റൂമിൽ വീണ്ടും നിശബ്ദത നിറഞ്ഞു.
അഞ്ജലി വീണ്ടും message ലേക്ക് നോക്കി.
“I am on the rooftop.”
അത്ര മാത്രം.വിളിയില്ല, നിർബന്ധമില്ല.
ചോദ്യങ്ങളില്ല. അവൾ ഫോൺ പതുക്കെ താഴെ വച്ചു. കിടക്കയുടെ ശൂന്യമായ ഭാഗത്തേക്ക് വീണ്ടും നോക്കി.
ഇന്നലെ രാത്രി ഇതേ കാഴ്ച കണ്ടപ്പോൾ അവളുടെ നെഞ്ച് പൊട്ടുന്ന പോലെ തോന്നിയിരുന്നു. പക്ഷേ ഇന്ന്…
“ഇല്ല..??”
ഇന്ന് അവൾ കരയുന്നില്ല.
കാത്തിരിക്കുന്നുമില്ല.കാരണം ഇന്ന് അവൾക്ക് ഒരു കാര്യം വ്യക്തമായിരുന്നു.
രാജേഷ് തന്റെ തീരുമാനം എടുത്തു കഴിഞ്ഞു. ഇപ്പോൾ തന്റെ ഊഴമാണ്.
അഞ്ജലി ഫോൺ വീണ്ടും കൈയിലെടുത്തു.
കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കി നിന്ന ശേഷം അവൾ ടൈപ്പ് ചെയ്തു.
“റൂഫ്റ്റോപ്പിൽ എന്താ പരിപാടി…?”
Reply വരാൻ അധിക സമയം എടുത്തില്ല.
“ചുമ്മാ.. ഇങ്ങനെ ഇരിക്കുന്നു…..”
അഞ്ജലി അത് വായിച്ച് ചെറുതായി ചിരിച്ചു.
പിന്നെ വീണ്ടും ടൈപ്പ് ചെയ്തു.
“റൂമിലേക്ക് പോകുന്നില്ലേ…???”
Reply വരാൻ കുറച്ച് സെക്കൻഡുകൾ എടുത്തു.
“പോകണം…”
“ഇപ്പോൾ അല്ല.”
“കുറച്ചു കഴിഞ്ഞ്.”
അഞ്ജലി ആ മെസ്സേജിലേക്ക് കുറച്ചുനേരം നോക്കി നിന്നു.
അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവൾക്ക് കൃത്യമായി മനസ്സിലായി.
അതുകൊണ്ടാണ് അവൾ ആ ചോദ്യം ചോദിച്ചത്.
ജോൺ റൂഫ്റ്റോപ്പിൽ തന്നെയുണ്ട്.
കാരണം അവന്റെ റൂമിൽ പോകാൻ കഴിയില്ല.
അല്ലെങ്കിൽ…
പോകാൻ അവൻ ആഗ്രഹിക്കുന്നില്ല.
ഏതായാലും ഒരു കാര്യം വ്യക്തമായിരുന്നു.
രാജേഷ് അവിടെ ഉണ്ടായിരുന്നു.
അഞ്ജലിയുടെ ചുണ്ടുകളുടെ കോണിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
വിഷമം കൊണ്ടല്ല.
അത്ഭുതം കൊണ്ടുമല്ല.
ഒരുതരം ശാന്തത കൊണ്ടാണ്.
ഇനി ഒന്നും ഊഹിക്കേണ്ട ആവശ്യമില്ലായിരുന്നു.
ഉത്തരം അവൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു.
“ഉറക്കം വരുന്നില്ലേ..?”
ജോൺ ചോദിച്ചു.
“ഇല്ല..”
അഞ്ജലി മറുപടി നൽകി.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം മറ്റൊരു മെസ്സേജ് വന്നു.
“റൂഫ്ടോപ്പിൽ നല്ല തണുത്ത കാറ്റുണ്ട്…”
“വരുന്നോ….?”
അഞ്ജലി കുറച്ചുനേരം ഫോണിലേക്ക് നോക്കി നിന്നു.
പിന്നെ മെല്ലെ ടൈപ്പ് ചെയ്തു.
“റൂഫ്ടോപ്പിൽ തണുപ്പാണെങ്കിൽ…”
അവൾ ഒരു നിമിഷം നിർത്തി.
ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
“എന്റെ റൂമിൽ ഒരു കപ്പ് ചൂട് കാപ്പിയുണ്ട്.”
മെസ്സേജ് അയച്ച ശേഷം അവൾ ഫോൺ മേശപ്പുറത്ത് വെച്ചു.
ഈ തവണ അവൾ കാത്തിരുന്നില്ല.
അവൻ എന്ത് മറുപടി പറയും
എന്ന് ചിന്തിച്ചില്ല.
കാരണം മെസ്സേജിന്റെ ഉദ്ദേശം ജോണിനെ വിളിക്കുക മാത്രമായിരുന്നില്ല.
ഇന്ന് മുഴുവൻ അവളുടെ ജീവിതം മറ്റുള്ളവർ തീരുമാനിച്ചിരുന്നില്ല.
ഇതും അവളുടെ തീരുമാനമായിരുന്നു.
അൽപനേരം കഴിഞ്ഞ് ഫോൺ തെളിഞ്ഞു.
“On my way.”
ആ രണ്ട് വാക്കുകളിലേക്ക് അഞ്ജലി കുറച്ചുനേരം നോക്കി നിന്നു.
പിന്നെ ഫോൺ lock ചെയ്ത് മേശപ്പുറത്ത് വെച്ചു.
റൂമിൽ വീണ്ടും നിശബ്ദത നിറഞ്ഞു.
പുറത്ത് എവിടെയോ ലിഫ്റ്റിന്റെ ശബ്ദം കേട്ടു.
അഞ്ജലി ജനലിനരികിലേക്ക് നടന്നു.
പട്ടായയുടെ രാത്രിവെളിച്ചങ്ങൾ ദൂരെയായി തിളങ്ങിക്കിടക്കുകയായിരുന്നു.
അവളുടെ മനസ്സിൽ വിചിത്രമായ ഒരു ശാന്തതയായിരുന്നു.
ഇന്നലെ വരെ അവൾക്ക് ഉത്തരങ്ങൾ വേണമായിരുന്നു.
ഇന്ന് അവൾക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ.
താൻ എന്താണ് ആഗ്രഹിക്കുന്നത്.
അൽപനേരം കഴിഞ്ഞ് വാതിലിൽ ഒരു മൃദുവായ മുട്ടുകേട്ടു.
അഞ്ജലി തിരിഞ്ഞുനോക്കി.
ഒരു ദീർഘശ്വാസം വിട്ട ശേഷം അവൾ വാതിലിനരികിലേക്ക് നടന്നു.
വാതിലിന്റെ ലോക്ക് തിരിച്ച് അവൾ അത് പതുക്കെ തുറന്നു.
വാതിൽ തുറന്ന ആ ഒരൊറ്റ നിമിഷം കൊണ്ട് ജോൺ ഒരു സെക്കൻഡ് ശ്വാസമെടുക്കാൻ പോലും മറന്ന് പകച്ചുനിന്നുപോയി! അവൻ പ്രതീക്ഷിച്ചത് walking streetൽ കണ്ട അതേ അഞ്ജലിയെ ആയിരുന്നു. പക്ഷേ, ഇതാ അവന്റെ കൺമുന്നിൽ വാതിലിന് നേരെ നിൽക്കുന്നത് തികച്ചും വിഭ്രാന്തിയുണർത്തുന്ന മറ്റൊരു വശ്യരൂപമായിരുന്നു!
നീണ്ട കറുത്ത മുടി പൂർണ്ണമായും അഴിച്ചിട്ടിരുന്നു. അവളുടെ നനവാർന്ന ശരീരത്തിലും മുഖത്തും ഒരു വന്യമായ പുതുമയുണ്ടായിരുന്നു. മുഖത്ത് ഒട്ടും makeup ഇല്ല. ഇളം ചുവപ്പും കടും ചുവപ്പും കലർന്ന നേർത്ത സുതാര്യമായ തുണിയുള്ള ഒരു സാരി അവൾ തികച്ചും അലസമായാണ് ചുറ്റിയിരുന്നത്. സ്വന്തം മുറിയിൽ സ്വസ്ഥമായി ഇരിക്കാൻ വേണ്ടി ധരിച്ചതുപോലെയുള്ള ആ വസ്ത്രധാരണം അവളുടെ ശരീരത്തിന്റെ വന്യമായ വടിവുകളെ ഒട്ടും മറച്ചുവെച്ചിരുന്നില്ല.
