ഞാൻ മെല്ലെ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ വാതിലിലേക്ക് പേടിയോടെ ഒന്നു നോക്കി, ശേഷം ഇടറിയ സ്വരത്തിൽ എന്നോട് പറഞ്ഞു:
ബിജോ… എന്നെ വിടില്ലെന്ന് ഉറപ്പിച്ചാ ആ നിൽപ്പ്. സാരമില്ല നീ പോയിട്ട് വാ..
ഞാൻ അമ്മയുടെ തോളിൽ കൈവെച്ചു: “അമ്മ വിഷമിക്കണ്ട… അച്ഛനോട് ഞാൻ നാളെ ഒന്നുകൂടി സംസാരിച്ചു നോക്കാം. എന്തായാലും കാര്യങ്ങൾ ഇവിടെവരെ എത്തിയില്ലേ.”
അമ്മ (തീർത്തും നിരാശയോടെയും ഭയത്തോടെയും തലയാട്ടി): “വേണ്ട ബിജോ… ഇനി ഒന്നും ചോദിക്കാൻ പോകണ്ട. എനിക്ക് പുറം ലോകം വിധിച്ചിട്ടില്ല..എന്റെ വിധി… അത്രയേ ഉള്ളൂ.
ഇത് പറഞ്ഞു ‘അമ്മ അടുക്കളയിലേക്ക് നടന്നു.
രാത്രി വൈകി. പതിവുപോലെ അച്ഛൻ അത്താഴവും കഴിഞ്ഞ് കിടപ്പുമുറിയിലേക്ക് പോയി, അധികം വൈകാതെ തന്നെ ഉറക്കവുമായി.
പക്ഷേ, എന്റെ മുറിയിൽ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. നടന്ന കാര്യങ്ങളെല്ലാം ഞാൻ ഫോണിലൂടെ അൽപേഷിനോടും ജിഗ്നേഷിനോടും പറഞ്ഞു. കേട്ടപ്പോൾ മുതൽ രണ്ടുപേർക്കും വലിയ വിഷമമായി. ഞങ്ങളുടെ ദിവസങ്ങളായുള്ള പ്ലാനിംഗും അമ്മയുടെ സന്തോഷവുമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായതിന്റെ നിരാശയിലായിരുന്നു എല്ലാവരും.
അൽപേഷ് (ദീർഘനിശ്വാസത്തോടെ): “എന്തൊക്കെ ബഹളമായിരുന്നുടാ! മാലദ്വീപ്, ബീച്ച് റിസോർട്ട്, അമ്മയെ കിടത്തി അടി നിർത്തി അടി. … അവസാനം എല്ലാം വലിച്ച് വാരി തറയിലിട്ടതുപോലെയായി!”
ജിഗ്നേഷ് : എടാ ബിജോ നീ എന്തായാലും അച്ഛനോട് ഒന്ന് കൂടി സംസാരിച്ച നോക്ക്..
ഞാൻ : ആട അതാ എന്റെയും പ്ലാൻ
ജിഗ്നേഷ്: “അതെടാ… നീ പേടിക്കാതെ കാര്യം അവതരിപ്പിച്ചു നോക്ക്. ‘ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറ്റില്ല, വലിയ തുക നഷ്ടമാകും’ എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക്.
അൽപേഷ്: “ഏയ്, വെറുതെ അച്ഛന്റെ മുന്നിൽ പോയി നിന്ന് ചൂടാവണ്ട. ആദ്യം അമ്മയോട് പതുക്കെ
ഒന്നുകൂടി ചോദിക്ക്. അമ്മയ്ക്ക് വരാൻ ധൈര്യമുണ്ടെങ്കിൽ മാത്രം നീ അച്ഛനോട് സംസാരിച്ചാൽ മതി. അല്ലെങ്കിൽ അവിടെയും ഇവിടെയും ഇല്ലാത്ത അവസ്ഥയാകും
ഞാൻ: “ഉം, എനിക്കും അത് തന്നെയാണ് തോന്നുന്നത്. നാളെ രാവിലെ അച്ഛന്റെ മൂഡ് നോക്കി കാര്യം പറയാം.
