“പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ കൂട്ടാറിൽ പോയി വരും കാറ്റ്…”
ഈ ‘കുളിരുടുമ്പൻ’ എന്ന് പറഞ്ഞാ എന്താ കുട്ടിമാമാ?
പിന്നെ ഏത് മല മേലെയാ ഇടുക്കി തിരി വയ്ക്കുന്നത് എന്ന് കൂടി പറഞ്ഞിട്ട് താൻ പോയാ മതി.
എന്നും സാംസ്കാരികമായി തഴയപ്പെട്ട ഇടുക്കിക്കാർക്ക് ഒരു സിനിമയിൽ സ്വന്തം സ്ഥലപ്പേരുകൾ കൂട്ടിക്കെട്ടിയ ഒരു പാട്ട് കിട്ടിയപ്പോൾ സ്നേഹം കൊണ്ട് അവർ അത് സ്വീകരിച്ചു എന്ന് കരുതി ഒരു കൂതറ സൃഷ്ടി ഉദാത്തമാവുന്നില്ല. “എന്നാപ്പിന്നെ എങ്ങനെ എഴുതണം എന്ന് കൂടി താൻ പണ” എന്ന് പറഞ്ഞാലും മറുപടി ഉണ്ട്.
“ഖൽബില് തേനൊഴുകണ
കോയിക്കോട്….
കടലമ്മ മുത്തണ കര
കോയിക്കോട്…” – ഇങ്ങനെ എഴുതണം.
ഇതിന് പകരം “പേരാമ്പ്രച്ചെരിവുകളിൽ, കുറ്റ്യാടിക്കാടുകളിൽ, മുക്കത്തെ മുക്കുകളിൽ…” എന്ന് എഴുതിയാൽ എങ്ങനെ ഉണ്ടാവും?
_______________________________
കാർ മെയിൻ റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുകളിലേയ്ക്ക് കുത്തനെയുള്ള കയറ്റം കയറുകയാണ്.
Now playing:
Sadaa Paalaya (Mr. Fraud)
(Only the female portion is preferred for the feel and serenity. Sudeep sang well but I think her vocals were enough and perfect.)
“സ്ഥലം എത്തിയോ??”
“ഇപ്പൊ എത്തും…”
“ഇനിയെങ്കിലും പറ… പാതിരാത്രി ഉറക്കവും കളഞ്ഞ് ഇങ്ങോട്ട് വന്നതെന്തിനാ?”
“ഇവിടെ ഒരു നൈസ് അമ്പലം ഉണ്ട്.”
“അതിന്…”
“നമുക്ക് താലി കെട്ടണ്ടേ?”
“ആരെങ്കിലും കാണില്ലേ…”
“ഒരു കിളിക്കുഞ്ഞ് പോലും കാണില്ല. അതാണ് ഈ അമ്പലത്തിൻ്റെ ഹൈലൈറ്റ്.”
“……………..”
“ഇവിടെ ഒരു സ്പെഷ്യൽ വിശ്വാസം ഉണ്ട്..”
“എന്ത്?”
“താലി കെട്ടുമ്പോൾ പെൺകുട്ടി മേൽവസ്ത്രം ധരിക്കാതിരുന്നാൽ അവർ ഒരുപാട് കാലം ഒരുമിച്ച് ജീവിക്കുമെന്ന്.”
“അത് കൊള്ളാല്ലോ… നല്ല മനോഹരമായ ആചാരം.. അല്ലേ?”
“പ്ലീസ്…. എൻ്റെയൊരു ആഗ്രഹം ആണ്…”
“ഉവ്വാടാ… അമ്പലത്തിൽ കയറി ഞാൻ ഇത് രണ്ടും പുറത്തിട്ട് നിന്ന് തരാം… എൻ്റെ മോന് താലി കെട്ടാൻ..”
“താങ്ക്സ്…”
വീതി കുറഞ്ഞ വലിയ കയറ്റമുള്ള റോഡിലൂടെ അമ്പലത്തിന് അടുത്തെത്തി. റോഡിന് സൈഡിൽ തേയിലത്തോട്ടത്തിനോട് ചേർന്ന് കാർ നിർത്തി ഞങ്ങൾ പുറത്തിറങ്ങി. നല്ല ഇരുട്ടാണ്. ആകാശം നിറയെ നക്ഷത്രങ്ങൾ…
Song playing in mind:
“ദൂരേ വിരിയും താരകളെല്ലാം
മിന്നും പൊന്നായിത്തീർക്കാം…
പാവം തൂവൽക്കിളികൾക്കെല്ലാം
പാടാൻ ശ്രുതിയേകാം…”
വലിയൊരു പാറ. ഇവിടെ നിന്ന് നോക്കിയാൽ അകലെ അമ്പലത്തിൻ്റെ തറ കാണാം, ചെറുതായി. നടന്ന് പോവാനേ പറ്റൂ. ഒരു 2-3 മിനിറ്റ് നടന്നാൽ മതി. ഞാൻ നവവധുവിൻ്റെ കൈയ്യും പിടിച്ച് നടക്കാൻ തുടങ്ങുമ്പോൾ ദാ വരുന്നു വെള്ളയും വെള്ളയും ഇട്ടൊരു മനുഷ്യൻ. ഈ അഞ്ചരയ്ക്ക്..
“മിസ്റ്റർ പിള്ളാച്ചൻ… ഇവിടൊക്കെത്തന്നെ ഉണ്ടല്ലേ…”
“ഓ ഞാനിവിടുന്ന് എവിടെപ്പോവാനാടാ കൊച്ചേ…”
പുള്ളി നടന്നു മാഞ്ഞു.
“അതാരാടാ?”
“ഇവിടെ കട നടത്തിക്കൊണ്ടിരുന്ന പുള്ളിയാ. An old buddy.”
ശരീരം കുത്തിത്തുളയ്ക്കുന്ന തണുപ്പാണ്. പാറ കഴിഞ്ഞ് മണ്ണ് തുടങ്ങുന്നിടത്ത് ഞങ്ങൾ ചെരുപ്പൂരിയിട്ടു. തണുപ്പുള്ള കറുത്ത സോഫ്റ്റ് മണ്ണിലൂടെ നടന്ന് അമ്പലത്തിലെത്തി.
അമ്പലം എന്ന് പറയാൻ ഒന്നുമില്ല. വർഷങ്ങൾക്ക് മുമ്പ് കെട്ടിയിട്ട ഒരു തറ. അതിൽ നടുക്ക് ഒരു ചെറിയ ശ്രീകോവിൽ.
കൈയ്യിൽ ഉണ്ടായിരുന്ന എണ്ണയൊഴിച്ച് ഞങ്ങൾ വിളക്കിന് തിരിയിട്ടു.
ഹാർട്ടിൻ്റെ പോക്കറ്റിൽ നിന്ന് താലി കൈയ്യിൽ എടുത്ത് പിടിച്ച് ഞാൻ പെണ്ണിനോട് ചോദിച്ചു…
“എന്നാ ഊരുവല്ലേ….”
“എന്ത്???”
“മേൽവസ്ത്രം…”
“പിന്നേടാ മോനേ……..”
“നീ ആയിട്ട് ഊരുന്നോ ഞാൻ പിടിച്ച് ഊരണോ?” (Ummar mode: On)
“ദേ ചെക്കാ ചുമ്മാ കളിക്കല്ലേ നീ…”
ഒരു കടുവ മാൻകുഞ്ഞിനെ പിച്ചിച്ചീന്താൻ ചെല്ലുന്നത് പോലെ പാൻ്റ്സിൻ്റെ പോക്കറ്റിൽ കൈയ്യും ഇട്ട് ഞാൻ അവളുടെ നേരെ പതുക്കെ നടന്നു. അവള് പുറകോട്ടും.
പുറകിലുള്ള പാറയിൽ തട്ടി നിന്നു. ഞാൻ അവളുടെ ജാക്കറ്റ് ഊരി തോളിലിട്ടു.
