അമ്മക്കൊതിയൻ 76അടിപൊളി 

അമ്മക്കൊതിയൻ

Ammakothiyan | Author : Pokker Haji


🌸 എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸


ദൂരെനിന്നുംഗ്രാമവഴിയിലൂടെപൊടിപറത്തികൊണ്ടാണ്ആഓട്ടോറിക്ഷഓടിവരുന്നതു.അതിനുള്ളിൽപുറത്തെകാഴ്ചകളിൽമുഴുകിക്കൊണ്ട്തന്റെനാടിനുസംഭവിച്ചമാറ്റങ്ങളെല്ലാംനോക്കികൊണ്ടിരിക്കുകയായിരുന്നുഹരിക്കുട്ടൻ .വഴികൾപിന്നിട്ട്വണ്ടിഒരുക്ഷേത്രമതിൽക്കെട്ടിനടുത്ത്എത്തിയപ്പോൾഹരിക്കുട്ടൻഡ്രൈവറുടെതോളിൽതട്ടിയിട്ട്പറഞ്ഞു ..

..ആ ഇവിടെ നിറുത്തിയേക്കു ചേട്ടാ ..

ഹരിക്കുട്ടൻ വണ്ടിയിൽ നിന്നിറങ്ങുന്നത് കണ്ടു പുറകെ രാമനാഥനും ഇറങ്ങിയിട്ട് ചോദിച്ചു .

..എന്തെ ഹരിക്കുട്ടാ ഇവിടിറങ്ങിയത് ..ഇതുവഴി നേരെ പോയാൽ തറവാടിന്റെ മുറ്റം വരെ ചെല്ലില്ലെ …

..അറിയാം ..അത് വേണ്ട മാഷേ .. നമുക്ക് ഇവിടുന്നു നടക്കാം .മാഷൊരു കാര്യം ചെയ്യൂ ആ ചേട്ടന് വഴി പറഞ്ഞു കൊടുക്ക് …

ഇത് കേട്ട് രാമനാഥൻ ഓട്ടോക്കാരനെ നോക്കിയിട്ട് പറഞ്ഞു .

..ആ ഡാ മോനെ നീ നേരെ വിട്ടോ ..ഈ രണ്ടു വളവു കഴിയുമ്പോ പടിപ്പുരയുള്ള ഒരു തറവാട് കാണാം .ആ പടിപ്പുരയുടെ അപ്പുറത്തെ സൈഡിലൂടെ വണ്ടി മുറ്റത്തേക്ക് കേറ്റാനുള്ള വഴിയുണ്ട് .ആ പിന്നെ അവിടെ ഒരു ‘അമ്മ മാത്രമേ കാണൂ കേട്ടോ …. ഈ ബാഗൊക്കെ ഉമ്മറത്തേയ്ക്കൊന്നു എടുത്ത് വെച്ച് കൊടുക്കണം …നിന്റെ പൈസയും കൂടി പറഞ്ഞാൽ അതും കൂടി തന്നാൽ പിന്നെ നിനക്ക് സാധാനമിറക്കിയിട്ടു നേരെ തിരിച്ചു പോകാമല്ലോ …ന്താ ..

രാമനാഥൻ പോക്കറ്റിൽ കയ്യിട്ട് പൈസയെടുക്കുന്നതു കണ്ടിട്ട് ഹരിക്കുട്ടൻ വിലക്കി .

..മാഷേ വിടു ഞാൻ കൊടുത്തേയ്ക്കാം ..മൊത്തം എത്രയാകും ചേട്ടാ ..

..നൂറ്റിയിരുപത് ..

..ആഹാ അത്രേ ആയുള്ളു … ന്നാ ഇത് പിടിച്ചോ ബാക്കി ചേട്ടൻ വെച്ചോ ..ഇനീം ആവശ്യം വരുമ്പോൾ ഓടി വരാനുള്ളതല്ലേ …

..അയ്യോ വേണ്ട സാറേ … ഇത് നൂറ്റമ്പതുണ്ട് ..എനിക്ക് വണ്ടിക്കാശ് മാത്രം മതി …

..അയ്യോ സാറെന്നോ ..അതൊന്നും വേണ്ട ചേട്ടാ ..എന്റെ പേര് ഹരിക്കുട്ടൻ എന്നാ ഇനി കാണുമ്പോ അതൊക്കെ വിളിച്ചാൽ മതി .ചേട്ടൻ അത് വെച്ചോ ..നമുക്ക് ഇവിടെ വേറെ വണ്ടിയൊന്നുമില്ലല്ലോ അപ്പൊ ഇനീം ഓട്ടം , വിളിക്കാനുള്ളതല്ലെ …സാരമില്ല ..

ഹരിക്കുട്ടന്റെ സംസാരം കേട്ട് ഓട്ടോക്കാരൻ ഒന്ന് പുഞ്ചിരിച്ചിട്ടു പൈസ പോക്കറ്റിൽ വെച്ച് വണ്ടി സ്റ്റാർട്ടാക്കി പോയി .അത് നോക്കി നിന്ന ശേഷം ഹരിക്കുട്ടൻ ക്ഷേത്ര ഗേറ്റിൽ വന്ന് ഷൂ ഊരി മാറ്റി അവിടെ നിന്ന് ഒന്ന് പ്രാര്ഥിച്ചിട്ടു ചുറ്റുമതിലിനകത്തേക്കു കേറി ശ്രീകോവിലിനു അഭിമുഖമായി നിന്ന് ഇരുകൈകളും കൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിച്ചു .രാമനാഥനും ഒന്ന് തൊഴുതിട്ട് ഹരിക്കുട്ടനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നപ്പോൾ അയാളറിയാതെ ഭൂതകാലത്തിലേക്ക് പോയി .

മാങ്ങാട്ട് തറവാട് ..എട്ടു കെട്ടും പത്തായപ്പുരയും ഒക്കെയുള്ള …. പറമ്പിന്റെ കോർണറിൽ ഉപദൈവങ്ങളെ കുടിയിരുത്തിയ വിശാലമായ മുറ്റമുള്ള ഒരു കോവിലകം പോലുള്ള തറവാട് . അവിടെ രാഘവവാര്യരുടെയും സുഭദ്രാമ്മയുടെയും ഏക മകനായ ഹരിക്കുട്ടനും അവരുടെ വീടായ മാങ്ങാട്ട് തറവാട്ടിലായിരുന്നു താമസം .അന്ന് താൻ ഇവിടുത്തെ ചെറിയ സ്‌കൂളിലെ വാദ്യാർ ആയിരുന്നെങ്കിലും ഇവിടുത്തെ ആശ്രിതനായിരുന്നു .ഒരു തരത്തിൽ പറഞ്ഞാൽ ഇപ്പഴും അങ്ങനൊക്കെ തന്നെ .ഇവിടുന്നു തന്നിട്ടുള്ളതൊക്കെയെ എനിക്കുമുള്ളു .ഹരിക്കുട്ടനും തന്റെ മകൾ മാതുവും ഒക്കെ തന്റെ ശിഷ്യരായിരുന്നു അന്നുമുതലുള്ള വിളിയാണ് മാഷേ മാഷേ എന്ന് . ഹരിക്കുട്ടൻ നാട് വിട്ടു പോയതിനു ശേഷം ഇത്രയും കാലം താനായിരുന്നു സുഭദ്രാമ്മയ്ക്കും രാഘവവാര്യർക്കും ഒരു സഹായം . പണ്ടൊക്കെ നെൽകൃഷിയുടെയും പച്ചക്കറികളുടെയും വെറ്റകൃഷിയുടെയും ഈറ്റില്ലമായിരുന്നു ഇവിടം ഇപ്പോൾ പക്ഷെ വലിയ തറവാടും വീട് നിൽക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ ബാക്കിയെല്ലാം വിറ്റു പെറുക്കി ….ക്ഷയിച്ചു എന്ന് തന്നെ പറയാം പണ്ടത്തെ രാഘവവാര്യരുടെ കർക്കശസ്വഭാവവും ചെറിയ തെറ്റിന് പോലും വലിയ ശിക്ഷ കൊടുക്കാനും മാത്രം അധികാരമുള്ള ആഢ്യത്വമുള്ള കാരണവർ ആയിരുന്നു അദ്ദേഹം .

Updated: September 1, 2025 — 11:31 pm

Leave a Reply

Your email address will not be published. Required fields are marked *