ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 4 3

പ്രത്യക്ഷ പ്രത്യക്ഷ

ആചയ ആചയ

എന്ന് ജപിച്ചു തീർന്നതും കടുത്ത ഹുങ്കാര ശബ്ദത്തോടെ തുള്ളൽകാരികൾ കുരവയിടാൻ തുടങ്ങി. അവർ തുള്ളിയാടി ആടിന്റെ അടുക്കൽ എത്തി. ഒരുവൾ ആടിന്റെ തലയിൽ പിടിച്ചു കഴുത്തു വെളിവാകും വിധം പാത്തിയിലേക്ക് കയറ്റി വെച്ചു. ആട് പ്രാണവെപ്രാളത്തോടെ മേഹ് മെഹ്ഹ് എന്ന് കരയാനും കെട്ടിയിട്ട കൈകാലുകൾ വിടുവിക്കാനും വിഫലശ്രമം നടത്തി. രണ്ടാമത്തവൾ മൂപ്പൻ നേരത്തെ അവിടേക്ക് എടുത്തിട്ടിരുന്ന കത്തിയെടുത്തു ആടിന്റെ കഴുത്തു അറത്തു വിട്ടു.

പാത്തിക്കു ഉള്ളിലേക്ക് ആടിന്റെ ചൂട് രക്തം ചീറ്റി തെറിച്ചു. പിടഞ്ഞു പിടഞ്ഞു ആട് അന്ത്യശ്വാസം വലിക്കവേ പാത്തിക്കുള്ളിൽ ആടിന്റെ രക്തം നിറഞ്ഞു. ഇതെല്ലാം കണ്ടു കൊണ്ടു നിന്ന എന്റെ കാൽവിരൽ മുതൽ ഉച്ചി വരെ തണുപ്പ് അരിച്ചു കയറും പോലെ തോന്നി. മുൻപും ബലികൾ കണ്ടിട്ടുണ്ടെങ്കിലും രാത്രിയിൽ ഇത്തരം ഒരു ഘോരമായ അന്തരീക്ഷത്തിൽ ഒരു ക്രിയ കാണുന്നത് ഇതാദ്യം ആയിരുന്നു.

എന്നിരുന്നാലും ശേഖരന് ഇതൊന്നും കണ്ടിട്ട് ഒരു കൂസലും ഉണ്ടായിരുന്നില്ല. ആടിനെ ബലമായി പിടിച്ചിരുന്ന തുള്ളൽകാരി അവിടെ നിന്നും പതിയെ നടന്ന് വന്നു അവിടെയിരുന്ന ഒരു വട്ടയില പൊതിയിൽ നിന്നും കുറെ കുങ്കുമം രണ്ടു കൈയ്യിലുമായി എടുതിട്ട് കളത്തിൽ ഇരുന്ന സ്ത്രീയുടെ മുഖത്താകെ വാരി തേച്ചു രക്തവർണമാക്കി.

എന്നിട്ട് ഒരു ചെറിയ ഓട്ടുരുളി എടുത്തു കൊണ്ടു വന്നു ആ സ്ത്രീയുടെ മുൻപിൽ വെച്ചു. അവർ ഉരുളിയിൽ എന്തോ പൊടികൾ കൂട്ടി തിരുമ്മുന്നത് കണ്ടു. മഞ്ഞളും ചുണ്ണാമ്പും കൂട്ടി തിരുമ്മി അരത്തം ഉണ്ടാക്കുകയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ തൊട്ടു പിന്നാലെ നടന്ന രണ്ട് കാര്യങ്ങൾ എന്നെ ആകമാനം പിടിച്ചുലച്ചു കളഞ്ഞു.

വേനൽ കാലത്ത് കിണറിൽ വെള്ളം വറ്റുമ്പോൾ ഉപയോഗിക്കാറുള്ള പാള തൊട്ടി പോലൊരു തൊട്ടി കൊണ്ട് ആടിനെ ബലി കഴിച്ച തുള്ളൽക്കാരി പാത്തിയിൽ നിന്നും ആട്ടിൻ രക്തം എടുത്തു തീക്കുണ്ടതിൽ ഇരുന്ന മൂപ്പനെ അഭിഷേകം ചെയ്തു. തീക്കുണ്ടത്തിലെ കനലുകളിൽ നിന്നും കിശ് ശ് ശ് എന്ന് ശബ്ദമുയർന്നു.

