ ദിവ്യ ശ്രദ്ധിച്ചു കേട്ടു.
നിനക്ക് ഹോം നഴ്സാവാമോ? നിൻ്റെ കയ്യിൽ ലൈസൻസുണ്ട്. പ്രാക്റ്റിക്കൽ നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ. വേണമെങ്കിൽ നിനക്ക് ഒരു കെഴവിയെ നോക്കാനുള്ള പണി ശരിയാക്കാൻ നോക്കാം.
തീട്ടോം മൂത്രോമൊക്കെ വെടിപ്പാക്കണ്ടി വരും. കിട്ടിയാല് ഒരു മാസം ഇരുപതിനായിരം വരെ കാശു കിട്ടും. പിന്നെ അവരോടു പറഞ്ഞ് എക്സ്പീരിയൻസിൻ്റെ എഴുത്തും വാങ്ങാം. ശരിക്കും മുങ്ങിത്താഴാൻ പോകുന്ന രാധമ്മയ്ക്കൊരു പിടിവള്ളി കിട്ടിയതു പോലായിരുന്നു…
നഴ്സിങ്ങ് കോഴ്സിൻ്റെ സർട്ടിഫിക്കറ്റുകൾ അവൾ പഴയ പെട്ടി തുറന്ന് തപ്പിയെടുത്തു. ആദ്യത്തെ ഹോം നഴ്സിൻ്റെ പണി ഒരിക്കലും മറക്കില്ല. രാത്രിയിലത്തെ ഷിഫ്റ്റായിരുന്നു. പാൻക്രിയാസിനു ക്യാർസർ ബാധിച്ച സുന്ദരിയായ കിഴവി. പാവം. വീട്ടിലേക്കു മാറ്റിയിരുന്നു. അമ്മായിയമ്മ ലക്ഷ്മിക്കുട്ടിയമ്മ ഉള്ളതോണ്ടു മാത്രമാണ് രാധമ്മയ്ക്ക് ആ പണി ചെയ്യാൻ കഴിഞ്ഞത്.
ആനിയമ്മ. അവളവരെ അമ്മേ എന്നാണു വിളിച്ചത്. എന്നും ഡയപ്പറു മാറ്റി ശുഷ്ക്കിച്ച പൂറും കുണ്ടിയിടുക്കും ചൂടുവെള്ളത്തിൽ കഴുകും.. മേലാസകലം ചൂടുവെള്ളത്തിൽ മുക്കിത്തുടയ്ക്കും… പിന്നെ അവളോടു പറഞ്ഞ പ്രകാരം വേദന കുറയ്ക്കാനുള്ള മോർഫീൻ ഇടവേളകളിൽ ഇൻജെക്റ്റു ചെയ്യണം.
അവളന്നാണ് കാശിനുവേണ്ടി പണിയെടുക്കാൻ തുടങ്ങിയത്. ലോകം ഒരു കാടാണ്. നമുക്ക് അതിനിടയിലൂടെ അതിജീവനം തേടണം. അതവളറിഞ്ഞു..