ഫോൺ വെച്ചതിനു ശേഷം ഞാൻ കുറേനേരം മുറിയിൽ തന്നെ ആലോചിച്ചിരുന്നു. വീട് തീർത്തും നിശബ്ദമായിരുന്നു. അച്ഛന്റെ ഉറക്കത്തിലുള്ള ശ്വാസമെടുക്കുന്ന ശബ്ദം മാത്രമാണ് ഹാളിൽ കേൾക്കാനുണ്ടായിരുന്നത്.
ഉറക്കം വരാതെ കിടന്ന ഞാൻ വെറുതെ ഫോണെടുത്ത് ഇൻസ്റ്റാഗ്രാം എടുത്തു നോക്കി. റീൽസിലൂടെ സ്ക്രോൾ ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ കാഴ്ച കണ്ടത്—അമ്മ ഇപ്പോഴും ഓൺലൈനിലുണ്ട്!
നേരം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. അടുത്ത മുറിയിൽ അച്ഛൻ നല്ല ഉറക്കത്തിലാണ്. അത്രയും നേരം പേടിച്ചരണ്ട്, നിരാശയോടെ ഇരുന്ന അമ്മ ഈ സമയത്ത് ഇൻസ്റ്റാഗ്രാമിൽ ആക്ടീവായിരിക്കുന്നത് കണ്ട് എനിക്ക് അത്ഭുതവും ഒപ്പം ചെറിയൊരു സംശയവും തോന്നി.
ഇൻസ്റ്റാഗ്രാമിൽ ആ ‘Online’ സ്റ്റാറ്റസ് കാണുന്തോറും ഉള്ളിൽ എന്തോ ഒരു ആകാംക്ഷ പുകഞ്ഞു തുടങ്ങി. അച്ഛൻ ഉറങ്ങിയെന്ന ധൈര്യത്തിൽ അമ്മ ഫോൺ ഉപയോഗിക്കുകയാണെന്ന് ഉറപ്പായി. അമ്മയ്ക്ക് അൽപം ധൈര്യം കൊടുക്കാനും, അതോടൊപ്പം ഉള്ളിലൊരു കൗതുകം കൊണ്ടും ഞാൻ എന്റെ ഫേക്ക് ഐഡിയിലേക്ക് സ്വിച്ച് ചെയ്തു.
പതുക്കെ ഒരു “Hi” എന്ന് മെസ്സേജ് അയച്ചു…
ആദ്യ കുറച്ച് മിനിറ്റുകളിൽ യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല. ‘Seen’ പോലും ആയില്ല. ഞാൻ ഫോൺ മാറ്റി വെക്കാൻ തുടങ്ങിയപ്പോഴാണ് ഡിസ്പ്ലേയിൽ ആ നോട്ടിഫിക്കേഷൻ മിന്നിയത്.
അമ്മയുടെ മറുപടി വന്നിരിക്കുന്നു: “Hi…”
ഞാൻ: “ഞാൻ മെർലിന്റെ ഒരു വലിയ ഫാനാ…”
അമ്മ: “എന്റെ ഫാനോ? അതിന് ഞാൻ ആരാ… ആരാ ഈ മെസ്സേജ് അയക്കുന്നത്?”
ഞാൻ: “ഫാൻ ആണെന്ന് പറഞ്ഞില്ലേ മെർലിൻ… അത് മതി.”
അമ്മ: “അതിന് നിങ്ങൾ എന്നെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? കാണാതെയാണോ ഫാൻ ആയത്?”
ഞാൻ: “ഡിപി കണ്ടതും ആ സൗന്ദര്യത്തിൽ മയങ്ങിപ്പോയി മെർലിൻ. എത്ര ഭംഗിയുള്ള ചിരിയാടോ തന്റേത്…”