അതിനു ശേഷം ആ രണ്ടു തുള്ളൽക്കാരികളും ആ ഉരുളിക്കു മുകളിലായി കുന്തിച്ചിരുന്നു ഉരുളിയിലേക്ക് മൂത്രമൊഴിച്ച ശേഷം അതു കൊണ്ട് കളത്തിലിരുന്ന സ്ത്രീയെ അഭിഷേകം ചെയ്തു. തലയിലും മുഖത്തും കൂടെ പടർന്നു ഒലിച്ച ആ മിസ്രതം അവർ ആനന്ദത്തോടെ നാവു നീട്ടി നുണഞ്ഞു.

ഇതെല്ലാം കൂടെ കണ്ടപ്പോൾ എന്റെ വയറിനുള്ളിൽ ഏതാണ്ടൊക്കെ ഉരുണ്ടു കയറി തികട്ടി വരും പോലെ തോന്നി. ഇത് പൂജയല്ല. ആചാരമല്ല. ഇത്‌ കാടത്തം നിറഞ്ഞ എന്തൊക്കെയോ വിഭ്രാന്തിയുടെ കാട്ടികൂട്ടലുകളാണ്.

അവിടെ നിന്നും പോകാൻ ആഞ്ഞ എന്റെ കൈയിൽ ശേഖരൻ വീണ്ടും മുറുകെ പിടിച്ചു കൊണ്ട് അരുതെന്ന് ഉള്ള മുഖഭാവം പ്രകടമാക്കി. ശെരിയാണ്. പോകേണ്ടതില്ല. ഇത്‌ എന്ത് തന്നെ ആയാലും എന്താണെന്ന് അറിഞ്ഞിരിക്കണം. അത് മാത്രമല്ല – താര – അവളെ പറ്റി അറിയുക എന്നതാണ് പ്രധാനം. അതിനാണ് ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വന്നത് തന്നെ.

ഇരുൾ മൂടിയ ആ ആകാശത്തേയ്ക്ക് ഞാൻ നോക്കി. അങ്ങിങ്ങായി ചില നക്ഷത്രങ്ങൾ ജ്വലിക്കുന്നു. പാടങ്ങൾക്ക് അപ്പുറം കരിമ്പനകൾ തലയുയർത്തി നില്കുന്നു. നിലാവെളിച്ചം തീരെയില്ലെങ്കിലും ഒരു അരണ്ട പ്രകാശം അന്തരീക്ഷത്തിലുണ്ട്. ആ പ്രകാശത്തിന് സ്വർണപ്രഭ നൽകി കൊണ്ട് മൂപ്പന്റെ കുടിയുടെ മുന്പിലെ തീക്കുണ്ടവും ആളി കത്തുന്ന പന്തങ്ങളും.

പന്തത്തിന്റെ വെളിച്ചത്തിൽ മുഖത്തും മുലകളിലും മഞ്ഞൾ തേച്ച തുള്ളൽക്കാരികളും, മുഖത്ത് കുങ്കുമവും ദേഹമാകെ തുള്ളൽകാരികളുടെ മൂത്രം കലർന്ന അരത്തവും പറ്റിയ ഒരു ബന്ധിതയായ നഗ്നസ്ത്രീയും, കറുത്ത മേലങ്കിയും തെച്ചിപ്പൂക്കൾ കൊണ്ടു അലങ്കരിച്ച മുടിയും കണ്ണിനു ചുറ്റും തേച്ചു പിടിപ്പിച്ച കരിമഷിയുമായി ആരാച്ചാരുടെ ഭാവത്തിൽ താരയും, ആട്ടിൻ രുദിരത്തിൽ അഭിഷിക്തനായി പൂർണ്ണ നഗ്നനായി മൂപ്പനും, ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ഒരു വശത്തായി ഞാനും ശേഖരനും മൂപ്പന്റെ കുടിയുടെ മുറ്റത് നിലകൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *